top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 12. മലബാറിലെ നമ്പൂതിരിമാർ, അമ്പലവാസികൾ, നായർമാർ എന്നിവരെക്കുറിച്ച്

6. ഒരു പ്രത്യേക സമൂഹത്തിന്‍റെ അംഗങ്ങൾക്ക് മാത്രമായുള്ള മറ്റൊരു ഉപദേശം

തൈത്തിരിയഉപനിഷത്തിൽ നിന്നുമുള്ള ഉദ്ദരണിയിലെ മറ്റ് വാക്യങ്ങളെ ഇനി നോക്കാം.


QUOTE : പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും പ്രമാദം ഉണ്ടാവരുത്. END OF QUOTE


ഇത് പറഞ്ഞത് നല്ലകാര്യമാണ്. എന്നാൽ മനസ്സിലാക്കേണ്ടത് ഇത് വ്യക്തമായും ഒരു പ്രത്യേക സമൂഹത്തിന്റെ അംഗങ്ങൾക്ക് മാത്രം ഉള്ള ഉപദേശമാണ് എന്നതാണ്. അവരുടെ വിവരങ്ങളും സാങ്കേതിക വിജ്ഞാനങ്ങളും മറ്റും, മറ്റ് ആൾക്കൂട്ടങ്ങൾക്ക് നൽകണം എന്നും, മറ്റ് ജനത്തിൽ പെട്ടവരെ തങ്ങളുടെ ഗുരുക്കളും അദ്ധ്യാപകരും അദ്ധ്യാപികമാരും ആക്കണം എന്നും യാതോരു വ്യക്തമായ ഉപദേശവും ഈ വാക്കുകളിൽനിന്നും ചുഴഞ്ഞെടുക്കാൻ ആവില്ല.


ഈ പറഞ്ഞത് ഒരു വൻകാര്യം തന്നെയാണ്.


തങ്ങളുടെ സ്വന്തം പാരമ്പര്യത്തിൽ നൂറ്റാണ്ടുകളോളം പണിപ്പെട്ട് വളർത്തിയെടുത്ത വിവരങ്ങളും സാങ്കേതിക വിദ്യകളും കീഴിൽ പെട്ടവർക്ക് നൽകുകയും അവർക്ക് പറഞ്ഞുകൊടുക്കുകയും അവരെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതും, അങ്ങിനെ വിവരവിജ്ഞാനപരമായി കീഴ്ജനം വളർന്നുവന്നാൽ, അവരിലെ ആളുകളെ സ്വന്തം ഗുരുക്കന്മാരും മറ്റുമാക്കുക എന്നതും ശുദ്ധ മണ്ടത്തരം തന്നെയാണ്, ഫ്യൂഡൽ ഭാഷകളിൽ.


കാരണം, വാക്ക് കോഡുകളിൽ തങ്ങളോട് മത്സരിക്കാനും തങ്ങളെ അടിച്ചുതമർത്താനും ആവുന്നുവർക്ക്, ഈ വിധ വിവരവിജ്ഞാനങ്ങൾ പങ്കിട്ടാൽ, യാതോരു പരിശ്രമമോ നൂറ്റാണ്ടുകളിലൂടെയുള്ള അദ്ധ്വാനങ്ങളോ ഇല്ലാതെ, ഈ വിധ കാര്യങ്ങൾക്ക് യാതോരു മൂല്യവും നൽകാതെതന്നെ ഈ കൂട്ടർ ആവിധ വിവരവിജ്ഞാനങ്ങൾ കൈവശപ്പെടുത്തുകയും, അവ തങ്ങളുടേതാണ് എന്ന് പറയുകുയും, ഈ വിധ വിവരങ്ങൾ പറഞ്ഞുകൊടുത്തവരെ അടിച്ചുതമർത്താനും, താഴ്ത്തിപ്പറയാനും ശ്രമിക്കും.


എന്നാൽ ഈ വിധമുള്ള യാതോരു വകതിരിവോ തിരിച്ചറിവോ ഇല്ലാത്ത ജനതയാണ് കലർപ്പില്ലാത്ത - ഇങ്ഗ്ളിഷ് ഭാഷക്കാർ (pristine-English speakers).


