top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 12. മലബാറിലെ നമ്പൂതിരിമാർ, അമ്പലവാസികൾ, നായർമാർ എന്നിവരെക്കുറിച്ച്

38. മൃഗീയ ഭാഷാ സാമൂഹികാന്തരീക്ഷത്തിലേക്ക് ബലഹീനർ കയറിവന്നാൽ

ഇന്നത്തെ നായർമാർ എന്നത് ഒരു പ്രത്യേക ജനവംശം അല്ലാ എന്നാണ് തോന്നുന്നത്. പണ്ടെപ്പോഴോ, ഇവർ നമ്പൂതിരിമാർക്ക് കീഴിൽ അവരുടെ മേൽനോട്ടക്കാരും ചൊൽപ്പടിക്കാരും ആയി സ്ഥാനീകരിക്കപ്പെട്ട ഒരു കൂട്ടർ ആയിരുന്നിരിക്കാം.


എന്നാൽ കാലംചെല്ലുന്തോറും മലബാറിലേക്കും തിരുവിതാംകൂറിലേക്കും കുടിയേറിയതും, പിടിച്ച് കൊണ്ടുവരപ്പെട്ടതും, പോരാത്തതിന് അറിയാതെയോ വല്ല കടൽക്ഷോഭത്തിലോ മറ്റ് അപകടത്തിലോ പെട്ട്, ഈ പ്രദേശങ്ങളിൽ വന്നുചേർന്നവരിൽ ചിലർ ബ്രാഹ്മണർക്ക് വൻ അടിയാളത്തവും അനസുരണവും നൽകുകയും, മേൽനോട്ട കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്ത്കൊണ്ട് നായർ സ്ഥാനങ്ങളിൽ ചേർന്നവരും ആവാം.


പരശുരാമൻ മലബാറിലേക്ക് ബ്രാഹ്മണരെ കൊണ്ടുവന്നപ്പോൾ, മലബാറിൽ അന്ന് ഉണ്ടായിരുന്ന ഭയങ്കരന്മാരും നാഗാരാധന ചെയ്യുന്നവരും ആയ നാഗന്മാരുടെ തടസ്സം നേരിടേണ്ടി വന്നിരുന്നുപോലും. എന്നാൽ അവരോട് ഏറ്റ്മുട്ടാതെ നാഗന്മാരുടെ സമ്പ്രദായങ്ങളോടും നാഗാരാധനയോടും യോജിപ്പും സഹിഷ്ണുതയും കാട്ടി അവിടെ ജീവിക്കാൻ ബ്രാഹ്മണരോട് പരശുരാമൻ പറഞ്ഞുപോലും.


പരശുരാമൻ ബ്രാഹ്മണരെ എന്തിനാണ് മലബാറിലേക്ക് കൊണ്ടുവന്നത് എന്നോ, എവിടെനിന്നുമാണ് കൊണ്ടുവന്നത് എന്നോ അറിയില്ല. ഈ കഥ കേരളോൽപ്പത്തിയിൽ നിന്നുമാണ് എന്ന് വി. നാഗം അയ്യ പറയുന്നുണ്ട്. ഈ നാഗന്മാർ ആണ് പിന്നീട് കിരിയാത് നായർമാരായി മാറിയത് പോലും.


എന്നാൽ, തങ്ങൾ മറ്റ് മലയാളി ശൂദ്രരെക്കാൾ ഉയർന്നവർ ആണ് എന്ന് അവർ അവകാശപ്പെട്ടുപോലും. അങ്ങിനെ വരുമ്പോൾ, ഈ നാഗന്മാരോടൊപ്പം, മലബാറിൽ മറ്റ് ശൂദ്രർ ഉണ്ടായിരുന്നിരിക്കില്ലേ എന്ന ഒരു ചോദ്യം മനസ്സിൽ കയറിവരുന്നുണ്ട്.


