top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 12. മലബാറിലെ നമ്പൂതിരിമാർ, അമ്പലവാസികൾ, നായർമാർ എന്നിവരെക്കുറിച്ച്

14. ഗൃഹസ്ഥാശ്രമവും പഞ്ചമഹായജ്ഞങ്ങളും

ഷോഡശക്രിയകളിൽ അടുത്തത് ഗൃഹസ്ഥാശ്രമം ആണ് എന്ന് കാണുന്നു. പ്രായപൂർത്തിയായ വ്യക്തി കുടുംബസമേതം, സ്വന്തം വീട്ടിൽ ജീവിക്കുകയും നിത്യവൃത്തിക്കായുളള തൊഴിലുകൾ ചെയ്തും ജീവിക്കുന്ന അവസ്ഥയാണ് ഇത് എന്ന് തോന്നുന്നു.


നമ്പൂതിരിമാർ പാരമ്പര്യമായി നിത്യവൃത്തിക്കായി എന്തെല്ലാം തൊഴിലുകൾ ചെയ്യാറുണ്ട് എന്ന് കൃത്യമായി അറിയില്ല. സാമൂഹിക ബഹുമാനത്തിൽ ജീവിക്കുന്നവർക്ക് പലവിധ തൊഴിലുകളും ചെയ്യാൻ പറ്റില്ലതന്നെ.


ഈ ഗൃഹസ്ഥാശ്രമം മുതൽ അങ്ങോട്ടുള്ള നാല് ഷോഡശക്രിയകളിൽ സ്ത്രീകൾക്ക് പങ്കാളിത്തം ഇല്ലാ എന്നാണ് തോന്നുന്നത്. കാരണം, പുരുഷനായ വ്യക്തിയെക്കുറിച്ചാണ് എഴുതിക്കാണുന്നത്. സ്ത്രീകളെ പ്രതിപാദിക്കുന്നില്ലാ എന്ന് തോന്നുന്നു.


പുരുഷൻ, ഭാര്യയും കുട്ടികളുമായി ഒന്നിച്ച് വീട്ടിൽ ജീവിക്കുന്ന കാര്യമാണ് പ്രതിപാദ്യവിഷയം.


ഗൃഹസ്ഥാശ്രമവുമായി ബന്ധപ്പെട്ട് പലതും കാണുന്നു. അത് ചെയ്യണം ഇത് ചെയ്യണം എന്നെല്ലാം.


ഗൃഹസ്ഥാശ്രമകാലത്ത് വ്യക്തി (പുരുഷൻ) അനുഷ്ഠിക്കേണ്ടുന്ന പഞ്ജമഹായജ്ഞങ്ങളെ ഒന്ന് നോക്കാം.


അവ ഇവയാണ്: ദേവയജ്ഞം, ബ്രഹ്മയജ്ഞം, പിതൃയജ്ഞം, അതിഥിയജ്ഞം, ഭൂതയജ്ഞം.


സംസ്കൃതവാക്കുകളുടെ സ്വരസൌന്ദര്യത്തിനും അപ്പുറത്തുനിന്നുകൊണ്ട്, ഇവയെ ഭാഷാ കോഡുകളിലൂടേയും അല്ലാതേയും ഒന്ന് പരിശോധിക്കാം.


അതിരാവിലെ എഴുന്നേൽക്കുക, ശരീരശുദ്ധിചെയ്തതിന് ശേഷം ഈശ്വരസ്മരണ ചെയ്യുക. അതിന് ശേഷം സത്ഗ്രന്ഥങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുക. ഇതാണ് ബ്രഹ്മയജ്ഞം.


ആദ്യം പറഞ്ഞ മൂന്ന് കാര്യങ്ങളും ഒരു പൊതുവായുള്ള സാരോപദേശംതന്നെയാണ്. ഇവിടെ ഈ വിധം ഇവയെ നിസ്സാരമായി നിർവ്വചിക്കാമെങ്കിലും, ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ രാത്രി ഉറങ്ങുന്നതിന് മുൻപും രാവിലെ എഴുന്നേൽക്കുമ്പോഴും മനസ്സിനെ ശുദ്ധീകരിക്കുന്നത് വളരെ നല്ല ഗുണം ചെയ്തേക്കാം.


