
പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
First published via WhatsApp c2021.
മനുഷ്യമൂല്യത്തിന്റെ നിഗൂഢ ആർക്കിടെക്റ്റ് Volume 13
The full volumes in this series can be found here.
VED from VICTORIA INSTITUTIONS
It is foretold! The torrential flow of inexorable destiny!!
© Copyright held by VICTORIA INSTITUTIONS
This webpage edition published on the 19th of May 2026
The English translation of this book can be found on this link.

VICTORIA INSTITUTIONS
Aaradhana, DEVERKOVIL 673508 India
victoria.org.in
admn@victoria.org.in
admn@victoriainstitutions.com
3. വൻ ആയുധ നൈപുണ്യത്തിന്റോനയും അമിത ധൈര്യത്തിന്റേയും കാര്യം
5. ചളിപ്രദേശത്തിൽ വൻ നീളമുള്ള മുളകൾ കുത്തി നിർത്തിയതുമാരിതിയായുള്ളവർ
8. അമിത ധൈര്യത്തിന്റേ്യും അതിശയകരമായ ഗുണമേന്മയുടേയും സാക്ഷ്യപത്രങ്ങൾ
10. സർവ്വസ്വാതന്ത്ര്യവും നൽകി കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള വിന
12. എതിർകോണുകളിൽ ഉള്ള രണ്ട് വ്യത്യസ്ത ദീശാ ഘടാകാംശങ്ങളുടെ അനുപാതം
13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ സവിശേഷതയെക്കുറിച്ച്
14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്തപ്പെട്ടിരിക്കുന്നവർക്ക് ഇങ്ഗ്ളിഷ് അനുഭവം ലഭിച്ചാൽ
15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും ഉള്ള കണ്ണികൾ രൂപകൽപ്പന ചെയ്യുന്ന സാമൂഹിക ഘടന
16. IVRSസിൽ പൊട്ടലും ദിശാതിരിയലും സംഭവിക്കുന്നതിനെക്കുറിച്ച്
17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു നിർത്തുന്ന ഉച്ചനീചത്വ തുണ്ടുകൾ
19. നായർമാർ അവസരം ലഭിച്ചപ്പോൾ ഇസ്ലാമിൽനിന്നും പുറത്തേക്ക് ചാടിയില്ല
21. കൈയിൽ കിട്ടിയപാടെ സ്വകാര്യ സ്വത്താക്കിമാറ്റപ്പെട്ട വിവരങ്ങളെക്കുറിച്ച്
25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ ആരംഭത്തിലേക്ക് ഒരു എത്തിനോട്ടം
27. ഈ ഉപദ്വീപിൽ ഇസ്ലാമിനോട് വൻ വിരോധം വരുത്തിയ കാര്യങ്ങളിൽ ഒന്ന്
28. നേത്രങ്ങൾക്ക് മുന്നിൽ മറയും അരിപ്പക്കടലാസും വെക്കേണ്ടുന്ന അവസ്ഥാവിശേഷം
30. അറക്കൽ കുടുംബത്തിൻ്റെ ചരിത്രപരമായ പശ്ചാത്തലത്തെക്കുറിച്ച്
31. മറ്റ് മാപ്പിളമാരെക്കുറിച്ചും, മാപ്പിളയെന്ന വാക്കിൻ്റെ മറ്റൊരു ബന്ധത്തെക്കുറിച്ചും
35. കുടുംബത്തേയും കുടുംബ മഹിമയേയും പരിചയപ്പെടുത്താനും സ്ഥാനീകരിക്കാനുമായി
44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ പറ്റുള്ളുവെന്ന മാനസികഭാവം
46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ ബൃട്ടിഷ്-മലബാറിലേക്ക് ഇറക്കുമതിചെയ്യാൻ വേണ്ടി
48. സംഭവ ചരിത്രത്തെ സിനിമാക്കാർ തിരുത്തിയെഴുതുന്നതിനെക്കുറിച്ച്
3. തിരുവിതാംകൂറിലെ മൂന്നാമത്തെ നായർ ജനവംശം സ്വരൂപം നായർമാരാണ്. ഇവർ തിരുവിതാംകൂറിലെ ക്ഷത്രിയ കുടുംബക്കാരുടെ സേവകരാണ്. നമ്പൂതിരിമാർക്ക് കീഴിൽ സ്ഥാനീകരിക്കപ്പെട്ടിട്ടുള്ള ക്ഷത്രിയരുടെ സേവകരാണ് ഇവർ എന്നതിനാൽ, ഇവർ ഇല്ലക്കാർ-നായർമാരേക്കാളും താഴെവരുന്നവരാണ്, സാമൂഹികമായി.
ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ ആർക്ക് വേണ്ടിയാണ് തൊഴിൽ ചെയ്യുന്നത് എന്നതുവരെ വാക്ക് കോഡുകളെ ബാധിക്കും. പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം ആണ് ഇത്. ഇതൊന്നുമറിയാതെയാണ് ഇന്ന് ഇങ്ഗ്ളിഷുകാർ സാമൂഹിക സമത്വം എന്ന അപക്വമായ ആശയം പ്രചരിപ്പിക്കുന്നത്.
