top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 12. മലബാറിലെ നമ്പൂതിരിമാർ, അമ്പലവാസികൾ, നായർമാർ എന്നിവരെക്കുറിച്ച്

31. വാര്യർമാരെക്കുറിച്ച്

അമ്പലവാസികളെക്കുറിച്ച് വളരെ ആഴത്തിൽ എഴുതാൻ ഉദ്ദേശിച്ചതല്ല. ഇത്രയും എഴുതിയപ്പോൾതന്നെ വളരെ കുഴഞ്ഞുകിടക്കുന്ന വിവരങ്ങളാണ് മനസ്സിൽ കയറിക്കൂടിയിരിക്കുന്നത്. അതിനാൽ തന്നെ അമ്പലവാസികളെക്കുറിച്ച് വളരെ ചുരക്കത്തിൽ കുറച്ചുകൂടി എഴുതി, എഴുത്തിന്റെ പൊതുവായുള്ള ഒഴുക്കിലേക്ക് തിരിച്ചു പോകാനാണ് ശ്രമിക്കുന്നത്.


ഇനിയും കുറേ അമ്പലവാസി ജാതിക്കാർ ഉണ്ട് പരമർശിക്കാനായി. അവയിൽ തന്നെ മലബാറിലുള്ള കൂട്ടരും തിരുവിതാംകൂറിലുള്ള കൂട്ടരും തമ്മിൽ വ്യത്യാസം കാണുന്നുണ്ട്. പോരാത്തതിന്, ഓരോന്നിലും ഒന്നിൽ കൂടുതൽ ഉപവിഭാഗങ്ങളും കാണുന്നുണ്ട്. ഇവയിൽതന്നെ ചില കൂട്ടർ മറ്റ് ചിലകൂട്ടരുമായി അടുപ്പത്തിലല്ല. എന്നുവച്ചാൽ, വൈവാഹിക ബന്ധം പോലും സമ്മതിക്കില്ല. ചിലകൂട്ടർ മക്കത്തായക്കാരാണ്, മറ്റു ചിലർ മരുമക്കത്തായക്കാരാണ്.


പിന്നോട്ട് നോക്കുമ്പോൾ, ഓരോ കൂട്ടരും പണ്ടെപ്പോഴോ ഏതോ ഔദ്യോഗിക തൊഴിലുകളിൽ ചേർന്നവരാണ് എന്നാണ് മനസ്സിലാക്കുന്നത്. തൊഴിൽ എന്താണെങ്കിലും നമ്പൂതിരിക്ക് കീഴിൽ ഉള്ളത് ആയതിനാൽ, ഇവരുടെ മുന്നിൽ കീഴ്ജനം അടിയാളത്തം പ്രകടിപ്പിക്കും. അങ്ങിനെ ഇവരും ഒരു മേലാള ജാതിക്കാരായി സ്ഥാനീകരിക്കപ്പെട്ടു എന്നുവേണം മനസ്സിലാക്കാൻ.


1990കളിൽ പഞ്ചായത്തീരാജ് നടപ്പിൽ വന്ന്, തിരഞ്ഞെടുപ്പിലൂടെ സ്ഥാപിതമായ പഞ്ചായത്ത് സമിതി വന്നപ്പോൾ പഞ്ചായത്തുകളിൽ Sweeper എന്ന ഒരു സ്ഥാനക്കാരൻ ഉള്ളതായി ശ്രദ്ധയിൽ പെട്ടിരുന്നു. ഈ ആളും പഞ്ചായത്ത് ഓഫിസിലെ ബഹുമാനിക്കപ്പെട്ട ഒരു സ്ഥാനക്കാരനായാണ് പല ഉൾനാടൻ പഞ്ചായത്തുകളിലും ജനം കണ്ടിരുന്നത്.