ഇങ്ഗ്ളിഷ് കൊളോണിയൽ പ്രദേശങ്ങളിൽ വൻ തോതിലുള്ള വിവര വിജ്ഞാനങ്ങൾ ഇങ്ഗ്ളിഷ് ജനത നൽകിയത് മുഴുവൻ കുടിച്ചെടുത്തിട്ടുള്ള ആ പ്രദേശങ്ങളിലെ ആളുകൾക്ക് ഇന്ന് എങ്ങിനെയെങ്കിലും ഇങ്ഗ്ളിഷുകാരെ തമർത്താനുള്ള ആഗ്രഹമാണ് കാണുന്നത്.


ചൈനപോലുള്ള തനി സാമൂഹിക നിലവാരം കുറഞ്ഞ രാജ്യങ്ങളിലെ വൻകിടക്കാർക്ക് വൻകിട സാങ്കേതിക വിദ്യകൾ നൽകിയ പ്രാദേശിക ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലെ മുതലാളിമാർ യഥാർത്ഥത്തിൽ സ്വന്തം രാജ്യക്കാരോട് തനി വഞ്ചനയും ദ്രോഹവും ആണ് ചെയ്തത്. കാരണം, ആ വിധ ആളുകൾക്ക് ഇങ്ഗ്ളിഷ് ജനതയിൽനിന്നും ലഭിച്ച പലവിധ മഹാ സാങ്കേതിക വിദ്യാവിവരങ്ങളും, തങ്ങളുടേതായ പാരമ്പര്യ പിന്തുണയോടെ അവർ സ്വന്തമായി സൃഷ്ടിച്ചതോ വളർത്തിയെടുത്തതോ അല്ലതന്നെ.


മറിച്ച്, ഇങ്ഗ്ളിഷ് ജനതയുടെ നൂറ്റാണ്ടുകളോളും നീണ്ടുനിൽക്കുന്ന സാവധാനത്തിലുള്ളതും പടിപടിയായുള്ളതും ആയ പ്രവർത്തനത്താലും പരീക്ഷണങ്ങളാലും നിരീക്ഷണങ്ങളാലും പടുത്തുയർത്തിയ മഹാ സാങ്കേതികവിദ്യാ കണ്ടെത്തലുകൾ പുറംനാടുകളിലെ വൻകിട മുതലാളിമാർക്ക് ചില ആളുകൾ യാതോരു ഉളുപ്പുമില്ലാതെ കൈമാറിയത് ഒരു തനി തെമ്മാടിത്തരം തന്നെയാവാം. ഈ വിധമായി ലഭിച്ച പീഠങ്ങളിൽ കയറിനിന്നാണ് മറ്റ് ജനതകൾ പലവിധ പുതിയ കണ്ടുപിടുത്തങ്ങളും നടത്തുന്നത്.


ബ്രാഹ്മണർ എന്നാൽ ഈ വിധമായുള്ള യാതോരു വിഡ്ഢിത്തവും ഈ കാര്യത്തിൽ ചെയ്തിരുന്നില്ലതന്നെ. അവർ അവരുടെ ആദ്ധ്യാത്മികവും ഐഹികവും (Temporal) ആയ യാതോരു കഴിവുകളും അറിവുകളും, ഫ്യൂഡൽ ഭാഷകളിൽ അവർക്ക് കീഴിൽ സ്ഥാനീകരിക്കപ്പെട്ടിരുന്നവർക്ക് കൈമാറിയില്ലതന്നെ. ഈ ഒരു സാമൂഹിക വരമ്പ് അവർ മലബാറിൽ പ്രാചിണ കാലം മുതൽ ഇങ്ഗ്ളിഷ് ഭരണം വരുന്നതുവരെ നിലനിർത്തിയിരുന്നു എന്നാണ് തോന്നുന്നത്.


