top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 12. മലബാറിലെ നമ്പൂതിരിമാർ, അമ്പലവാസികൾ, നായർമാർ എന്നിവരെക്കുറിച്ച്

20. ഒന്നാം പരിഷകളും രണ്ടാം പരിഷകളും

നമ്പൂതിരിമാരിൽനിന്നും താഴേക്ക് വരുമ്പോൾ സാവധാനത്തിൽ അമ്പലവാസികൾ എന്ന് അറിപ്പെടുന്നവർ പ്രത്യക്ഷപ്പെടുന്നു.


കഴിഞ്ഞ എഴുത്തിൽ ഈ വിധം ഒരു കാര്യം എഴുതിയിരുന്നു:


QUOTE : ബ്രാഹ്മണർക്ക് കീഴിൽവരുന്ന ചില ജാതിക്കാരെ പൊതുവായി 'അന്തരാളജാതിക്കാർ' എന്നും പറയപ്പെടുന്നുണ്ട്. ഇവരിൽ ക്ഷത്രിയർ, സമന്തനർ, അമ്പലവാസികൾ എന്നിവർ ഉൾപ്പെടുന്നുണ്ട് പോലും. END OF QUOTE


ഈ മുകളിൽ സൂചിപ്പിച്ച സമന്തനർ ആരാണ് എന്ന് ഈ എഴുത്തുകാരന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. അതേ സമയം ക്ഷത്രിയർ എന്ന് പറയപ്പെടുന്നതോ അവാകശപ്പെടുന്നതോ ആയ ജനക്കൂട്ടത്തെക്കുറിച്ച് പല ആശയക്കുഴപ്പം ജനിപ്പിക്കുന്ന മങ്ങിയ വിവരങ്ങൾ മനസ്സിൽ കിടപ്പുണ്ട്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല. എന്നാൽ അമ്പലവാസികളോ ക്ഷത്രിയരോ, ഇവരിൽ ആരാണ് നമ്പൂതിരിമാർക്ക് തൊട്ടുകീഴിൽ വരുന്നത് എന്ന ഒരു പ്രശ്നവും കാണുന്നുണ്ട്.


ഫ്യൂഡൽ ഭാഷാ വേദികളിൽ സ്ഥാനമാനം എന്നുള്ളത് സാമൂഹിക അന്തസ്സാസുമായി വളരെ അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന കാര്യമാണ്. ഭാഷയിലെ വാക്ക് കോഡുകളോട് ഈ സ്ഥാനമാനം നേരിട്ടുതന്നെ ബന്ധപ്പെട്ടുകിടക്കുന്നു.


ക്ഷത്രിയർ എന്ന് അവകാശപ്പെടുന്നവരിൽ പലരും, ശൂദ്രവംശക്കാരാണ് എന്നും, അവർ രാജ്യഭരണം കൈവരിച്ചപ്പോൾ ക്ഷത്രിയ സ്ഥാനം ഏറ്റെടുത്തവർ ആണ് എന്നുംമറ്റുമുള്ള വളരെ ചെറിയ തോതിലുള്ള വിവരങ്ങളും, അത് ശരിയല്ലാ മറിച്ച് അവർ യഥാർത്ഥ ക്ഷത്രിയർ തന്നെയാണ് എന്ന് സമർത്ഥിക്കുന്ന കഴിഞ്ഞ നൂറ്റാണ്ടിലെ ചില എഴുത്തുകളെക്കുറിച്ചു കേട്ടറിവുണ്ട്.


പോലീസിലെ saluting അഥവാ സലാംവെക്കൽ എന്നതിന്റെ ദിശാകോഡുകൾ പോലുള്ള ഒരു പ്രശ്നമാണ് ഇവിടെ. ഇത് ഫ്യൂഡൽ ഭാഷയിൽ പല നിർണ്ണായക വാക്കുകളുടെ indicant codeഡുകളെ തിരഞ്ഞെടുക്കുന്നതിനെ സ്വാധീനിക്കും.


