top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 12. മലബാറിലെ നമ്പൂതിരിമാർ, അമ്പലവാസികൾ, നായർമാർ എന്നിവരെക്കുറിച്ച്

17. പ്രാകൃത ആചാരങ്ങളിൽ വെറങ്ങലിച്ചവയും വെട്ടിത്തിളങ്ങുന്നവയും

ബ്രാഹ്മണ പാരമ്പര്യങ്ങളിലെ ഷോഡശക്രിയകളിൽ അടുത്തത് അന്ത്യേഷ്ടി ആണ്. ഇത് മരണാനന്തര കർമ്മങ്ങളുടെ കാര്യമാണ്.


ഇത് വ്യക്തി മരിച്ചുകഴിഞ്ഞാൽ ചെയ്യേണ്ടുന്ന ആചാരവിധിപ്രകാരമുള്ള കാര്യങ്ങൾ ആണ്.


ഓർക്കുക, ഇതും ഏതാനും ആയിരം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന വേദകാലത്തിലെ ഏതോ ജനക്കൂട്ടത്തിന്റെ ആദ്ധ്യാത്മികതയുമായി ബന്ധപ്പെട്ട ആചാരമര്യാദകൾ ആണ്. അല്ലാതെ 1900ന് ശേഷം ഹിന്ദുക്കളായി രൂപാന്തരപ്പെട്ട ഈ ഉപദ്വീപിന്റെ പലദിക്കിലും ഉള്ള മറ്റ് ജനക്കൂട്ടങ്ങളുടെ പാരമ്പര്യങ്ങളിൽ വരുന്ന കാര്യം അല്ല.


എന്നാൽ പ്രാചീന കാലങ്ങളിൽ എല്ലാ ജനക്കൂട്ടങ്ങൾക്കും അവരുടേതായ മരണാനന്തര കർമ്മങ്ങൾ നിലനിന്നിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. ദക്ഷിണേഷ്യയിലേക്ക് ലോകത്തിന്റെ പലദിക്കുകളിൽനിന്നും പല ജനക്കൂട്ടങ്ങളിലെ അംഗങ്ങൾ കഴിഞ്ഞുപോയ പലപല നൂറ്റാണ്ടുകളിൽ കയറിവന്ന് ഇവിടുള്ള സാമൂഹിക ഘടനയിൽ ബ്രാഹ്മണർക്ക് കീഴിലായി പല വ്യത്യസ്ത ഉയരങ്ങളിൽ പെട്ടുപോയിരുന്നു. അവരിൽ മിക്കവരും അവരവരുടെ പാരമ്പര്യത്തിൽ ഉള്ള ആദ്ധ്യാത്മിക ആചാരങ്ങളും മരണാനന്തര ചടങ്ങുകളും നിലനിർത്താൻ ശ്രമിച്ചിരുന്നിരിക്കാം.


ഈ വിധ കാര്യങ്ങൾ, അവരുടെ മുകളിലുള്ള ജനക്കൂട്ടങ്ങൾ അവർക്ക് അനുവദിച്ചിട്ടുള്ള സാമൂഹിക അതിരുകൾക്കുള്ളിൽ നിന്നുംകൊണ്ടും, ആ വിധ പരിധികളിൽ പരിമിതപ്പെടുത്തിയും, ഈ വിധ കീഴ്ജനങ്ങൾ നൂറ്റാണ്ടുകളിലൂടെ മുന്നോട്ട് കൊണ്ടുവന്നിരുന്നു. അവയെല്ലാം അവരവരുടെ യഥാർത്ഥ പ്രാദേശിക പ്രദേശങ്ങളിൽ ഏതു വിധമായിരുന്നിരിക്കാം എന്ന് പറയാൻ ഇന്ന് ആവില്ല.