എന്നാൽ പരശുരാമൻ പുറത്തുനിന്നും മറ്റ് മലയാളികൾ അല്ലാത്ത ശൂദ്രരേയും കൊണ്ടുവന്നിരുന്നുപോലും. ഇവരുടെ തൊഴിൽ കൃഷിചെയ്യലും, ബ്രാഹ്മണർക്ക് മറ്റ് രീതികളിൽ സേവനം ചെയ്യലും ആയിരുന്നുപോലും. ഇവിടെ 'മലയാള' ശൂദ്രർ എന്ന പദപ്രയോഗം ഉള്ളത് മലബാറിന്റെ കാര്യം ആകാം. കാരണം മലബാറിന്റെ പഴയകാല പേര് മലയാളം എന്നായിരുന്നു പോലും. ആ മലയാളം അല്ല ഇന്നത്തെ തിരുവിതാംകൂറിൽ നിന്നും മിശ്രിണം ചെയ്ത് രൂപീകൃതമായ മലയാളം ഭാഷ എന്നും മനസ്സിലാക്കാം എന്നും തോന്നുന്നു.


നാഗന്മാർ കിരിയാത് നയാർമാരായി മാറുകയും മറ്റ് ശൂദ്രർ അവരുടെ നിലാരത്തിലേക്ക് സ്ഥാനീകരിക്കപ്പെടുകയും ചെയ്യപ്പെട്ടാൽ, സാവധാനത്തിൽ അവരും ശൂദ്രരുടെ നിലവാരത്തിലേക്ക് താഴുകയും അവരുടെ ഉച്ചത്വും (superiority) മാഞ്ഞ് പോകുകയും ചെയ്യും എന്നുള്ളതും ഉറപ്പാണ്.


മുകളിലോട്ട് ഒട്ടിക്കപ്പെട്ടാൽ ഉയരും. കീഴിലോട്ട് ഒട്ടിക്കപ്പെട്ടാൽ, തമർന്നുപോകും. ഇന്നും ഫ്യൂഡൽ ഭാഷകളിൽ ഈ ഒരു കാര്യം പലരും ഹൃദ്യമായ മന്ദഹാസത്തോടുകുടി ഉപയോഗിക്കുന്ന ഒരു ചതിപ്രയോഗമാണ്, സാമൂഹികമായി തന്നോട് മത്സരിച്ചേക്കാവുന്ന ആളാവാം എന്നു തോന്നുന്നവരെ ഒതുക്കാൻ.


കേരളോൽപ്പത്തിയിൽ കയറിക്കൂടിയ കഥകൾ ആ ഗ്രന്ഥം എഴുതപ്പെടുന്ന അവസരത്തിൽ ഏതെങ്കിലും നമ്പൂതിരിമാരുടേയോ അമ്പലവാസികളുടേയോ നായർമാരുടേയോ കുടുംബങ്ങളിൽ നിലനിന്നിരിക്കാവുന്ന ഐതീഹ്യങ്ങളിൽനിന്നും പകർത്തിയെടുത്തവയാവാം.


ബ്രാഹ്മണർ അവർക്ക് കീഴിൽ ഉള്ള ശൂദ്രരെ ഏത് രീതിയിലാണ് അനുസരണപ്പെടുത്തിയതും, അടിയാളത്തത്തിൽ പിടിച്ചുനിർത്തിയതും എന്നത് അറിയില്ല. ഫ്യൂഡൽ ഭാഷയ്ക്ക് ഇത് നടത്താനാവും എന്നത് ശരിതന്നെ.


എന്നാൽ, സാമൂഹികമായി ഒരു ചട്ടക്കൂടിൽ ശക്തമായി പിടിച്ചുനിർത്തുന്ന സംവിധാനം ഇല്ലായെങ്കിൽ ഈ രീതിയിൽ ഉള്ള ഒരു പിടിച്ചുനിർത്തൽ കൂടുതൽ കാലം നിലനിർത്താൻ സാധ്യമല്ലതന്നെ. കാരണം, ഫ്യൂഡൽ ഭാഷകളിൽ ആളെ അമർത്തിപ്പിടിക്കുന്ന അനുഭവം, അടിയിൽ പെട്ടുപോകുന്ന ആൾക്ക് ശ്വാസം മുട്ടുന്നത് പോലുള്ളതു പോലെയാവും.