ഈ സ്വരൂപം-നായർമാരിൽ പ്രാദേശികമായി പല പേരുകളിൽ അറിയപ്പെട്ടിരുന്നവർ ഉണ്ടായിരുന്നു. Kaippizha, Pattazhi, Vembanad തുടങ്ങിയ സ്വരൂപക്കാർ ഈ കൂട്ടരിൽ പെടും.
ഇല്ലക്കാർക്കും സ്വരൂപക്കാർക്കും കീഴിൽ കീഴ്ജനമായി അനവധി ജനവംശങ്ങൾ ഉണ്ടായിരുന്നു എന്ന് ഓർക്കുക. അതിനാൽ തന്നെ ഭാഷാ കോഡുകൾ സ്വരൂപക്കാരേയും കീഴ്ജനത്തിന് മുകളിൽ തന്നെയാണ് നിലനിർത്തുക.
സ്വരൂപക്കാർ എന്നത് ബൃട്ടിഷ്-മലബാറിലെ അകത്തു ചർണ നായർമാരോടും പുറത്തു ചർണ നായർമാരോടും തുല്യരാണ് എന്ന് Travancore State Manual Vol2ൽ എഴുതിക്കാണുന്നു. ഈ വിവരം എത്രമാത്രം സൂക്ഷ്മായ വിവരം ആണ് എന്ന് പറയാൻ ആവില്ല.
QUOTE from TSM V2: The Swarupakkars correspond to the Akattu-Chernna and Purattu-Chernna Nayars of British Malabar. END OF QUOTE
ബൃട്ടിഷ്-മലബാറിലെ സാമൂഹിക വിവരങ്ങൾ തിരുവിതാംകൂറിൽ അടുത്തടുത്തു വന്നുകൊണ്ടിരിക്കുമ്പോൾ, തിരുവിതാംകൂറിലെ ഓരോ കൂട്ടരും അവർക്ക് മുൻതൂക്കം ലഭിക്കുന്ന ആൾകൂട്ടങ്ങളെ ബൃട്ടിഷ്-മലബാറിൽ അവരുടെ കൂട്ടരായി കണ്ടെത്തിത്തുടങ്ങിയ അവസരമായിരുന്നു മലബാറിലെ ഇങ്ഗ്ളിഷ് ഭരണകാലം.
ഉദാഹരണത്തിന്, ഈഴവർ നോക്കിയപ്പോൾ അവർക്ക് പറ്റിയ കൂട്ടർ മലബാറിലെ തീയർ എന്ന ജനവംശം ആയിരുന്നു. മലബാറിൽ രണ്ട് വ്യത്യസ്ത കൂട്ടം തീയർ ഉണ്ടായിരുന്നു എന്നതൊന്നും അവർക്ക് ബാധകമായിരുന്നില്ല. രണ്ടും ഞങ്ങൾ തന്നെയാണ് എന്നതായിരുന്നിരിക്കാം ഈഴവ നേതാക്കളുടെ ഭാവം.
ഈ ഒരു ബന്ധം സ്ഥാപിക്കുന്നതോടുകൂടി, ഈഴവരുടെ വംശത്തിൽ British-Indiaയിലെ ഏറ്റവും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ ആയ ICSസ്സുകാർ വരെ ഉണ്ട് എന്ന് മനസ്സിലാക്കപ്പെടും. അതേ സമയം അവർ തിരുവിതാംകൂറിൽ അടിമ ജനം തന്നെയായിരുന്നു അന്ന്.
4 & 5. Padamangalam and Tamil Padam നായർമാർ ആണ് നാലാമത്തേയും അഞ്ചാമത്തേയും നായർ ജനവംശങ്ങൾ. ഇവർ യഥാർത്ഥത്തിൽ നായർമാരല്ല എന്നും, തമിഴ് പ്രദേശങ്ങളിൽ നിന്നും തിരുവിതാംകൂറിലേക്ക് കുടിയേറിയവർ ആണ് എന്നും എഴുതിക്കാണുന്നു.
ഈ വാക്കുകൾ വിഡ്ഢിത്തമാകുന്നത്, തിരുവിതാംകൂർ എന്ന പ്രദേശം യഥാർത്ഥത്തിൽ ഒരു തമിഴ് പൈതൃകമുള്ള പ്രദേശം ആണ് എന്ന് Travancore State Manual Vol1ൽ പറയുന്നുണ്ട് എന്നതുകൊണ്ടാണ്. പോരാത്തതിന്, നമ്പൂതിരിമാർക്ക് കീഴിൽ നായർ എന്ന ഒരു സാമൂഹിക സ്ഥാനം പണ്ടുമുതലേ നിലനിന്നിരിക്കും. ആ സ്ഥാനത്തിലേക്ക് പല ജനവംശങ്ങളും കയറിക്കൂടിയിട്ടുണ്ടാവും. അങ്ങിനെയാണ് പലവിധ നായർ ഉപവിഭാഗങ്ങളും രൂപീകൃതമായിരുന്നിരിക്കുക.