കാരണം ഓരോ വ്യക്തിയും പകലന്തിയോളം വാക്കുകളുടെ indicant word codeളുടെ ഉയരങ്ങളിൽനിന്ന് താഴേക്കും, താഴേനിന്ന് മുകളിലേക്കും വശങ്ങളിലേക്കും, താഴ്ന്നും പൊന്തിയും ആന്തോലനം ചെയ്യപ്പെട്ട്, പലപ്പോഴും മനസ്സിൽ വളരെ അധികം വെപ്രാളങ്ങളും വേവലാതികളും വിരോധങ്ങളും അസ്വാസ്ഥ്യങ്ങളും അരക്ഷിതാവസ്ഥകളും നിറഞ്ഞു തുളുമ്പുന്നുണ്ടായിരിക്കാം.


മനസ്സിന് വ്യക്തമായും വെളിച്ചവും ശാന്തതയും നൽകുന്ന ചിത്രങ്ങളും ഓർമ്മകളും ചിന്തകളും ധ്യാനങ്ങളും, മനസ്സിലൂടെ ഓടിക്കുന്നത് നല്ലതുതന്നെ.


പിന്നെ വരുന്നത് സത്ഗ്രന്ഥങ്ങൾ ആണ്. ഏതാനും ആയിരം വർഷങ്ങൾക്ക് മുൻപ് വളരെ അധികം പുസ്തകങ്ങൾ ലഭ്യമായിരുന്നു എന്ന ഒരു സൂചന ഇതിൽ ഉണ്ട്. അവയിൽ തന്നെ നല്ല ആശയങ്ങൾ ഉള്ള ഗ്രന്ഥങ്ങളും മോശമായ ആശയങ്ങൾ ഉള്ള ഗ്രന്ഥങ്ങളും ഉണ്ടായിരുന്നു എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇത് എത്രമാത്രം ശരിയായ വ്യാഖ്യാനം (interpretation) ആണ് എന്ന് അറിയില്ല.


എന്താണ് നല്ല ആശയങ്ങൾ എന്നതും ഒരു ചോദ്യമാണ്. ഋഷിവര്യന്മാർ എഴുതിയ കാമശാസ്ത്രം പോലുള്ള ഗ്രന്ഥങ്ങൾ നല്ല ഗ്രന്ഥങ്ങൾ ആണോ മോശമായവയാണോ എന്നും പെട്ടെന്നൊരു ചോദ്യം മനസ്സിൽ കയറിയേക്കാം. എന്നാൽ ഇവിടെ എടുത്ത് പറയേണ്ടത്, കാമശാത്രം ഒരു അശ്ലീലസാഹിത്യം അല്ലാ എന്നുള്ളതാണ്.


പോരാത്തതിന് കാമശാസ്ത്രം വേദകാലങ്ങളിൽ എഴുതപ്പെട്ട ഗ്രന്ഥം അല്ലതന്നെ. എന്നാൽ, ഇന്ന് അശ്ലീലം എന്ന് നിർവ്വചിക്കപ്പെടാവുന്ന പല ആശയങ്ങളും വിവരങ്ങളും വിവരണങ്ങളും വേദങ്ങളിൽ ഉണ്ട് എന്ന് പറയപ്പെടുന്നുണ്ട്.


അതിലേക്കൊന്നും ഇപ്പോൾ കടക്കുന്നില്ല.


എന്നാൽ സദ്ഗ്രന്ഥങ്ങൾ എന്ന് പറയപ്പെടുന്നതിനെക്കുറിച്ച് കുറച്ച് പറയേണ്ടിയിരിക്കുന്നു. ഈ എഴുത്തുകാരന്റെ വ്യക്തിപരമായുള്ള അഭിപ്രായത്തിൽ സദ്ഗ്രന്ഥങ്ങൾ എന്ന് നിർവ്വചിക്കാവുന്ന രചനകൾ ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യമാണ്. ഇങ്ങിനെ എന്തുകൊണ്ടാണ് ചിന്തിക്കുന്നത് എന്നത് പിന്നീടൊരിക്കൽ പറയാം എന്ന് വിചാരിക്കുന്നു.