എന്നാൽ താഴെപെട്ടുപോകുന്ന ആൾക്ക് തന്റെ ശ്വാസം മുട്ടുന്ന അവസ്ഥയിൽപോലും, മധുരാനന്ദം നുകരുവാൻ സൌകര്യപ്പെടുത്തന്ന ഒരു കാര്യമാണ്, തനിക്കും കീഴിൽ കുറേ പേരെ അടിച്ചമർത്താൻ കിട്ടുന്നത്. എന്തെങ്കിലും ഒരു ചെറിയ മേൽനോട്ട സ്ഥാനനാമം ലഭിച്ചാൽ വൻ കാര്യമാണ്. പ്രസ്ഥാനത്തോടു കൂറും കടപ്പാടും മുറുകും. ഒട്ടിനിൽക്കും.


എന്നുവച്ചാൽ ശൂദ്രരായി നിൽക്കുന്നവരിൽ ചിലരെ നായർമാരായി ഉയർത്തുക. മറ്റ് ചിലരെ അവർക്ക് കീഴിൽ പടിപടിയായി അമർത്തിനിർത്തുക. ഇത് വളരെ ബലം ഉള്ള ഒരു ചട്ടക്കൂടായി നിലനിൽക്കും. ഏറ്റവും അടിയിൽ പെട്ടുപോകുന്ന ആളുടെ കഥ കഷ്ടം തന്നെയായിരിക്കും. എന്നാൽ ആ ആൾക്ക് അനങ്ങാൻ പറ്റില്ലതന്നെ.


ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ കീഴിലുള്ള ആളോട് കഠിനമായ ഒച്ചപ്പാടും മര്യാദയില്ലാത്ത വാക്കുകളും മറ്റും പ്രയോഗിക്കുന്നത്, സാമൂഹിക ചട്ടകൂടിന് ഉറപ്പും ഈടും നൽകും. കല്ലുകൾ കോർത്തിണക്കി മതിൽ കെട്ടി, അതിന് മേൽ സിമന്റ് അടിക്കുന്നതു പോലെയാവും ഫലം. ചുമരും വൻകെട്ടും ഉയരും.


ഇങ്ങിനെയുള്ള ഒരു സാമൂഹികാവസ്ഥയിലേക്ക് പുറത്തുനിന്നും, അപകടത്തിൽ പെട്ടോ അവശനിലയിലോ കുടിയേറിയോ ആര് കയറിവരിക ചെയ്താലും, പെട്ടതുതന്നെ. ആ സാമൂഹികാവസ്ഥയിൽ ഓരോ കൂട്ടരും തങ്ങൾക്ക് കീഴിൽ ആളെപ്പിടിച്ചിടാനായി വെമ്പൽ കൊള്ളുകയും ദിവാസ്വപ്നം കാണുകയും ചെയ്യുന്ന ഇടത്താണ് ബലഹീനരായി കയറിവന്നത്. ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ കയറിയതുപോലുള്ള അവസ്ഥയാവില്ല ഫലം.


ഇവരെ പടിപടിയായി ഓരോ ഹീന നിലവാരത്തിലേക്ക് ഉടനെയോ, അതുമല്ലെങ്കിൽ കുരുട്ട് ബുദ്ധിപ്രയോഗത്തോടെ മെല്ലമെല്ലെയോ പിടിച്ചു താഴ്ത്തും.


ഇവരാകാം പിന്നീട് ഹീനജന വിഭാഗങ്ങളായി ജീവിച്ചുപോരുന്നത്. പടിപടിയായുള്ള ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകളുടെ ഏറ്റവും അടിയിൽ പെട്ടാൽ, ആള് ദ്രവിക്കും. മുഖവും ഭാവവും, ചുളിഞ്ഞും വളഞ്ഞും കുഴിഞ്ഞും ആയിപ്പോകും.


ഈ സാമൂഹികാന്തരീക്ഷത്തിൽ ബ്രാഹ്മണർക്ക് കീഴിൽ അവരുടെ ക്ഷേത്രങ്ങളിൽ പണിചെയ്യാനായിമാത്രം ചിലർ നിലനിന്നിരിക്കാം. അവരാവാം അമ്പലവാസികൾ ആയി മാറിയിട്ടുണ്ടാവുക. അവർക്ക് കീഴിൽ മൂന്നാംസ്ഥാനത്ത് സ്ഥാപിതമാകുന്നവർ നായർമാരാവും. ആദ്യമൊക്കെ ഇവർ ശിപായിമാരെപ്പോലെ പിടിച്ചുനിൽക്കും. പിന്നെപ്പിന്നെ കീഴിൽ പടിപടിയായി ജനവംശങ്ങൾ നിറഞ്ഞുതുടങ്ങും. അതോടെ അവർ മേലാളന്മാരായി മാറും.


