top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 12. മലബാറിലെ നമ്പൂതിരിമാർ, അമ്പലവാസികൾ, നായർമാർ എന്നിവരെക്കുറിച്ച്

4. പഴമയിലെ അവ്യക്തമായ വിവരങ്ങൾ ആചാരങ്ങളായി നിലനിർത്തുന്നതിന് പിന്നിൽ


Image details : ചിത്രം (1859) ആരാണ് വരച്ചത് എന്ന് അറിയില്ല. ഈ ചിത്രം എന്തിനേയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നും അറിയില്ല. വാസ്തല്യം, ഗുരുഭക്തി, ഗുരുകുലവിദ്യാഭ്യാസം, വരദാനം, കാട്ടിലെ പർണ്ണകൂടിരാന്തരീക്ഷം എന്നിങ്ങിനെ പലതും ആവാം.


 

സമാവർത്തന സംസ്കാരം ആണ് ഷോഡശക്രിയകളിൽ അടുത്തത്.


വിക്കീപീഡിയയിൽ നിന്നും ഉദ്ദരിക്കുന്നു


QUOTE :

വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഒരു വിദ്യാർഥി ഗുരുദക്ഷിണ നൽകി ഗുരുവിന്റെ അനുഗ്രഹത്തോടെ സ്വഗൃഹത്തിലേക്ക് മടങ്ങുന്ന ചടങ്ങാണ് സമാവർത്തനസംസ്കാരം.


പുരുഷൻമാർ 25 വയസുവരെയും സ്ത്രീകൾ 20 വയസുവരെയും ബ്രഹ്മചര്യമനുഷ്ഠിക്കണം എന്നാണ് നിയമം.


ഗുരുകുല വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥിയെ സ്നാതകൻ എന്ന് പറയുന്നു.


സമാവർത്തനം പൂർത്തിയാക്കുന്ന സമയത്ത് ബ്രഹ്മചര്യചിഹ്ന്നങ്ങളായ വൽകലവും ദണ്ഡും ഉപേക്ഷിക്കുന്നു.


അനന്തരം ആദിത്യഭിമുഖമായി നിന്ന് ആദിത്യജപം നടത്തി നഖങ്ങളും, തലമുടികളും വെട്ടികളയുന്നു. END OF QUOTE


ഈ മുകളിൽ ഉദ്ദരിക്കപ്പെട്ട വാക്യങ്ങളിലെ 'വിദ്യാഭ്യാസം', 'വിദ്യാർത്ഥി' തുടങ്ങിയ വാക്കുകൾ, ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ വളർത്തിയെടുത്തതോ, അതുമല്ലെങ്കിൽ പ്രചോദിപ്പിച്ചതോ ആയ education, student തുടങ്ങിയ പദങ്ങളുമായി കാര്യമായ ബന്ധമുണ്ടാവില്ലായിരുന്നിരിക്കാം എന്നാണ് തോന്നുന്നത്. എന്നാൽ ഇന്ന് ഇന്ത്യയിൽ വളർന്നുവരുന്ന 'വിദ്യാഭ്യാസം', 'വിദ്യാർത്ഥി' തുടങ്ങിയ പദങ്ങളുമായ ഈ വക കാര്യങ്ങൾക്ക് വൻ അടുപ്പം ഉണ്ടാവാം.


അതുപോലെതന്നെ ഇങ്ഗ്ളിഷ് ഭരണം വിഭാവനം ചെയ്ത് teacher എന്ന വ്യക്തിയും മുകളിൽ സൂചിപ്പിക്കപ്പെട്ട ഗുരുവും തമ്മിൽ യാതോരു അടുപ്പവും യഥാർത്ഥത്തിൽ ഉണ്ടാവില്ല. എന്നാൽ തർജ്ജമ ചെയ്യുന്നവർ മിക്കപ്പോഴും ഈ പദങ്ങളെ തെറ്റായി തർജ്ജമചെയ്ത് ഇവ രണ്ടും ഒന്നാണ് എന്ന തോന്നൽ വരുത്തിയേക്കാം. ഇങ്ഗ്ളിഷ് പക്ഷത്തിനും ഈ തർജജമയിലുള്ള പാളിച്ചയെന്താണ് എന്ന് അറിവ് ലഭിക്കില്ല.