അമ്പലവാസി എന്നവർ നമ്പൂതിരികൾക്ക് നേരെ കീഴിൽ വരുന്നവരാണ് എന്നതും, അമ്പലവാസികൾ നമ്പൂതിരിമാർക്ക് കീഴിൽ വരുന്ന ക്ഷത്രിയർക്ക് കീഴിൽ വരുന്നവരാണ് എന്നതും വ്യക്തമായും വ്യത്യസ്ത നിലവാരങ്ങൾ തന്നെയാണ്. സാമൂഹിക കാഴ്ചപ്പാടിലും ഭാഷാകോഡുകളിലും.


രാജാധികാരവും ചെങ്കോലും നായർ പടയാളികളും മറ്റും കൈവശം ഉള്ള ക്ഷത്രിയർ വ്യക്തമായും അമ്പലവാസികൾക്ക് മുകളിൽ ഉള്ളവർ തന്നെയാണ്. എന്നാൽ ഇതൊന്നും കൈവശമില്ലാത്ത ക്ഷത്രിയർ ഏത് നിലവാരത്തിലായിരിക്കും എന്ന് ഇന്ന് പറയാൻ ആവുന്നില്ലതന്നെ.


നമ്പൂതിരിവ്യക്തിയെ മുന്നിൽകണ്ടാൽ നായർമാർ ഓച്ചാനിച്ചുനിന്ന് ആ നമ്പൂതിരിമാരുടെ ആശിർവാദം സ്വീകരിക്കുമായിരുന്നു. അക്കാലങ്ങളിൽ നമ്പൂതിരിവ്യക്തികൾ വളരെ കുറവായിരിക്കും സമൂഹത്തിൽ. കാരണം, ജേഷ്ഠൻ നമ്പൂതിരിക്കു മാത്രമേ നമ്പൂതിരി സന്താനങ്ങൾ ഉണ്ടാവുള്ളു. അനുജൻ നമ്പൂതിരിമാർക്ക് ശൂദ്ര കുടുംബങ്ങളിൽ നായർ കുട്ടികൾ ആണ് ഉണ്ടാവുക. ആ കുട്ടികളുമായി നമ്പൂതിരിമാർ യാതോരു വിധ ബന്ധവും സ്ഥാപിക്കില്ലതന്നെ.


എന്നാൽ നായർമാരിൽ ജനിക്കുന്നത് നമ്പൂതിരി കുട്ടികൾ ആവാം എന്നത് നായർമാരിൽ വ്യക്തമായ മാനസിക ഔന്നിത്യത്തിന് വഴിതെളിച്ചേക്കാം.


ഈവിധ കാര്യങ്ങൾ എല്ലാംതന്നെ ഭാഷാകോഡുകളെ സ്വാധീനിക്കും എന്നിരിക്കെ, ആ കാലങ്ങളിൽ എങ്ങിനെയായിരിക്കാം വിവിധ ദിശകളിലേക്കും സാമൂഹിക സ്ഥാനങ്ങളിലേക്കും ഉള്ള സംബോധനാ / പരാമർശ വാക്ക് രൂപങ്ങൾ എന്നത് ഒരു വളരെ താൽപ്പര്യം ജനിപ്പിക്കുന്ന കാര്യമാണ്.


കഴിഞ്ഞ ആഴ്ചയിൽ കൊറോണാ വൈറസ് രോഗ ബാധ തടയുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക lockdown, നടപ്പിലാക്കാനായി പോലീസുകാർ ആൾക്കാരുമായി ബന്ധപ്പെട്ടപ്പോൾ, അവർ പലരോടും നീ, എടാ, അവൻ, തുടങ്ങിയ വാക്കുകാൾ ഉപയോഗിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വായനക്കാരൻ കാണ്ടിട്ടുണ്ടാവും.


