top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 12. മലബാറിലെ നമ്പൂതിരിമാർ, അമ്പലവാസികൾ, നായർമാർ എന്നിവരെക്കുറിച്ച്

28. ചാക്ക്യാർ കൂത്ത്

ചാക്ക്യാർ കൂത്ത്


ചാക്ക്യാർ കൂത്തിനെക്കുറിച്ച് ഇവിടെ എഴുതാൻ പോകുന്നത് Travancore State Manual Vol2ൽ കാണുന്ന വിവരങ്ങൾ ആണ്. അതിനാൽത്തന്നെ അവ തിരുവിതാംകൂറിലെ വിവരങ്ങൾ ആണ് എന്ന് മനസ്സിലാക്കേണ്ടതാണ്.


മലബാർ എന്ന വാക്ക് ആ എഴുത്തുകാരൻ ഉപയോഗിക്കുന്നുണ്ട് എങ്കിലും, അത് ബൃട്ടിഷ് മലബാറിന്റെ മേൽ ഒരു അവകാശം സൂചിപ്പിക്കാനായേക്കാം ഉപയോഗിച്ചത് എന്നാണ് തോന്നുന്നത്. മലബാറിലെ കാര്യങ്ങൾ പലരീതിയിലും വ്യത്യസ്തം തന്നെയായിരുന്നിരിക്കാം. എന്നിരുന്നാലും മലബാറിലും ബ്രാഹ്മണ ക്ഷേത്രങ്ങളിൽ ചാക്ക്യാർകൂത്ത് ഉണ്ടായിരുന്നിരിക്കാം.


അമ്പലങ്ങൾക്ക് ഉള്ളിൽ വച്ചുമാത്രം നടത്തപ്പെടുന്ന ഒരു കലാരൂപം ആണ് ചാക്ക്യാർകൂത്ത് എന്നതിനാൽ ഇത് ഒരു മതപരമായ ചടങ്ങ് തന്നെയാണ്. അമ്പലത്തിന് പുറത്തുവച്ച് ഇത് നടത്തപ്പെടില്ല.


ബ്രാഹ്മണ പുരാണങ്ങളിലെ ഇതിഹാസ നായകന്മാരുടെ കഥകൾ ഒരു അർദ്ധ-നാടകീയ ശൈലിയിൽ, കാഴ്ചക്കാരിൽ വൻ ആഹ്ളാദം ഉയർത്തുന്ന രീതിയിൽ അവതരിപ്പിക്കുന്ന കാര്യമാണ് ചാക്ക്യാർകൂത്ത്. കാഴ്ചക്കാർ ആരാണ് എന്ന് Travancore State Manual Vol2ൽ വളരെ വ്യക്തമായിത്തന്നെ പറയുന്നുണ്ട്. audience (Brahmins and Sudras) എന്നാണ് പറയുന്നത്. ഇവിടെ ശൂദ്രർ എന്ന് വിശേഷിപ്പിക്കപ്പെടുന്നവർ നായർമാരാണ്. ബ്രാഹ്മണരും ശൂദ്രരും! ഐഏഎസ്സുകാരും ശിപായിമാരും! എന്ന രീതിയിൽ വേണമെങ്കിൽ ഉപമിക്കാം.


ശൂദ്രരെ അഥവാ നായർമാരെയാണ് സാധാരണക്കാരായി വിശേഷിപ്പിച്ചുകാണുന്നത്. അവർക്ക് കീഴിൽ വരുന്ന കീഴ്ജാതിക്കാർക്ക്, ഈ കലയുമായി യാതോരു ബന്ധവും ഇല്ലതന്നെ.


വടക്കൻ തിരുവിതാംകൂറിലെ എല്ലാ ക്ഷേത്ര ഉത്സവങ്ങളിലും ചാക്ക്യാർകൂത്ത് ഒരു അവിഭാജ്യ ഘടകം തന്നെയായിരുന്നു പോലും. എന്നാൽ തെക്കൻ തിരുവിതാംകൂറിലെ അമ്പലങ്ങളിൽ ഇതിന് എന്തുകൊണ്ടാണ് കുറവ് എന്നത് വിശദ്ധീകരിച്ചു കണ്ടില്ല.