എന്നാൽ ദക്ഷിണേഷ്യയിലെ സാമൂഹിക അന്തരീക്ഷത്തിൽ വെറും അടിമജനമായി മാറി നൂറ്റാണ്ടുകൾ കഴിഞ്ഞുവരുമ്പോൾ അവരുടെയെല്ലാം ആദ്ധ്യാത്മിക പാരമ്പര്യങ്ങൾക്ക് പലവിധത്തിലും വെറങ്ങലിച്ചതും പ്രാകൃതമായുതുമായ രൂപം വന്നുചേർന്നിട്ടുണ്ടാവാം. കാരണം, ഫ്യൂഡൽ ഭാഷകൾ അവരെ തമർത്തുമ്പോൾ, അവർ തമ്മിൽത്തമ്മിൽ തമർത്തുകയും ചെയ്യും. ഇതോടൊപ്പം അവരുടെ ജീവിത നിലവാരങ്ങളും ആചാരങ്ങളും വെറങ്ങലിച്ചും നിൽക്കും.


അവരുടെ പാരമ്പര്യത്തിലെ പലവിധ ആചാരമൈര്യാദകളുടെ ശ്രേഷ്ഠമായ ആന്തരികോദ്ധേശംതന്നെ മനസ്സിൽനിന്നും മാഞ്ഞുപോയിട്ടുണ്ടാവാം.


Rev. Samuel Mateer എഴുതിയ Native Life in Travancore എന്ന ഗ്രന്ഥത്തിൽ പുലയരുടെ മരണാനന്തര ചടങ്ങുകൾവരെ വ്യക്തമായി രേഖപ്പെടുത്തിക്കാണുന്നുണ്ട്. അവർ ദൈവത്തെ ഉദയതമ്പുരാൻ എന്നാണ് ഈ വിധ ചടങ്ങുകളിൽ സംബോധന ചെയ്യുന്നതായി കാണുന്നത്. പിതാവ് മരിച്ചാൽ മക്കൾ വിലപിക്കുന്നതും, അവർക്കുണ്ടായ നഷ്ടബോധവും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ജനത്തിനെ അക്കാലങ്ങളിൽ വെറും അർദ്ധമൃഗങ്ങളായി ഹൈന്ദവരോ അതുമല്ലെങ്കിൽ സുറിയാനി ക്രിസ്ത്യാനികളോ ആയ ഭൂജന്മികുടുംബങ്ങൾ കരുതിയിരുന്നു എന്നും മനസ്സിലാക്കേണ്ടതാണ്.


ഈ ആൾകൂട്ടത്തിനും മരിച്ച ആളുടെ ആത്മാവിനെക്കുറിച്ചും മരണാനന്തര കർമ്മങ്ങളെക്കുറിച്ചും അവ ചെയ്യാതിരുന്നലുള്ള പ്രശ്നങ്ങളെക്കുറിച്ചു അവബോധം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. മരിച്ച ആളിന്റെ വായിൽ വായ്ക്കരി (അരി) (അതുമല്ലാ, കൈവശം നാണയമുള്ളവർ അത്) ഇട്ടുകൊടുക്കും. കുഴിച്ചിടുമ്പോൾ അവരിലെ പൂജാരിവ്യക്തി പ്രാർത്ഥനയും മന്ത്രങ്ങളുംചൊല്ലും.

ചാണകം, വെളിച്ചെണ്ണ, ശുഭ്രവസ്ത്രം (വെള്ളത്തുണി), അണിഞ്ഞിരുന്ന ആഭരണങ്ങൾ, അൽപം നെല്ല്, അരി, മഞ്ഞൽപൊടി, ഗോതമ്പുപൊടി, കള്ള്, ചാരായം, വെറ്റില, വാഴയില തുടങ്ങിയവ ഈ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് ഉപയോഗിച്ചുകാണുന്നു.


ഏഴാം നാളിൽ, കൊക്കര കുലുക്കി ശബ്ദം സൃഷ്ടിച്ചും ശംഖുനാദം മുഴക്കിയും, പൂജാരിവ്യക്തി ആത്മാവിനെ (ചാവ്) ഒരു വിഗ്രഹത്തിലേക്ക് ആവഹിച്ചെടുത്ത്, തുണിയിൽ പൊതിയും. അങ്ങിനെ പലതും.