Padamangalam and Tamil Padam നായർമാരെക്കുറിച്ചുള്ള വിവരം നൽകിയ വ്യക്തകൾക്കോ അതുമല്ലാ ഇവരെക്കുറിച്ച് എഴുതിച്ചേർത്തവർക്കോ, അവരോട് ഒരു ചെറിയ മാനസിക അകൽച്ച ഉണ്ടായിരുന്നിരിക്കാം.
ഈ രണ്ട് കൂട്ടം തമിഴ് പൈതൃകക്കാരായ നായർമാർ കുറച്ചു കാലങ്ങൾക്ക് മുൻപുവരെ മറ്റ് നായർമാരിൽ നിന്നും വ്യക്തമായും വ്യത്യസ്തരായിരുന്നു എന്നാണ് അവകാശപ്പെട്ടുകാണുന്നത്. എന്നാൽ നാഗം അയ്യയുടെ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്ന കാലത്ത് ഈ വ്യത്യാസം മാഞ്ഞുപോയിരുന്നിരിക്കാം എന്നാണ് മനസ്സിലാക്കേണ്ടത്.
Padamangalam നായർമാർ ചെയ്യേണ്ടുന്ന തൊഴിലുകൾ അമ്പലങ്ങളിൽ തൂത്തുവാരുക, അമ്പലങ്ങൾ വൃത്തിയാക്കുക, ആദ്ധ്യാത്മിക ഘോഷയാത്രാ വേളകളിൽ വിളക്ക് വഹിക്കുക തുടങ്ങിയവയായിരുന്നു പോലും.
മനസ്സിലാക്കേണ്ടത് പഴയ കാല ഇങ്ഗ്ളണ്ട് പോലെയല്ല തിരുവിതാംകൂർ എന്നതാണ്. കഠിനമായ ജന്മി-അടിമ ബന്ധകോഡുകൾ ഉള്ള ഭാഷയാണ് തിരുവിതാംകൂറിൽ ഉള്ളത്. കീഴ്ജനം സാമൂഹിക അതിരുകൾ പൊട്ടിച്ചു മുകളിലേക്ക് ഉയർന്നുവന്നാൽ, അമ്പലങ്ങളിൽ ഈ വിധ തൊഴിലുകൾ ചെയ്യുന്ന നായർമാർക്ക് വൻ സാമൂഹിക ഹാനി ഭാഷാ കോഡുകളിലൂടെ സംഭവിക്കും.
ഇനി പറയാനുള്ളത്, തിരുവിതാംകൂറിലെ ഈ അഞ്ച് കൂട്ടം നായർമാരിൽ തമ്മിലുള്ള സാമൂഹിക ബന്ധത്തെക്കുറിച്ചാണ്. കീഴ്ജനത്തിന് മുകളിൽ ഇവർ എല്ലാവരും നായർമാരാണ് എന്ന രീതിയിൽ അവതരിക്കുമെങ്കിലും, ഇവർ അഞ്ച് കൂട്ടർക്കും ഇടയിൽ വൻ ഉയർച്ചത്താഴ്ച തന്നെ നിലനിൽക്കും. എന്നാൽ ഇതിന് കാര്യമായ വ്യക്തമായ അതിർവരമ്പുകൾ നിലനിന്നേക്കില്ല.
കാരണം, ഓരോ വിഭാഗത്തിലേയും വ്യക്തികളും കുടുംബങ്ങളും പലരീതിയിൽ തന്നെ ഉയർന്നും താഴ്ന്നും നിലനിന്നേക്കാം. അതിനാൽ തന്നെ, ഒരു കുടുംബത്തെ അകത്തിനിർത്തിയാൽ തന്നെ, അതേ വിഭാഗത്തിലെ മറ്റൊരു കുടുംബത്തിനെ അടുപ്പിച്ചേക്കാം എന്നും കാണുന്നു.
ഒരു ഉപവിഭാഗക്കാർ പാചകം ചെയ്ത ഭക്ഷണം മറ്റൊരു വിഭാഗക്കാർ കഴിക്കില്ല പോലും. മാത്രവുമല്ല, വ്യത്യസ്ത വിഭാഗക്കാർ ഒരേ നിരയിൽ (rowയിൽ) ഇരുന്ന് ഭക്ഷണം കഴിക്കില്ല. അതായത് വ്യത്യസ്ത വിഭാഗക്കാർ വ്യത്യസ്ത നിരകളിൽ (rows) ഇരുന്നാണ്, പൊതുവേദികളിൽ ഇരുന്ന് ഭക്ഷണം കഴിക്കുക.
