top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 12. മലബാറിലെ നമ്പൂതിരിമാർ, അമ്പലവാസികൾ, നായർമാർ എന്നിവരെക്കുറിച്ച്

18. ബ്രാഹ്മണ മേധാവിത്വവും സംസ്കൃത ഭാഷാ പദാവലിയും

നമ്പൂതിരിമാർ എന്നുള്ളത് മലബാറിലേയും Cochinനിലേയും Travancoreറിലേയും പ്രാദേശിക ബ്രാഹ്മണരാണ് എന്നാണ് മനസ്സിലാക്കുന്നത്. ഈ മൂന്ന് പ്രദേശങ്ങളിലും സാമൂഹിക മുകൽത്തട്ടിൽ ഈ കൂട്ടരുടെ ശക്തമായ സന്നിദ്ധ്യം ഉണ്ടായിരുന്നത് കൊണ്ടാവാം, ഈ മൂന്ന് പ്രദേശങ്ങളും തമ്മിൽ ചരിത്രപരമായതും സാമൂഹികമായുതുമായ ഒരു ബന്ധം ഉണ്ട് എന്ന് തോന്നാൻ കാരണം.


ഇവർക്ക് കീഴിൽ വരുന്ന ജനങ്ങൾ, ഈ മൂന്ന് പ്രദേശങ്ങളിലും വ്യത്യസ്തർ തന്നെയായരുന്നിരിക്കാം. നമ്പൂതിരിമാർ ഈ മൂന്ന് പ്രദേശങ്ങളിലും ഒരേ പോലുള്ള വ്യത്യസ്ത നിലവാരങ്ങളിൽ കീഴിൽവന്നവരെ ഘടനപ്പെടുത്തിയിരുന്നിരിക്കാം.


നമ്പൂതിരിമാരിൽ പെടാത്ത ബ്രാഹ്മണരും ഈ മൂന്ന് പ്രദേശങ്ങളിൽ ഉണ്ടായിരുന്നു. ഇവരെക്കുറിച്ചെല്ലാം ഇവിടെ എഴുതിച്ചേർക്കാൻ പോയാൽ, മലകളിൽനിന്നും കുത്തിയൊലിച്ചുവരുന്ന വെള്ളം ചുഴിയിൽ പെട്ട് വട്ടം കറങ്ങുന്നതുമാതിരിയായിപ്പോകും ഈ എഴുത്ത്. അതിനാൽത്തനെ എഴുത്ത് മുന്നോട്ട് തന്നെ കൊണ്ടുപോകുയാണ്.


ബ്രാഹ്മണർ എന്നവർ ഈ ഉപദ്വീപിൽ കാലാകാലങ്ങളായി വേദഗ്രന്ഥങ്ങളിലും മറ്റും നിർദ്ദേശിക്കുന്ന പലവിധ ആചാരങ്ങളും ചര്യകളും നൂറ്റാണ്ടുകളിലൂടെ മുന്നോട്ട് കൊണ്ടുവന്നിട്ടുള്ളവർ ആണ്. അങ്ങിനെ നോക്കിയാൽ ഇവർ വേദകാലത്തിലെ ആദ്ധ്യാത്മിക വിഭാഗം ജനങ്ങളുടെ പാരമ്പര്യത്തിൽ പെട്ടവർ ആണ്. എന്നാൽ ഈവിധമൊരു ചിന്താഗതിയിൽ ഉള്ള പ്രശ്നം വേദകാല സാഹിത്യങ്ങളേയും മന്ത്രങ്ങളേയും അതുമായിബന്ധപ്പെട്ട് ഉണ്ടായിരുന്നിരിക്കാവുന്ന നിഗൂഢ വിജ്ഞാനങ്ങളുടേയും സാങ്കേതികതകൾ ഇവരിൽ ഇന്ന് എന്തെങ്കിലും ഉണ്ട് എന്ന് കേട്ടറിവില്ല എന്നുള്ളതാണ്.