ആളുകളുടെ പ്രായം സാമൂഹിക സ്ഥാനമാനം, തൊഴിൽ മേഖല എന്നെല്ലാംതന്നെ, ഫ്യൂഡൽ ഭാഷകളിലെ indicant word codeകളുടെ ദിശാഘടകാംശത്തെ നിർണ്ണയിക്കുന്ന ശക്തമായ ഘടകങ്ങൾ ആണ്. എന്നാൽ ഈ ഘടകങ്ങളെ തികച്ചും ശ്രദ്ധിക്കാതെയാണ് അധികാരം കൈവശം ലഭിച്ച പോലീസുകാർ വാക്കുകളെ ഉപയോഗിച്ചത്. ഇത് ആരുടേയും കുറ്റമല്ല, മറിച്ച് ഫ്യൂഡൽ ഭാഷകളിൽ ഈ വിധമേ അധികാരം കൈവശമുള്ള വ്യക്തികൾക്ക് പെരുമാറാൻ പറ്റുള്ളു എന്നതാണ് വാസ്തവം. ഇതുമായി ബന്ധപ്പെട്ടും പലതും പറയേണ്ടിയിരിക്കുന്നു.


ഇന്നത്തെ കാര്യം ഈ വിധമാണെങ്കിൽ ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ അവരുടെ വിജയക്കൊടി പാറിപ്പറപ്പിക്കുന്നതിന് മുൻപ് എന്തായിരുന്നിരിക്കാം സാമൂഹിക ആശയവിനിമയ സമ്പ്രദായം എന്ന് ഊഹിക്കാൻ പറ്റിയേക്കാം. ഈ കാര്യത്തെക്കുറിച്ച് പിന്നീട് പലതും പറയാം എന്ന് കരുതുന്നു.


ഇളയത് എന്ന ജനം നമ്പൂതിരിമാരിൽ ഏറ്റവും കീഴിൽ വരുന്നവരാണ് എന്നും അതേ സമയം അതുശരിയല്ല ഈ കൂട്ടർ അമ്പലവാസികൾ ആണ് എന്നും ഉള്ള രണ്ട് വ്യത്യസ്ത അവകാശവാദങ്ങൾ ഇങ്ഗ്ളിഷ് ഭരണം നേരിടേണ്ടിവന്നിരുന്നു.


ഇവരുമായി ബന്ധപ്പെട്ട് പറയപ്പെട്ടിരുന്ന പാരമ്പര്യ കഥ ഈ വിധമാണ്:


കുറേ കാലങ്ങൾക്ക് മുൻപ് ഒരു നമ്പൂതിരി വ്യക്തി ശൂദ്രരിൽ പെട്ട ഒരു വ്യക്തിക്ക് ബ്രാഹ്മണരുടെ ശവസംസ്ക്കാര ക്രീയകളുമായി ബന്ധപ്പെട്ട നടത്തിപ്പു രഹസ്യങ്ങൾ പറഞ്ഞുകൊടുത്തു. ഇത് വ്യക്തമായും ഒരു വഞ്ചനാത്മകമായ പ്രവർത്തിയും വിശ്വാസവഞ്ചനയും തന്നെയായിട്ടായിരുന്നു നമ്പൂതിരി ജനം കണ്ടത്.


ഇങ്ഗ്ളിഷ് രാജ്യങ്ങളിലെ സാങ്കേതിക വിദ്യാ രഹസ്യങ്ങൾ, ചൈനയ്ക്കും അതുപോലുള്ള മറ്റ് മൂന്നാം ലോക രാഷ്ട്രങ്ങൾക്കും നൽകി കുറച്ചു രാജ്യദ്രോഹികൾ പണമുണ്ടാക്കിയ രീതിയോട് താരതമ്യം ചെയ്യാവുന്ന പ്രവർത്തിതന്നെയായിരുന്നു ഇത്.