സ്വന്തം കൂരയ്ക്ക് ചുറ്റും സ്ഥലമുണ്ടെങ്കിൽ അവിടെ, അതില്ലായെങ്കിൽ അടിമയുടമയുടെ ഭൂസ്വത്തിന്റെ ഏതെങ്കിലും ആളൊഴിഞ്ഞ ഇടത്ത്, മൃതശരീരം കുഴിച്ചിടും. പുലയനെ കുഴിച്ചിട്ടാൽ, ആ സ്ഥലവും നികൃഷ്ടമാകും എന്നത് ഫ്യൂഡൽ ഭാഷാ കോഡുകളിൽ ഉണ്ട്. പുലയൻ ചാവുകയാണ് ചെയ്യുന്നത്. മരിക്കുക അല്ല ചെയ്യുന്നത്, എന്നത് വ്യക്തമായും മനസ്സിലാക്കേണം. ദുഷ്ടഭാഷയിൽ കാര്യങ്ങൾ ആ വിധമാണ്.


ഈ പുലയർ ജനം വെറും കന്നുകാലികളെപ്പോലെ നൂറ്റാണ്ടുകളോളും ജീവിച്ചിരുന്നപ്പോഴും, അവരുടെ പാരമ്പര്യങ്ങളിൽ ഉള്ള ചിലകാര്യങ്ങളുടെ നേരിയ കണ്ണികൾ ഈ വിധം ചാവടിയന്തിരങ്ങളിലൂടെ നിലനിർത്തപ്പെട്ടിരിക്കാം. എന്നാൽ ഈ ജനം അവരുടെ പഴമയിലെ യഥാർത്ഥ ജന്മനാടിൽ പൂർണ്ണമായ സാമൂഹിക സ്വാതന്ത്ര്യത്തിൽ ജീവിക്കുമ്പോൾ അവരിൽ നിലനിന്നിരുന്ന വ്യക്തിത്വം ഏതു വിധമായിരുന്നിരിക്കാം എന്ന് ഇപ്പോൾ കണ്ടെത്താൻ പ്രയാസം തന്നെയാണ്.


ഇവരും രക്ഷപ്പെട്ടുതുടങ്ങിയത് ദക്ഷിണേഷ്യയിൽ ഇങ്ഗ്ളിഷ് പതാക ഉയർന്നപ്പോൾ ആണ്.


ഇതിനെക്കുറിച്ച് കൂടുതൽ ഇവിടെ എഴുതുന്നില്ല.


എന്നാൽ, പറയേണ്ടത്, പുലയരും ഇന്ന് ഹിന്ദുക്കളാണ് എന്നതാണ്.


ഷോഡശക്രിയകളിലുള്ള അന്ത്യേഷ്ടി എന്ന കർമ്മം ബ്രാഹ്മണരുടെ പാരമ്പര്യത്തിൽ വരുന്ന കാര്യമാണ്. ബ്രാഹ്മണർ സാമൂഹിക ഉന്നതങ്ങളിൽ നിന്നിരുന്നതുകൊണ്ട് അവർക്ക് ഫ്യൂഡൽ ഭാഷകളുടെ അടിച്ചമർത്തൽ അനുഭവപ്പെട്ടിരിക്കില്ല. അതിനാൽതന്നെ അവരുടെ പാരമ്പര്യങ്ങളിൽ ചതവും അമർത്തലും വെട്ടിമുറിക്കലും വെറങ്ങലിക്കപ്പെടലും വൃത്തികേടാക്കപ്പെടലും അനിഷ്ടകാര്യങ്ങളുടെ സാന്നിദ്ധ്യവും സംഭവിക്കാനുള്ള സാധ്യത കുറവായിരുന്നു, ഏതാണ്ട് 1900വരെ.