സ്വരൂപം നായർമാർക്ക് ഇല്ലക്കാരുടെ വീടുകളിൽ നിന്നും ഭക്ഷണം കഴിക്കാം. എന്നാൽ ഇല്ലക്കാരിലെ സ്ത്രീകൾ സ്വരൂപക്കാരുടെ വീടുകളിൽ നിന്നും ഭക്ഷണം കഴിക്കില്ല.
എന്നാൽ പൊതുവായി പറയപ്പെടുന്നത്, എല്ലാ വിഭാഗക്കാരിലേയും പുരുഷന്മാർ എല്ലാ വിഭാഗക്കാരുടേയും വീടുകളിൽനിന്നും ഭക്ഷണം കഴിക്കും എന്നതാണ്. എന്നാൽ സ്ത്രീകൾ ഇത് ചെയ്യില്ല. ഇതും ഫ്യൂഡൽ ഭാഷാ കോഡുകൾ സൃഷ്ടിക്കുന്ന നേരിയതും ശക്തമായതുമായ ചില മാനസിക വരമ്പുകളെ ഭൗതികമായി നിലനിർത്താനായിട്ടായിരിക്കാം.
ഉദാഹരണത്തിന്, ഇന്നുള്ള പോലീസ് വകുപ്പിലെ കോൺസ്റ്റബ്ൾ മുതൽ non-IPS SP വരെയുള്ള പുരുഷ ജീവനക്കാർ ഒരേ വേദിയിൽ ഇരുന്ന് ഭക്ഷണം കഴിച്ചാലും, അവർ തമ്മിലുള്ള അദൃശ്യമായ ഉയർച്ചത്താഴ്ചകൾ യാതോരു ബലക്ഷയവും ഇല്ലാതെതന്നെ ആ അന്തരീക്ഷത്തിൽ നിലനിൽക്കും.
എന്നാൽ ഇതേ കൂട്ടരുടെ ഭാര്യമാരും കുടുംബങ്ങളിലെ മറ്റ് സ്ത്രീജനങ്ങളും ഒരേ വേദിയിൽ ഒന്നിച്ചിരുന്ന് സല്ലപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്താൽ, പോലീസ് വകുപ്പിലെ അവരവരുടെ പുരഷന്മാരുടെ അതേ ഉയർച്ചത്താഴ്ചാ സ്ഥാനീകരണങ്ങൾ അവരവർക്ക് നിലനിർത്താനായേക്കില്ല. കാരണം, ഈ സ്ത്രീവേദിയിൽ വയസ്സിന്റേംനയും അവരവരുടെ തൊഴിലിന്റെ നിലവാരത്തിന്റേസ യും അങ്ങിനെ മറ്റ് പലകാര്യങ്ങളുടേയും അടിസ്ഥാനത്തിലായിരിക്കും വ്യക്തികൾ തമ്മിലുള്ള സ്ഥാനീകരണം.
ഈ ചേട്ടൻ, ചേച്ചീ, സാർ, മാഢം സ്ഥാനീകരണം ഒഴിച്ചുകൂടാൻ ആവാത്ത ഒരു വൻ കോഡിങ്ങായി, ഫ്യൂഡൽ ഭാഷകളിൽ എല്ലാ മനുഷ്യ സംഗമങ്ങളിലും നിലനിൽക്കും എന്നും ഓർക്കുക.
തിരുവിതാംകൂറിലെ നായർമാരുടെ കാര്യത്തിലേക്ക് തിരിച്ചുവരാം. വൈവാഹിക ബന്ധത്തിൽ സ്ത്രീകൾ അവരേക്കാൾ ഉയർന്നവരോ അതുമല്ലെങ്കിൽ അവരുടെ അതേ വിഭാഗത്തിൽ നിന്നുമോ മാത്രമേ വിവാഹം ബന്ധത്തിൽ ഏർപ്പെടുകയുള്ളു.
തന്നെക്കാൾ ഉയർന്ന വിഭാഗത്തിലേക്ക് വിവാഹം കഴിക്കുന്ന സ്ത്രീക്ക്, ഭർത്താവിന്റെ വീട്ടിലെ അടുക്കളയിൽ ഇഷ്ടംപോലെ കയറിനടക്കാൻ അനുവാദം ലഭിക്കില്ല പോലും.
ഈ മുകളിൽ പരാമർശിക്കപ്പെട്ട ഉന്നത നായർമാർ കൂടാതെ, കന്നുകാലികളെ പരിപാലിക്കുന്ന ഇടച്ചേരി (Idacherry അഥവാ herdsmen), മാരാൻമാർ, ചെമ്പോട്ടികൾ, ഓടത്ത് (Odathu) നായർമാർ, കലംകൊട്ടികൾ, Vattakkadans or Chekkalas എന്ന എണ്ണ വിൽപ്പനക്കാർ, Pallichans അഥവാ പല്ലക്ക് വഹിക്കുന്നവർ, അസ്ത്തിക്കുറിശ്ശി നായർമാർ, ചെട്ടികൾ അഥവാ കച്ചവടക്കാർ, ചാലിയന്മാർ അഥവാ നെയ്ത്തുകാർ, വെലുത്തേടന്മാർ അഥവാ അലക്കുകാർ, വിളക്കിത്തലവന്മാർ അഥവാ barbars എന്നവരും നായർമാർ തന്നെ. എന്നാൽ ഉന്നത നായർ വിഭാഗക്കാർ അവരെ അവരേക്കാൾ താഴ്ന്നവരായാണ് കാണുക.