ചാക്ക്യാർകൂത്ത് സാധാരണ തുടങ്ങുന്നത് ഉച്ചയ്ക്ക് 2 മണിക്കാണ്. വൈകുന്നേരം ഏതാണ്ട് 5മണിക്ക് തീരും. നമ്പൂതിരിമാർക്ക് ഇത് ഒരു വൻ ഹരം തന്നെയായിരുന്നുപോലും. ഇതിൽ കാര്യമായ ആശ്ചര്യത്തിന് വകയില്ലതന്നെ. കാരണം, ഇങ്ഗ്ളിഷ് പ്രസ്ഥാനം ഈ ഉപദ്വീപിൽ പതാക ഉയർത്തുന്നതുവരെ, നമ്പൂതിരിമാർക്ക് മാത്രമല്ല, മറ്റ് പലർക്കും തന്നെ വിവര വിജ്ഞാനപരമായും നേരമ്പോക്കായും വളരെ ചെറിയ ലോകം തന്നെയായിരുന്നു നിലനിന്നിരുന്നത് എന്നതാവാം ഉഗ്രൻ വാസ്തവം. അതിന് വിപരീതമായി കാണപ്പെടുന്ന തെളിവുകൾ യഥാർത്ഥത്തിൽ പിന്നോട്ട് നിരന്നുകിടക്കുന്ന നൂറ്റാണ്ടുകളിലെ ഒറ്റപ്പെട്ട പലപല സംഭവങ്ങൾ ശേഖരിച്ചുവെച്ച് മൊത്തമായി എടുത്ത് വിടർത്തിക്കാണിക്കുന്നവ ആയേക്കാം.


മദ്ധ്യവയസ്ക്കരും പ്രായം ചെന്നവരും ആയ നമ്പൂതിരിമാരും അമ്പലവാസികളും നായർമാരും, ചാക്ക്യാർകൂത്തുകൾ കണ്ടും ആസ്വദ്ധിച്ചും മാനസിക സായൂജ്യം കൈവരിക്കുമായിരുന്നിരിക്കാം. അല്ലാതെ അവർ വേറെന്തുചെയ്യാൻ?


അമ്പലത്തിലെ പ്രഭാതപൂജ കഴിഞ്ഞ്, വിരുന്നുകാർക്കെല്ലാം വിഭവസമൃദ്ധമായ ഊണും നൽകികഴിഞ്ഞ്, ഉച്ചക്ക് ദൈവത്തെ അമ്പലത്തിന്റെ പ്രദക്ഷിണ നടയിലൂടെ കൊണ്ടുനടന്ന് ഗർഭഗൃഹത്തിനെ അഥാവ ശ്രീകോവിലിനെ പ്രദക്ഷിണം വച്ചുകഴിഞ്ഞതിന് ശേഷം, ക്ഷേത്രത്തിൽ ഏതാണ്ട് മൂന്നു - നാലു മണിക്കൂർ നേരം പ്രസന്ന ശാന്തമായ അന്തരീക്ഷം നിലനിൽക്കും. അപ്പോഴാണ് ചാക്ക്യാർ കൂത്ത് നടത്തപ്പെടുന്നത്.


സംസ്കൃതത്തിലും മലയാളത്തിലും വളരെ അഗാധമായ ജ്ഞാനം കൈവശം ഉള്ള ഒരു മദ്ധ്യവയസ്ക്കാൻ ആയിരിക്കും സാധാരണഗതിയിൽ കൂത്തുനടത്തുന്ന ചാക്ക്യാർ. സാധാരണയായി രാമായണത്തിലേയോ മഹാഭാരതത്തിലേയോ ഏതെങ്കിലും കഥയോ സംഭവ വിവരണമോ ആയിരിക്കും പ്രതിപാദ്യവിഷയം. രാമന്റെ ജനനം, ജനകപുത്രിയായ സീതയുമായുള്ള വിവാഹം, ഹനുമാൻ ലങ്കയിൽ വച്ച് സീതയെ കാണുന്നതും ലങ്കാ നഗരത്തെ അഗ്നിക്ക് ഇരയാക്കുന്നതും, പാഞ്ചാലീ സ്വയംവരം, സുഭദ്രാഹരണം, യുദ്ധിഷ്ടിരന്റെ രാജസൂയ യജ്ഞം തുടങ്ങിയ പല കഥകളും ചാക്ക്യാർകൂത്തുകളിൽ പറഞ്ഞുഫലിപ്പിക്കപ്പെടാം.