ഗുരുവെന്ന വ്യക്തിക്ക് മുന്നിൽ അടിയാളത്ത വാക്കുകളിലും ശരീരഭാഷയിലും എഴുന്നേൽക്കുക, കുനിഞ്ഞുനിൽക്കുക തുടങ്ങിയ കീഴ്വഴക്കങ്ങളിലും സ്വയം താണുനിൽക്കുന്ന വ്യക്തിയാണ് വിദ്യാർത്ഥി. നീ എന്റെ കീഴാളനാണ്, ഞാൻ പറയുന്നത് കേൾക്കേണ്ടുന്ന അടിയാളിയാണ് നീ, എന്നെക്കാണുമ്പോൾ നീ എഴുന്നേറ്റ് നിന്ന് നിന്റെ അടിയാളത്തം വ്യക്തമാക്കേണ്ടതാണ്, എന്നെല്ലാ ഭാവം വിദ്യാർത്ഥിയോട്, സ്വമേധയാ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് ഗുരു.


ഇവർതമ്മിലുള്ള ബന്ധം ഗുരു-ശിഷ്യബന്ധമാണ്. അതായത് അങ്ങ് - നീ എന്നതുമായി ബന്ധപ്പെട്ടവാക്കുകൾ നെയ്തെടുക്കുന്ന ബന്ധമാണ് ഇവർതമ്മിൽ ഉള്ളത്. ഇങ്ഗ്ളിഷിലെ teacher - student ബന്ധത്തിൽ ഈ വിധമായുള്ള ഒരു ഭാവമോ സാമൂഹിക ഘടനയോ, ഫ്യൂഡൽ ഭാഷാ വാക്ക് കണ്ണികൾ നെയ്തെടുക്കുന്ന അതിസങ്കീർണ്ണമായ വലക്കെട്ടുപോലുള്ള യാതോരു ബന്ധമോ കുടുക്കിയിടലോ ഇല്ലതന്നെ.


ചെറുപ്രായത്തിൽത്തന്നെ കുട്ടികൾ ഗുരുകുലത്തിൽ പോയി താമസിച്ചാണ് പഠിച്ചിരുന്നത് എന്ന് പറയുമ്പോൾ, വേദങ്ങൾ എഴുത്തപ്പെട്ട കാലത്ത്, അതായത് ഏതാനും ആയിരം വർഷങ്ങൾക്ക് മുൻപ്, ഈ വിധ സൌകര്യങ്ങൾ ആ വിധ സമൂഹത്തിലെ ഉന്നതർക്ക് ഉണ്ടായിരുന്നു എന്നുവേണം മനസ്സിലാക്കാൻ. അത് ഇന്ന് വിഭാവനം ചെയ്യുന്നത് പോലുള്ള പർണ്ണകുടീരങ്ങളിലും ആശ്രമവാടങ്ങളിലും പർണ്ണശാലകളിലും ഋഷിവാടങ്ങളിലും ആയിരുന്നിരിക്കാം എന്ന് തോന്നുന്നില്ല.


മാത്രവുമല്ല, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപാണ് വേദങ്ങളും മറ്റും എഴുതപ്പെട്ടത് എന്നതിനാൽ അന്ന് പഠനത്തിനായി പലവിധ വിവരങ്ങളും സാങ്കേതിക വിദ്യകളും നിലവിൽ ഉണ്ടായിരുന്നിരിക്കാം എന്നും അഭിപ്രായപ്പെടാം. എന്നാൽ, മലബാറിലെ നമ്പൂതിരി പ്രസ്ഥാനത്തിന് ഈ വിധമായുള്ള യാതൊന്നും ഉണ്ടായിരുന്നതായി അറിവില്ല.


ചെറുപ്രായത്തിൽത്തന്നെ കുട്ടികളെ വല്ല ഗുരുവിന്റേയും വീട്ടിൽ താമസിക്കാൻ വിട്ടാൽ, അവിടുള്ള അടുക്കളപ്പണിയും പാത്രം കഴുകലും വസ്ത്രം അലക്കലും ഈ കൂട്ടർ ചെയ്യേണ്ടിവരും എന്നാണ് തോന്നുന്നത്. അല്ലാതെ ആ വീട്ടിൽ ഇതിനൊക്കെയായി വേറെ വേലക്കാരേയോ വേലക്കാരികളേയോ നിയമിച്ചിരിക്കാനുള്ള സാധ്യതകുറവാണ്.