എന്നാൽ ഫ്യൂഡൽ ഭാഷാ ലോകത്തിനുള്ളിൽ നിന്നും വീക്ഷിച്ചാൽ സദ്ഗ്രന്ഥങ്ങൾ എന്ന് പറയപ്പെടുന്നവയ്ക്ക് മറ്റൊരു പരിവേഷംതന്നെ കണ്ടേക്കാം.


ബ്രാഹ്മണർക്ക് സദ്ഗ്രന്ഥം എന്ന് പറയപ്പെടാവുന്നത്, അവ വായിക്കുന്ന ബ്രാഹ്മണരിൽ അവരുടെ സാമൂഹിക ഔന്നിത്യവും അവരുടെ കീഴിലുള്ളവരുടെ അധമത്വവും സമർത്ഥിക്കുന്നതും, നിശബ്ദമായും സ്വമേധയായും ഒരു അറിവായി ഈ വിവരം മനസ്സിനുള്ളിലേക്ക് സിദ്ധാന്തോപദേശം ചെയ്യുന്നതും ആയ എഴുത്തുകൾ ആണ്. അല്ലാതെ, തങ്ങൾ തങ്ങളുടെ കീഴിലുള്ളവരുടെ തുല്യരാണ് എന്നും, തങ്ങൾ തങ്ങളുടെ കീഴിലുള്ളവരെ ബഹുമാനിക്കണം എന്നെല്ലാം ഉപദേശങ്ങൾ നൽകുന്ന ഗ്രന്ഥങ്ങൾ ബ്രാഹ്മണർക്ക് സദ്ഗ്രന്ഥങ്ങൾ ആവില്ലതന്നെ.


ഇന്ത്യൻ പട്ടാളത്തിലെ കമ്മിഷണ്ട് ഓഫിസർമാർക്കും ഇതേ പോലുള്ള വിവരവും പരിശീലനവും നിത്യവും നൽകുന്ന പാഠങ്ങൾ നൽകുന്ന ഗ്രന്ഥങ്ങൾ ആണ് ഉത്തമം, എന്നും ഇതോടൊപ്പം മനസ്സിലാക്കുക.


ബ്രാഹ്മണക്ക് കീഴിൽ വരുന്ന ഓരോ ജനത്തിനും അവരവരുടെ സാമൂഹിക സ്ഥാനത്തിന് അനുസൃതമായ അറിവുകളും സ്ഥാനമാനങ്ങളും അടിയാളത്തവും, ഒരു അറിവായും പരിശീലനമായും മനസ്സിലേക്ക് കടത്തിവിടുന്ന ഗ്രന്ഥങ്ങളും എഴുത്തുകളും, അതുമല്ലെങ്കിൽ വായ്മൊഴികളും കഥകളും സാരോപദേശങ്ങളും ലഭിക്കുന്നതാണ് ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ ഉത്തമം.


പഞ്ചമഹായജ്ഞങ്ങളിൽ അടുത്തത് ദേവയജ്ഞം ആണ്.


രാവിലേയും ത്രിസന്ധ്യാ നേരത്തും ഈശ്വരസ്മരണയും ജപം, ധ്യാനം, വിളക്ക്, പൂക്കളും ചന്ദനവും, പോരാത്തതിന് കുന്തിരിക്കം കർപ്പൂരം തുടങ്ങിയവയുടെ പുകയും മറ്റും ഉപയോഗിച്ചുകൊണ്ടുള്ള ദൈവാരാധനയാണ് ഇത്. ബ്രാഹ്മണരുടെ ജീവിതംതന്നെ ആദ്ധ്യാത്മികതയുമായി ബന്ധപ്പെട്ടതാകയാൽ ഈ വിധമുള്ള ഒരു കാര്യം നിത്യവും നടത്തിപ്പുചെയ്യാൻ അവർ ബാധ്യസ്ഥരാവാം. എന്നാൽ, മറ്റ് ജനത്തിന് ദൈവരാധനയുമായി ബന്ധപ്പെട്ട് നിത്യവും ഈ വിധം പ്രവർത്തിക്കേണ്ടതില്ലാ എന്നാണ് തോന്നുന്നത്.

