top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 2 - ഇവിടുത്തുകാരുടെ കൈകളിൽ പെട്ടുപോയാൽ

46. ബിലാത്തിയുമായൊരു ബന്ധത്തിന്റെ മെച്ചം

വെറും പേര് അപകടകരമായ അവസ്ഥയാണ്. ഉദാഹരണത്തിന് 'ബാലൻ' എന്ന പേരിന്റെ പിന്നിൽ ഏട്ടൻ, അമ്മാവൻ, സാർ, മാഷ് തുടങ്ങിയ പദപ്രയോഗങ്ങൾ ഒരു മതിൽക്കെട്ടായി ഇല്ലായെങ്കിൽ, ആ ആളുടെ ബഹുമാനവും, വ്യക്തിത്വവും പൊതുജന മനസ്സിൽ, ഉരുണ്ട് നിലംപതിക്കും. നേരെ 'അവൻ', 'നീ', 'എടാ', 'എന്താടാ' തുടങ്ങിയവ വാക്കുകൾ വിഹരിക്കുന്ന അഗാധ ഗർത്തത്തിലേക്ക് ആ ആൾ ഉരുണ്ട് വീഴാൻ സാധ്യത ഏറും. ഈ അത്യന്താപേക്ഷിതമായ സുരക്ഷാ കവചത്തെക്കുറിച്ച് ഇങ്ഗ്ളിഷുകാർക്ക് യാതോരു അറിവും ഇല്ലാ എന്നുള്ളത് തന്നെ അവരുടെ ശുദ്ധ മനസ്സിന്റെ വിവരക്കേടാണ്.


ഇവിടെ പ്രതിപാദിക്കാൻ പോകുന്നത്. മതങ്ങളും ആത്മീയ നേതാക്കളും ഈ കാര്യങ്ങളെ എങ്ങിനെയാണ് നേരിട്ടത് എന്നതാണ്. വേഷ വിധാനങ്ങളിലും, വാസസ്ഥലത്തിനും ഒരു ഗാംഭീര്യം ഉള്ളത്, പിടിച്ചുവാങ്ങേണ്ടുന്ന ബഹുമാന വാക്ക് കോഡുകൾക്ക് ഊക്ക് നൽകും. ചിലർ കുടുംബപരമായ ബന്ധങ്ങൾ ഉപയോഗിക്കും.


ഇങ്ഗ്ളിഷ് കൊളോണിയൽ കാലഘട്ടത്തിൽ ഈ ഉപദ്വീപിലെ പല ആദ്ധ്യാത്മിക പ്രസ്ഥാന നേതാക്കുളും ഇങ്ഗ്ളണ്ടിൽ ജീവിച്ചിട്ടുണ്ട് എന്ന ഒരു കാര്യം സ്ഥാപിക്കും. (ഭൂഖണ്ട യൂറോപ്പിലാണ് ജീവിച്ചതെങ്കിലും ഇങ്ഗ്ളണ്ടിലാണ് എന്ന പ്രതീതി നാട്ടിൽ ജനിക്കും. പലർക്കും ഇങ്ഗ്ളണ്ടും ഭൂഖണ്ട യൂറോപ്പും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട് എന്ന അറിവില്ലായിരുന്നു.)


അമേറിക്കയിൽ പോയിട്ടുണ്ട് എന്ന പ്രശസ്തി നേടിയാലും ഇതുപോലുള്ള അവസ്ഥതന്നെ.


പലരും ഇങ്ഗ്ളണ്ടിലോ അമേരിക്കയിലോ പോയി, അവിടുള്ള വെളുത്ത വർഗ്ഗക്കാരിൽപെട്ട ഏതെങ്കിലും സ്ത്രീകളെ തങ്ങളുടെ പദ്ധതിയുമായി ബന്ധപ്പെടുത്തും. ഈ വിവരവും ഈ ഉപഭൂഖണ്ടത്തിൽ, കരുതിക്കൂട്ടിയല്ലാ എന്ന ഭാവത്തിൽ, സ്വന്തം പേരിനോടൊപ്പം പ്രചരിപ്പുക്കും. പലപ്പോഴും ഈ വിധ അടുപ്പം, വെറും ഔപചാരികമാണെങ്കിൽപ്പോലും, ഫോട്ടോവിലൂടെയും ശബ്ദരേഖകളിലൂടെയും നാട്ടുകാരുടെ ശ്രദ്ധയിൽ വരുത്തും. ചിലർ സ്വന്തം പത്രവും മാസികളും പ്രസിദ്ധീകരിച്ച് ഉയരങ്ങളിലും, ബിലാത്തിയിലും ഉള്ള തങ്ങളുടെ ബന്ധങ്ങളെ നിത്യവും പൊതുജനത്തെ അറിയിച്ചുകൊണ്ടിരിക്കും.