ബ്രാഹ്മണർ ഈ ആളേയും കുടുംബത്തേയും സ്വന്തം ജാതിയിൽനിന്നും പുറത്താക്കി. ഈ ആളുടെ സന്താന പരമ്പരയിൽ പെട്ടവരാണ് ഇളയത് എന്നവരായി സമൂഹത്തിൽ പടർന്നുവന്നത് പോലും. ഈ കഥ വാസ്തവമാണെങ്കിൽ തന്നെ, വേറേയും കാര്യങ്ങൾ കണ്ടേക്കാം അവരുടെ ചരിത്രത്തിൽ.


പണ്ടുകാലത്ത് ഇന്നുള്ള കായംകുളത്തിനും മൂവാറ്റുപുഴയ്ക്കും ഇടയിലുള്ള പ്രദേശത്ത് വന്ന് കുടിയേറിയ ഏതാണ്ട് മുന്നൂറ്റി തൊന്നൂറ് കുടുംബങ്ങൾ ആണ് ഈ ഇളയത് എന്നവരുടെ ആദ്യകാല ആൾക്കാർ എന്നുള്ള ഒരു പാരമ്പര്യകഥ രേഖപ്പെടുത്തിക്കാണുന്നു Travancore State Manualൽ. ഈ കുടുംബക്കാർ എവിടെനിന്നുമാണ് തിരുവിതാംകൂർ പ്രദേശത്ത് വന്നത് എന്ന കാര്യം പറഞ്ഞുകാണുന്നില്ല.


എന്നാൽ, വന്ന കാലം മുതൽ തങ്ങൾ ബ്രാഹ്മണരാണ് എന്നു തന്നെയാണ് ഈ കൂട്ടർ പ്രസ്താവിച്ചിരിക്കുക. അതല്ലാ എന്ന് ഒരു സൂചന നൽകിയാൽമതി, സാമൂഹികമായും ഭാഷാകോഡുകൾ പ്രകാരവും ഇടിഞ്ഞുതാണുപോകും.


മലബാറിൽ ഇളയത് ജനം എപ്പോഴാണ് വന്നത് എന്ന് അറിയില്ല. എന്നാൽ Travancore State Manualൽ ഇവരെപ്പറ്റി ചിലകാര്യങ്ങൾ എഴുതിക്കാണുന്നുണ്ട്.


ഇവരിൽ ഒന്നാം പരിഷ എന്നും രണ്ടാം പരിഷ എന്നും ഉള്ള രണ്ട് വിഭാഗങ്ങൾ രൂപപ്പെട്ടിരുന്നു. ഈ വിധം രണ്ട് വ്യത്യസ്ത വിഭാഗങ്ങൾ രൂപപ്പെട്ടത്, ആർക്ക് വേണ്ടിയാണ് തൊഴിൽ ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചായിരുന്നു.


ശൂദ്രരിലെ (നായർമാരിലെ) ഉന്നത ജനത്തിന്റെ ആദ്ധ്യാത്മിക കാര്യങ്ങളിൽ സേവനം നൽകുന്നവർ ഒന്നാം പരിഷകളാണ്.


ശൂദ്രരിലെ (നായർമാരിലെ) താഴ്ന്ന നിലവാരത്തിലുള്ള ജനത്തിന്റെ ആദ്ധ്യാത്മിക കാര്യങ്ങളിൽ സേവനം നൽകുന്നവർ രണ്ടാം പരിഷകളാണ്.


ഇവിടെ മനസ്സിലാക്കേണ്ടത്, ശൂദ്രർ (നായർമാർ) മൊത്തത്തിൽ നമ്പൂതിരിമാർക്ക് വളരെ കീഴിൽ വരുന്നവരാണ് എന്നതാണ്. അവരുടെ ആദ്ധ്യാത്മിക കാര്യങ്ങൾക്ക് സേവനം നൽകുക എന്നതുതന്നെ നമ്പൂതിരിമാരെ തരംതാഴ്ത്തുന്ന സംഗതിയാണ്. അതോടൊപ്പംതന്നെ, ശൂദ്രരിലെ താഴെക്കിടയിൽ ഉള്ളവരെ സേവിക്കുക എന്നത്, നമ്പൂതിരിയുടെ വ്യക്തിത്വത്തിൽ വൻ അഴുക്ക് പുരട്ടുന്ന കാര്യമായിരുന്നിരിക്കാം.