നമ്പൂതിരി വ്യക്തി മരണപ്പെട്ടാൽ ശരീരം ശവമായിമാറി എന്ന് മനസ്സിലാക്കപ്പെടുന്നു. ദർഭപ്പുല്ല് തെക്കോട്ട് മുനയായി വിരിച്ച് അതിന്മേൽ മൃതശരീരം കിടത്തുന്നു. വായും കണ്ണുകളും അടച്ചുവെക്കുന്നു. കാൽപെരുവിരലുകൾ ചേർത്തുകെട്ടിവെയ്ക്കുന്നു. കൈകൾ നെഞ്ചിൽ വെച്ച് കൈയുടെ പെരുവിരലുകൾ കൂട്ടിക്കെട്ടിയിടുന്നു. പാദവും മുഖവും മറയ്ക്കാതെ ശുഭ്രവസ്ത്രംകൊണ്ട് പുതയ്ക്കുന്നു. തലയുടെ ഭാഗത്ത് എള്ളെണ്ണ ഒഴിച്ച് നിലവിളക്ക് കത്തിച്ചുവെക്കുന്നു.


ചുറ്റും എള്ളും അക്ഷതവും ചേർത്ത് വൃത്തം വരയ്ക്കുന്നു. ഇവിടെ സൂചിപ്പിച്ച അക്ഷതം എന്നത് പൊട്ടുകയോ പൊടിയുകയോ ചെയ്തിട്ടില്ലാത്ത ഉണക്കലരിയാണ് എന്ന് കാണുന്നു.


സാമ്പ്രാണി, അഷ്ടഗന്ധം എന്നിവ പുകച്ചും കൊണ്ടിരിക്കേണം. ഇവിടെ സൂചിപ്പിച്ച അഷ്ടഗന്ധം എന്നത് അകിൽ, കുന്തിരിക്കം, മാഞ്ചി, ഗുൽഗുലു, ചന്ദനം, രാമച്ചം, ഇരുവേലി, കൊട്ടം എന്നിവ ഒരു മൺചട്ടിയിൽ മിസൃതപ്പെടുത്തി, പുകയ്ക്കുമ്പോൾ വരുന്ന പുകയാണ് എന്നും മനസ്സിലാക്കുന്നു. ഇത്രയും കാര്യങ്ങൾ പൊതുവായി എഴുതികാണപ്പെടുന്ന കാര്യങ്ങൾ ആണ്.


ദക്ഷിണാഗ്നി ഗാര്ഹ പത്യാഗ്നി ആവഹനീയാഗ്നി സഭ്യാഗ്നി ആവസ്ഥ്യാഗ്നി തുടങ്ങിയ വാക്കുകൾ ശ്രദ്ധിക്കുക. ഇവ ബ്രാഹ്മണ യാഗങ്ങളുമായി ബന്ധപ്പെട്ട കാര്യം ആണ്. ഇവയ്ക്ക് മൊത്തമായുള്ള പൊതു വാക്ക് പഞ്ചാഗ്നി എന്നാണ്. ഇവയെക്കുറിച്ച് ഇവിടെ എഴുതുന്നില്ല. എന്നാൽ, യാഗങ്ങൾ ചെയ്ത് ഈ വിധ ആഗ്നികളെ സംരക്ഷിക്കുന്നവർ അവസാനമായി ചെയ്യേണ്ടുന്ന യാഗമാണ് അന്ത്യേഷ്ടി എന്ന് കാണുകയുണ്ടായി.


എന്നുവച്ചാൽ അന്ത്യേഷ്ടി എന്നത് ബ്രാഹ്മണരുടെ പാരമ്പര്യത്തിൽ ഉള്ള കാര്യമാണ്. വേദവിധിപ്രകാരമുള്ള ശവദാഹമാണ് അന്ത്യേഷ്ടി എന്നു പറയാം.


ബ്രാഹ്മണരുടെ അന്ത്യേഷ്ടി നിർവ്വഹണക്രമം ആശ്വാലായന ഗൃഹ്യസൂത്രത്തിൽ വിവരിക്കുന്നുണ്ട് എന്ന് പറഞ്ഞുകാണുന്നു. ആശ്വാലായന എന്നത് ഋഗ്വേദത്തിന്റെ ഒരു ശാഖയാണ് എന്ന് കാണുന്നു. അപ്പോൾ ആശ്വാലായന ഗൃഹ്യസൂത്രം എന്നത് ഋഗ്വേദത്തിന്റെ ഒരു വ്യാഖ്യാനം ആയിരിക്കാം എന്നും തോന്നുന്നു. കൃത്യമായി അറിയില്ല.