തൊഴിൽ സ്ഥാനം മലയാളത്തിൽ അടിച്ചവാരുന്ന ആൾ അഥവാ തൂത്തുവാരുന്ന ആൾ എന്നാണ് എങ്കിലും, ഈ സ്വീപ്പർസാർ ആരാണ് എന്ന് സാധരണ ജനത്തിൽ പെട്ട പലർക്കും അറിവില്ലായിരുന്നു. അടിച്ചുവാരാൽ ചെയ്യാൻ ഈ കൂട്ടർ വെറെ തൊഴിലുകാരെ പുറത്തുനിന്നും കരാറടിസ്ഥാനത്തിൽ നിർത്തിയിരുന്നു. അല്ലാതെ സർക്കാർ ഉദ്യോഗസ്ഥൻ അടിച്ചുവാരുക എന്നത് ചിന്തിക്കാൻ കൂടി പറ്റില്ലാത്ത ഒരു കാര്യമാണ് മലയാളത്തിലും മറ്റ് ഫ്യൂഡൽ ഭാഷകളിലും. സാറ് അടിച്ചുവാരുകയോ, അയ്യേ! ഈ രീതിയിലാണ് ഫ്യൂഡൽ ഭാഷാ കോഡുകൾ. ആളും ആൾക്കാരും സർക്കാർ പ്രസ്ഥാനവും നാറിപ്പോകും.


ഈ വിധമായുള്ള കാര്യങ്ങൾ തലമുറകളിലൂടെ മുന്നോട്ട് നീങ്ങുമ്പോൾ, പണ്ട് കാലങ്ങളിൽ അവർ നമ്പൂതിരിമാർക്ക് കീഴിൽ വരുന്ന ഒരു ഉന്നതരായ ജാതിക്കാരായി തീരും എന്ന് മനസ്സിലാക്കാവുന്നതാണ്.


ഇനി, വാര്യർ, മാരാർ എന്നീ അമ്പലവാസികളെക്കുറിച്ച് വളരെ ഹ്രസ്വമായി പരാമർശിച്ച്, അമ്പലവാസികൾ എന്നവരെക്കുറിച്ചുള്ള എഴുത്ത് ഉപസമാഹരിക്കാം എന്ന് കരുതുന്നു.


വാര്യർമാർ തിരുവിതാംകൂറിലും മലബാറിലും ഉണ്ടെങ്കിലും, ഈ രണ്ട് പ്രദേശങ്ങളിലും ഉള്ളവർ തമ്മിൽ കാര്യമായ പലവ്യത്യാസങ്ങളും കാണുന്നുണ്ട്. എന്നാൽ രണ്ട് കൂട്ടർക്കും ഒരേ ഉദ്യോഗസ്ഥ സ്ഥാനപ്പേര് ഉണ്ട് എന്നതുകൊണ്ട്, മലബാറും തിരുവിതാംകൂറും ഒന്നിക്കപ്പെടുകയും, പോരാത്തതിന്, അതീവ സങ്കീർണ്ണമായി കുഴഞ്ഞുകിടക്കുന്ന വ്യത്യാസങ്ങളെ ചികഞ്ഞെടുത്തിട്ട് ഭാവി കാലങ്ങളിൽ യാതോരു പ്രയോജനവും ഇല്ലാ എന്നതിനാലും, തമ്മിൽത്തമ്മിൽ നേരിയതും കൃത്യവുമായ അകലങ്ങൾ വച്ചുകൊണ്ടിരുന്ന ഉപജാതികൾ എല്ലാം ഇന്ന് ഒറ്റക്കെട്ടായ വാര്യർമാരായി മാറിയിരിക്കാം, മറ്റുള്ളവരുടെ ദൃഷ്ടിയിലും അറിവിലും.


മലബാറിൽ വാര്യർമാർ മരുമക്കത്തായക്കാരാണ് എന്ന് Malabar Manualൽ പറയുന്നു.