നായർമാരെ മൊത്തമായി ശൂദ്രർ എന്നാണ് Travancore State Manual, Malabar & Anjengo, Malabar Manual, Castes and Tribes of Southern India, തുടങ്ങിയ ഗ്രന്ഥങ്ങളിൽ സൂചിപ്പിക്കുന്നത് എന്നാണ് ഓർമ്മ. ശൂദ്രർ എന്ന വാക്ക് ഈ ഉപദ്വീപിന്റെ വടക്ക് നിലനിന്നിരുന്ന ബ്രാഹ്മണ ജനക്കൂട്ടങ്ങളുടെ സമൂഹങ്ങളിൽ വളരെ കീഴിൽ പെട്ടുപോയ ഹീന ജനത്തിന്റെ ജാതിപ്പേരാണ് എന്നാണ് തോന്നുന്നത്.


മാത്രവുമല്ല, ബ്രാഹ്മണ മതത്തിലെ ചാതുർവർണ്ണ്യം എന്ന സാമൂഹിക വ്യവസ്ഥയിൽ നാല് നിലവാരങ്ങളിൽ ആയാണ് ജനങ്ങളെ തരംതിരിച്ചിരിക്കുന്നത്.


ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ. ഇത് ഒരു അനങ്ങാപ്പാറ മാതിരിയുള്ള സാമൂഹിക ചട്ടമാണ്. അവിടങ്ങളിൽ ജനിച്ച വ്യക്തി, ജനിച്ച വിഭഗത്തിൽനിന്നും കുതറിമാറാൻ ശ്രമിച്ചിട്ടൊന്നും കാര്യം ഇല്ലതന്നെ. സുപ്പർ ഗ്ലൂകൊണ്ട് ഒട്ടിപ്പിടിക്കുന്ന വല ദേഹത്തു വീണതുമാതിയിരാണ് ഈ ജാതിവ്യവസ്ഥ.


ഉപദ്വീപിന്റെ വടക്കൻ പ്രദേശങ്ങളിൽ ശൂദ്രർക്ക് അവരുടെ കീഴിൽ ആളെ കിട്ടിയിട്ടില്ലായെങ്കിൽ, അവരുടെ നിലവാരമാണ് ഏറ്റവും അടിയിൽ പെട്ടുപോയ നാറുന്ന ഹീനജന നിലവാരം ആയി നിലനിൽക്കുക. ഫ്യൂഡൽ ഭാഷാ കോഡുകൾ ആളെ അടിച്ചുതമർത്തും.


എന്നാൽ അവരിലും ആനന്ദം പടർത്തുന്നതും പങ്കുവെക്കുന്നതും ആയ വൻ മാദുര്യമുള്ള ഗാനങ്ങളും മറ്റും ഉന്നത ജാതിക്കാർ നൽകും. അവർ കഴിക്കുന്ന മദ്യം നൽകുന്ന അതേ ആനന്ദം, അവർക്ക് വെൺചന്ദ്രലേഖയെകുറിച്ചും, സന്ധ്യകൾ ചാലിച്ച സിന്ദുരത്തേക്കുറിച്ചും, അപ്സരസ്സുകളുടെ നാടിനെക്കുറിച്ചു, ഗന്ധർവ്വനഗരങ്ങളെക്കുറിച്ചും, അണിവൈരക്കമ്മലണിഞ്ഞ പെൺകിടാവിനെക്കുറിച്ചും, പഞ്ചലോഹ മണിമന്ദിരങ്ങളെക്കുറിച്ചും, അല്ലിക്കുടങ്ങളിൽ അമൃതുമായി നിൽക്കുന്ന അജന്താശിൽപ്പങ്ങളെക്കുറിച്ചു മറ്റും രാത്രികാലങ്ങളിൽ മണിമുത്തുവാരിയെറിഞ്ഞതുപോലെ തിങ്ങിതിളങ്ങി നിൽക്കുന്ന ആകാശത്തിലേക്ക് നോക്കി ഓലിയിട്ടുപാടിയും നൃത്തമാടിയും പാട്ടയിൽ കൊട്ടിയും മറ്റും, അവർക്ക് മനസ്സിൽ മയിൽപ്പീലികൾ വിരിയിക്കാൻ പറ്റും.