Travancore State Manual Vol2ന്റെ എഴുത്തുകാരൻ താൻ കണ്ട ഏറ്റവും പ്രതിഭാശാലിയായ ചാക്യാറുടെ കാര്യം പറയുന്നുണ്ട്. ആ ചാക്ക്യാർ തനിക്ക് 15000ത്തോളം സംസ്കൃത സ്ലോകങ്ങൾ മനഃപാഠമാണ് എന്ന് പറഞ്ഞുപോലും. ഈ ആൾ ഒരു അസാമാന്യധിഷണാപാടവം ഉള്ള ആളായിരുന്നു. പ്രേക്ഷകരുടെ മനോഭാവത്തിന് അനുസൃതമായി ഞൊടിയിടകൊണ്ട് ഈ ആൾക്ക് ഭാവവും വാക്കുകളും മാറ്റാനാവുമായിരുന്നു. മൂന്നോ നാലോ മണിക്കൂർ നേരത്തോളം യാതോരു നിർത്തലുമില്ലാതെ ഈ ആൾക്ക് കേൾവിക്കാരെ മാന്ത്രിക ശക്തിയാൽ എന്നപോലെ മോഹിതരാക്കിയും വശീകൃതമാക്കപ്പെട്ടും നിർത്താൻ ആവുമായിരുന്നു.


അമ്പലങ്ങളിൽ കൂത്തുനടത്തുവാനായി, കൂത്തമ്പലം എന്ന പേരിൽ ഒരു പ്രത്യേക കെട്ടിടം തന്നെ ഉണ്ടായിരിക്കും. ചില അമ്പലങ്ങളിൽ ഇത് തന്നെ ഒരു വൻ അലങ്കാര ഭംഗിയോടുകൂടിയതും വൻ ശിൽപകലാചാതുര്യത്തോടും കൂടിയതുമായ ഒരു കെട്ടിടം ആയിരിക്കും.


Travancore State Manual Vol2ന്റെ എഴുത്തുകാരൻ തിരുവിതാംകൂർ രാജ്യത്തിലെ ഏറ്റവും സൌന്ദര്യുള്ള കൂത്തമ്പലത്തിനെ വിവരിക്കുന്നുണ്ട്. 52 അടി നീളം. 38 അടി വീതി. ഇതിന്റെ മദ്ധ്യത്തിലായി ഒരു ഉയർന്ന പ്രസംഗമണ്ഡപം. ഇത് 14 അടി നീളവും വീതിയും ഉള്ള ഒരു സമചതുരം ആയിരിക്കും. വലിയ ചുറ്റളവുള്ള തൂണുകൾ ഈ മണ്ഡപത്തെ ഉയർത്തിനിർത്തും. ഈ പ്രസംഗമണ്ഡപത്തിന് മരംകൊണ്ടുള്ള ചട്ടം ചുറ്റുമുണ്ട്. ഇതിൽ വളരെ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ ചിത്രപ്പണികൾ ഉണ്ടായിരുന്നു.


രാമായണം, മഹാഭാരതം തുടങ്ങിയ പുരാണങ്ങളിൽ നിന്നും ഉള്ള അനവധി സംഭവങ്ങൾ ഇവയിൽ ചിത്രീകരിച്ചു കാണപ്പെടുന്നു. വിഷ്ണു തന്റെ ഏറ്റവും പ്രീയപ്പെട്ട വാഹനമായ ഗരുഡന് മുകളിൽ ഇരുന്ന് യാത്രചെയ്യുന്നു. മറ്റൊരുടത്ത് ബ്രഹ്മാവ് തന്റെ ഹംസത്തിന് മുകളിൽ. പരമേശ്വരൻ തന്റെ നന്ദി (നന്തി) എന്ന കാളപ്പുറത്ത് ഇരുന്നുകൊണ്ട് തനിക്ക് നേർച്ചനേരുന്നവർക്ക് തന്റെ അനുഗ്രഹം നൽകികൊണ്ട് യാത്രചെയ്യുന്നു. ശാസ്താവ് നരിയുടെ (പുലിയുടെ) പുറത്ത് ഇരിക്കുന്ന രംഗവും ഉണ്ട്, മറ്റൊരിടത്ത്.


സർപ്പങ്ങൾ, ഹംസങ്ങൾ, വരാഹം, മറ്റു മൃഗങ്ങൾ എന്നിവയെ പ്രസംഗമണ്ഡപത്തിന് മുകളിലുള്ള ഉത്തരത്തടിയിൽ കൊത്തിവച്ചതും കാണാം.