പഞ്ചമഹായജ്ഞങ്ങളിൽ അടുത്തത് പിതൃയജ്ഞം ആണ്. മരിച്ചുപോയ പിതൃക്കളെ ഓർമ്മിക്കുന്നതുമായി ബന്ധപ്പെട്ടകാര്യമാണ് ഇത്. ഇത് മിക്ക ജനസമൂഹങ്ങളിലും കാണപ്പെടുന്ന ഒരു ആചാരമാണ്. ബ്രാഹ്മണർക്ക് അവരുടേതായ കർമ്മങ്ങൾ ഉണ്ട് എന്നത് പോലെ, ഈ ഉപദ്വീപിലെ ഓരോ ജനത്തിനും അവരുടേതായ കർമ്മങ്ങൾ ഉണ്ടായിരുന്നു.


ഇന്ന് അവരിൽ പലരും അവരുടേതായ പാരമ്പര്യങ്ങളിൽനിന്നും വിട്ടുമാറി ബ്രാഹ്മണ ആചാരങ്ങളിലേക്ക് ഇഴുകിച്ചേരാനാണ് ശ്രമിക്കുന്നത് എന്ന് ഒരു തോന്നൽ. ഇത് ഒരു തോന്നൽ മാത്രമാണ്. വ്യക്തമായി അറിയില്ല.


ബ്രാഹ്മണരുടെ ഈ വിധ ആചാരങ്ങളിൽ രണ്ട് കാര്യങ്ങൾ ഉണ്ട് എന്ന് കാണുന്നു.


ഒന്നാമത്തേത് തർപ്പണം ആണ്. തർപ്പണം എന്ന വാക്കിന്റെ അർത്ഥം പ്രീതിപ്പെടുത്തുക എന്നാണ് എന്ന് കാണുന്നു. ദേവന്മാരേയും, ഋഷിമാരേയും പിതൃക്കളേയും മനസ്സിൽ കണ്ടുകൊണ്ടോ, അതുമല്ലെങ്കിൽ സങ്കൽപ്പിച്ചുകൊണ്ടോ ജലതർപ്പണം നടത്തണം പോലും. ഇതിൽ ദേവന്മാരും ഋഷികളും ബ്രാഹ്മണ ജനത്തിന്റെ പൈതൃകത്തിൽ വരുന്നവരാണ്.


മറ്റ് മിക്ക ജനത്തിന്റെയും പാരമ്പര്യത്തിലും പൈതൃകത്തിലും ഈ രണ്ട് കൂട്ടരും വരന്നുണ്ട് എന്നത് അടുത്തലാത്ത് ഈ കൂട്ടരിൽ വന്നു ചേർന്ന അറിവും അവകാശവാദവും ആയേക്കാം എന്നും തോന്നുന്നു.


ഈ ഉപഭൂഖണ്ഡത്തിലെ ഓരോ ജനത്തിനും അവരുടേതായ രീതിയിൽ, അവരുടെ പൂർവ്വികരെ സ്മരിക്കാനും ആദരിക്കാനും ഉള്ള ആചാരങ്ങൾ ഉണ്ട്. ഇവരിൽ പലർക്കും ബ്രാഹ്മണ സമ്പ്രദായങ്ങൾ അനുകരിക്കാനും പകർത്തിയെടുക്കാനും താൽപ്പര്യം പണ്ടുമുതലെ ഉണ്ടായിരിക്കാമെങ്കിലും, അതൊന്നും അക്കാലങ്ങളിലുള്ള ബ്രാഹ്മണർ സമ്മതിച്ചുകൊടുത്തിരിക്കും എന്ന് തോന്നുന്നില്ല.