എന്നാൽ, ഈ ഉപഭൂഖണ്ഡത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ഏതോ കാലത്ത് ഉണ്ടായിരുന്ന വൻ മതപഠന പ്രസ്ഥാനങ്ങൾക്ക് കീഴിൽ അനവധി അടിമവർഗ്ഗ ഗ്രാമങ്ങൾ ഉണ്ടാകുമായിരുന്നു എന്നാണ് കാണുന്നത്. എന്നാൽ ഈ വിധ പ്രസ്ഥാനങ്ങളും മലബാറിലെ നമ്പൂതിരി കുടുംബങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടാകും എന്ന് തോന്നുന്നില്ല.


കുട്ടികളെ മാത്രമല്ല മുതിർന്നവരെ പോലും ലൈംഗിക പഠനങ്ങൾക്കും നിരീക്ഷണങ്ങൾക്കും ഉപയോഗിക്കപ്പെടാം. എന്നാൽ അക്കാലങ്ങളിൽ പെൺകുട്ടികൾ എന്നത് ലൈംഗികതയ്ക്കും വീട്ടുവേലയ്ക്കം വേണ്ടിയുള്ളവർ ആണ് എന്ന ധാരണതന്നെ നിലനിന്നിട്ടുണ്ടാവാം. അല്ലാതെ അവർ വല്ല ബിഎ - എംഎ എല്ലാം എടുത്ത് വല്ല സർക്കാർ ജോലിക്കും കയറിക്കൂടണം എന്ന ചിന്താഗതിതന്നെ വന്നത് മലബാറിൽ ചിലയിടങ്ങളിൽ ഇങ്ഗിഷ് വിദ്യാഭ്യാസം വന്നതോടുകൂടിയാണ്.



ചിത്രം: എഴുത്തുകളരി (1936 - 1947). തിരുവിതാംകൂറിൽ ആണ് എന്ന് തോന്നുന്നു ഏതാണ്ട് 1936 - 1947 കാലഘട്ടത്തിൽ ഒരു തരം ഗുരകുല വിദ്യാഭ്യാസ ശ്രമമാണ് എന്ന് തോന്നുന്നു. ഇന്ന് ഇതിനെ വേണമെങ്കിൽ Home Tuition എന്ന് പറയാം എന്ന് തോന്നുന്നു. ഫോട്ടോയിൽ കാണുന്ന വ്യക്തികൾ ഏത് ജനവിഭാഗത്തിൽ പെട്ടവാരാണ് എന്ന് അറിയില്ല.


ആൺകുട്ടികളേയും ലൈംഗിക വിദ്യാഭ്യാസത്തിൽ പങ്കെടുപ്പിക്കുമായിരുന്നു എന്നും പലയിടത്തുനിന്നും വിവരം ലഭിക്കുന്നുണ്ട്. ആൺകുട്ടികളേയും പെൺകുട്ടികളേയും ലൈംഗിക വിദ്യാഭ്യാസത്തിൽ അതിന്റെ വിവിധ പ്രാവർത്തികരീതികൾ പഠിപ്പിക്കും എന്നതും ചരിത്രപരമായി നോക്കുമ്പോൾ ഏതാണ്ടൊക്കെ തീർച്ചയുള്ള കാര്യമാണ്. ഈ കാര്യത്തിലും അന്ന് മാതാപിതാക്കൾക്ക് കാര്യമായ വേവലാതി ഉണ്ടാവും എന്ന് തോന്നുന്നില്ല. കാരണം, അന്ന് അമ്മയെന്നത് കൂട്ടുകുടുംബ വീട്ടിലെ പണികൾ ചെയ്യുന്ന അനവധി സ്ത്രീകളിൽ ഒരാളായിരിക്കും. പിതാവ് എന്ന ആൾക്ക് പലസ്ത്രീകളിൽ കുട്ടികൾ ഉണ്ടായിരിക്കാനും സാധ്യതയുണ്ട്.


നമ്പൂതിരി കുടുംബങ്ങളിലെ ഏറ്റവും വലിയ വേവലാതി അവരുടെ മക്കൾക്ക് തൊട്ടടുത്ത് ജീവിക്കുന്ന കീഴ്ജനത്തിന്റെ അടിയാളത്ത ഭാവം ലഭിക്കാതെ പോകും എന്നതായിരുന്നിരിക്കാം. ഫ്യൂഡൽ ഭാഷാ വാക്കുകളിലെ വില നഷ്ടപ്പെട്ടാൽ പിന്നെ ജീവിച്ചിട്ടെന്ത് കാര്യം?