കേന്ദ്ര സെക്രട്ടറിയേറ്റിലെ ഇന്ത്യൻ പ്രതിരോധവകുപ്പിൽ (Defence departmentറ്റിൽ) ഉദ്യോഗകയറ്റത്താൽ ഐഏഎസ്സുകാരനായ ഓഫിസറും, സംസ്ഥാനത്തിലെ കശുമാങ്ങാ വകുപ്പിൽ ഇതേ പോലെ ഉദ്യോഗകയറ്റത്താൽ ഐഏഎസ്സുകാരനായ ഓഫിസറും തമ്മിൽ വ്യത്യാസം ഉണ്ട് എന്ന് പറയുന്നത് പോലെയാണ് കാര്യങ്ങൾ. രണ്ടുപേരും ബന്ധപ്പെടുന്ന ആളുകളും വ്യക്തിബന്ധങ്ങളും സംസാര വിഷയങ്ങളും വളരെ വ്യത്യസ്തംതന്നെ ആയിരിക്കും.


ഇളയത് ജനങ്ങളിലെ രണ്ട് കൂട്ടം ജനങ്ങളും സംസാരിക്കുന്നത് വ്യത്യസ്ത നിലവാരത്തിലുള്ള നായർമാരുടെ കാര്യങ്ങൾ ആയിരിക്കും. അത് തന്നെ ഇവരിൽ വ്യത്യാസം വരുത്തും.


ഫ്യൂഡൽ ഭാഷാകോഡുകൾ ഇയയത് ജനത്തിനെ രണ്ടായി വിഭജിച്ചുവെന്നാണ് കാണുന്നത്. ഈ രണ്ട് ജനവിഭാഗങ്ങളും അക്കാലങ്ങളിൽ വൈവാഹികമായി തമ്മിൽ ബന്ധം സ്ഥാപിക്കില്ലായിരുന്നു പോലും. ഈ രണ്ട് കൂട്ടരിലേയും പുരുഷന്മാർ ഒന്നിച്ചിരുന്ന ഭക്ഷണം കഴിക്കുമെങ്കിലും, അവരിലെ സ്ത്രീജനങ്ങൾ ആവിധം ചെയ്യില്ലായിരുന്നു എന്നും എഴുതിക്കാണുന്നു.


എന്നാൽ അങ്ങിനെ ചെയ്താൽ, ഒന്നാം പരിഷകളായ സ്ത്രീകൾ തരംതാണ വ്യക്തികളുടെ കാര്യങ്ങൾ മറ്റേ പക്ഷത്ത് നിന്നും കേൾക്കേണ്ടിവരും. ഫ്യൂഡൽ ഭാഷകളിൽ തരംതാണവരുടെ കാര്യങ്ങൾ കേൾക്കുന്നതും സംസാരിക്കുന്നതും ആവിധ വ്യക്തികളെ വിഭാവനം ചെയ്യുന്നതും ഉന്നത വ്യക്തികളിൽ മൂല്യചോഷണം വരുത്തിയേക്കാം, വ്യക്തമായ കവചങ്ങൾ ഇല്ലാതെ ഈ വിധ കാര്യങ്ങൾ ചെയ്താൽ.


ഒന്നാം പരിഷകളുടെ ഗാർഹികവും സാമൂഹികവും ആയ ചടങ്ങുകളിൽ രണ്ടാം പരിഷക്കാർ പങ്കെടുക്കാൻ പാടില്ല.