തിരുവിതാംകൂറിലെ ഈഴവരിൽ പെട്ട ചൊവ്വന്മാരുടെ കാര്യം പറയുന്നിടത്ത് The REV. SAMUEL MATEER, F.L.S. തന്റെ NATIVE LIFE in TRAVANCORE എന്ന ഗ്രന്ഥത്തിൽ ഈവിധം എഴുതിയത് ശ്രദ്ധിക്കുക:


QUOTE: Chogans sometimes have a few stones around a tree in the front of the house to represent the spirits of their ancestors, and perform certain ceremonies in their honour every year. END OF QUOTE


ആശയം : ചൊവ്വന്മാർ അവരുടെ വീടിന് അടുത്തുള്ള ഒരു മരത്തിന് ചുറ്റുമായി ഏതാനും കല്ലുകൾ, തങ്ങളുടെ പൂർവ്വികരുടെ ആത്മാക്കളെ പ്രതിനിധീകരിക്കാനായി, വെക്കും. ഈ പൂർവ്വികരെ അനുസ്മരിച്ചും അവരെ ആദരിച്ചുംകൊണ്ട് ചില കർമ്മങ്ങൾ അവർ ഓരോ വർഷവും ചെയ്യാറുണ്ട്. END


ഈഴവരുടെ പാരമ്പര്യ ആരാധനാ മൂർത്തികളിൽ മുഖ്യരായിട്ടുള്ളവരിൽ ഭദ്രകാളി, ശാസ്താവ്, വീരബദ്രൻ, മാഡൻ തുടങ്ങിയവർ ഉണ്ടായിരുന്നു എന്നും കാണുന്നു. പോരാത്തതിന്, രോഗങ്ങൾ പിടിച്ച് മരിക്കുന്നവർ മറുതയെന്ന ദുർബ്ബൂതമായി മാറി അലഞ്ഞ് തിരിയും എന്നും അവരിൽ വിശ്വാസം ഉണ്ടായിരുന്നു. അതിനാൽ തന്നെ മറുതയുമായി ബന്ധപ്പെട്ട് മന്ത്രോച്ചാരണങ്ങളും ഇവരിൽ ഉണ്ടായിരുന്നു പോലും.


ഈ വിധ കാര്യങ്ങൾ ബ്രാഹ്മണ മതത്തിലുള്ളതാണ് എന്ന് നമ്പൂതിരിമാർ സമ്മതിച്ചുകൊടുക്കും എന്ന് തോന്നുന്നില്ല. എന്നാൽ ഇന്ന് ബ്രാഹ്മണർക്ക് അവരുടെ ആദ്ധ്യാത്മിക സമ്പത്തുകൾ മിക്കതും കൈമോശംവന്നിട്ടുണ്ട് എന്നാണ് തോന്നുന്നത്. അവർ സമ്മതിക്കില്ലാ എന്നതിന് യാതോരു വിലയും ഇന്ന് ആരുംതന്നെ നൽകില്ലതന്നെ.


പിതൃയജ്ഞത്തിലെ രണ്ടാമത്തെ കാര്യം ശ്രാദ്ധം ആണ് പോലും. ശ്രദ്ധിച്ചു ചെയ്യേണ്ടതാണ് ശ്രാദ്ധം എന്ന് എഴുതിക്കാണുന്നു. ബലികർമ്മങ്ങൾ ആണ് ഈ വിധം ശ്രദ്ധിച്ചു ചെയ്യേണ്ടത്.


പഞ്ചമഹായജ്ഞങ്ങളിൽ അടുത്തത് നൃയജ്ഞം ആണ്.


നരനെ നാരായണനായി കാണുക എന്നതാണ് ഇതിന്റെ അടിസ്ഥാന തത്വം. എന്നുവച്ചാൽ മനുഷ്യനെ ദൈവമായി കാണുക എന്നാണ് എന്ന് തോന്നുന്നു. ഈ മനുഷ്യനെ സേവിക്കുക, സഹായിക്കുക, അവരിലെ ഒറ്റപ്പെട്ടവരേയും രോഗികളേയും വയസ്സായവരേയും അവശരേയും പരിപാലിക്കുക എന്നത് ആദ്യത്തെ ഉപദേശം.