മഹിഷാസുരമർദ്ദനം, നരസിംഹം, ദന്വന്തരി, ദാരികാ വധം എന്നിയവും വളരെ ചാതുര്യമാർന്ന രീതിയിൽ കൊത്തിവച്ചിരിക്കുന്നു.


ദേവകി വാസുദേവനുമായി വിവാഹം കഴിക്കുന്നതു മുതൽ കംസനെ വധിക്കുന്നതുവരെയുള്ള ഭാഗവതത്തിലെ രംഗങ്ങൾ വളരെ മനോഹരമായി രണ്ടുവശത്തുമള്ള ചട്ടങ്ങളിൽ കൊത്തുവേലചെയ്തിരിക്കുന്നു. ഇതിൽ കൃഷ്ണൻ ഇടക്കിടക്ക് ചെയ്തുകൂട്ടാറുള്ള ലീലകളും പ്രദർശിപ്പിച്ചു കാണുന്നു.


കൃഷ്ണന്റെ ജനനം, രാത്രികാലത്ത് കൃഷ്ണനെ നന്ദന്റെ വീട്ടിലേക്ക് രഹസ്യമായി മാറ്റുന്നത്, പൂതനാമോക്ഷം, കാളിയമർദ്ദനം, അഗാസുരവധം, ദേവകിയുടേയും വാസുദേവന്റേയും തടങ്കൽ ജീവിതം, ഇടയ പെൺകുട്ടികളുമായുള്ള കൃഷ്ണന്റെ ശൃംഗാരകാമലീലകൾ, കൃഷ്ണൻ വെണ്ണയും നെയ്യും കവർന്നെടുക്കുന്ന രംഗം, ഗോവർദ്ധനോദ്ധാരണം, കുബ്ജയും കൃഷ്ണനുമായുള്ള ബന്ധം തുടങ്ങിയ പലതും വിസ്തരിച്ചു ചിത്രീകരിച്ചിരിക്കുന്നു.


പോരാത്തതിന് അനന്തശയനം, വിഷ്ണുവിന്റെ പത്ത് അവതാരങ്ങൾ എന്നിവ പൂർണ്ണരൂപത്തിൽ കാണപ്പെടുന്നു. മദ്ധ്യത്തിലായി ബ്രഹ്മാവിന്റെ ഒരു വലിയ രൂപവും, അഷ്ടദിക്ക്പാലകരും. തൂണുകളിൽ ദേവന്മാരുടേയും ദേവീമാരുടേയും വളരെ ഭംഗിയുള്ള രൂപങ്ങൾ.


ഈ ഉയർന്ന പ്രസംഗമണ്ഡപത്തിന്റെ ഒത്ത നടുവിലായി ചാക്ക്യാർ ഒരു മരംകൊണ്ടുള്ള സിംഹാസനത്തിൽ ഇരുന്ന്, തന്റെ കൂത്ത് അവതരിപ്പിക്കുന്നു. ഈഷൽ നീലം കലർന്ന കടും ചുവപ്പുനിറത്തിലുള്ള തലക്കെട്ട്. സ്വർണ്ണനിറത്തിലുള്ള അരുകും പട്ടുകൊണ്ടുള്ള കൊത്തുപണിപോലുള്ള അടയാളങ്ങളും ഉള്ള ഇത് വളരെ ആകർഷകത്തമുള്ളതാണ്.


ചാക്യാറുടെ വലതുവശത്തായി സുന്ദരിയായ ഭാര്യ ഇരിക്കുന്നു. നങ്ങ്യാർ എന്നാണ് ഈ ആൾ അറിയപ്പെടുക. വളരെ വൃത്തിയും ലളിതവുമായ വെള്ള വസ്ത്രം. തലമുടിക്കെട്ട് മുന്നിലാണ്. ഇലത്താളം ഈ നങ്ങ്യാറമ്മയാണ് മുട്ടുക. നങ്ങ്യാറമ്മയുടെ സാന്നിദ്ധ്യം എല്ലാ കൂത്തുകളിലും അനിവാര്യവും നിർബന്ധവും ആണ്. ചാക്ക്യാർ വൻ തമാശകൾ പറഞ്ഞ് പ്രേക്ഷകർ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചുല്ലസിച്ചാലൊന്നും നങ്ങ്യാർ യാതോരു ഭാവഭേദവും കാണിക്കില്ല. കൂത്തൂ തീരുന്നതുവരെ ഈ ആൾ യാതോരു സ്വരവും പുറപ്പെടുവിക്കില്ലതന്നെ


ചാക്ക്യാർക്ക് പിന്നിലായി മിഴാവ് കൊട്ടുന്ന ആൾ ഇരിക്കുന്നു. ഏതാണ്ട് ഓരോ 15 മിനുറ്റുകൾ തോറും മിഴാവ് ശബ്ദിക്കപ്പെടുന്നു.