എന്നാൽ ഈ രണ്ട് കൂട്ടരും എല്ലാ രീതിയിലും തങ്ങൾ നമ്പൂതിരിമാർ ആണ് എന്നത് നിത്യവും സമർത്ഥിച്ചു കൊണ്ടേയിരിക്കും.


ഭക്ഷണം വസ്ത്രവിധാനങ്ങൾ ആഭരണങ്ങൾ ഉത്സവങ്ങൾ ചടങ്ങുകൾ ആചാരങ്ങൾ, ആദ്ധ്യാത്മിക ക്രീയകൾ എന്നിവയിൽ എല്ലാം തന്നെ ഇവർ നമ്പൂതിരിമാരുടേതോടു വളരെ സാമ്യത പുലർത്തും. ഇതിൽ ഏതെങ്കിലും ഒന്നിൽ മാറ്റം വരുത്തിയാൽ അവരുടെ സാമൂഹിക നിലവാരം ഭാഷാകോഡുകളിലും മറ്റും ഇടിഞ്ഞ് പോയേക്കാം. മേൽവിലാസം എന്നത് വളരെ ശ്രദ്ധയോടുകൂടി സംരക്ഷിക്കേണ്ടുന്ന കാര്യമാണ്, ഫ്യൂഡൽ ഭാഷകളിൽ.


ഇവർക്ക് പൂണൂൽ ധരിക്കാം. ഗായത്രി മന്ത്രം 24 മുതൽ 36 പ്രാവശ്യം വരെ ഉരുവിടാം. എന്നാൽ ഇവർ വേദങ്ങൾ പഠിക്കാൻ പാടില്ല. അവരുടെ സ്ത്രീകൾ ഇളയോർ അമ്മമാർ എന്ന് വിളിക്കപ്പെടുന്ന, വീട്ടിനുള്ളിൽനിന്നും പുറത്ത് വരാത്ത സ്ത്രീകൾ ആണ്. ഇതും ഭാഷാ കോഡുകളിൽ കീഴ്ജനത്തിന് മുന്നിൽ സാമൂഹിക അന്തസ്സും ബഹുമാനവും കീഴ്ജനത്തിന്റെ അടിയാളത്തവും ഉറപ്പുനൽകുന്ന ഒരു സ്ഥാനപ്പേരും, അന്തപ്പുര നിവസവും ആണ്. ഇതൊന്നുമില്ലാതെ കീഴ്ജനത്തിന്റെ മനസ്സിൽ പ്രത്യക്ഷപ്പെട്ടാൽ ഗുരുതരമായ പ്രശ്നം തന്നെയാണ്. ഇവർ എല്ലാരീതിയിലും നമ്പൂതിരി വനിതകൾ തന്നെയാണ്.


ഇളയത് ജനത്തിന് സ്വന്തമായുള്ള വൈദികർ (ശാന്തിക്കാർ) ഉണ്ട്. അവരുടെ ജാതീയമായ നിയമങ്ങൾ നടപ്പിലാക്കുന്നത് നമ്പൂതിരി വൈദികരാണ്. എന്നാൽ ഓത്തുള്ള നമ്പൂതിരിമാർ ഇളയതു ഇല്ലത്തു നിന്നും ഭക്ഷണം പാകം ചെയ്യാനോ ഭക്ഷണം കഴിക്കാനോ പാടില്ല. ഇതേ നമ്പൂതിരിക്ക് എന്നാൽ മൂസ്സത്തു വീടുകളിൽ നിന്നും ഇവ ചെയ്യാവുന്നതാണ് എന്നും മനസ്സിലാക്കുക.


ഇളയതുകാരുടെ മരണാന്തര ക്രീയകളുമായി ബന്ധപ്പെട്ട് പുണ്യാഹം നടത്താൻ നമ്പൂതിരിമാർ വരില്ല. എന്നാൽ, ഇളയത് ഇല്ലത്തിൽ ഈശ്വര സേവ, സർപ്പ ബലി തുടങ്ങിയ കാര്യങ്ങളിൽ ചില പൂജാ കർമ്മങ്ങൾ നമ്പൂതിരിമാർക്ക് ചെയ്യാവുന്നതാണ്.