ഇവർ വേദങ്ങളും മറ്റ് ആദ്ധ്യാത്മിക സാഹിത്യങ്ങളും മറ്റും പഠിക്കുകയും അതുമായി ബന്ധപ്പെട്ട അമ്പലങ്ങൾ പരിപാലിക്കുകയും നടത്തിപ്പു ചെയ്യുകയും മറ്റും, അനേകം നൂറ്റാണ്ടുകളിലൂടെ അതികഠിനമായ അർപ്പണബോധത്തോടും നിശ്ചയദാർഢ്യത്തോടും പ്രതിജ്ഞാബന്ധതയോടുകൂടി നടത്തിപ്പോന്നിരുന്നു. എന്നാൽ ഈവിധ കാര്യങ്ങൾ ചെയ്യാതിരിക്കാനും ഇവർക്ക് ആവില്ലായിരിക്കാം. കാരണം, സമൂഹം ഏതാണ്ട് ഇന്ത്യൻ പട്ടാളത്തിലേതു പോലുള്ള സാമൂഹിക ഘടനയിൽ ആയിരിക്കാം രൂപകൽപ്പന ചെയ്തിരിക്കപ്പെട്ടിട്ടുണ്ടാവുക.


പട്ടാളത്തിലെ കമ്മിഷണ്ട് ഓഫിസർമാർ വ്യക്തമായും അവരുടെ ഔന്നിത്യവും കാര്യക്ഷമതയും അർപ്പണബോധവും നിശ്ചയദാർഢ്യവും പ്രതിജ്ഞാബന്ധതയും മറ്റും നിത്യവും നിരന്തരവും വ്യക്തമായി പ്രദർശിപ്പിച്ചുകൊണ്ടേയിരിക്കേണ്ടതാണ്. അല്ലാതെ ഈ ഓഫിസർമാർ ഡ്യൂട്ടിയിലുള്ള ദിനങ്ങളിൽ അതിരാവിലെ എഴുന്നേറ്റ് പലവിധ പട്ടാള ചിട്ടകളേയും നടപടിക്രമങ്ങളേയും നിർവ്വഹണം ചെയ്യാതെ, മടിയന്മാരായി കിടന്നുറങ്ങിയാൽ, പട്ടാള ഘടനയിൽ കീറലുകൾ സംഭവിക്കും.


അതിനാൽത്തന്നെ ഫ്യൂഡൽ ഭാഷകളിൽ രൂപകൽപ്പന ചെയ്തുണ്ടാക്കുന്ന സാമൂഹികാന്തരീക്ഷത്തിന്റെ മുകൾത്തട്ടിലെ സ്ഥാനം സുരക്ഷിതമാക്കിത്തന്നെ വേണ്ടിവരും ഇവർക്ക് ജീവിക്കാൻ. ബ്രാഹ്മണർ അതിരാവിലെ എഴുന്നേറ്റ് അവരുടെ ആദ്ധ്യാത്മിക കർത്തവ്യങ്ങൾ നിറവേറ്റിയേ മതിയാവൂ.


ഇനിയും പറയാനുള്ളത് ഈ ഉപഭൂഖണ്ഡത്തിൽ അങ്ങോളം ഇങ്ങോളം മിക്ക ജനങ്ങളിലും, തങ്ങൾ ബ്രാഹ്മണരാണെന്നോ അതുമല്ലെങ്കിൽ തങ്ങൾക്ക് ബ്രാഹ്മണ ബന്ധമുണ്ട് എന്നോ, തെളിയിക്കാനുള്ള ആഗ്രഹം ഒരുതരം അത്യാഗ്രഹമായി നിലനിന്നിരുന്നു എന്നതാണ്. അതിനാൽ തന്നെ പല ജനക്കൂട്ടങ്ങളും പലയിടത്തുവച്ചും ചരിത്രപരമായുള്ള സൌകര്യങ്ങൾ യാഥൃച്ഛികമായി കൈവന്നാൽ, പുതിയ ഒരു ദിക്കിലേക്ക് മാറി ബ്രാഹ്മണ മതത്തിലേക്ക് കയറിക്കൂടിയിട്ടും ഉണ്ടാവാം.