തന്റെ മുന്നിലിരിക്കുന്ന സാമൂഹിക ഉന്നതരെ ചാക്ക്യാർ അവസരോചിതമായി ക്ഷതമേൽപ്പിക്കത്തക്കവണ്ണമായ രൂക്ഷപരിഹാസത്തിന് ചിലപ്പോഴൊക്കെ വിധേയമാക്കാറുണ്ട് പോലും. എന്നാൽ ഈ വക വിമർശനങ്ങളോട് സഹിഷ്ണുതയുള്ളവരാണ് മുന്നിരിലിക്കുന്ന കേൾവിക്കാരായ അധികാരികൾ എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഈ വിധ വിക്രമങ്ങൾക്ക് ചാക്ക്യാർ മുതിരുള്ളു.


തമാശകളും മറ്റ് ഫലിതങ്ങളും പറയുമെങ്കിലും, ചാക്ക്യാർ ആഭാസങ്ങളോ അസഭ്യവാക്കുകളോ അശ്ലീല സൂചനകളോ, അരോചകമായതോ അനിഷ്ടകരമായതോ ആയ യാതോരു കാര്യങ്ങളും പറയില്ലപോലും.


എന്നാൽ വിമർശിക്കുന്നതിനേക്കാൾ ചാക്ക്യാർക്ക് ഇഷ്ടം വ്യക്തികളിൽ മികവും ശ്രേഷ്ടതയും കണ്ടെത്താനാണ് പോലും. അങ്ങിനെ വല്ലതും കണ്ടെത്തിയാൽ, അതിനെ പ്രശംസിക്കാൻ ചാക്ക്യാർ മടിക്കില്ലതന്നെ.


അന്ന് മൂന്നു രൂപയും കാൽ അണയും ആണ് ചാക്ക്യാർക്ക് നൽകുക എന്നും Travancore State Manual Vol2ന്റെ എഴുത്തുകാരൻ രേഖപ്പെടുത്തിക്കാണുന്നു. അത് അന്ന് ഒരു വൻ സംഖ്യ അല്ലായിരുന്നു പോലും. ഈ സംഖ്യ നൽകുന്നത് കാണികളിൽ ഒരാളായിരിക്കും. മറ്റുള്ളവർ സൌജന്യമായി കൂത്ത് ആസ്വധിക്കും.


ഉത്സവകാലത്ത് തിരുവിതാംകൂറിലെ മിക്ക ബ്രാഹ്മണ ക്ഷേത്രങ്ങളിലും കൂത്ത് നടക്കും. ഉത്സവം പലദിവസങ്ങൾ നീണ്ടുനിൽക്കും എന്നും ഓർക്കുക.


ഇനി പറയാനുള്ളത്, തിരുവിതാംകൂറിൽ നായർമാർക്ക് കീഴിൽ അനവധി ജനക്കൂട്ടങ്ങൾ ഉണ്ടായിരുന്നു. ഇന്ന് അവരെല്ലാം തങ്ങൾ ഹിന്ദുക്കളാണ് എന്നും, മുകളിൽ സൂചിപ്പിക്കപ്പെട്ട രാമായണത്തിലേയും മഹാഭാരതത്തിലേയും ഭാഗവതത്തിലേയും കഥകളും, പോരാത്തതിന് സംസ്കൃത സ്ലോകങ്ങളും മറ്റും തങ്ങളുടെ പാരമ്പര്യത്തിൽ ഉള്ളതാണ് എന്ന് യാതോരു മടിയുമില്ലാതെ അവകാശപ്പെടുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.


രണ്ടാമത്തെക്കാര്യം ചാക്ക്യാർക്ക് ഉന്നതരിലെ ശ്രേഷ്ഠതകൾ കണ്ടെത്താനും അവയെ പുകഴ്ത്തിപ്പറയാനും ഇഷ്ടമാണ് എന്നതാണ്. ഇത് ആഴത്തിലുള്ള ചിന്തയ്ക്ക് വക നൽകുന്ന ഒരു കാര്യം തന്നെയാണ് എന്നും തോന്നുന്നു.