ഈ കൂട്ടരെ എല്ലാം തരംതാഴ്ത്തിയത് അവരവരുടെ പാരമ്പര്യ തൊഴിലുകൾ ആണ് എന്ന് Travancore State Manual Vol2ൽ വ്യക്തമായിത്തന്നെ പറയുന്നുണ്ട്.
QUOTE: ..... their traditional occupations themselves being the cause of their degradation. END OF QUOTE
ചെയ്യുന്ന തൊഴിൽ ആളേയും ആൾക്കൂട്ടത്തെയും വ്യത്യസ്ത ജനവംശമായി സ്ഥാനീകരിക്കാൻ ഇങ്ഗ്ളിഷ് ഭാഷയ്ക്ക് ആവില്ല എന്ന് മനസ്സിലാക്കുക. ഫ്യൂഡൽ ഭാഷകളുടെ കഴിവുകൾ ആപാരം തന്നെയാണ്.
നായർമാരെ അതിഗംഭീരമായി പുകഴ്ത്തിപ്പറയുന്ന ചില പഴയ കാല എഴുത്തുകൾ ഇനി നോക്കാം.
അവ ഉദ്ദരിക്കുന്നതിന് മുൻപായി ഒരു കാര്യം വീണ്ടും വായനക്കാരൻ്റെ ഓർമ്മയിലേക്ക് കൊണ്ടുവരികയാണ്. നായർ എന്നത്, പല വ്യത്യസ്ത ജനവംശങ്ങളും കൈവശപ്പെടുത്തുകയും പിന്നീട് പാരമ്പര്യ അവകാശമായി കരുതിയിരുന്നതുമായ, ഒരു സ്ഥാനപ്പേരാവാം എന്നതാണ് അത്.
ദക്ഷിണേഷ്യയ്ക്ക് പുറത്തുനിന്നുമുള്ള വിദേശീയർ പണ്ടുകാലങ്ങളിൽ മലബാറിലേക്ക് വന്നപ്പോൾ ആയോധന കലയിൽ പ്രാവീണ്യം നേടിയിരുന്ന നായർമാരെ കാണുകയുണ്ടായി എന്ന് മനസ്സിലാക്കാവുന്നതാണ്. നായർമാരിലെ ചില വീട്ടുകാരിലെ ചെറുപ്രായക്കാർ ഏതാണ്ട് ഏഴുവയസ്സു മുതൽ കളരി 👆 അഭ്യസിക്കാൻ പോകുമായിരുന്നു എന്നും മനസ്സിലാക്കുന്നു.
വാൾ, ചുരിക, വടി, ചൂരൽ, കത്തി, കഠാര തുടങ്ങിയ ആയുധങ്ങളും, ആവക ആയുധപ്രയോഗങ്ങളെ തടയാനും അവയുടെ ആക്രമണങ്ങളിൽനിന്നും സ്വന്തം ശരീര ഭാഗങ്ങളെ സംരക്ഷിക്കാനും മറച്ചുവെക്കാനും ഉള്ള പരിചയെന്ന ഫലകവും, ഉപയോഗിച്ചുള്ള യുദ്ധമുറകളും വെറുംകൈ ഏറ്റുമുട്ടലുകളും, ശരീര ഭാഗങ്ങളെ പൂട്ടിട്ടുവെക്കലും ആവിധ പൂട്ടലുകളിൽനിന്നും ഊരിഒഴിയാനുള്ള മാർഗ്ഗങ്ങളും, പല തരത്തിലുള്ള മറിയലുകളും ചാട്ടങ്ങളും മറ്റും, സങ്കീർണ്ണമായ ചുവടുവെപ്പുകളിലൂടെ അഭ്യസിച്ചെടുക്കുന്ന ഒരു ആയോധനകലാ സമ്പ്രദായം തന്നെ ഉത്തര മലബാറിലും ദക്ഷിണ മലബാറിലും ഉണ്ടായിരുന്നു.
അതിൻ്റെ പേര് കളരിയെന്നാണ്.
ഈ വിധമായുള്ള ഒരു പാരമ്പര്യം തിരുവിതാംകൂറിൽ ആതേ പടിയുണ്ടായിരുന്നു എന്ന് തോന്നുന്നില്ല. തിരുവിതാംകൂറിൻ്റെ തമിഴ് ഭാഷാ പാരമ്പര്യത്തിൽ തമിഴ് പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന അടിതട, അടിമുറൈ, സിലബം തുടങ്ങിയവ തിരുവിതാംകൂറിൻ്റെ പാരമ്പര്യത്തിൽ കാണുമായിരിക്കാം.