Al-Biruni (Circa: 4 September 973 – 9 December 1048) എന്ന പേർഷ്യൻ പണ്ഡിതൻ ദക്ഷിണേഷ്യയിലെ ഉന്നത ജനതകളെക്കുറിച്ച് ഈ വിധം എഴുതിയിട്ടുണ്ട്:


QUOTE : They are by nature miserly in sharing their knowledge, and they take the greatest of efforts to hide it from men of another caste among their own people, and also, of course, from foreigners. END OF QUOTE


ആശയം : തങ്ങളുടെ വിജ്ഞാനം പങ്കിടുന്ന കാര്യത്തിൽ അവർ വളരെ പിശുക്കരാണ്. മാത്രവുമല്ല, അവരുടെ നാട്ടിലെ മറ്റ് ജനങ്ങളിൽനിന്നും, പോരാത്തതിന് വിദേശീയരിൽനിന്നും, അവരുടെ വിജ്ഞാനങ്ങൾ ഒളിപ്പുച്ചുവെക്കാനായി അവർ വളരെയധികം പരിശ്രമിക്കുന്നു. END.


വേദങ്ങളും ഉപനിഷത്തുക്കളും മറ്റും സംസ്കൃതഭാഷയിലെ ഉച്ചനീചത്വകോഡുകളെ കണ്ടില്ലായെന്ന് നടിക്കുന്നുണ്ട് എന്ന് തോന്നുന്നു. കാരണം, അതിനുള്ളിലെ ഉപദേശങ്ങളും സരോപദേശങ്ങളും ധർമ്മശാസ്ത്രങ്ങളും മറ്റും സാമൂഹികമായി ഉന്നത വാക്ക്-കോഡുകളിൽ പെട്ടവർക്കാണ് ഉള്ളത് എന്നൊരു തോന്നൽ. എന്നാൽ സംസ്കൃതം ഭാഷ അറിയാത്തത് കൊണ്ട് ഈ കാര്യം ആധികാരികമായി സ്ഥിരീകരിക്കാൻ ഈ എഴുത്തുകാരന് ആവില്ലതന്നെ.


വിദ്യാഭ്യാസവും സാങ്കേതിക വിദ്യകളും കൈമാറുന്നതിന് മറ്റൊരു വശം കൂടിയുണ്ട്.


അത് മുകളിൽ പറഞ്ഞതിനേക്കാൾ വിചിത്രമായ ഒരു കാര്യമാണ്.


ഫ്യൂഡൽ ഭാഷകളിൽ തങ്ങളുടെ കീഴിൽ ഉള്ള കുറച്ചു വിദ്യാർത്ഥികളെ, തങ്ങളുടെ അനുവാദവും തങ്ങളോട് കൂറും ഇല്ലാത്ത, മറ്റൊരു വ്യക്തി പഠിപ്പിക്കുന്നത് ആർക്കും ഇഷ്ടപ്പെടുന്ന കാര്യം അല്ലതന്നെ.


മറ്റേ ആൾ സ്വന്തമായി ഒരു സാറും, മാഷും, ജീയും, അദ്ദേഹവും, നേതാവും, തങ്ങളുടെ അനുയായികളെ കട്ടെടുക്കുന്നവനും ആകും എന്നതാണ് വളരെ വ്യക്തമായ കാഴ്ച. അവരെ അയാൾ തന്റെ സ്വന്തം അടിയാളിമാരും അനുയായികളും ആക്കി മാറ്റി നീ, എടാ, എടീ, അവൻ, അവൾ തുടങ്ങിയ വാക്കുകളിൽ നിർവ്വചിക്കപ്പെടുന്ന കീഴാളർ ആക്കിമാറ്റുന്നത് ഒരു വൻ പ്രശ്നം തന്നെയാണ്.


വിദ്യാഭ്യാസം നൽകുക എന്നതുകൊണ്ട് മൌലികമായ വിവരങ്ങളും കഴിവുകളും, പൊതുവായി വിതരണം ചെയ്യുക എന്നതല്ല ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ ഉദ്ദേശിക്കുന്നത്. പകരം വിവരം, വിജ്ഞാനം, നൈപുണ്യം തുടങ്ങിയവ നൽകും എന്ന് വാഗ്ദാനം ചെയ്യുന്ന ആളുടെ വ്യക്തമായ ഉദ്ദേശം തന്നോട് അടിയാളത്തം വാക്കുകളിലും ശരീരഭാഷകളിലും മറ്റും പ്രകടിപ്പിക്കുന്ന ഒരു കൂട്ടം ആളുകളെ തനിക്ക് കീഴിൽ അണിനിരത്തുക എന്നതാണ്.