1. മറ്റേതോ അദൃശ്യ വേദിയിൽ


2. സ്വസ്തി ചിഹ്നം, ഇരട്ട ആര്യന്മാർ,


3. പഴമയിലേക്കുള്ള അവകാശവാദങ്ങൾ


4. പഴമയിലെ അവ്യക്തമായ വിവരങ്ങൾ


5. വേദോപദേശങ്ങൾ സാർവ്വത്രികമായി


6. ഒരു പ്രത്യേക സമൂഹത്തിന്റൊ അംഗങ്ങൾക്ക്


7. ഫ്യൂഡൽ ഭാഷകളിൽ സർവ്വവ്യാപിയായ


8. ധർമ്മാധർമ്മങ്ങൾ, പാപങ്ങൾ, അപരാധങ്ങൾ


9. ശിപായി റാങ്കുകാരൻ ഓഫിസറായി


10. ദിവ്യവ്യക്തിത്വത്തിനും അപ്പുറത്തായുള്ള


11. ഫ്യൂഡൽ ഭാഷാ രാഷ്ട്രത്തിൽ പടർന്നു


12. ചട്ടക്കൂടിന് പുറത്തു നിൽക്കുന്ന ആളെ


13. കാപട്യവും പ്രഹസനവും നിറഞ്ഞുതുളുമ്പുന്ന


14. ഗൃഹസ്ഥാശ്രമവും പഞ്ചമഹായജ്ഞങ്ങളും


15. വാനപ്രസ്ഥം


16. ഫ്യൂഡൽ ഭാഷകളെ തുരത്തിയാൽ കലിയുഗ?


17. പ്രാകൃത ആചാരങ്ങളിൽ വെറങ്ങലിച്ചവയും


18. ബ്രാഹ്മണ മേധാവിത്വവും സംസ്കൃത ഭാഷാ


19. അനുലോപ ബന്ധവും പ്രതിലോമ ബന്ധവും


20. ഒന്നാം പരിഷകളും രണ്ടാം പരിഷകളും


21. മുകളിലോട്ട് എടുത്തുചാടാനും, കീഴിൽ


22. അമ്പലവാസികളിലും ഉളള ഏറ്റക്കുറച്ചിലുകൾ


23. അമ്പലവാസികളെക്കുറിച്ച് പൊതുവായി


24. മൂത്തത് അഥവാ മൂസ്സത് എന്നവരെക്കുറിച്ച്


25. പുഷ്പകരെക്കുറിച്ച്


26. ചാക്യാർമാർ


27. ഉള്ളിൽക്കയറിക്കൂടി സ്വന്തം സ്വർത്ഥതാൽപ്പര്യ


28. ചാക്ക്യാർ കൂത്ത്


29. ചാക്ക്യാർ നമ്പ്യാർ


30. തീയാട്ടുണ്ണികളും നമ്പീശന്മാരും


31. വാര്യർമാരെക്കുറിച്ച്


32. മാരാൻമാർ


33. ക്ഷത്രിയരെക്കുറിച്ച്


34. മലബാറിലെ ക്ഷത്രിയ കുടുംബങ്ങൾ


35. തിരുവിതാംകൂറിലെ രാജാ കുടുംബക്കാരെ


36. തിരുവിതാംകൂർ രാജകുടുംബത്തിലെ


37. നായർമാരെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നതിന്


38. മൃഗീയ ഭാഷാ സാമൂഹികാന്തരീക്ഷത്തിലേക്ക്


39. നായർമാരുടെ ഉത്ഭവം


40. മേൽനോട്ടക്കാരും നിമയവാഴ്ച


41. നായർമാർക്ക് താൽപ്പര്യമുള്ള രക്തബന്ധ


42. നായർമാരിൽ ചിലർക്ക് ഹീനജന പൈതൃക


43. ഫ്യൂഡൽ ഭാഷകൾ പടർന്നുപിടിപ്പുക്കുന്ന


44. ചർണ നായർമാരും ശൂദ്ര നായർമാരും


45. വിദേശീയരായ നായർമാരെക്കുറിച്ച്


46. വടക്കേ മലബാറിലെ ഉന്നത നായർമാരിലെ


47. മധ്യ നിലവാരത്തിലുള്ള നായർ ഉപ


48. നായർമാരിലെ ഏറ്റവും കീഴിലുള്ള ജന


49. യോഗി-ഗുരുക്കൾമാരും വയനാടൻ ചെട്ടികളും


50. തിരുവിതാംകൂറിലെ നായർമാരെക്കുറിച്ച്

bottom of page