ഈ വിധമായുള്ള ഒരു ആദ്ധ്യാത്മിക സാരോപദേശം എഴുതിയുണ്ടാക്കിയിട്ടുണ്ട് എന്നതിന്റെ അർത്ഥം എന്താവാം?


ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ ഈ വിധം മറ്റ് മനുഷ്യരെ സഹായിക്കേണം എന്ന കാര്യം പരിശീലിപ്പിച്ചും ആദ്ധ്യാത്മികമായി ഭയപ്പെടുത്തിയും ആളുകളെക്കൊണ്ട് ചെയ്യിക്കേണ്ടിവരും. അല്ലാതെ മറ്റൊരാളെ സഹായിക്കാൻ അധികമാരും ശ്രമിക്കില്ലതന്നെ.


ഈ വിധം മറ്റാളുകളിൽനിന്നും വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നതുതന്നെ ഫ്യൂഡൽ ഭാഷകളിലെ ഉച്ചനീചത്വങ്ങൾ ആണ്.


നൃയജ്ഞത്തിൽ 'അതിഥി ദേവോ ഭവ' എന്ന ഒരു ആപ്തവാക്യവും കാണുന്നുണ്ട്. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ കാണുന്ന ഒരു സാമൂഹിക പ്രതിഭാസമാണ് warm hospitality അഥവാ ഊഷ്മളമായ ആദിഥ്യമര്യാദ. ഇതുമായി ബന്ധപ്പെട്ട് കുറേ കാര്യങ്ങൾ പിന്നീട് പറയാൻ ആഗ്രഹിക്കുന്നുണ്ട്. അതിലേക്കൊന്നും ഇപ്പോൾ പോകുന്നില്ല.

എന്നാൽ ഓർമ്മിക്കുക, ഉന്നതർക്ക് നൽകുന്ന ആദിഥേയത്വം മാത്രമേ ഊഷമളമാകൂ.


പോരാത്തതിന്, ചൈനീസ് തത്വചിന്തകനായ കൺഫ്യൂഷസിന്റെ വാക്കുകളും ഓർമ്മിക്കുക :


QUOTE: അതിഥികളും മത്സ്യവും മൂന്നാം നാൾ മുതൽ നാറിത്തുടങ്ങും. END OF QUOTE


പഞ്ചമഹായജ്ഞങ്ങളിൽ അടുത്തത് ഭൂതയജ്ഞം ആണ്.


ഇതുപ്രകാരം, മനുഷ്യരെ മാത്രമല്ല, മറിച്ച് പക്ഷിമൃഗാദികളേയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. വിശക്കുന്ന ജീവിക്ക് ഭക്ഷണം കൊടുക്കണം.


ഈ ആശയം നല്ലതുതന്നെ. ഏതോ പഴയകാല ജനതയുടെമേൽ, മാനസിക ഔന്നിത്യം ഉള്ള ഏതോ വ്യക്തിയോ വ്യക്തികളോ, അടിച്ചേൽപ്പിക്കാൻ ശ്രമിച്ച സാരോപദേശം ആവാം ഇത്.


എന്നാൽ ഫ്യൂഡൽ ഭാഷാ സമൂഹങ്ങളുടെ ഉന്നത നിലവാരങ്ങളിൽ പടിച്ചുനിൽക്കുന്ന ബ്രാഹ്മണരിൽ എത്രപേർകീഴ്ജന വ്യക്തികളോടും പക്ഷിമൃഗാതികളോടും ഈ വിധം അനുകമ്പയോടുകൂടി പെരുമാറും എന്ന് അറിയില്ല.


ഈ വിധ പൊള്ളയായ എഴുത്തുകൾ കാണിച്ച് ഇതാണ് ഭാരതസംസ്ക്കാരം എന്നും ഇന്ത്യൻ സംസ്ക്കാരം എന്നും എല്ലാം പ്രഖ്യാപിക്കുമ്പോൾ, ആദ്യം ചെയ്യേണ്ടുന്നത് ഇത് ആരുടെ പാരമ്പര്യത്തിൽ ഒതുങ്ങിനിൽക്കുന്ന ആശയങ്ങൾ ആണ് എന്ന് അന്വേഷിക്കേണ്ടതാണ്. അതിന് ശേഷം, ആ ജനം തന്നെ ഈ വിധമായി ആരോടെങ്കിലും നിസ്വാർത്ഥമായി പെരുമാറിയിട്ടുണ്ടോ എന്നും നോക്കേണ്ടതാണ്.