ഫ്യൂഡൽ ഭാഷകളിൽ വിവരവിജ്ഞാനങ്ങൾ മറ്റൊരാൾക്ക് നൽകുന്നതിൽ കരുതിക്കൂട്ടിയുള്ള ഗൂഢോദ്ദേശം ഇതാണ്. മറ്റുള്ളവരുടെ അണികളെ കൈവശപ്പെടുത്തുക എന്നത്.


ഈ ഒരു കാര്യത്തിന്റെ ആഴം ഇന്നും പ്രാദേശിക ഇങ്ഗ്ളിഷ് ഭാഷക്കാർക്ക് ഒട്ടും തന്നെ മനസ്സിലായിട്ടില്ലാ എന്നാണ് കാണുന്നത്.


ഈ ഒരു വിവരം വ്യക്തമായോ അതുമല്ലെങ്കിൽ അവ്യക്തമായോ ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ ഏവർക്കും അറിവുള്ള കാര്യമാണ് എന്നതിനാൽ, പണ്ട് കാലങ്ങളിൽ പോലും തങ്ങളോട് കൂറ്, കടപ്പാട്, അടിയാളത്തം, ബഹുമാനം തുടങ്ങിയ കണ്ണികളിൽ വരാത്തവർ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാനോ പരീശീലിപ്പിക്കാനോ ഉദ്യമിക്കുന്നത്, യാതോരു കുടുംബക്കാരും ഇഷ്ടപ്പെടില്ലതന്നെ.


ഏതെങ്കിലും ഒരു ബ്രാഹ്മണൻ, സമൂഹികമായി കീഴിൽപ്പെടുന്ന അമ്പലവാസികളുടേയോ ശൂദ്രരുടേയോ (നായർമാരുടേയോ), മുരമക്കത്തായ തീയരുടേയോ മക്കത്തായ തീയരുടേയോ മലയന്മാരുടേയോ ഈഴവരുടേയോ മലഅരയന്മാരുടേയോ മറ്റോ കുട്ടികളെ പഠിപ്പിക്കാനായി അവരിലെ ചിലരെ സംഘടിപ്പിച്ചാൽ, അത് ആ കീഴ്ജനത്തിന്റെ സാമൂഹിക നേതാക്കൾക്ക് ഇഷ്ടപ്പെട്ടേക്കില്ല. കാരണം, ഇങ്ങിനെ സംഭവിക്കുന്നത് ആ കുട്ടികൾ തങ്ങളോടുള്ള അടിയാളത്തത്തിൽ നിന്നും വിട്ടുമാറി മറ്റൊരു നേതാവിന് കീഴിൽ അണിനിരക്കുന്ന അനുഭവമായിമാറാൻ വൻ സാദ്ധ്യതയുണ്ട്.


പോരാത്തതിന് തങ്ങളുടെ കീഴിൽ നിന്നിരുന്ന കുട്ടികൾ തങ്ങളേക്കാൾ ഉയരത്തിലുള്ള ബ്രാഹ്മണനുമായി നേരിട്ട് ബന്ധം സ്ഥാപിക്കും. ഇതും ഒരു വൻ പ്രശ്നം തന്നെയാണ്. സാമൂഹികമായും മാനസികമായും വ്യക്തിത്വപരമായും, തങ്ങളെമറികടക്കുന്ന ഒരു സംഭവവികാസം ആണ് സംഭവിക്കാൻ പോകുന്നത് എന്നുള്ള മുന്നറിയിപ്പ് ഈ ആളുകളുടെ മനസ്സിൽ കടന്നുവരും. ഇത് ഫ്യൂഡൽ ഭാഷാ ആശയവിനിമയത്തിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നത് തീർച്ചയാണ്.