തനിക്കുമാത്രമായുള്ള വൻ സൌന്ദര്യവും സൌരഭ്യവും സ്വർഗ്ഗദീപാവലിയും മറ്റും മനസ്സിൽ വിരിയിച്ച് അടിമത്തത്തിനും വൻ ദാർശനിക ന്യായികരണവും അനിവാര്യതയും ബ്രഹ്മാനന്ദവും കണ്ടെത്തും.


ഈ വിധമായുള്ള ഒരു സാമൂഹികാന്തരീക്ഷത്തിലേക്കാണ് ഇങ്ഗ്ളിഷ് പതാകയുമായി ഒരു ചെറിയകൂട്ടം ചെറുപ്രായക്കാർ വന്നത് എന്ന് ഒരു നിമിഷം ഓർക്കുക. ഈ കൂട്ടരേയും ഭാഷാകോഡുകളിലൂടെ സാമൂഹിക ചട്ടകൂടിന്റെ അടിവശത്ത് ആണിയടിച്ചിടാൻ പ്രാദേശികരായ പലകൂട്ടരും ശ്രമിച്ചിരിക്കും എന്നതിന് യാതോരു സംശയവും വേണ്ടതന്നെ.


എന്നാൽ പ്രാദേശിക മൃഗീയ ഭാഷകൾ പഠിച്ചെടുക്കാനോ, അവയുടെ കൂർത്ത ആണിപോലുള്ളതും മൂർച്ചയേറിയ കഠാര പോലുള്ളതും പുലിനഖം പോലുള്ളതുമായ വാക്ക് രൂപങ്ങളെ, മൃദുലവാക്കുകളിൽ നിന്നും വേർതിരിച്ചു മനസ്സിലാക്കിയെടുക്കാൻ ഇങ്ഗ്ളിഷ് കച്ചവടക്കാർക്ക് ആയില്ലാ എന്നാണ് Malabar Manualനിന്നും മനസ്സിലാക്കുന്നത്.


ഇതിനാൽതന്നെ വാക്കുകളിലൂടെ കുഴച്ചുവീഴ്ത്തി നിലത്തിട്ട് ചവിട്ടിപ്പിടിക്കാൻ ഈ പ്രദേശത്തിലുള്ള യാതോരു കൂട്ടർക്കും ആയില്ലാ എന്നാണ് മനസ്സിലാകുന്നത്. കാരണം ഭാഷ മനസ്സിലായിലെങ്കിൽ, ദേഹത്ത് എണ്ണപുരട്ടിയതു പോലെയണ്. പിടി വഴുതും.


കുറേ കാലങ്ങൾക്ക് ശേഷം, മലബാറിലെ ഭാഷ അവരിൽ ചിലർക്ക് മനസ്സിലാക്കിയെടുക്കാനും സംസാരിക്കാനും ആയി എന്ന ഒരു കാര്യം ഒരു വൻ സംഗതിയായിത്തന്നെ Malabar Manualൽ ഒരിടത്തു പറയുന്നുണ്ട്. എന്നാൽ അപ്പോഴേക്കും ഇങ്ഗ്ളിഷ് പക്ഷം വൻ ശക്തിയിലേക്ക് വളർന്നുകഴിഞ്ഞിരുന്നു.


ഇനി നായർമാരുടെ കൂടുതൽ കാര്യങ്ങൾ പറഞ്ഞുതുടങ്ങാം.