ആശ്വാലായന ഗൃഹ്യസൂത്രത്തിന്റെ നാലാം അദ്ധ്യായത്തിൽ ഒന്നുമുതൽ നാലുവരെയുള്ള ഖണ്ഡങ്ങളിൽ ബ്രാഹ്മണ ശവദാഹ കർമ്മങ്ങൾ വിവരിക്കുന്നുണ്ട്.


ഇതും പലരീതിയിലും സാമൂഹികമായി തമർന്നുകിടക്കുന്ന പുലയരുടേതുപോലുള്ള പ്രാകൃതത്വം ഉള്ള കാര്യമാണ് എന്ന് തോന്നാമെങ്കിലും, കാര്യങ്ങൾക്ക് വ്യക്തമായും വ്യത്യാസം ഉണ്ട്. പുലയരുടേത്, ഫ്യൂഡൽ ഭാഷകളിൽ തമർന്നു നിൽക്കുന്നവരുടെ ആചാരമര്യാദകൾ ആണ്.


ബ്രാഹ്മണരുടേത് ഭാഷാകോഡുകളിൽ വിളങ്ങിനിൽക്കുന്നവരുടേത് ആണ്.


പുലയർക്ക് വെറും തീയെന്നത് ബ്രാഹ്മണർക്ക് തീ മാത്രമല്ല, മറിച്ച് അത് അഗ്നിയും കൂടിയാണ്. മാത്രവുമല്ല മരണാനന്തര ചടങ്ങുകളിൽ അത് വ്യത്യസ്ത ദിശകളിൽ നിന്നും ജ്വലിക്കുന്ന ദക്ഷിണാഗ്നി, ഗാര്ഹ പത്യാഗ്നി, ആവഹനീയാഗ്നി എന്നിവയും ആണ്. ഇതിനെക്കുറിച്ച് പിന്നീട് പ്രതിപാദിക്കാം.


ബ്രാഹ്മണനെ കുഴിച്ചിടുന്ന സ്ഥലത്തിന് വേണ്ടുന്ന സവിശേഷതകളും കുഴിയുടെ നീളവും താഴ്ച്ചയും ദിശയും നിശ്ചയിച്ചിട്ടുണ്ട്. എല്ലാ വശത്തും സ്വതന്ത്രമായിരിക്കേണം ശ്മശാന ഭൂമി (മൃതശരീരം ദഹിപ്പിക്കുന്ന ഇടം). അവിടം ഔഷധ ചെടികൾക്ക് വളക്കൂറുള്ള സ്ഥലമായിരിക്കേണം. വെള്ളത്തിന് എല്ലാ ദിക്കുകളിലേക്കും ഒഴുകാൻ സൌകര്യമുള്ള സ്ഥലമായിരിക്കേണം അവിടം.


ധാരാളം ദർഭപ്പുല്ലും വെണ്ണയും ഇവിടെ വച്ചിരിക്കേണം. പിന്നീട് മരിച്ച ആളുടെ മൃതശരീരം വഹിച്ചുകൊണ്ട് ബന്ധുജനം വരും. അവർ ആ ആളുടെ പൂജാ പാത്രങ്ങളും ഇതോടൊപ്പം കൊണ്ടുവരും. പൂണൂൽ ധരിച്ചു കൊണ്ടും മുടിക്കെട്ടുകൾ അഴിച്ചിട്ടും മറ്റ് ബന്ധുജനങ്ങൾ പിന്നാലെ വരും. ഇവരിൽ പ്രായമായവർ മുന്നിലും പ്രായം കുറഞ്ഞവർ പിന്നിലുമായാണ് വരിക.


അന്ത്യകർമ്മങ്ങൾ ചെയ്യുന്ന ആൾ കുഴിക്ക് ചുറ്റുമായി, തന്റെ ഇടതുവശം കുഴിയെ അഭിമുഖീകരിച്ചുകൊണ്ട്, മൂന്ന് പ്രാവശ്യം വെള്ളം തളിച്ചുകൊണ്ട് പ്രദക്ഷിണംവെക്കും.