ഇവർ പാരമ്പര്യമായി ശിവ ഭക്തരാണ് എന്ന് കാണുന്നു. ഇവരുടെ വീടുകളെ വാര്യം എന്നാണ് അറിയപ്പെടുക. ഇവരുടെ പാരമ്പര്യ തൊഴിൽ അമ്പലങ്ങൾക്കുള്ളിൽ അടിച്ചുവാരുക അഥവാ തൂത്തുവാരുക എന്നതാണ്. വാരുക എന്ന വാക്കിൽ നിന്നുമാണ് വാര്യർ എന്ന സ്ഥാനനാമം വന്നത് എന്ന് പറയപ്പെടുന്നു. ഇവർക്ക് ചില മരണാനന്തര ചടങ്ങുകളിലും ചില ചുമതലകൾ ഉണ്ടായിരുന്നു.


ഇവരിലെ സ്ത്രീകളെ വാരസ്യാർ എന്ന ബഹുമാന വാക്കിനാലാണ് കീഴ്ജനം പരാമർശിക്കേണ്ടത്.


ഇങ്ഗ്ളിഷ് ഭരണകാലത്ത് ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിലേക്ക് കടന്നവർ ഈ കൂട്ടരിൽ പലരും ഉണ്ടായിരുന്നു പോലും. പൊതുവായി നോക്കുമ്പോൾ ഇവർ വളരെ പുരോഗമനവാദികൾ ആണ് എന്നാണ് Malabar and Anjengoയിലെ എഴുത്തുകാരൻ പറയുന്നത്.


എന്നാൽ ആ ഗ്രന്ഥത്തിൽ ഇതും കൂടി പറയുന്നുണ്ട്. 1901ലെ Travancore Census Reportൽ തിരുവിതാംകൂറിൽ വാര്യർമാരിൽ എട്ട് ഉപവിഭാഗങ്ങൾ ഉണ്ട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് എന്ന്. എന്നാൽ ഈ വിധമായുള്ള ഉപവിഭാഗങ്ങൾ മലബാറിലെ വാര്യർമാരിൽ കണ്ടെത്താൻ ആയില്ലാ എന്നും. മലബാറിലേയും തിരുവിതാംകൂറിലേയും ഒരേ പേരിൽ അറിയപ്പെട്ടിരുന്ന ജനക്കൂട്ടങ്ങൾ തമ്മിൽ ഉണ്ടായിരുന്ന വ്യത്യാസത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു വിവരം ആണ് ഇത്.


നമ്പൂതിരിമാർക്ക് കീഴിൽ വരുന്ന പൊതുവായുള്ള തൊഴിലുകാർക്ക് പൊതുവായുള്ള സ്ഥാനനാമം നൽകിയിരുന്നു എന്നാണ് മനസ്സിലാക്കേണ്ട്. അല്ലാതെ ഒരേ സ്ഥാനക്കാർ ഒരേ വംശീയ പൈതൃകത്തിൽ നിന്നും ഉള്ളവർ ആകണെമെന്നില്ലായെന്ന്.


ബൃട്ടിഷ്-മലബാറിൽ ഇവരിൽ ചില കുടുംബക്കാർ വളരെ പ്രഭലരായ ഭൂജന്മികളും പ്രാദേശിക അധികാരികളും ആയിരുന്നു പോലും.


തിരുവിതാംകൂറിലെ കാര്യങ്ങൾ അതീവ സങ്കീർണ്ണമായാണ് രേഖപ്പെടുത്തിക്കാണുന്നത്. ഒന്നാമതായി ഇവരുടെ ഉത്ഭവവുമായി ബന്ധപ്പെട്ടു തന്നെ ഏതാണ്ട് അഞ്ചോളം വ്യത്യസ്ത ഐതീഹ്യങ്ങൾ ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ബ്രാഹ്മണ ബന്ധമോ, അതിനും ഉപരിയായി സാക്ഷാൽ ഈശ്വര ബന്ധമോ ഉള്ളതു പോലുള്ള കഥകൾ ആണ് ഓരോന്നും. അവയൊന്നും ഇവിടെ രേഖപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. കാരണം, വളരെ അധികം എഴുതേണ്ടിവന്നേക്കാം. വായനക്കാരന് ഇതെല്ലാം വായിക്കാനുള്ള ക്ഷമ കാണുമോ എന്ന് അറിയില്ല.