ഇളയതു ജനത്തിന് നിത്യവരുമാനം ലഭിക്കുന്നത് ശുദ്രരുടെ ശാന്തിക്കാരായി നിന്നു പ്രർത്തിക്കുന്നതിലാണ്. ചില ബ്രാഹ്മണ കർമ്മങ്ങളുടെ തുടക്കം കുറിക്കാനും ഈ ആളുകൾ നിൽക്കാറുണ്ട്. ഭദ്രകാളി ക്ഷേത്രങ്ങളിലും നാഗക്ഷേത്രങ്ങളിലും ശാന്തിക്കാരായും ഇവർ പ്രവർത്തിക്കാറുണ്ട്.


ഇവരുടെ നിലവാരത്തിന്റെ താഴെ നിന്നും നോക്കിയാൽ, ഇവർ നമ്പൂതിരിമാരും ആദ്ധ്യാത്മിക നേതാക്കളും വൻ വേദകാല സാഹിത്യവിവരങ്ങൾ കൈവശമുള്ളവരും ഒക്കെയാണ് എന്ന് തോന്നാമെങ്കിലും, ഇവരിലും ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്ന പലവിധ അസ്വാസ്ഥ്യങ്ങളും വേവലാതികളും നിലവിൽ ഉണ്ടായിരുന്നിരിക്കാം എന്നതാവാം വാസ്തവം.


ഇവരിൽ പലർക്കും ആദ്ധ്യാത്മിക കർമ്മങ്ങളോടും പാരമ്പര്യങ്ങളോടും ഉള്ള കൂറും കടപ്പാടും പ്രതിജ്ഞാബന്ധതയും മറ്റും നിലനിന്നിരുന്നത്, ഈ വക കാര്യങ്ങൾ അവർക്ക് കീഴ്ജനത്തിന്റെ അടിയാളത്തവും ഓച്ചാനിക്കലും മറ്റും സൌകര്യപ്പെടുത്തും എന്നതിനാലും, അവർക്ക് നിത്യവും വരുമാനം നൽകുന്ന ഒരു തൊഴിൽ വിവരമായതിനാലും ആണ് എന്നാണ് തോന്നുന്നത്.


തങ്ങളുടെ പാരമ്പര്യ പണിശാലകളിൽ കീഴ്ജനം ഇന്ന് കയറി ആധിപത്യം സ്ഥാപിച്ചതിൽ ഇവർക്ക് കാര്യമായ വ്യസനം കണ്ടേക്കില്ല, ഇവർക്ക് മറ്റേതെങ്കിലും കൂടുതൽ സുഖകരമായ തൊഴിലും സൌകര്യങ്ങളും ലഭിക്കുന്നുണ്ട് എങ്കിൽ.


ഇവരേയും, അവരുടെ സാമൂഹിക കാരാഗൃഹ വാസത്തിൽനിന്നും മോചിപ്പിച്ചത് ഇങ്ഗ്ളിഷ് കമ്പനിതന്നെ.