തെക്ക്-കിഴക്കായി അയാൾ ആവഹനീയാഗ്നിയും വടക്ക്-പടിഞ്ഞാറായി ഗാര്ഹ്പത്യാഗ്നിയും തെക്ക് പടിഞ്ഞാറായി ദക്ഷിണാഗ്നിയും സ്ഥാപിക്കും. ഇതോടൊപ്പമെല്ലാം സംസ്കൃത മന്ത്രവാക്കുകൾ ഉരുവിടുന്നുമുണ്ടാകും.


പിന്നങ്ങോട്ട് പലവിധ ക്രീയകളും ഉണ്ട്. വായനക്കാരൻ ശ്രദ്ധിക്കേണ്ടത്, ഓരോ ക്രീയയുമായി ബന്ധപ്പെട്ട് വൻ ആകർഷകത്വം ഉള്ള സംസ്കൃതവാക്കുകളും ഉണ്ട് എന്നതാണ്.


ഇതോടുകൂടി ഷോഡശക്രിയകളെക്കുറിച്ചുള്ള എഴുത്ത് ഉപസംഹരിക്കുകയാണ്.


ഷോഡശക്രിയകൾ ബ്രാഹ്മണ പാരമ്പര്യത്തിൽ വരുന്ന കാര്യമാണ്. എന്നാൽ ഇവ യഥാർത്ഥത്തിൽ ഇന്നുള്ള ബ്രാഹ്മണരുടെ പാരമ്പര്യ സ്വത്താണോ എന്ന് തീർത്തുപറയാൻ ആവുമോ എന്ന് അറിയില്ല.


ഇവ ഏതോ വിധേനെ ബ്രാഹ്മണരുടെ കൈവശം വന്നുചേർന്നതുമാവാം. എന്നാൽ, അങ്ങിനെയാകണം എന്നുമില്ല. പക്ഷെ ഏതാണ്ട് രണ്ട് മൂന്ന് ആയിരം വർഷങ്ങൾക്കും അപ്പുറത്തുള്ള കാര്യമല്ലെ വേദങ്ങളും മറ്റും?


ഇവ ഇന്ന് മറ്റ് ജനങ്ങൾ കൈവശപ്പെടുത്തുകയും അവ ഉപയോഗിച്ചും തുടങ്ങിയാൽ തെറ്റുണ്ടോ എന്നതും ചിന്തിക്കാവുന്ന കാര്യമാണ്.


ഇങ്ഗ്ളിഷ് എന്നത് ഇങ്ഗ്ളണ്ടിലെ പാരമ്പര്യ ജനതയുടെ ഭാഷയാണ്. ഈ ഭാഷ ഇന്ന് പലരും പഠിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അവർ ഇങ്ഗ്ളിഷുകാരല്ല. അവർക്ക് ഈ ഭാഷ പലവിധ ഗുണവും നൽകുന്നുണ്ട് താനും.


അതേ പോലൊക്കെത്തന്നെ ബ്രാഹ്മണ പാരമ്പര്യങ്ങളും മറ്റ് ജനങ്ങൾക്ക് കൈവശപ്പെടുത്തിക്കൂടേ എന്നൊരു ചിന്തമനസ്സിൽ കയറിവരുന്നുണ്ട്. എന്നാൽ ഇതും ചെറുതായെങ്കിലും സങ്കീർണ്ണമായ കണ്ണികൾ ഉള്ള ഒരു കാര്യമാണ്.