വേണാട് അഥവാ തിരുവിതാംകൂർ രാജ്യത്തിലെ നാലു പ്രദേശങ്ങളുമായി ബന്ധപ്പെട്ട് നാലുകൂട്ടം വാര്യർമാർ ഉണ്ടായിരുന്നു. ഓണാട്ടുകര വാര്യർ, തെക്കുംകൂർ വാര്യർ, വടക്കുംകൂർ വാര്യർ, ഇളയടാട്ടുനാട് വാര്യർ എന്നിവർ.


പിന്നെയുള്ളത്, അടടിന്നി വാര്യർ, അടടിനിനാട്ട വാര്യർ, പടിപ്പുര വാര്യർ, ചേലയിൽ കൂടിയ വാര്യർ എന്നിവർ വേറേയും. (ഇങ്ഗ്ളിഷിൽ കാണപ്പെട്ട വാക്കുകളെ മലയാളത്തിൽ എഴുതുമ്പോൾ പിശകുവന്നിട്ടുണ്ടാവാം. ശ്രദ്ധിക്കുക).


സമൂഹത്തിലും തൊഴിൽ സ്ഥാലത്തും സംഭവിക്കുന്ന ചെറിയ ചെറിയ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി സ്ഥാനത്തിലും സ്ഥാനനാമങ്ങളിലും സാമൂഹിക ബഹുമാനങ്ങളിലും വരുന്ന നേരിയ മാറ്റങ്ങൾ ആവാം ഈവിധമായുള്ള ഉപവിഭാഗങ്ങളുടെ ഉത്ഭവം. അതുമല്ലെങ്കിൽ, പൈതൃകവംശം തന്നെ വെവ്വേറെയായിരുന്നിരിക്കാം.


സാമൂഹികമായി കീഴിലോട്ട് വീഴാതെ എങ്ങിനെയെങ്കിലും ഐഏഎസ്സ്, ഐപിഎസ്സ് എന്നതിനോട് ഒട്ടിനിൽക്കാനുള്ള അതേ വെപ്രാളമാണ് കാണുന്നത്. വെറും സാധാരണക്കാരനായിപ്പോയാൽ ശിപായിയുടെ കാര്യം പോലും അതീവ ദയനീയമാകുന്ന ഭാഷാ അന്തരീക്ഷമാണ് ഇവിടെയുള്ളത്.


വാര്യർമാർക്ക് ഉപനയനവും പൂണൂലും അനുവദിച്ചിട്ടില്ലായെങ്കിലും അതുപോലെ തോന്നിക്കുന്ന ചിലകാര്യങ്ങൾ ഇവരും സ്വരൂപിച്ചെടുത്തിട്ടുണ്ട്. പതിനാറാമത്തെ വയസ്സിൽ ചെറുപ്രായക്കാരന് ശിവദീക്ഷ എന്ന ഒരു ചടങ്ങ് ഇവർ കുടുംബത്തിൽ നടത്തുന്നു. ഒരു യാഥാസ്ഥിതികനായ ബ്രാഹ്മണനെപ്പോലെ വസ്ത്രധാരണം നടത്തി, ദേഹത്ത് ശിവ ഭക്തിയുടെ മുഖമുദ്ര പ്രസ്താവിക്കുന്ന വിഭൂതിയും രുദ്രാക്ഷവും അണിഞ്ഞുകൊണ്ട് ബ്രാഹ്മണ ബ്രഹ്മചാരി ബിക്ഷക്കായി എന്നതുപോലെ വടക്ക് ദിശയിലേക്ക് ഏഴ് ചുവടുകൾ ഈ ആൾ നടക്കുന്നു. അതോടെ ആ ചെറുപ്പക്കാരനായ വാര്യർക്ക് ഗൃഹസ്ഥനാകാനുള്ള യോഗ്യത ലഭിക്കുന്നു.


തിരുവിതാംകൂറിലെ ഓണാട്ടുകര വാര്യർമാർ മരുമക്കത്തായക്കാരല്ല. മറ്റുള്ളവാർ മരുമക്കത്തായക്കാരാണ്.