ഇങ്ങിനെ കാര്യങ്ങൾ പോയാൽ, തന്നെക്കാൾ വലിയ വ്യക്തികൾ തന്റെ സ്വന്തം സമൂഹത്തിൽ വളർന്നുവരും എന്നത് ഒരു ദിവാസ്വപ്നമായല്ല, മറിച്ച് ഒരു ദുഃസ്വപ്നമായാണ് നിലനിൽക്കുക.


ഈ എഴുത്തുകാരൻ ഇതിന്റെ മറ്റൊരു പ്രശ്നം ഓൺലൈനായി പലവട്ടം അനുഭവിച്ചിട്ടുണ്ട്. ഈ എഴുത്തുകാരൻ ഓൺലൈനായി എന്തെങ്കിലും എഴുതിയാൽ, അത് മറ്റുള്ളവർ കാണാതിരിക്കാൻ പല പദ്ധതിയിടലും നടക്കുന്നത് അനുഭവിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് വളരെ വ്യാപ്തിയിൽ പലതും പറയാനുണ്ട്. അത് പിന്നീടാവാം.


എന്നാൽ വളരെ ചുരുക്കിപ്പറഞ്ഞാൽ ഈ എഴുത്തുകാരന്റെ ഏതെങ്കിലും ഒരു പുസ്തകത്തിലേക്ക് നയിക്കുന്ന ഒരു ലിങ്കോ പരാമർശമോ ഓൺലൈനായി നൽകുന്നത്, പലപ്പോഴും പലരേയും കഠിനമായിത്തന്നെ ചൊടിപ്പിച്ച അനുഭവം ഉണ്ടായിട്ടുണ്ട്. ഇതിന് വ്യക്തമായ ഒരു കാരണം, ഔപചാരിക വിദ്യാഭ്യാസ വഴിയിലൂടെ വൻ യോഗ്യതകൾ നേടിയവർക്ക് തങ്ങൾ പിന്തുടർന്നു വളർന്നുവന്ന യാതോരു പാതകളിലും കാണാത്ത പലതും എഴുതിവച്ചിരിക്കുന്നു എന്നതാവാം.


മറ്റൊന്ന്, ചെറിയതും നിസ്സാരവുമായ ഒരു ലിങ്ക് വിപുലമായ ഒരു കലവറയിലേക്ക് ആളുകളെ നയിക്കും എന്നത് പലർക്കും വൻ വിരോദം തന്നെവളർത്തിയ അനുഭവവും ഉണ്ടായിട്ടുണ്ട് ഈ ലിങ്ക് ഒന്ന് പിന്തുടർന്നു നോക്കുക.


പ്രതിപാദ്യവിഷയത്തിലേക്ക് തിരിച്ചുവരികയാണ്.


തൈത്തിരിയഉപനിഷത്തിലെ QUOTE: പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും പ്രമാദം ഉണ്ടാവരുത്. END OF QUOTE എന്നവാക്കുകൾക്ക്, ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന ഒരു ചെറിയ ജനക്കൂട്ടത്തിനുള്ള ഒരു സാരോപദശം എന്നതിന് അപ്പുറത്ത് പ്രസക്തിയുണ്ട് എന്ന് മനസ്സിലാക്കണമെങ്കിൽ, അവയിലെ വാക്കുകളിൽ കാണാത്ത പലകാര്യങ്ങളും മനസ്സിലാക്കേണ്ടിവരും.


ഫ്യൂഡൽ ഭാഷാ വാക്കുകളിൽ ഉന്നതർ എന്ന് നിർവ്വചിക്കപ്പെടുന്നവരുടെ പ്രപഞ്ചാതിർത്തിക്ക് അപ്പുറവും ജീവനും മനസ്സും മനുഷ്യരും ഉണ്ട് എന്ന കാര്യം ഒരു വൻ കാര്യംതന്നെയാണ്.