1. മറ്റേതോ അദൃശ്യ വേദിയിൽ


2. സ്വസ്തി ചിഹ്നം, ഇരട്ട ആര്യന്മാർ,


3. പഴമയിലേക്കുള്ള അവകാശവാദങ്ങൾ


4. പഴമയിലെ അവ്യക്തമായ വിവരങ്ങൾ


5. വേദോപദേശങ്ങൾ സാർവ്വത്രികമായി


6. ഒരു പ്രത്യേക സമൂഹത്തിന്റൊ അംഗങ്ങൾക്ക്


7. ഫ്യൂഡൽ ഭാഷകളിൽ സർവ്വവ്യാപിയായ


8. ധർമ്മാധർമ്മങ്ങൾ, പാപങ്ങൾ, അപരാധങ്ങൾ


9. ശിപായി റാങ്കുകാരൻ ഓഫിസറായി


10. ദിവ്യവ്യക്തിത്വത്തിനും അപ്പുറത്തായുള്ള


11. ഫ്യൂഡൽ ഭാഷാ രാഷ്ട്രത്തിൽ പടർന്നു


12. ചട്ടക്കൂടിന് പുറത്തു നിൽക്കുന്ന ആളെ


13. കാപട്യവും പ്രഹസനവും നിറഞ്ഞുതുളുമ്പുന്ന


14. ഗൃഹസ്ഥാശ്രമവും പഞ്ചമഹായജ്ഞങ്ങളും


15. വാനപ്രസ്ഥം


16. ഫ്യൂഡൽ ഭാഷകളെ തുരത്തിയാൽ കലിയുഗ?


17. പ്രാകൃത ആചാരങ്ങളിൽ വെറങ്ങലിച്ചവയും


18. ബ്രാഹ്മണ മേധാവിത്വവും സംസ്കൃത ഭാഷാ


19. അനുലോപ ബന്ധവും പ്രതിലോമ ബന്ധവും


20. ഒന്നാം പരിഷകളും രണ്ടാം പരിഷകളും


21. മുകളിലോട്ട് എടുത്തുചാടാനും, കീഴിൽ


22. അമ്പലവാസികളിലും ഉളള ഏറ്റക്കുറച്ചിലുകൾ


23. അമ്പലവാസികളെക്കുറിച്ച് പൊതുവായി


24. മൂത്തത് അഥവാ മൂസ്സത് എന്നവരെക്കുറിച്ച്


25. പുഷ്പകരെക്കുറിച്ച്


26. ചാക്യാർമാർ


27. ഉള്ളിൽക്കയറിക്കൂടി സ്വന്തം സ്വർത്ഥതാൽപ്പര്യ


28. ചാക്ക്യാർ കൂത്ത്


29. ചാക്ക്യാർ നമ്പ്യാർ


30. തീയാട്ടുണ്ണികളും നമ്പീശന്മാരും


31. വാര്യർമാരെക്കുറിച്ച്


32. മാരാൻമാർ


33. ക്ഷത്രിയരെക്കുറിച്ച്


34. മലബാറിലെ ക്ഷത്രിയ കുടുംബങ്ങൾ


35. തിരുവിതാംകൂറിലെ രാജാ കുടുംബക്കാരെ


36. തിരുവിതാംകൂർ രാജകുടുംബത്തിലെ


37. നായർമാരെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നതിന്


38. മൃഗീയ ഭാഷാ സാമൂഹികാന്തരീക്ഷത്തിലേക്ക്


39. നായർമാരുടെ ഉത്ഭവം


40. മേൽനോട്ടക്കാരും നിമയവാഴ്ച


41. നായർമാർക്ക് താൽപ്പര്യമുള്ള രക്തബന്ധ


42. നായർമാരിൽ ചിലർക്ക് ഹീനജന പൈതൃക


43. ഫ്യൂഡൽ ഭാഷകൾ പടർന്നുപിടിപ്പുക്കുന്ന


44. ചർണ നായർമാരും ശൂദ്ര നായർമാരും


45. വിദേശീയരായ നായർമാരെക്കുറിച്ച്


46. വടക്കേ മലബാറിലെ ഉന്നത നായർമാരിലെ


47. മധ്യ നിലവാരത്തിലുള്ള നായർ ഉപ


48. നായർമാരിലെ ഏറ്റവും കീഴിലുള്ള ജന


49. യോഗി-ഗുരുക്കൾമാരും വയനാടൻ ചെട്ടികളും


50. തിരുവിതാംകൂറിലെ നായർമാരെക്കുറിച്ച്

bottom of page