മരുമക്കത്തായക്കാരിൽ രണ്ടുതരം വൈവാഹിക സമ്പ്രദായങ്ങൾ നിലവിൽ ഉണ്ടായിരുന്നു. ഒന്ന് സാധാരണ സമ്പന്ധം. അതായത്, കാര്യമായ ദീർഘായുസില്ലാത്ത സ്ത്രീപുരഷ ബന്ധം. മറ്റേത്, Kudivaikkal (കുടിവെക്കൽ ?). ഇത് ഇന്നു പരക്കെക്കാണുന്ന സാധാരണ വൈവാഹിക ബന്ധംതന്നെയാണ്.


കുറച്ചുകാലങ്ങൾക്ക് മുൻപുവരെ തിരുവിതാംകൂറിൽ ബ്രാഹ്മണരിലെ ഇളതയുകാരാണ് ഇവരുടെ ആദ്ധ്യാത്മിക കാര്യങ്ങളുടെ മേൽനോട്ടക്കാർ പോലും. എന്നാൽ Travancore State Manual എഴുതുന്ന കാലത്ത്, രണ്ടുകൂട്ടരും ബദ്ധശത്രുക്കൾ ആയിരുന്നു പോലും. എന്താണ് സംഭവിച്ചത് എന്ന് അറിയില്ല.


തിരുവിതാംകൂറിലെ വാര്യർമാരിൽ പലരും ജോതിഷത്തിലും സംസ്കൃതത്തിലും വൻ പാണ്ഡിത്യം നേടുമായിരുന്നു പോലും. സമൂഹത്തിലെ ഉന്നത കുടുംബങ്ങളിൽ സംസ്കൃതം പഠിപ്പിക്കാനായി ഇവരെ നിയമിക്കുമായിരുന്നുപോലും.


ഇന്ന് ബ്രാഹ്മണ ക്ഷേത്രങ്ങൾ ബ്രാഹ്മണ ക്ഷേത്രങ്ങൾ അല്ലാതായതോടുകൂടി, ഇവരുടെ കുലത്തൊഴിൽ വ്യക്തമായി പറയുന്നതു പോലും വൻ പ്രശ്നമായി മാറിയിട്ടുണ്ട് എന്നൊരു തോന്നൽ. പണ്ട് കാലങ്ങളിൽ ഇങ്ഗ്ളണ്ടിലും അമേരിക്കയിലും ഒരു ഇന്ത്യാക്കാരൻ പോയി എന്ത് തൊഴിൽ ചെയ്താലും ഇന്ത്യയിൽ അവർ വൻ ആൾക്കാരാണ്. കാരണം, ഈ വക രാജ്യങ്ങൾക്ക് ഒരു pristine-English പരിവേഷം നിലനിന്നിരുന്നു. എന്നാൽ ഇന്ന് ഈ രണ്ട് പ്രദേശങ്ങളിലും ഫ്യൂഡൽ ഭാഷക്കാർ നിറഞ്ഞുകൊണ്ടിരിക്കുന്നു.


പോരാത്തതിന്, അവിടെ എന്ത് തൊഴിൽ ചെയ്താലും, അത് ഇന്ത്യയിൽനിന്നുകൊണ്ട് അപ്പോൾത്തന്നെ വാക്കുകളിൽ നിർവ്വചിക്കാൻ മറ്റുള്ളവർക്ക് ഇന്ന് ആവും. ഫ്യൂഡൽ ഭാഷാവാക്കുകളിൽ ഉന്നത നിർവ്വചനം ലഭിക്കാത്ത എന്തെങ്കിലും തൊഴിലാണ് അവിടങ്ങളിൽ ചെയ്യുന്നതെങ്കിൽ ആ ആളും കുടുംബവും കുടുംബക്കാരും നാറും.