ബ്രാഹ്മണർ പഞ്ചമഹായജ്ഞങ്ങൾ അനുഷ്ഠിക്കേണ്ടത് ഗൃഹസ്ഥാശ്രമ വേളയിൽ ആണ് എന്ന് പറഞ്ഞുകഴിഞ്ഞു. ഗൃഹസ്ഥാശ്രമം എന്നത് ഷോഡശക്രിയകളിൽ ഉള്ളതാണ്. ബ്രാഹ്മണരുടെ പാരമ്പര്യത്തിൽ വരുന്നകാര്യമായതിനാൽ, വേദങ്ങളുമായി ഇതിന് ബന്ധം കണ്ടേക്കാം. മനുസ്മൃതിയിൽ ഇതിനെക്കുറിച്ച് പ്രതിപാധിക്കുന്നുണ്ട് പോലും. എന്നാൽ മനുസ്മൃതി എഴുതപ്പെട്ടത്, വേദകാലങ്ങൾ കഴിഞ്ഞ് ഏതാനും ആയിരം വർഷങ്ങൾക്ക് ശേഷമാണ് എന്നും കാണുന്നു.


അങ്ങിനെ വരുമ്പോൾ, ഓരോ നൂറ്റാണ്ടുകളിലും ആയിരം വർഷങ്ങളിലും തമ്മിൽ യാതോരു രീതിയിൽ ബന്ധമില്ലാത്ത കാലങ്ങളിൽ എഴുതപ്പെടുന്ന എല്ലാത്തിനേയും ഇന്ന് ഒന്നിച്ച് കൂട്ടികെട്ടി, ഒരു പ്രത്യേക മതസംസ്ക്കാരമായി നിർവ്വചിച്ച് ഭാരത സംസ്ക്കാരം എന്ന് നിർവ്വചിക്കപ്പെടുന്നു എന്ന് തോന്നുന്നു.


ഇങ്ങിനെ പോയാൽ, ഇന്നുള്ള ഇന്റെർനെറ്റും കമ്പ്യൂട്ടർ സാങ്കേതിക വിദ്യയും അതുപോലുള്ള സർവ്വതും, കുറേ നൂറ്റാണ്ടുകൾക്ക് ശേഷം ഭരതസംസ്ക്കാരത്തിന്റെ ഭാഗമായി കൂട്ടിച്ചേർത്തേക്കാം. എന്നാൽ ഈ വിധ കാര്യങ്ങൾ എല്ലാം തന്നെ ഇന്ത്യയെന്ന രാജ്യം മറ്റ് പ്രദേശങ്ങളുമായി ഒറ്റപ്പെട്ട് നിന്ന്, സ്വയമായി സൃഷ്ടിച്ചെടുത്തവയല്ലതന്നെ. അങ്ങിനെ ഒരു കാര്യം ചെയ്തെടുക്കുവാനുള്ള സാമൂഹിക ആശയവിനിമയ അന്തരീക്ഷം ദക്ഷിണേഷ്യയിൽ ഇന്ന് നിലവിലുള്ള മൂന്ന് രാഷ്ട്രങ്ങളിലും ഇല്ലതന്നെ.