സിലോൺ, ബർമ, മറ്റ് ഏഷ്യൻ പ്രദേശങ്ങൾ, ആഫ്രിക്കൻ പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലും ആളുകൾ ഈ ഉപഭൂഖണ്ടത്തിൽ നിന്നും പോയിട്ടുണ്ടെങ്കിലും, മുകളിൽപ്പറഞ്ഞ കാര്യങ്ങൾ ഇക്കൂട്ടർക്ക് ലഭിച്ചിരുന്നില്ല. ഈ ഉപഭൂഖണ്ടത്തിലെ ധനികർക്ക് മാത്രമേ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലും, യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും പോയി ഈ വിധം പ്രശസ്തി സാധാരണ ഗതിയിൽ പ്രാപ്യമായിരുന്നുള്ളു.


ഇവിടെ ഓർമ്മിക്കേണ്ടത്, 1917ൽ ബൃട്ടിഷ്-ഇന്ത്യൻ രൂപയുടെ മൂല്യ 5 മുതൽ 7 യൂഎസ്സ് ഡോളറായിരുന്നു. ഈ പാതയിലൂടെ കണക്ക് കൂട്ടിയാൽ, അന്നത്തെ 100 ബൃട്ടിഷ്-ഇന്ത്യൻ രൂപയുടെ മൂല്യം ഇന്നതെ ഏതാണ്ട് 47000 രൂപയ്ക്ക് അടത്ത് വരും. 700 ഡോളിറിന് ഇന്ന് ഏതാണ്ട് ആ മൂല്യം ഉണ്ട്. ഈ ഉപഭൂഖണ്ടത്തിലെ ധനികർ ഇങ്ഗ്ളണ്ടിൽ പോയാൽ, അവിടെ അമിത ധനികരായി മാറുന്നു.


ഇങ്ഗ്ളണ്ടിൽ ജീവിച്ചിട്ടുള്ള ആൾ, ബൃട്ടിഷ്-ഇന്ത്യയിൽ ഭരണം നടത്തുന്ന ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ പേര് വിളിച്ച്കൊണ്ട് അവരോട് സംസാരിക്കാൻ കെൽപ്പുള്ള ആളാണ്. അത് തന്നെ പൊതുജന മനസ്സിൽ, ഇവർക്ക് ബഹുമാനം നൽകണം എന്ന പ്രതീതി ജനിപ്പിക്കും. ആദരിക്കപ്പെടുന്ന ആളുടെ വാക്കുകൾക്ക് വിലയുണ്ട്. അതില്ലാത്ത ആളുടെ വാക്കുകൾക്ക് ദിവ്യത്വം കുറയും.


ഈ മുകളിൽ സൂചിപ്പിച്ചവരിൽ ഒരു വ്യത്യസ്തനായി നിലകൊള്ളുന്നത് രാജാറാം മോഹൻ റോയ് (Raja Ram Mohan Roy) മാത്രമാണ് എന്നാണ് തോന്നുന്നത്. ഇങ്ഗ്ളണ്ടിലേക്ക് കുതിച്ച് ഓടി എത്തിയത്, അതിഗംഭീരമായ ഒരു സാമൂഹിക വിപത്തിനെ നിർത്താനായിട്ടാണ് : സതി. സ്ത്രീകളെ ജീവനോട് കൂടി കത്തിക്കുന്നത് നിർത്തലാക്കാൻ പാടില്ല എന്നുള്ള ആവശ്യവുമായി ഇങ്ഗ്ളണ്ടിലേക്ക് പോയ പ്രാദേശിക ദൌത്യസംഘത്തിന്റെ വാദഗതികൾക്ക് എതിരായും ഈ ഉപഭൂഖണ്ടത്തിൽ സാമൂഹിക അഭിപ്രായം ഉണ്ട് എന്ന് ബൃട്ടിഷ് പാർലമെന്റിനെ ഇദ്ദേഹമാണ് അറിയിച്ചത്.


'സതി' എന്ന ഭീകര ആചാരാനുഷ്ഠാനത്തെ ഉടൻ അടിച്ചമർത്തണമെന്ന് ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക്, ഇതോടെ ബൃട്ടിഷ് പാർലമെന്റ് കൽപന നൽകി. ഈ ഉപഭൂഖണ്ടത്തിലെ പ്രാദേശിക ആചാരങ്ങളിൽ ഇടപെടില്ലാ എന്ന നയമാണ് കമ്പനി അതുവരെ എടുത്തിരുന്നത്.