കുടുംബക്കാർ ഉറപ്പാക്കാൻ നോക്കുന്നത് കുട്ടിയെ പലവിധ വിവരവിജ്ഞാനങ്ങൾ പഠിപ്പിക്കുന്നത് ശ്രേഷ്ഠവ്യക്തിയാണ് എന്നതാണ്. അല്ലാതെ പെൺകുട്ടിയേയും ആൺകുട്ടിയേയും പഠിപ്പിക്കുന്നത് വല്ല തരംതാണ വ്യക്തിയാണെങ്കിൽ, ആ കുട്ടിതന്നെ ഒരു അറപ്പുള്ള വ്യക്തിയായി മാറും. ഈ കാര്യം ലൈംഗികവിദ്യാഭ്യാസത്തിന്റെ പ്രാക്ടികൽ പഠനത്തിലും ബാധകമായിരുന്നിരിക്കാം.


ഈ വിധം എഴുതുമ്പോൾ, ഈ ഗുരുകുല വിദ്യാഭ്യാസവും സ്മാർത്തവിചാരവും തമ്മിൽ ഏതു വിധത്തിൽ ഏകോപിപ്പിക്കാം എന്ന് അറിയില്ല. സ്മാർത്തവിചാരം നിലവിൽ വന്നതുതന്നെ, നമ്പൂതിരിമാർ കീഴ്ജനത്തിന്റെ ഇടയിൽ പെട്ടുപോയത് കൊണ്ടാവാം. കീഴ്ജനം എന്ന ആൾക്കാർ എവിടേയും ഇല്ലായെങ്കിൽ, ഈ സ്മാർത്തവിചാരത്തിന് പ്രസക്തിതന്നെ നഷ്ടപ്പെട്ടിരിക്കും.


പഠനത്തിന് വന്ന വിദ്യാർത്ഥികൾ ബ്രഹ്മചര്യം പാലിക്കുന്നതും, ഗുരുവിന് ദക്ഷിണ നൽകി വീട്ടിലേക്ക് മടങ്ങുന്നതും സ്നാതകൻ എന്ന പേരിൽ അവരിലോരോരുത്തരേയും വിശേഷിപ്പിക്കുന്നതും, ബ്രഹ്മചര്യചിഹ്ന്നങ്ങളായ വൽകലവും ദണ്ഡും ഉപേക്ഷിക്കുന്നതും, സൂര്യനേ നോക്കിനിന്നുകൊണ്ട് ആദിത്യജപം നടത്തി നഖങ്ങളും, തലമുടികളും വെട്ടികളയുന്നതും മറ്റും ആയിരം വർഷങ്ങൾക്ക് മുൻപ് മറ്റേതോ പ്രദേശത്തിലെ സാമൂഹികാന്തരീക്ഷത്തിൽ നടത്തിയിരുന്ന കാര്യങ്ങൾ ആവാം.


അവ മലബാറിലെ ഓത്തുള്ള നമ്പൂതിരിമാർ അനുകരിച്ച്, അതിപുരാണമായ (hoary) പഴമയിലെ അവക്തമായ (hazy) വിവരങ്ങൾ ആചാരങ്ങളായി നിലനിർത്തുന്നതിന് പിന്നിൽ ഒരു വ്യക്തമായ ഗൂഢോദ്ധേശം ഉണ്ടാവും എന്നത് തീർച്ചയാണ്. അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ സൂചിപ്പിക്കാം എന്ന് കരുതുന്നു.


