top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 2 - ഇവിടുത്തുകാരുടെ കൈകളിൽ പെട്ടുപോയാൽ

28. വാക്ക് കോഡിൽ നാറിപ്പോയാൽ, പിന്നെ ജീവിച്ചിട്ടെന്ത് കാര്യം

തിരുവിതാംകൂർ ചരിത്രത്തിൽനിന്നും രസകരമായ ഒരു സംഭവം ഇവിടെ കുറിച്ചിടാം. എന്നാൽ ഇവിടെ പറയാനുള്ളത്, ഇതു പോലുള്ള ആയിരക്കണക്കിന് സംഭവങ്ങൾ ഈ ഉപഭൂഖണ്ടത്തിൽ തലങ്ങുംവിലങ്ങുമായും, സമൂഹത്തിലെ നൂറുകണക്കിന് ജാതികളുടെ ഇടയിലും സംഭവിച്ചിട്ടുണ്ട് എന്നുള്ളതാണ്.


സമൂഹത്തെ ആകമാനം ഗ്രസിച്ചിരിക്കുന്നത് ഫ്യൂഡൽ ഭാഷാകോഡുകളാണ്. ഇവയുടെ കൽപ്പനകൾക്കനുസൃതമായേ വ്യക്തികൾക്ക് പ്രവർത്തിക്കാനും ചിന്തിക്കാനും ആവുള്ളു. സ്വതന്ത്രമായി മനുഷ്യന് ചിന്തിക്കാനും പ്രവർത്തിക്കാനും ആവും എന്നെല്ലാം പറയുന്നതിൽ കാര്യമായ പിഴവുണ്ട്. ഇക്കാര്യത്തെക്കുറിച്ച് പിന്നീട് എഴുതാം.


മാർത്താണ്ഡവർമ്മ കായംകുളവുമായി ഏറ്റ് മുട്ടിയപ്പോൾ, കായംകുളത്തിന് സഹായം നൽകിയവാരായിരുന്നു തെക്കംകൂറിലേയും (ചങ്ങനാശേരി) വടക്കംകൂറിലേയും (കോട്ടയം, ഏറ്റുമാനൂർ) മാഡംബിമാർ. ഇക്കാരണത്താൽ, തിരുവിതാംകൂർ ദളവ ഇവർക്ക് നേരെ തിരിഞ്ഞു.


മാഡംബിമാർ ഭൂപ്രഭുക്കളും, ജന്മിമാരും ആയിരുന്നു. ഇവരുടെ കീഴിൽ ഒച്ചപ്പാടും ബഹളക്കാരുമായ ഒരു സംഘം നായർമാരായി സൈനികരും ഉണ്ടായിരുന്നു. തിരുവിതാംകൂറിന്റെ പക്ഷത്തിൽ ഡി ലിനോയ് എന്ന് പേരുള്ള ഡച്ചുകാരനനായ പട്ടാള മേധാവി അച്ചടക്കമുള്ളതും, ആധുനിക സൈനിക പരേഡ് സമ്പ്രദായങ്ങളുടെ ചെറിയതോതിലുള്ള പരിശീലനം ലഭിച്ച പട്ടാളം ആയിരുന്നു ഉണ്ടായിരുന്നത്. മാത്രവുമല്ല, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുള്ള അടുത്ത ബന്ധം കാരണം, സംവിധാനങ്ങൾ വളരെ കാര്യക്ഷമവുമായിരുന്നു.


തിരുവിതാംകൂറിലെ ചെറിയ കൂട്ടം സൈന്യം തങ്ങളെ ആക്രമിക്കും എന്ന് കണ്ടപ്പോൾ, മാടംബിമാർ വെപ്രാളപ്പെട്ടു. എന്നാൽ ഈ പ്രശ്നത്തെ പ്രാദേശിക സമൂഹത്തിലെ ചില പെരുമാറ്റ കോഡുകൾ ഉപയോഗിച്ചുകൊണ്ട് തുരങ്കം വെക്കാം എന്ന് അവർ മനസ്സിലാക്കി. വിദേശത്ത് നിന്നും ബ്രാഹ്മണരായ യുവാക്കളെ കൊണ്ട് വന്ന്, അവരുടെ നായർ പടയാളികളുടെ മുന്നിൽ, അവർ നിരത്തി.


തിരുവിതാംകൂർ ദളവ, പട്ടാളത്തോട് ഇവർക്ക് നേരെ വെടി ഉയർത്തുവാൻ ആജ്ഞാപിച്ചു. എന്നാൽ, മുന്നിൽ യാതോര സങ്കോചവും ഇല്ലാതെ നിൽക്കുന്ന ബ്രാഹ്മണരെ കണ്ടപ്പോൾ, തിരുവിതാംകൂർ പട്ടാളം അന്ധാളിച്ചു. ബ്രഹ്മഹത്യ (ബ്രാഹ്മണരെ കൊല്ലുന്നത്) ഹൈന്ദവ ധർമ്മശാസ്ത്രങ്ങൾ പ്രകാരം കഠിനമായ പാപമാണ്. ഇത് ചെയ്തുകൊണ്ട് തിരിച്ച് വീട്ടിൽ പോയാൽ, വീട്ടിലും, സമൂഹത്തിലും തിരിച്ച് കയറാനാകില്ല. തിരുവിതാംകൂർ പട്ടാളം വെടിവെക്കാൻ തയ്യാറായില്ല. അവർ അനങ്ങിയില്ല.