ഈ ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നു: Travancore രാജ്യത്തിലേക്ക് തമിഴ് പ്രദേശങ്ങളിൽനിന്നും കുടിയേറിവന്ന ബ്രാഹ്മണർക്ക് ശാസ്താവിനോടും ഭഗവതിയോടും ആരാധന അവരുടെ പാരമ്പര്യത്തിൽ ഇല്ലായിരുന്നു എന്ന്. തിരുവിതാംകൂറിൽ വച്ച് ഈ കാര്യം അവർ പ്രത്യേകമായി പഠിക്കേണ്ടിവന്നിരുന്നു. ഇവിടെ ഉദിച്ചുവരുന്ന സംശയം, ഈ രണ്ട് കൂട്ടരിൽ ആരാണ് യഥാർത്ഥ ബ്രാഹ്മണർ എന്നതാവാം.


ഇതിന്റെ മറ്റൊരു വശം, ഏതൊരു വ്യക്തിയും തന്റെ സംഘടിതമായ ആൾ ബലത്താൽ ഒരു പ്രദേശം കൈവശപ്പെടുത്തി, അവിടുള്ള രാജാവായി മാറിയാൽ ഉടനേ തന്നെ അവിടുള്ള ബ്രാഹ്മണരെ പ്രീതിപ്പെടുത്തി, തങ്ങൾ ക്ഷത്രിയരാണ് എന്ന് അവരെക്കൊണ്ട് സാക്ഷ്യപ്പെടുത്താൻ താൽപ്പര്യപ്പെടുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഈ രാജാക്കൾ അവർ പിടിച്ചെടുക്കുന്ന ഇടങ്ങളിൽ പലതിലും ബ്രാഹ്മണ ക്ഷേത്രങ്ങൾ പണിത് ബ്രാഹ്മണർക്ക് നൽകുമായിരുന്നു.


ഇത് രണ്ട് കൂട്ടർക്കും ഗുണമുള്ള കാര്യമായിരുന്നു. രാജാക്കൾക്ക് തങ്ങൾ ക്ഷത്രിയർ ആണ് എന്നും, ബ്രാഹ്മണർക്ക് തങ്ങൾ ബ്രാഹ്മണരാണ് എന്നുമുള്ള സാക്ഷ്യപ്പെടുത്തൽ ഇരുകൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും നൽകും.


ഇത് ആ നാട്ടിലെ കീഴ്ജനത്തിൽ അവരോട് വൻ മതിപ്പും അനസുരണവും വരുത്തും എന്നും ഓർക്കുക.


ബ്രാഹ്മണരുടെ ആദ്ധ്യാത്മികതയിൽനിന്നും കീഴ്ജനത്തിനെ ബ്രാഹ്മണർ പൂർണ്ണമായും ഒഴിവാക്കില്ലായിരുന്നു. കാരണം, തങ്ങളുടെ ആദ്ധ്യാത്മകത കീഴ്ജനത്തിൽ കുറച്ചൊക്കെ അടിച്ചേൽപ്പിക്കാനോ മറ്റോ ആയാലെ കീഴ്ജനത്തിൽ ചാതുർവർണ്ണ്യം എന്ന ആശയം അവരുടെ മനസ്സിൽ രൂഢമൂലമാക്കാൻ പറ്റുള്ളു. ചാതുർവർണ്ണ്യം എന്നത് മനുഷ്യർ നാല് വർണ്ണങ്ങളിൽ അഥവാ ജാതിയിൽ പെട്ടവരാണ് എന്ന ആശയം ആണ്. ഈ ആശയത്തിന് ബലം നൽകണമെങ്കിൽ, ഈ നാലുകൂട്ടർക്കും കീഴിലായി ഒരു വൻകൂട്ടം ആളുകൾ വേറേയും ആവശ്യമാണ്.