ഇത്രയും കാര്യം പറയാൻ തോന്നിയത്, വിക്കീപീഡിയയിലെ വാര്യർ എന്ന 👈പേജ് കണ്ടപ്പോഴാണ്. വാര്യർ. ഇവരുടെ പാരമ്പര്യതൊഴിൽ തന്നെ തെറ്റായാണ് രേഖപ്പെടുത്തിക്കാണുന്നത്. നോക്കൂ QUOTE: ക്ഷേത്രത്തിലേക്കുള്ള പുഷ്പങ്ങൾ, മാലകൾ തയ്യാറാക്കി നൽകുക എന്നിവ പാരമ്പര്യമായി ഇവരുടെ തൊഴിലായി കണക്കാക്കുന്നു END OF QUOTE നമ്പീശരുടേയും പുഷ്പകരുടേയും തൊഴിലിലേക്ക് ഇവർ കയറിക്കൂടുന്നു എന്നുവേണം മനസ്സിലാക്കാൻ. സ്വന്തം പാരമ്പര്യത്തിനോട് അറപ്പ് തോന്നുന്നുണ്ട് എന്ന് വ്യക്തം.


ഇന്ന് ക്ഷേത്രങ്ങളിൽ അടിച്ചുവാരുക എന്ന തൊഴിൽ ബ്രാഹ്മണർക്ക് കീഴിൽ ഉള്ള തൊഴിൽ ആവണമെന്നില്ലതന്നെ. മറിച്ച് കീഴ്ജനത്തിന് കീഴിൽ ചെയ്യുന്ന തൊഴിൽവരെ ആകാം. പോരാത്തതിന് ബ്രാഹ്മണർക്കും പഴയമയിൽ ഉണ്ടായിരുന്ന ഔന്നിത്യം ഇന്ന് ഇല്ലതന്നെ.


കാലം പോയ പോക്കെ!


ഐഏഎസ്സുകാരന്റെ പണിക്കാരനും, ഐഏഎസ്സുകാരന്റെ വീട്ടുവേലക്കാരന്റെ പണിക്കാരനും തമ്മിൽ ഭാഷാ കോഡുകളിൽ വ്യത്യാസം ഉണ്ട് എന്നാണ് തോന്നുന്നത്.


വളരെ പേരുകേട്ട പല വാര്യർമാരെക്കുറിച്ചും വായനക്കാരന് അറിവുണ്ടാവാം. ഇവരുടെ പൈതൃകത്തിൽ, ബ്രഹ്മസ്പർശം എന്നുവരെ നിർവ്വചിക്കാനായേക്കാവുന്ന ബ്രാഹ്മണരുടെ സ്പർശമേറ്റിട്ടുള്ള സ്ത്രീകൾ ഉണ്ടായിരുന്നു എന്ന് ഉച്ചത്തിൽ പറഞ്ഞാൽ, വൻ മാനസിക ഔന്നിത്യമാണ് അവരിൽ വന്നുചേരുക. എന്നാൽ കീഴ്ജനങ്ങൾ നടത്തുന്ന ക്ഷേത്രങ്ങളിൽ അടിച്ചുവാരുന്ന എന്ന രീയിൽ കാര്യങ്ങൾ ജനം മനസ്സിലാക്കിയാൽ ഭാഷാ കോഡുകളിൽ പ്രശ്നം തന്നെയാണ്.


പഴയ കാല ഇങ്ഗ്ളിഷുകാരുടെ വീട്ടുവേല ചെയ്യുന്നത് പോലെയല്ല ഇന്ത്യാക്കാരന്റെ വീട്ടിൽ വേലചെയ്യവന്നത്.