1. മറ്റേതോ അദൃശ്യ വേദിയിൽ


2. സ്വസ്തി ചിഹ്നം, ഇരട്ട ആര്യന്മാർ,


3. പഴമയിലേക്കുള്ള അവകാശവാദങ്ങൾ


4. പഴമയിലെ അവ്യക്തമായ വിവരങ്ങൾ


5. വേദോപദേശങ്ങൾ സാർവ്വത്രികമായി


6. ഒരു പ്രത്യേക സമൂഹത്തിന്റൊ അംഗങ്ങൾക്ക്


7. ഫ്യൂഡൽ ഭാഷകളിൽ സർവ്വവ്യാപിയായ


8. ധർമ്മാധർമ്മങ്ങൾ, പാപങ്ങൾ, അപരാധങ്ങൾ


9. ശിപായി റാങ്കുകാരൻ ഓഫിസറായി


10. ദിവ്യവ്യക്തിത്വത്തിനും അപ്പുറത്തായുള്ള


11. ഫ്യൂഡൽ ഭാഷാ രാഷ്ട്രത്തിൽ പടർന്നു


12. ചട്ടക്കൂടിന് പുറത്തു നിൽക്കുന്ന ആളെ


13. കാപട്യവും പ്രഹസനവും നിറഞ്ഞുതുളുമ്പുന്ന


14. ഗൃഹസ്ഥാശ്രമവും പഞ്ചമഹായജ്ഞങ്ങളും


15. വാനപ്രസ്ഥം


16. ഫ്യൂഡൽ ഭാഷകളെ തുരത്തിയാൽ കലിയുഗ?


17. പ്രാകൃത ആചാരങ്ങളിൽ വെറങ്ങലിച്ചവയും


18. ബ്രാഹ്മണ മേധാവിത്വവും സംസ്കൃത ഭാഷാ


19. അനുലോപ ബന്ധവും പ്രതിലോമ ബന്ധവും


20. ഒന്നാം പരിഷകളും രണ്ടാം പരിഷകളും


21. മുകളിലോട്ട് എടുത്തുചാടാനും, കീഴിൽ


22. അമ്പലവാസികളിലും ഉളള ഏറ്റക്കുറച്ചിലുകൾ


23. അമ്പലവാസികളെക്കുറിച്ച് പൊതുവായി


24. മൂത്തത് അഥവാ മൂസ്സത് എന്നവരെക്കുറിച്ച്


25. പുഷ്പകരെക്കുറിച്ച്


26. ചാക്യാർമാർ


27. ഉള്ളിൽക്കയറിക്കൂടി സ്വന്തം സ്വർത്ഥതാൽപ്പര്യ


28. ചാക്ക്യാർ കൂത്ത്


29. ചാക്ക്യാർ നമ്പ്യാർ


30. തീയാട്ടുണ്ണികളും നമ്പീശന്മാരും


31. വാര്യർമാരെക്കുറിച്ച്


32. മാരാൻമാർ


33. ക്ഷത്രിയരെക്കുറിച്ച്


34. മലബാറിലെ ക്ഷത്രിയ കുടുംബങ്ങൾ


35. തിരുവിതാംകൂറിലെ രാജാ കുടുംബക്കാരെ


36. തിരുവിതാംകൂർ രാജകുടുംബത്തിലെ


37. നായർമാരെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നതിന്


38. മൃഗീയ ഭാഷാ സാമൂഹികാന്തരീക്ഷത്തിലേക്ക്


39. നായർമാരുടെ ഉത്ഭവം


40. മേൽനോട്ടക്കാരും നിമയവാഴ്ച


41. നായർമാർക്ക് താൽപ്പര്യമുള്ള രക്തബന്ധ


42. നായർമാരിൽ ചിലർക്ക് ഹീനജന പൈതൃക


43. ഫ്യൂഡൽ ഭാഷകൾ പടർന്നുപിടിപ്പിക്കുന്ന


44. ചർണ നായർമാരും ശൂദ്ര നായർമാരും


45. വിദേശീയരായ നായർമാരെക്കുറിച്ച്


46. വടക്കേ മലബാറിലെ ഉന്നത നായർമാരിലെ


47. മധ്യ നിലവാരത്തിലുള്ള നായർ ഉപ


48. നായർമാരിലെ ഏറ്റവും കീഴിലുള്ള ജന


49. യോഗി-ഗുരുക്കൾമാരും വയനാടൻ ചെട്ടികളും


50. തിരുവിതാംകൂറിലെ നായർമാരെക്കുറിച്ച്

bottom of page