1. പക്ഷപാതപരമായ ഒരു നിയമം


2. സർക്കാർ തൊഴിലാളികളുടെ ഒരു അധികാരം


3. അക്രമാസക്തമായ പ്രകോപനത്തിന്റെ കോഡുകൾ


4. അസഭ്യത്തിന്റെ ദിശാഘടകാംശം


5. ധൈര്യം കാണിക്കലിലൂടുള്ള ആത്മമൂല്യ വർദ്ധനവ്


6. ധൈര്യമല്ലാത്ത ധൈര്യം


7. ഐപിഎസ്സ് ഓഫിസറുടെ ഇങ്ഗ്ളിഷ് അനുഭവം


8. ബൃട്ടിഷുകാർ ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ


9. സമത്വത്തിന്റെ മൂന്ന് നിലവാരങ്ങൾ


10. വാക്ക്കോഡുകളാൽ പിടിച്ച് താഴ്ത്തി സമത്വപ്പെടുത്തുന്നത്


11. സമത്വത്തിലൂടെ തരംതാഴ്ത്തപ്പെടുന്നത്


12. അടിക്കാനും, ചവിട്ടാനും, അസഭ്യം പറയാനും ഉള്ള അധികാരം


13. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ കവചമില്ലാതെ


14. ബൃട്ടിഷ് നാവികർ ഇന്ത്യൻ ജെയ്ലിൽ


15. സ്പർശ്യവേദ്യമല്ലാത്ത പൈശാചികത


16. ഉള്ളുതുറക്കുന്നതിലെ ആപത്ത്


17. കീഴെയുള്ളവരെ ഇങ്ഗ്ളിഷ് പഠിക്കുന്നതിൽനിന്നും നിരുത്സാഹപ്പെടുത്തേണം


18. ഭാഷാപരമായി ഉളവാകുന്ന ജാതിവ്യവസ്ഥ


19. അറബിക്കടലിൽ എന്താണ് എറിയേണ്ടത്?


20. നിർവ്വചിക്കപ്പെടനാവാത്ത പൈശാചികത


21. സൌകര്യങ്ങൾ നൽകിയാലുള്ള വിന


22. ഇങ്ഗ്ളിഷ് സമൂഹങ്ങൾ തകിടംമറിക്കപ്പെടുന്നതെങ്ങിനെ


23. അവകാശം പ്രസ്താവിച്ചാൽ, എന്തുസംഭവിക്കും?


24. ‘അവൻ’ ‘അദ്ദേഹത്തെ’ അടിച്ചിട്ടാൽ


25. തട്ടിപ്പിലൂടെയുള്ള ഒരു ഐതിഹാസികത


26. തൊൽക്കുന്നതിനും ഒരു നിലവാരമുണ്ട്


27. വാക്കുകൾ വിക്രിയങ്ങൾ കാട്ടുന്നതെങ്ങിനെയെല്ലാം


28. വാക്ക് കോഡിൽ നാറിപ്പോയാൽ, പിന്നെ ജീവിച്ചിട്ടെന്ത് കാര്യം


29. ഫ്യൂഡൽ ഭാഷകളിലെ മാസ്മരിക സൌന്ദര്യം


30. വിട്ടുവീഴ്ചയും മഹാമനസ്കതയും, വിവരക്കേടും കഴിവില്ലായ്മയും


31. വാക്കുകളുടെ ബാഹുല്യം


32. ഭാഷയും മുഖഭാവവും


33. ഇങ്ഗ്ളണ്ടിലേക്ക് ഇരച്ചുകയറുന്ന പൈശാചികത


34. പേനത്തുമ്പിലൂടെ മറ്റുള്ളവരെ തരംതാഴ്ത്തുന്ന കഴിവ്


35. ചെറിയൊരു സ്വാതന്ത്ര്യം അമിത സ്വാതന്ത്ര്യമാകുന്നതെങ്ങിനെ


36. അടിമത്തത്തിലൂടെ മാനസിക ഒന്നിത്യത്തിൽ എത്തിയവർ


37. യൂഎസ്സഏയിലെ അടിമത്ത ചിത്രങ്ങൾ


38. അടിമത്തത്തെക്കാൾ മോശമായ അവസ്ഥ


39. ഇരുത്തേണ്ടിടത്ത് ഇരുത്താനുള്ള വാക്ക് കോഡുകൾ ഇല്ലെങ്കിൽ


40. ഇങ്ഗ്ളിഷിൽ പറഞ്ഞറിയിക്കാൻ വാക്കുകളില്ലാത്ത കാര്യങ്ങൾ


41. കൂടുതൽ സ്വീകാര്യമായ അടിമത്തം ഏത്


42. ഇങ്ഗ്ളിഷിൽ എന്താണ് ദിവ്യമായിട്ടുള്ളത്


43. നാറുന്ന നിവ്വചനം എങ്ങിനെ ഇങ്ഗ്ളിഷ് വാക്യത്തിൽ ഒളിപ്പിക്കുന്നു


44. ഇങ്ഗ്ളിഷ് ഉപയോഗിക്കുന്ന മറ്റുള്ളവർ


45. ഫ്യൂഡൽ ഭാഷകളിലെ സാമൂഹീക പരിവർത്തകരുടെ ഉള്ളിലിരിപ്പ്


46. ബിലാത്തിയുമായൊരു ബന്ധത്തിന്റെ മെച്ചം


47. ദൈവവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സംഭാഷണങ്ങൾ


48. ഫ്യൂഡൽ ഭാഷകളും ഇസ്ലാമും


49. പ്രത്യയശാസ്ത്രങ്ങൾ ഫ്യൂഡൽ ഭാഷാകോഡുകൾക്ക് മുന്നിൽ പരാജയപ്പെടുന്നു


50. കുറുക്കുവഴികളിലൂടെ പ്രശ്നപരിഹാരത്തിന് മുതിരുന്നവർ


51. ഈ എഴുത്തിനെക്കുറിച്ച്


bottom of page