1. മറ്റേതോ അദൃശ്യ വേദിയിൽ


2. സ്വസ്തി ചിഹ്നം, ഇരട്ട ആര്യന്മാർ,


3. പഴമയിലേക്കുള്ള അവകാശവാദങ്ങൾ


4. പഴമയിലെ അവ്യക്തമായ വിവരങ്ങൾ


5. വേദോപദേശങ്ങൾ സാർവ്വത്രികമായി


6. ഒരു പ്രത്യേക സമൂഹത്തിന്റൊ അംഗങ്ങൾക്ക്


7. ഫ്യൂഡൽ ഭാഷകളിൽ സർവ്വവ്യാപിയായ


8. ധർമ്മാധർമ്മങ്ങൾ, പാപങ്ങൾ, അപരാധങ്ങൾ


9. ശിപായി റാങ്കുകാരൻ ഓഫിസറായി


10. ദിവ്യവ്യക്തിത്വത്തിനും അപ്പുറത്തായുള്ള


11. ഫ്യൂഡൽ ഭാഷാ രാഷ്ട്രത്തിൽ പടർന്നു


12. ചട്ടക്കൂടിന് പുറത്തു നിൽക്കുന്ന ആളെ


13. കാപട്യവും പ്രഹസനവും നിറഞ്ഞുതുളുമ്പുന്ന


14. ഗൃഹസ്ഥാശ്രമവും പഞ്ചമഹായജ്ഞങ്ങളും


15. വാനപ്രസ്ഥം


16. ഫ്യൂഡൽ ഭാഷകളെ തുരത്തിയാൽ കലിയുഗ?


17. പ്രാകൃത ആചാരങ്ങളിൽ വെറങ്ങലിച്ചവയും


18. ബ്രാഹ്മണ മേധാവിത്വവും സംസ്കൃത ഭാഷാ


19. അനുലോപ ബന്ധവും പ്രതിലോമ ബന്ധവും


20. ഒന്നാം പരിഷകളും രണ്ടാം പരിഷകളും


21. മുകളിലോട്ട് എടുത്തുചാടാനും, കീഴിൽ


22. അമ്പലവാസികളിലും ഉളള ഏറ്റക്കുറച്ചിലുകൾ


23. അമ്പലവാസികളെക്കുറിച്ച് പൊതുവായി


24. മൂത്തത് അഥവാ മൂസ്സത് എന്നവരെക്കുറിച്ച്


25. പുഷ്പകരെക്കുറിച്ച്


26. ചാക്യാർമാർ


27. ഉള്ളിൽക്കയറിക്കൂടി സ്വന്തം സ്വർത്ഥതാൽപ്പര്യ


28. ചാക്ക്യാർ കൂത്ത്


29. ചാക്ക്യാർ നമ്പ്യാർ


30. തീയാട്ടുണ്ണികളും നമ്പീശന്മാരും


31. വാര്യർമാരെക്കുറിച്ച്


32. മാരാൻമാർ


33. ക്ഷത്രിയരെക്കുറിച്ച്


34. മലബാറിലെ ക്ഷത്രിയ കുടുംബങ്ങൾ


35. തിരുവിതാംകൂറിലെ രാജാ കുടുംബക്കാരെ


36. തിരുവിതാംകൂർ രാജകുടുംബത്തിലെ


37. നായർമാരെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നതിന്


38. മൃഗീയ ഭാഷാ സാമൂഹികാന്തരീക്ഷത്തിലേക്ക്


39. നായർമാരുടെ ഉത്ഭവം


40. മേൽനോട്ടക്കാരും നിമയവാഴ്ച


41. നായർമാർക്ക് താൽപ്പര്യമുള്ള രക്തബന്ധ


42. നായർമാരിൽ ചിലർക്ക് ഹീനജന പൈതൃക


43. ഫ്യൂഡൽ ഭാഷകൾ പടർന്നുപിടിപ്പുക്കുന്ന


44. ചർണ നായർമാരും ശൂദ്ര നായർമാരും


45. വിദേശീയരായ നായർമാരെക്കുറിച്ച്


46. വടക്കേ മലബാറിലെ ഉന്നത നായർമാരിലെ


47. മധ്യ നിലവാരത്തിലുള്ള നായർ ഉപ


48. നായർമാരിലെ ഏറ്റവും കീഴിലുള്ള ജന


49. യോഗി-ഗുരുക്കൾമാരും വയനാടൻ ചെട്ടികളും


50. തിരുവിതാംകൂറിലെ നായർമാരെക്കുറിച്ച്

bottom of page