അതേ സമയം, മലബാറിലെ നായർമാർ തിരുവിതാംകൂറിലേക്ക് പുരാതന കാലങ്ങളിൽ കുടിയേറിയ👆 കാര്യം നേരത്തെ പരാമർശിച്ചതാണ്. ഇക്കൂട്ടരിൽ ചിലരെങ്കിലും തിരുവിതാംകൂറിലേക്ക് കളരിയേയും കൊണ്ട് വന്നിട്ടുണ്ടാവാനും സാധ്യതയില്ലാതില്ല. മലബാറിലെ കളരിയുടെ ഒരു നേർത്ത രൂപം ആയിരിക്കാം തെക്കൻ കളരി എന്ന് ഒരു ചിന്ത. ശരിയാണോ എന്ന് അറിയില്ല.
നമ്പികൾ, നമ്പ്യാർ, നമ്പീശന്മാർ എന്നെല്ലാം പേരുകളിൽ അറിയപ്പെട്ടിരുന്ന അമ്പലവാസികളിൽ പെട്ടവർ തിരുവിതാംകൂറിൽ ജിംനേഷ്യങ്ങളും 👆 കായികാഭ്യാസ പരിശീലന കേന്ദ്രങ്ങളും നടത്തിപ്പുചെയ്യുകയും, വാൾപ്പയറ്റ് പഠിപ്പിക്കലും അതുപോലുള്ള മറ്റ് കാര്യങ്ങളും ചെയ്യാറുണ്ടായിരുന്നു പോലും, എന്ന് നേരത്തെ പരാമർശിക്കപ്പെട്ടകാര്യമാണ്.
എന്നാൽ ഇതിന് മലബാറിലെ കളരി പാരമ്പര്യവുമായി നേരിട്ട് ബന്ധം ഉണ്ടായിരുന്നുവോ എന്ന് അറിയില്ല. ഇവിടെ ഓർക്കേണ്ടത്, ദക്ഷിണേഷ്യയിൽ മാത്രമല്ല, മറിച്ച് ലോകത്തിലെ മറ്റ് പല പ്രാകൃത ദേശങ്ങളിലും ഈ വിധ കലകൾ അവിടവിടങ്ങളിലെ ചില ജനവിഭാഗങ്ങൾ അവർക്കുള്ളിലെ ആളുകൾക്ക് മാത്രം അറിവ് ലഭിക്കുന്ന രീതിയിൽ പരിശീലിക്കുന്നുണ്ടായിരുന്നു എന്നാണ് തോന്നുന്നത്.
പരശുരാമൻ ആണ് കളരിയെ മറ്റെവിടെയോനിന്നും കൊണ്ടുവന്നത് എന്ന് കേരളോൾപ്പത്തിയിൽ പറയുന്നുണ്ട് പോലും. കേരളോൽപ്പത്തി 👉 എന്ന ഗ്രന്ഥം കേട്ടറിവിൻ്റെ അടിസ്ഥാനത്തിൽ വ്യക്തമായ ചില ഗൂഢോദ്ദേശത്തോടുകൂടി രചിക്കപ്പെട്ടതാവാം എന്ന് നോരത്തെ സൂചിപ്പിച്ചിട്ടുണ്ട്. പരശുരാമൻ ബ്രാഹ്മണരെയാണ് കളരി പഠിപ്പിച്ചിരിക്കുക എന്ന് അനുമാനിക്കാം. എന്നാൽ പരശുരാമൻ ഇങ്ങിനെ ഇത് ചെയ്തിട്ടുണ്ട് എങ്കിൽ അത് മലബാറിലായിരിക്കാം എന്ന് തോന്നുന്നു.
ബ്രാഹ്മണർക്ക് കീഴിൽ അവരുടെ സംരക്ഷണ വേലകൾ ചെയ്യാനായി നായർ എന്ന സ്ഥാനത്തിൽ ആളുകളെ നിയമിച്ചു തുടങ്ങിയപ്പോൾ, ഈ അഭ്യാസവേല അവരിലേക്ക് നീങ്ങിയെന്ന് അനുമാനിക്കാവുന്നതാണ്.
വടക്കൻ മലബാറിലേയും തെക്കൻ മലബാറിലേയും നായർമാരിലെ ചില ഉന്നത കുടുംബങ്ങൾ ഈ യുദ്ധവേലകളും ആയോധനാ സാങ്കേതികതകളും, നിത്യാഭ്യാസത്തിലൂടേയും നിത്യപരിശീലനത്തിലൂടേയും നൂറ്റാണ്ടുകളിലൂടെ നിലനിർത്തിപ്പോന്നിരുന്നു എന്നു തോന്നുന്നു. ഇതിനായി അവർ ഉപയോഗിച്ചിരുന്ന വേദി കളരിയെന്നാണ് അറിയപ്പെട്ടിരുന്നത് എന്നും തോന്നുന്നു.