തിരുവിതാംകൂർ ദളവ പ്രശ്നപരിഹാരത്തിന്, സമൂഹിത്തിലെ ഇതേ കോഡുകൾ തിരിച്ച് ഉപയോഗിക്കാൻ തീരുമാനിച്ചു.


കടലോരത്ത് നിന്നും മുക്കുവരെ തിരുവിതാംകൂർ പട്ടാളത്തിന് മന്നിൽ ദളവ നിരത്തി. താഴ്ന്ന ജാതിക്കാരായ മുക്കുവരുടെ അസഭ്യപ്രയോഗവും അട്ടഹാസങ്ങളും, എന്തിന് അവരുടെ സ്പർശനവും ഏൽക്കുക എന്നുള്ളത് ബ്രാഹ്മണ യുവാക്കൾക്ക് നാറുന്ന അഴുക്ക് തൊടുന്നതിന് തുല്ല്യമായ അനുഭവമാണ്. അവർ ജീവനും കൊണ്ട് ഓടി. മരണത്തെ ഭയപ്പെട്ടല്ല. മറിച്ച്, മരണത്തേക്കാൾ ഭയാനകമായ ഒരു അനുഭവത്തെ ഭയപ്പെട്ട്.


ബ്രാഹ്മണ കവചം നഷ്ടപ്പെട്ട മാടംബിമാരുടെ നായർ സൈനികർക്കും പിടിച്ച് നിൽക്കാനായില്ല. കാരണം, അവരുടെ അസഭ്യപ്രയോഗവും തരംതാഴ്ത്തിയുള്ള വാക്ക് പ്രയോഗവും മുക്കുവർക്ക് പ്രശ്നമല്ല. എന്നാൽ മുക്കുവരുടെ അസഭ്യപ്രയോഗം പോയിട്ട്, വെറും നീ, എടാ, എന്താടാ, അവൻ തുടങ്ങിയ പ്രയോഗങ്ങൾ അനുഭവിച്ചാൽ നായന്മാർ നാറിയത് തന്നെ.


ഒരു കൂട്ടം ഐഏഎസ്സുകാരെ കുറെ സാധാരണക്കാരുമായുള്ള കശപിശയിൽ, സാധാരണക്കാരുടെ ഇത്യാദി വാക്കുകൾ കേട്ടാൽ നിന്ന് പൊരുതാൻ തയ്യാറുള്ള ഐഏഎസ്സ്കാർ ഒരു നിശ്ചിത ശതമാനത്തിൽ കൂടുതൽ പേർ ഉണ്ടാവില്ല. കാരണം, കശപിശയിൽ അവരാണ് വാക്ക് കോഡുകളാൽ നാറുക.


മുകളിൽ നിൽകിയ വിധമുള്ള ചരിത്ര സംഭവങ്ങളെ അപഗ്രഥനം ചെയ്യുമ്പോൾ, ഈ പ്രദേശത്തിലെ ഫ്യൂഡൽ ഭാഷാ കോഡുകളെക്കുറിച്ചും, അസഭ്യവാക്ക് പ്രയോഗങ്ങളെക്കുറിച്ചും, വാക്ക് കോഡുകൾക്കും സാമൂഹിക നിലവാരങ്ങളിൽ അന്തർലീനമായിരിക്കുന്ന ദിശാ ഘടകാംശത്തെക്കുറിച്ചും (Vector Component) അറിവില്ലാ എങ്കിൽ, ദുരുദ്ധേശത്തോടുകൂടി കുരുട്ടു ബുദ്ധി ഉപയോഗിച്ച് എഴുതുന്ന കറെ കഥകളുടെ തരിശായ വിവരണമായി മാറും ചരിത്ര പഠനം. ഇതാണ് ഇന്നത്തെ ഔപചാരിക ലിഖിത ചരിത്രങ്ങളുടെ യഥാർത്ഥ നിലവാരം.