1. മറ്റേതോ അദൃശ്യ വേദിയിൽ


2. സ്വസ്തി ചിഹ്നം, ഇരട്ട ആര്യന്മാർ,


3. പഴമയിലേക്കുള്ള അവകാശവാദങ്ങൾ


4. പഴമയിലെ അവ്യക്തമായ വിവരങ്ങൾ


5. വേദോപദേശങ്ങൾ സാർവ്വത്രികമായി


6. ഒരു പ്രത്യേക സമൂഹത്തിന്റൊ അംഗങ്ങൾക്ക്


7. ഫ്യൂഡൽ ഭാഷകളിൽ സർവ്വവ്യാപിയായ


8. ധർമ്മാധർമ്മങ്ങൾ, പാപങ്ങൾ, അപരാധങ്ങൾ


9. ശിപായി റാങ്കുകാരൻ ഓഫിസറായി


10. ദിവ്യവ്യക്തിത്വത്തിനും അപ്പുറത്തായുള്ള


11. ഫ്യൂഡൽ ഭാഷാ രാഷ്ട്രത്തിൽ പടർന്നു


12. ചട്ടക്കൂടിന് പുറത്തു നിൽക്കുന്ന ആളെ


13. കാപട്യവും പ്രഹസനവും നിറഞ്ഞുതുളുമ്പുന്ന


14. ഗൃഹസ്ഥാശ്രമവും പഞ്ചമഹായജ്ഞങ്ങളും


15. വാനപ്രസ്ഥം


16. ഫ്യൂഡൽ ഭാഷകളെ തുരത്തിയാൽ കലിയുഗ?


17. പ്രാകൃത ആചാരങ്ങളിൽ വെറങ്ങലിച്ചവയും


18. ബ്രാഹ്മണ മേധാവിത്വവും സംസ്കൃത ഭാഷാ


19. അനുലോപ ബന്ധവും പ്രതിലോമ ബന്ധവും


20. ഒന്നാം പരിഷകളും രണ്ടാം പരിഷകളും


21. മുകളിലോട്ട് എടുത്തുചാടാനും, കീഴിൽ


22. അമ്പലവാസികളിലും ഉളള ഏറ്റക്കുറച്ചിലുകൾ


23. അമ്പലവാസികളെക്കുറിച്ച് പൊതുവായി


24. മൂത്തത് അഥവാ മൂസ്സത് എന്നവരെക്കുറിച്ച്


25. പുഷ്പകരെക്കുറിച്ച്


26. ചാക്യാർമാർ


27. ഉള്ളിൽക്കയറിക്കൂടി സ്വന്തം സ്വർത്ഥതാൽപ്പര്യ


28. ചാക്ക്യാർ കൂത്ത്


29. ചാക്ക്യാർ നമ്പ്യാർ


30. തീയാട്ടുണ്ണികളും നമ്പീശന്മാരും


31. വാര്യർമാരെക്കുറിച്ച്


32. മാരാൻമാർ


33. ക്ഷത്രിയരെക്കുറിച്ച്


34. മലബാറിലെ ക്ഷത്രിയ കുടുംബങ്ങൾ


35. തിരുവിതാംകൂറിലെ രാജാ കുടുംബക്കാരെ


36. തിരുവിതാംകൂർ രാജകുടുംബത്തിലെ


37. നായർമാരെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നതിന്


38. മൃഗീയ ഭാഷാ സാമൂഹികാന്തരീക്ഷത്തിലേക്ക്


39. നായർമാരുടെ ഉത്ഭവം


40. മേൽനോട്ടക്കാരും നിമയവാഴ്ച


41. നായർമാർക്ക് താൽപ്പര്യമുള്ള രക്തബന്ധ


42. നായർമാരിൽ ചിലർക്ക് ഹീനജന പൈതൃക


43. ഫ്യൂഡൽ ഭാഷകൾ പടർന്നുപിടിപ്പുക്കുന്ന


44. ചർണ നായർമാരും ശൂദ്ര നായർമാരും


45. വിദേശീയരായ നായർമാരെക്കുറിച്ച്


46. വടക്കേ മലബാറിലെ ഉന്നത നായർമാരിലെ


47. മധ്യ നിലവാരത്തിലുള്ള നായർ ഉപ


48. നായർമാരിലെ ഏറ്റവും കീഴിലുള്ള ജന


49. യോഗി-ഗുരുക്കൾമാരും വയനാടൻ ചെട്ടികളും


50. തിരുവിതാംകൂറിലെ നായർമാരെക്കുറിച്ച്

bottom of page