1. മറ്റേതോ അദൃശ്യ വേദിയിൽ


2. സ്വസ്തി ചിഹ്നം, ഇരട്ട ആര്യന്മാർ,


3. പഴമയിലേക്കുള്ള അവകാശവാദങ്ങൾ


4. പഴമയിലെ അവ്യക്തമായ വിവരങ്ങൾ


5. വേദോപദേശങ്ങൾ സാർവ്വത്രികമായി


6. ഒരു പ്രത്യേക സമൂഹത്തിന്റൊ അംഗങ്ങൾക്ക്


7. ഫ്യൂഡൽ ഭാഷകളിൽ സർവ്വവ്യാപിയായ


8. ധർമ്മാധർമ്മങ്ങൾ, പാപങ്ങൾ, അപരാധങ്ങൾ


9. ശിപായി റാങ്കുകാരൻ ഓഫിസറായി


10. ദിവ്യവ്യക്തിത്വത്തിനും അപ്പുറത്തായുള്ള


11. ഫ്യൂഡൽ ഭാഷാ രാഷ്ട്രത്തിൽ പടർന്നു


12. ചട്ടക്കൂടിന് പുറത്തു നിൽക്കുന്ന ആളെ


13. കാപട്യവും പ്രഹസനവും നിറഞ്ഞുതുളുമ്പുന്ന


14. ഗൃഹസ്ഥാശ്രമവും പഞ്ചമഹായജ്ഞങ്ങളും


15. വാനപ്രസ്ഥം


16. ഫ്യൂഡൽ ഭാഷകളെ തുരത്തിയാൽ കലിയുഗ?


17. പ്രാകൃത ആചാരങ്ങളിൽ വെറങ്ങലിച്ചവയും


18. ബ്രാഹ്മണ മേധാവിത്വവും സംസ്കൃത ഭാഷാ


19. അനുലോപ ബന്ധവും പ്രതിലോമ ബന്ധവും


20. ഒന്നാം പരിഷകളും രണ്ടാം പരിഷകളും


21. മുകളിലോട്ട് എടുത്തുചാടാനും, കീഴിൽ


22. അമ്പലവാസികളിലും ഉളള ഏറ്റക്കുറച്ചിലുകൾ


23. അമ്പലവാസികളെക്കുറിച്ച് പൊതുവായി


24. മൂത്തത് അഥവാ മൂസ്സത് എന്നവരെക്കുറിച്ച്


25. പുഷ്പകരെക്കുറിച്ച്


26. ചാക്യാർമാർ


27. ഉള്ളിൽക്കയറിക്കൂടി സ്വന്തം സ്വർത്ഥതാൽപ്പര്യ


28. ചാക്ക്യാർ കൂത്ത്


29. ചാക്ക്യാർ നമ്പ്യാർ


30. തീയാട്ടുണ്ണികളും നമ്പീശന്മാരും


31. വാര്യർമാരെക്കുറിച്ച്


32. മാരാൻമാർ


33. ക്ഷത്രിയരെക്കുറിച്ച്


34. മലബാറിലെ ക്ഷത്രിയ കുടുംബങ്ങൾ


35. തിരുവിതാംകൂറിലെ രാജാ കുടുംബക്കാരെ


36. തിരുവിതാംകൂർ രാജകുടുംബത്തിലെ


37. നായർമാരെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നതിന്


38. മൃഗീയ ഭാഷാ സാമൂഹികാന്തരീക്ഷത്തിലേക്ക്


39. നായർമാരുടെ ഉത്ഭവം


40. മേൽനോട്ടക്കാരും നിമയവാഴ്ച


41. നായർമാർക്ക് താൽപ്പര്യമുള്ള രക്തബന്ധ


42. നായർമാരിൽ ചിലർക്ക് ഹീനജന പൈതൃക


43. ഫ്യൂഡൽ ഭാഷകൾ പടർന്നുപിടിപ്പുക്കുന്ന


44. ചർണ നായർമാരും ശൂദ്ര നായർമാരും


45. വിദേശീയരായ നായർമാരെക്കുറിച്ച്


46. വടക്കേ മലബാറിലെ ഉന്നത നായർമാരിലെ


47. മധ്യ നിലവാരത്തിലുള്ള നായർ ഉപ


48. നായർമാരിലെ ഏറ്റവും കീഴിലുള്ള ജന


49. യോഗി-ഗുരുക്കൾമാരും വയനാടൻ ചെട്ടികളും


50. തിരുവിതാംകൂറിലെ നായർമാരെക്കുറിച്ച്

bottom of page