മലബാറിലെ കളരിയെന്നത് 'കളരിക്കുരിക്കൾ' എന്ന പേരിൽ പരാമർശിക്കപ്പെടുന്ന, അഭ്യാസം പഠിപ്പിക്കുന്ന സ്ഥാനക്കാരന് കീഴിൽ ഗുരുഭക്തിയോടുകൂടി അടിയാളത്തം പ്രകടപ്പിക്കുന്ന ഒരു കൂട്ടം അഭ്യാസികളുടെ കൂട്ടായ്മയായിരുന്നിരിക്കാം.
ഓര് - ഓൻ, എന്നും ഇങ്ങൾ - ഇഞ്ഞി എന്നുമുള്ള ഫ്യൂഡൽ ഭാഷാ ബന്ധിപ്പിക്കൽ കോഡിങ്ങിൻ്റെ 180° എതിർകോണുകളിലുള്ള രണ്ടറ്റത്ത് കോർത്തിരിക്കപ്പെട്ടിരിക്കുന്ന വ്യക്തികളുടെ ഒരു പ്രസ്ഥാനം ആയിരിക്കും ഇത്.
എന്നാൽ, ഇതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാരും തന്നെ നായർമാർക്കുള്ളിലെ ഉന്നത 👆 കടുംബക്കാരായിരിക്കാം. എന്നുവച്ചാൽ, കുരിക്കളും ശിഷ്യരും നായർമാർ തന്നെയായിരിക്കും.
കളരി അഭ്യാസം പരിശിലീക്കുന്ന കളരിയെന്ന ഇടം തന്നെ മണ്ണിലേക്ക് കുഴിച്ചുണ്ടാക്കിയ ഒരു നീളമുള്ള മുറിപോലുള്ള ഇടമായിരിക്കും എന്നും കേട്ടറിവുണ്ട്. ഈ വിധമാണോ കളരിയുടെ പൊതുവായുള്ള രൂപകൽപ്പന എന്ന് അറിയില്ല. കാരണം, ഈ എഴുത്തുകാരന് വ്യക്തിപരമായി തോന്നിയിട്ടുള്ളത്, ഭൂമിക്ക് സമനിരപ്പിൽ നീളമുള്ള മുറിയുടെ രൂപത്തിൽ ഓലകൊണ്ട് മറച്ച കെട്ടുകൾ ആണ് കളരികൾ എന്നാണ്.
നായർമാരാണ് കളരി അഭ്യാസം പൈതൃകമായ നിലനിർത്തിപ്പോന്നിരുന്നത് എന്ന് അവകാശപ്പെടാനാവുമെങ്കിലും, ഈ കലാരൂപം വടക്കൻ കേരളത്തിൽ മരുമക്കത്തായ തീയരിലെ പ്രാദേശിക ഉന്നത കുടുംബക്കാരിൽ ചിലരും പരിശീലിച്ചിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഈ എഴുത്തുകാരൻ്റെ കുടുംബ ബന്ധങ്ങളിൽ തന്നെ കളരി നടത്തിയിരുന്ന കുടുംബങ്ങൾ പണ്ട് കാലങ്ങളിൽ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. നായർമാരുമായുള്ള അടുത്ത ഇടപാടുകൾ മരുമക്കത്തായ👆 തീയരിലെ ചില കുടുംബക്കാർക്ക് ഉണ്ടായിരുന്നതായിരിക്കാം കളരി നൈപുണ്യത്തിലേക്ക് മരുമക്കത്തായ തീയരിലെ ചിലരെ നയിച്ചത്.
തെക്കൻ മലബാറിൽ മക്കത്തായ തീയരിൽ ഈ അഭ്യാസ വിവരം ഉണ്ടായിരുന്നുവോ എന്ന് അറിയില്ല.
അതേ സമയം വടക്കൻ മലബാറിലേയും തെക്കൻ മലബറിലേയും മാപ്പിളമാരിലും ഈ അഭ്യാസത്തിന്റെ പാരമ്പര്യം കാണുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ വിവരും ഈ എഴുത്തുകാരൻ്റെ പക്കൽ ഇല്ല.
മലബാറിലെ കളരി അഭ്യാസവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു കാര്യമാണ് പടകാളി ആരാധാന. കാളി ആരാധനാ പാരമ്പര്യം ബ്രാഹ്മണ 👆 ആദ്ധ്യാത്മികതയുമായി ബന്ധമുള്ളതാണോ എന്ന് അറിയില്ല. ഈ വിഷയത്തിൻ്റെ ആഴങ്ങളിലേക്ക് ഇപ്പോൾ പോകാൻ ഉദ്ദേശിക്കുന്നില്ല.