Note: മുകളിൽ സൂചിപ്പിച്ച വൽക്കലം എന്നത് മരത്തിന്റെ തൊലി അഥവാ മരവുരി ആണ് എന്ന് കാണുന്നു. എന്നുവച്ചാൽ, നമ്പൂതിരി ആൺകുട്ടികളും പെൺകുട്ടികളും ഗുരുകുലത്തിൽ മരവുരി ധരിച്ചാണ് ജീവിച്ചത് എന്ന് മനസ്സിലാക്കാമോ എന്ന് അറിയില്ല. പോരാത്തതിന്, അവർ നഖവും മുടിയും മുറിക്കാതെയാണോ ജീവിച്ചിരുന്നത് എന്നും ഒരു ചോദ്യം മനസ്സിൽ കയറിവരുന്നുണ്ട്. ചിലപ്പോൾ ഗുരുകുലത്തിൽ നിന്നും വിട്ടുവരന്ന അവസരത്തിൽ മുടിയും നഖവും വെട്ടിവൃത്തിയാക്കണം എന്ന ഒരു ചട്ടം ഉണ്ടാവാം എന്നേ ഇതിനർത്ഥം കാണുള്ളുവായിരിക്കാം. ശരീരത്തിൽ തലയിലും മുഖത്തും മാത്രമല്ല മുടി കട്ടിയായി വളരുന്നത് എന്നതും ഓർക്കേണം.


ദണ്ഡ് എന്നത് പൗരാണിക കാലത്ത് ബ്രഹ്മചാരികൾ സ്ഥിരമായി കൈയിൽ കരുതിയിരുന്ന വടി ആണ് എന്ന് കാണുന്നു. 75 സെന്റിമീറ്ററോളം നീളമുള്ള പ്ളാശിൻ കമ്പായിരുന്നു ബ്രഹ്മചാരികളുടെ ദണ്ഡ്. സന്ന്യാസിമാർ ഏഴ് മുട്ടുള്ള മുളങ്കമ്പാണ് ദണ്ഡായി ഉപയോഗിച്ചിരുന്നുത് പോലും. END of Note


എന്നാൽ ഈ പറഞ്ഞതൊന്നും മലബാറിലെ നമ്പൂതിരിമാരുടെ കാര്യം അല്ല എന്ന് മനസ്സിലാക്കിയാൽ കാര്യമായ പ്രശ്നം ഇല്ലതന്നെ. മറിച്ച് അവർ തങ്ങളുടെ പാരമ്പര്യ മഹിമയെ ഉയർത്തിക്കാണിക്കാൻ വെപ്രാളപ്പെടുന്ന അവസരത്തിൽ ഈ വക കാര്യങ്ങളിൽ അവകാശം സ്ഥാപിക്കുന്നു എന്നു മാത്രമാവാം.


സമാവർത്തന സംസ്കാരവുമായി ബന്ധപ്പെട്ട് ആചാര്യഉപദേശത്തിന്റെ ആദ്യഭാഗം തൈത്തിരിയഉപനിഷത്തിൽ ഇങ്ങനെ പറയുന്നുണ്ട് പോലും:


“സത്യം പറയുക ധർമം ആചരിക്കുക.

പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും പ്രമാദം ഉണ്ടാവരുത്.

ആരോഗ്യപാലനത്തിലും നിപുണതയിലും പ്രമാദം ഉണ്ടാവരുത്.

ഉത്തമരീതിയിൽ ഐശര്യം വർധിപ്പിക്കുന്നതിൽ തെറ്റുപറ്റരുത് .

ദേവതകൾ, മാതാപിതാക്കൾ, ഗുരുജനങ്ങൾ എന്നിവരെ ബഹുമാനിക്കുക.

പാപകരമായ പ്രവർത്തികൾ ഒരിക്കലും ചെയ്യരുത്.

ദാനം ചെയ്യുമ്പോൾ മനസറിഞ്ഞുകൊണ്ട്‌ മുഖപ്രസാദത്തോടെ നൽകുക.”



മുകളിൽ സൂചിപ്പിച്ച പ്രമാദം എന്ന വാക്കിന്റെ അർത്ഥം


ഓർമ്മക്കേട്, ചെയ്യേണ്ടതു ചെയ്യാതിരിക്കൽ

മൂഢത

അശ്രദ്ധ മൂലമുള്ള തെറ്റ്

തെറ്റായ അഭിപ്രായം

അനവധാനം


എന്നൊക്കെയാണ് എന്ന് കാണുന്നു.


ഈ ആചാര്യഉപദേശത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അടുത്ത എഴുത്തിൽ എഴുതാം എന്ന് കുരുതുന്നു.