എന്നാലേ ഏറ്റവും കീഴിലുള്ള ശൂദ്രർ അവരുടെ സ്ഥാനത്ത് നിൽകുകയുള്ളു. ഇന്നുള്ള പോലീസ് ശിപായിക്ക് കീഴിൽ അനേകം സാധാരണ ജനം ഉണ്ടെങ്കിലേ, പോലീസ് പ്രസ്ഥാനത്തിനോട് പോലീസ് ശിപായിമാർക്ക് കൂറും കടപ്പാടും അനുസരണവും ഉണ്ടാവുള്ളു, എന്നത് പറഞ്ഞതുമാതിരി.


എന്നാൽ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഈ ഉപദ്വീപിൽ, അവരുടെ അധികാര പരിധിയിൽ ഉണ്ടായിരുന്ന ദേശങ്ങളിൽ സൃഷ്ടിച്ചെടുക്കുവാൻ ശ്രമിച്ച സാമൂഹിക ഘടനയുമായി ബന്ധപ്പെടുത്തി, ബ്രാഹ്മണ പാരമ്പര്യങ്ങളേയും ലക്ഷ്യങ്ങളേയും ഒന്ന് താരതമ്യപ്പെടുത്തേണ്ടിയിരിക്കുന്നു.


ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥർക്ക് പാരമ്പര്യമായി അറിവുള്ള ഭാഷ ഇങ്ഗ്ളിഷ് ആണ്. അവർക്ക് സ്വമേധയാ ഭാവന ചെയ്യാനാവുന്ന സാമൂഹിക ഘടന ഇങ്ഗ്ളിഷ് ഭാഷാ കോഡുകൾക്ക് സൃഷ്ടിക്കാൻ ആവുന്നവയാണ്.


അതേ സമയം ബ്രാഹ്മണ പക്ഷത്ത് ഉള്ളവർക്ക് സ്വമേധയാ രൂപകൽപ്പന ചെയ്യാനാവുന്ന സാമൂഹിക അന്തരീക്ഷം സംസ്കൃത്തിലേയും തമിഴിലേയും, പോരാത്തതിന് മറ്റ് പ്രാദേശിക ഭാഷകളിലേയും വാക്ക് കോഡുകൾ നൽകുന്ന പരിധികൾക്കും ചിട്ടകൾക്കും താക്കീതുകൾക്കും അനുസൃതമായുള്ളതായിരിക്കും. അങ്ങിനെ അല്ലാതെ ആവാൻ യാതോരു സാധ്യതയും ഇല്ലതന്നെ.


ഇങ്ഗ്ളിഷ് പക്ഷത്തിന്റെ കൈവശം ഉള്ളത് യഥാർത്ഥത്തിൽ അവരുടെ മൃദുലമായ ഭാഷയും അതിമാന്യമായ സംഭാഷണ രീതികുളും മറ്റുമാണ്.


അതേ സമയം ബ്രാഹ്മണ പക്ഷത്തിന് അവരുടെ ആചാരങ്ങൾക്കും ദിനചര്യകൾക്കും ധർമ്മശാസ്ത്രങ്ങൾക്കും പാടുള്ളതിനും പാടില്ലാത്തതിനും മാത്രമല്ല, മറിച്ച് അവർക്ക് മറ്റ് ആളുകളോടും ആൾക്കൂട്ടങ്ങളോടും ഉള്ള പലവിധ അറപ്പുകൾക്കും വരെ സംസ്കൃത പദാവലിയിൽനിന്നും മാണിക്കക്കല്ലുകൾ പോലെ തിളങ്ങുന്നതും വൻ വശ്യതയുള്ളതുമായ വാക്കുകളും പദപ്രയോഗങ്ങളും ഉണ്ട് എന്നതാണ് വാസ്തവം.