1. മറ്റേതോ അദൃശ്യ വേദിയിൽ


2. സ്വസ്തി ചിഹ്നം, ഇരട്ട ആര്യന്മാർ,


3. പഴമയിലേക്കുള്ള അവകാശവാദങ്ങൾ


4. പഴമയിലെ അവ്യക്തമായ വിവരങ്ങൾ


5. വേദോപദേശങ്ങൾ സാർവ്വത്രികമായി


6. ഒരു പ്രത്യേക സമൂഹത്തിന്റൊ അംഗങ്ങൾക്ക്


7. ഫ്യൂഡൽ ഭാഷകളിൽ സർവ്വവ്യാപിയായ


8. ധർമ്മാധർമ്മങ്ങൾ, പാപങ്ങൾ, അപരാധങ്ങൾ


9. ശിപായി റാങ്കുകാരൻ ഓഫിസറായി


10. ദിവ്യവ്യക്തിത്വത്തിനും അപ്പുറത്തായുള്ള


11. ഫ്യൂഡൽ ഭാഷാ രാഷ്ട്രത്തിൽ പടർന്നു


12. ചട്ടക്കൂടിന് പുറത്തു നിൽക്കുന്ന ആളെ


13. കാപട്യവും പ്രഹസനവും നിറഞ്ഞുതുളുമ്പുന്ന


14. ഗൃഹസ്ഥാശ്രമവും പഞ്ചമഹായജ്ഞങ്ങളും


15. വാനപ്രസ്ഥം


16. ഫ്യൂഡൽ ഭാഷകളെ തുരത്തിയാൽ കലിയുഗ?


17. പ്രാകൃത ആചാരങ്ങളിൽ വെറങ്ങലിച്ചവയും


18. ബ്രാഹ്മണ മേധാവിത്വവും സംസ്കൃത ഭാഷാ


19. അനുലോപ ബന്ധവും പ്രതിലോമ ബന്ധവും


20. ഒന്നാം പരിഷകളും രണ്ടാം പരിഷകളും


21. മുകളിലോട്ട് എടുത്തുചാടാനും, കീഴിൽ


22. അമ്പലവാസികളിലും ഉളള ഏറ്റക്കുറച്ചിലുകൾ


23. അമ്പലവാസികളെക്കുറിച്ച് പൊതുവായി


24. മൂത്തത് അഥവാ മൂസ്സത് എന്നവരെക്കുറിച്ച്


25. പുഷ്പകരെക്കുറിച്ച്


26. ചാക്യാർമാർ


27. ഉള്ളിൽക്കയറിക്കൂടി സ്വന്തം സ്വർത്ഥതാൽപ്പര്യ


28. ചാക്ക്യാർ കൂത്ത്


29. ചാക്ക്യാർ നമ്പ്യാർ


30. തീയാട്ടുണ്ണികളും നമ്പീശന്മാരും


31. വാര്യർമാരെക്കുറിച്ച്


32. മാരാൻമാർ


33. ക്ഷത്രിയരെക്കുറിച്ച്


34. മലബാറിലെ ക്ഷത്രിയ കുടുംബങ്ങൾ


35. തിരുവിതാംകൂറിലെ രാജാ കുടുംബക്കാരെ


36. തിരുവിതാംകൂർ രാജകുടുംബത്തിലെ


37. നായർമാരെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നതിന്


38. മൃഗീയ ഭാഷാ സാമൂഹികാന്തരീക്ഷത്തിലേക്ക്


39. നായർമാരുടെ ഉത്ഭവം


40. മേൽനോട്ടക്കാരും നിമയവാഴ്ച


41. നായർമാർക്ക് താൽപ്പര്യമുള്ള രക്തബന്ധ


42. നായർമാരിൽ ചിലർക്ക് ഹീനജന പൈതൃക


43. ഫ്യൂഡൽ ഭാഷകൾ പടർന്നുപിടിപ്പുക്കുന്ന


44. ചർണ നായർമാരും ശൂദ്ര നായർമാരും


45. വിദേശീയരായ നായർമാരെക്കുറിച്ച്


46. വടക്കേ മലബാറിലെ ഉന്നത നായർമാരിലെ


47. മധ്യ നിലവാരത്തിലുള്ള നായർ ഉപ


48. നായർമാരിലെ ഏറ്റവും കീഴിലുള്ള ജന


49. യോഗി-ഗുരുക്കൾമാരും വയനാടൻ ചെട്ടികളും


50. തിരുവിതാംകൂറിലെ നായർമാരെക്കുറിച്ച്

bottom of page