1. മറ്റേതോ അദൃശ്യ വേദിയിൽ


2. സ്വസ്തി ചിഹ്നം, ഇരട്ട ആര്യന്മാർ,


3. പഴമയിലേക്കുള്ള അവകാശവാദങ്ങൾ


4. പഴമയിലെ അവ്യക്തമായ വിവരങ്ങൾ


5. വേദോപദേശങ്ങൾ സാർവ്വത്രികമായി


6. ഒരു പ്രത്യേക സമൂഹത്തിന്റൊ അംഗങ്ങൾക്ക്


7. ഫ്യൂഡൽ ഭാഷകളിൽ സർവ്വവ്യാപിയായ


8. ധർമ്മാധർമ്മങ്ങൾ, പാപങ്ങൾ, അപരാധങ്ങൾ


9. ശിപായി റാങ്കുകാരൻ ഓഫിസറായി


10. ദിവ്യവ്യക്തിത്വത്തിനും അപ്പുറത്തായുള്ള


11. ഫ്യൂഡൽ ഭാഷാ രാഷ്ട്രത്തിൽ പടർന്നു


12. ചട്ടക്കൂടിന് പുറത്തു നിൽക്കുന്ന ആളെ


13. കാപട്യവും പ്രഹസനവും നിറഞ്ഞുതുളുമ്പുന്ന


14. ഗൃഹസ്ഥാശ്രമവും പഞ്ചമഹായജ്ഞങ്ങളും


15. വാനപ്രസ്ഥം


16. ഫ്യൂഡൽ ഭാഷകളെ തുരത്തിയാൽ കലിയുഗ?


17. പ്രാകൃത ആചാരങ്ങളിൽ വെറങ്ങലിച്ചവയും


18. ബ്രാഹ്മണ മേധാവിത്വവും സംസ്കൃത ഭാഷാ


19. അനുലോപ ബന്ധവും പ്രതിലോമ ബന്ധവും


20. ഒന്നാം പരിഷകളും രണ്ടാം പരിഷകളും


21. മുകളിലോട്ട് എടുത്തുചാടാനും, കീഴിൽ


22. അമ്പലവാസികളിലും ഉളള ഏറ്റക്കുറച്ചിലുകൾ


23. അമ്പലവാസികളെക്കുറിച്ച് പൊതുവായി


24. മൂത്തത് അഥവാ മൂസ്സത് എന്നവരെക്കുറിച്ച്


25. പുഷ്പകരെക്കുറിച്ച്


26. ചാക്യാർമാർ


27. ഉള്ളിൽക്കയറിക്കൂടി സ്വന്തം സ്വർത്ഥതാൽപ്പര്യ


28. ചാക്ക്യാർ കൂത്ത്


29. ചാക്ക്യാർ നമ്പ്യാർ


30. തീയാട്ടുണ്ണികളും നമ്പീശന്മാരും


31. വാര്യർമാരെക്കുറിച്ച്


32. മാരാൻമാർ


33. ക്ഷത്രിയരെക്കുറിച്ച്


34. മലബാറിലെ ക്ഷത്രിയ കുടുംബങ്ങൾ


35. തിരുവിതാംകൂറിലെ രാജാ കുടുംബക്കാരെ


36. തിരുവിതാംകൂർ രാജകുടുംബത്തിലെ


37. നായർമാരെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നതിന്


38. മൃഗീയ ഭാഷാ സാമൂഹികാന്തരീക്ഷത്തിലേക്ക്


39. നായർമാരുടെ ഉത്ഭവം


40. മേൽനോട്ടക്കാരും നിമയവാഴ്ച


41. നായർമാർക്ക് താൽപ്പര്യമുള്ള രക്തബന്ധ


42. നായർമാരിൽ ചിലർക്ക് ഹീനജന പൈതൃക


43. ഫ്യൂഡൽ ഭാഷകൾ പടർന്നുപിടിപ്പിക്കുന്ന


44. ചർണ നായർമാരും ശൂദ്ര നായർമാരും


45. വിദേശീയരായ നായർമാരെക്കുറിച്ച്


46. വടക്കേ മലബാറിലെ ഉന്നത നായർമാരിലെ


47. മധ്യ നിലവാരത്തിലുള്ള നായർ ഉപ


48. നായർമാരിലെ ഏറ്റവും കീഴിലുള്ള ജന


49. യോഗി-ഗുരുക്കൾമാരും വയനാടൻ ചെട്ടികളും


50. തിരുവിതാംകൂറിലെ നായർമാരെക്കുറിച്ച്

bottom of page