1. പക്ഷപാതപരമായ ഒരു നിയമം


2. സർക്കാർ തൊഴിലാളികളുടെ ഒരു അധികാരം


3. അക്രമാസക്തമായ പ്രകോപനത്തിന്റെ കോഡുകൾ


4. അസഭ്യത്തിന്റെ ദിശാഘടകാംശം


5. ധൈര്യം കാണിക്കലിലൂടുള്ള ആത്മമൂല്യ വർദ്ധനവ്


6. ധൈര്യമല്ലാത്ത ധൈര്യം


7. ഐപിഎസ്സ് ഓഫിസറുടെ ഇങ്ഗ്ളിഷ് അനുഭവം


8. ബൃട്ടിഷുകാർ ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ


9. സമത്വത്തിന്റെ മൂന്ന് നിലവാരങ്ങൾ


10. വാക്ക്കോഡുകളാൽ പിടിച്ച് താഴ്ത്തി സമത്വപ്പെടുത്തുന്നത്


11. സമത്വത്തിലൂടെ തരംതാഴ്ത്തപ്പെടുന്നത്


12. അടിക്കാനും, ചവിട്ടാനും, അസഭ്യം പറയാനും ഉള്ള അധികാരം


13. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ കവചമില്ലാതെ


14. ബൃട്ടിഷ് നാവികർ ഇന്ത്യൻ ജെയ്ലിൽ


15. സ്പർശ്യവേദ്യമല്ലാത്ത പൈശാചികത


16. ഉള്ളുതുറക്കുന്നതിലെ ആപത്ത്


17. കീഴെയുള്ളവരെ ഇങ്ഗ്ളിഷ് പഠിക്കുന്നതിൽനിന്നും നിരുത്സാഹപ്പെടുത്തേണം


18. ഭാഷാപരമായി ഉളവാകുന്ന ജാതിവ്യവസ്ഥ


19. അറബിക്കടലിൽ എന്താണ് എറിയേണ്ടത്?


20. നിർവ്വചിക്കപ്പെടനാവാത്ത പൈശാചികത


21. സൌകര്യങ്ങൾ നൽകിയാലുള്ള വിന


22. ഇങ്ഗ്ളിഷ് സമൂഹങ്ങൾ തകിടംമറിക്കപ്പെടുന്നതെങ്ങിനെ


23. അവകാശം പ്രസ്താവിച്ചാൽ, എന്തുസംഭവിക്കും?


24. ‘അവൻ’ ‘അദ്ദേഹത്തെ’ അടിച്ചിട്ടാൽ


25. തട്ടിപ്പിലൂടെയുള്ള ഒരു ഐതിഹാസികത


26. തൊൽക്കുന്നതിനും ഒരു നിലവാരമുണ്ട്


27. വാക്കുകൾ വിക്രിയങ്ങൾ കാട്ടുന്നതെങ്ങിനെയെല്ലാം


28. വാക്ക് കോഡിൽ നാറിപ്പോയാൽ, പിന്നെ ജീവിച്ചിട്ടെന്ത് കാര്യം


29. ഫ്യൂഡൽ ഭാഷകളിലെ മാസ്മരിക സൌന്ദര്യം


30. വിട്ടുവീഴ്ചയും മഹാമനസ്കതയും, വിവരക്കേടും കഴിവില്ലായ്മയും


31. വാക്കുകളുടെ ബാഹുല്യം


32. ഭാഷയും മുഖഭാവവും


33. ഇങ്ഗ്ളണ്ടിലേക്ക് ഇരച്ചുകയറുന്ന പൈശാചികത


34. പേനത്തുമ്പിലൂടെ മറ്റുള്ളവരെ തരംതാഴ്ത്തുന്ന കഴിവ്


35. ചെറിയൊരു സ്വാതന്ത്ര്യം അമിത സ്വാതന്ത്ര്യമാകുന്നതെങ്ങിനെ


36. അടിമത്തത്തിലൂടെ മാനസിക ഒന്നിത്യത്തിൽ എത്തിയവർ


37. യൂഎസ്സഏയിലെ അടിമത്ത ചിത്രങ്ങൾ


38. അടിമത്തത്തെക്കാൾ മോശമായ അവസ്ഥ


39. ഇരുത്തേണ്ടിടത്ത് ഇരുത്താനുള്ള വാക്ക് കോഡുകൾ ഇല്ലെങ്കിൽ


40. ഇങ്ഗ്ളിഷിൽ പറഞ്ഞറിയിക്കാൻ വാക്കുകളില്ലാത്ത കാര്യങ്ങൾ


41. കൂടുതൽ സ്വീകാര്യമായ അടിമത്തം ഏത്


42. ഇങ്ഗ്ളിഷിൽ എന്താണ് ദിവ്യമായിട്ടുള്ളത്


43. നാറുന്ന നിവ്വചനം എങ്ങിനെ ഇങ്ഗ്ളിഷ് വാക്യത്തിൽ ഒളിപ്പിക്കുന്നു


44. ഇങ്ഗ്ളിഷ് ഉപയോഗിക്കുന്ന മറ്റുള്ളവർ


45. ഫ്യൂഡൽ ഭാഷകളിലെ സാമൂഹീക പരിവർത്തകരുടെ ഉള്ളിലിരിപ്പ്


46. ബിലാത്തിയുമായൊരു ബന്ധത്തിന്റെ മെച്ചം


47. ദൈവവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സംഭാഷണങ്ങൾ


48. ഫ്യൂഡൽ ഭാഷകളും ഇസ്ലാമും


49. പ്രത്യയശാസ്ത്രങ്ങൾ ഫ്യൂഡൽ ഭാഷാകോഡുകൾക്ക് മുന്നിൽ പരാജയപ്പെടുന്നു


50. കുറുക്കുവഴികളിലൂടെ പ്രശ്നപരിഹാരത്തിന് മുതിരുന്നവർ


51. ഈ എഴുത്തിനെക്കുറിച്ച്


bottom of page