ഈ വിധ വാക്കുകൾ തമ്മിത്തമ്മിൽ അമ്മാനമാടിക്കാണിച്ച് കീഴ്ജനത്തിൽ വൻ അപകർഷതയും, ബ്രാഹ്മണരോട് വൻ ബഹുമാനവും, തങ്ങളുടെ കീഴിൽ പെട്ടുപോയവരോട് അറപ്പും ആണ്, ബ്രാഹ്മണർ വരുത്തുക. അല്ലാതെ കീഴിൽ പെട്ടുപോയവരെ ഉയർത്തനോ, അവർക്കും മനസ്സിൽ സ്വർണ്ണവാക്കുകൾ കൊണ്ട് ആദ്ധ്യാത്മിക രാഗമാലകൾ സൃഷ്ടിക്കുവാനുള്ള പഠിപ്പും വിവരവും അന്തസ്സം, നൽകാനും ബ്രാഹ്മണർ ശ്രമിക്കില്ലതന്നെ.


പോലീസ് ശിപായിക്ക് ഐപിഎസ്സുകാരൻ വൻ അന്തസ്സും അത്മാഭിമാനവും വിവരവും ഔന്നിത്യവും നൽകില്ലാ എന്നത് പറഞ്ഞതുപോലെയാണ് കാര്യങ്ങൾ. കാരണം, ഈ വിധമുള്ള ഒരു ചിന്താഗതിതന്നെ വളർത്തുന്നത് ഫ്യൂഡൽ ഭാഷകളാണ്. കീഴ്ജനം എന്നതും വന്ദിക്കേണ്ടുന്ന ജനം എന്നതും ഉള്ള വ്യത്യാസം തന്നെ സൃഷ്ടിക്കുന്നത് ഈ വിധ ഭാഷകൾ ആണ്.


ഇവിടെ മനസ്സിലാക്കേണ്ടത്, ശ്രേഷ്ഠ ഭാഷയിൽ നമസ്ക്കാരം എന്ന് നിർവ്വചിക്കപ്പെടുന്ന വാക്കിന്റെ മറ്റേയറ്റത്ത് പലപ്പോഴും ഓച്ചാനിക്ക് എന്ന ഒരു വാക്കും ഒളിഞ്ഞുകിടപ്പുണ്ടാവും എന്നതാണ്. സമസ്ക്കാരം എന്ന് ഘോഷിക്കപ്പെടുന്ന വാക്കിന്റെ പിന്നിൽ ഈ വിധം ഒരു പൈശാചികത ഒളിഞ്ഞുകിടപ്പുണ്ട് എന്ന കാര്യം ഇന്നും ഇങ്ഗ്ളിഷുകാർക്ക് അറിവുണ്ടോ എന്ന് അറിയില്ല.


ബ്രാഹ്മണ പാരമ്പര്യങ്ങളിൽ നിന്നും പെറുക്കിയെടുത്ത ചില പദപ്രയോഗങ്ങൾ നോക്കുക.


വ്രതം, യജ്ഞം, തപസ്സ്, ധനം, ഹോമം, ജപം, സ്വാധ്യായം, പ്രായശ്ചിത്തം, ദാനം, മന്ത്രം, സഞ്ജയനം, ഏകോദിഷ്ടം, പാർവ്വണം, നിവേദ്യം, തുലാസ്നാനം, ശിവരാത്രി, രാമനവമി, ആവണി അവിട്ടം, ഗോകുലാഷ്ടമി, നാഗചതുർത്ഥി, ഗരുഢ പഞ്ചമി, നവരാത്രി, സരസ്വതീ പൂജ, ദീപാവലി, കാർത്തിക, ഏകാദശി, അമവാസി, സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം, കണി, തിരുവാതിര, നക്ഷത്ര ഹോമം, ആയുഷ ഹോമം, രുദ്ര ഏകാദശി, മഹാരുദ്രം, അതിരുദ്രം, ശഷ്ടബ്ദിപൂർത്തി, ശതാഭിഷേകം, സദാചാരം, സന്ധ്യാവന്ദനം, വേദങ്ങൾ, ഉപനിഷത്തുകൾ, ഭഗവത്ഗീത, രാമായണം, മഹാഭാരതം, സ്മൃതികൾ, ശ്രുതികൾ, ധർമ്മനീതികൾ, അഗ്നി, പഞ്ചാഗ്നി അങ്ങിനെ പലതും.


ഈ വിധ സംഗതികളിൽ ഉള്ള മാണിക്കക്കല്ലുകൾ പോലുള്ള വാക്കുകളെ എണ്ണിയെടുത്തുകൊണ്ട് വൻ പ്രതിഭയുളള വല്ല കവിയും കവിതകൾ എഴുതുകയും അതേ മാനസികവൈഭവം ഉള്ള സംഗീതജ്ഞൻ ഈണവും നൽകി ഗാനമായി പാടിക്കേൾപ്പിച്ചാൽ, കേട്ടുനിൽക്കുന്നവർ തൊഴുതുനിന്നുപോയേക്കാം. എന്നാൽ സമൂഹത്തിൽ യാതോരു ഗുണമേന്മയുള്ള മാറ്റവും വന്നുചേരില്ലതന്നെ.


അതേ സമയം, ഈ വിധ മാസ്മരികത യാതൊന്നും ഇല്ലാത്ത ഗുണമേന്മയുള്ള പഴയകാല ഇങ്ഗ്ളിഷ് ഭാഷ സമൂഹത്തിൽ ഒഴുക്കിവിട്ടാൽ ആളും ആൾക്കൂട്ടവും മാറും. എന്നാൽ ആരും തന്നെ തൊഴുകൈയ്യുമായി മതിമറന്നും ഓച്ചാനിച്ചും നിൽക്കില്ലതന്നെ.


ഉപസംഹരിക്കുന്നതിന് മുൻപ് ഇതും കൂടി ഇവിടെ കൂട്ടിച്ചേർക്കുകയാണ്. മുകളിൽ എഴുതിയ പദപ്രയോഗങ്ങൾ ഇന്ന് ഹിന്ദുക്കൾ ആണ് തങ്ങൾ എന്ന് അവകാശപ്പെടുന്ന എല്ലാരുംതന്നെ തങ്ങളുടെ സ്വന്തം പാരമ്പര്യത്തിൽ കാണുന്നുണ്ട് എങ്കിലും ഇവ 1900വരെ ബ്രാഹ്മണരുടെ കൈവശമായിരുന്നു എന്നതാവാം വാസ്തവം. അവർ ഇവയെ ആർക്കും നൽകാതെ പൊതിക്കെട്ടിൽ പൊതിഞ്ഞു ഉയരത്തിൽവച്ചെങ്കിലും, മറ്റുള്ളവർ തക്കംകിട്ടിയപ്പോൾ ഇവയെ തട്ടിയെടുത്തു.


എന്നിട്ടെന്ത് കാര്യം?

1. മറ്റേതോ അദൃശ്യ വേദിയിൽ


2. സ്വസ്തി ചിഹ്നം, ഇരട്ട ആര്യന്മാർ,


3. പഴമയിലേക്കുള്ള അവകാശവാദങ്ങൾ


4. പഴമയിലെ അവ്യക്തമായ വിവരങ്ങൾ


5. വേദോപദേശങ്ങൾ സാർവ്വത്രികമായി


6. ഒരു പ്രത്യേക സമൂഹത്തിന്റൊ അംഗങ്ങൾക്ക്


7. ഫ്യൂഡൽ ഭാഷകളിൽ സർവ്വവ്യാപിയായ


8. ധർമ്മാധർമ്മങ്ങൾ, പാപങ്ങൾ, അപരാധങ്ങൾ


9. ശിപായി റാങ്കുകാരൻ ഓഫിസറായി


10. ദിവ്യവ്യക്തിത്വത്തിനും അപ്പുറത്തായുള്ള


11. ഫ്യൂഡൽ ഭാഷാ രാഷ്ട്രത്തിൽ പടർന്നു


12. ചട്ടക്കൂടിന് പുറത്തു നിൽക്കുന്ന ആളെ


13. കാപട്യവും പ്രഹസനവും നിറഞ്ഞുതുളുമ്പുന്ന


14. ഗൃഹസ്ഥാശ്രമവും പഞ്ചമഹായജ്ഞങ്ങളും


15. വാനപ്രസ്ഥം


16. ഫ്യൂഡൽ ഭാഷകളെ തുരത്തിയാൽ കലിയുഗ?


17. പ്രാകൃത ആചാരങ്ങളിൽ വെറങ്ങലിച്ചവയും


18. ബ്രാഹ്മണ മേധാവിത്വവും സംസ്കൃത ഭാഷാ


19. അനുലോപ ബന്ധവും പ്രതിലോമ ബന്ധവും


20. ഒന്നാം പരിഷകളും രണ്ടാം പരിഷകളും


21. മുകളിലോട്ട് എടുത്തുചാടാനും, കീഴിൽ


22. അമ്പലവാസികളിലും ഉളള ഏറ്റക്കുറച്ചിലുകൾ


23. അമ്പലവാസികളെക്കുറിച്ച് പൊതുവായി


24. മൂത്തത് അഥവാ മൂസ്സത് എന്നവരെക്കുറിച്ച്


25. പുഷ്പകരെക്കുറിച്ച്


26. ചാക്യാർമാർ


27. ഉള്ളിൽക്കയറിക്കൂടി സ്വന്തം സ്വർത്ഥതാൽപ്പര്യ


28. ചാക്ക്യാർ കൂത്ത്


29. ചാക്ക്യാർ നമ്പ്യാർ


30. തീയാട്ടുണ്ണികളും നമ്പീശന്മാരും


31. വാര്യർമാരെക്കുറിച്ച്


32. മാരാൻമാർ


33. ക്ഷത്രിയരെക്കുറിച്ച്


34. മലബാറിലെ ക്ഷത്രിയ കുടുംബങ്ങൾ


35. തിരുവിതാംകൂറിലെ രാജാ കുടുംബക്കാരെ


36. തിരുവിതാംകൂർ രാജകുടുംബത്തിലെ


37. നായർമാരെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നതിന്


38. മൃഗീയ ഭാഷാ സാമൂഹികാന്തരീക്ഷത്തിലേക്ക്


39. നായർമാരുടെ ഉത്ഭവം


40. മേൽനോട്ടക്കാരും നിമയവാഴ്ച


41. നായർമാർക്ക് താൽപ്പര്യമുള്ള രക്തബന്ധ


42. നായർമാരിൽ ചിലർക്ക് ഹീനജന പൈതൃക


43. ഫ്യൂഡൽ ഭാഷകൾ പടർന്നുപിടിപ്പുക്കുന്ന


44. ചർണ നായർമാരും ശൂദ്ര നായർമാരും


45. വിദേശീയരായ നായർമാരെക്കുറിച്ച്


46. വടക്കേ മലബാറിലെ ഉന്നത നായർമാരിലെ


47. മധ്യ നിലവാരത്തിലുള്ള നായർ ഉപ


48. നായർമാരിലെ ഏറ്റവും കീഴിലുള്ള ജന


49. യോഗി-ഗുരുക്കൾമാരും വയനാടൻ ചെട്ടികളും


50. തിരുവിതാംകൂറിലെ നായർമാരെക്കുറിച്ച്

bottom of page