തിരുവിതാംകൂറിലേയും തമിഴ്നാടിലേയും ആയോധനാ കലാ പരിശീലനത്തിലും ഏതെങ്കിലും ദിവ്യവ്യക്തിത്വത്തോടുള്ള അടിയാളത്തം പ്രകടിപ്പിച്ചുതന്നെയാവാം പരിശീലനം തുടങ്ങിയിരുന്നിരിക്കുക. കാരണം, യുദ്ധ ദേവതയ്ക്ക് അടിയാളത്തം നൽകിത്തന്നെയാണ് ഈ വിധ കാര്യങ്ങൾക്ക് ആളുകൾ മുന്നിട്ടിറങ്ങുക എന്ന് തോന്നുന്നു. കൂടുതൽ വിവരം ഈ എഴുത്തുകാരൻ്റെ കൈവശം ഇല്ല.
മരുമക്കത്തായ തീയർ നടത്തിയിരുന്ന കളരികളിൽ പടകാളി ആരാധന ഉണ്ടായിരുന്നുവോ എന്ന് അറിയില്ല. കളരി നൈപുണ്യത്തോടൊപ്പം, അവരുടെ ദൈവങ്ങളേയും പങ്കിടാൻ 👆 നായർമാർ തയ്യാറായിരുന്നിരിക്കുമോ എന്നതാണ് ചോദ്യമായി മനസ്സിൽ കയറുന്നത്.
മാപ്പിളമാരുടെ കളരി അഭ്യാസ പരിശീലനത്തിൽ പടകാളി ആരാധന ഉണ്ടാവാൻ സാധ്യതയില്ല👆. ഇതിനെക്കുറിച്ചും യാതോരുവിവരവും ഈ എഴുത്തുകാരൻ്റെ പക്കൽ ഇല്ല. എന്നാൽ മാപ്പിള കളരികളിൽ അഭ്യാസ പരിശീലനത്തിനും പ്രകടനത്തിനും മുൻപായി കളരി പരിശീലനം / പ്രകടനം ചെയ്യുന്ന വ്യക്തി ഭൂമിയെ ചൂണ്ടുവിരൽ കൊണ്ട് തൊട്ട് ആദരിക്കുന്നതായി കണ്ടകാര്യം ഒരു ഇസ്ലാംമത വ്യക്തിതന്നെ ഈ എഴുത്തുകാരനോട് പറഞ്ഞിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയില്ല.
മാപ്പിളമാരിലേക്ക് കളരിയുടെ വിത്തുകൾ ഏത് വിധത്തിലാണ്👇 പകർന്നത് എന്ന് വ്യക്തമായി അറിയില്ലായെങ്കിലും, വടക്കേ മലബാറിലെ Badagaraയ്ക്ക് അടുത്തായുള്ള കോട്ടക്കലിൽ താമസക്കാരായ കുഞ്ഞാലി മരക്കാർ കുടുംബക്കാർക്ക് Calicut രാജകുടുംബവുമായി അടുത്ത ബന്ധവും ഇടപാടുകളും ഉണ്ടായിരുന്നത് കൊണ്ട് അവർക്ക് ആ വഴിയിലൂടെ കളരിയുമായി ബന്ധം വന്നുകാണും എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.
എന്നാൽ കളരിയുടെ ഈറ്റില്ലമായി പറയപ്പെടുന്ന കടത്തനാട് Badagaraയ്ക്ക് അടത്തുള്ള പ്രദേശം തന്നെയാണ് എന്നും ഓർക്കാവുന്ന കാര്യമാണ്. കുഞ്ഞാലി കുടുംബത്തിന് കളരി ലഭിക്കാനായി ദക്ഷിണ മലബാറിലെ Calicutലേക്ക് പോകേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. പകരം കടത്തനാട് രാജകുടുംബക്കാരും മറ്റ് പ്രാദേശിക നായർ കുടുംബക്കാരും മറ്റുമായുള്ള ബന്ധം മാത്രം മതിയാകും.
വടക്കേ മലബാറിലെ മാപ്പിളമാരിൽ ചിലരെങ്കിലും ഏതോ വിധത്തിലുള്ള കായികാഭ്യാസം പഠിച്ചിട്ടുണ്ടായിരുന്നു എന്ന് Malabar Manualലിൽ നിന്നും ചുഴഞ്ഞെടുക്കാൻ ആവുമായിരിക്കാം. കാരണം, കച്ചവടത്തോണികൾ തുഴയുന്ന ചില മാപ്പിളമാർ 'sword and target' എന്ന അഭ്യാസം പഠിച്ചിട്ടുള്ളവർ ആണ് എന്ന് രേഖപ്പെടുത്തിക്കാണുന്നുണ്ട്.
QUOTE 👉 from Malabar Manual: These boats were found not to be of sufficient strength for the purpose, as they were unable to cope with the Mappilla boats rowed by eight or ten men with four or six more to assist, all of whom (even the boatmen) practised with the “sword and target” at least. END OF QUOTE.
ഈ 'sword and target' എന്താണ് എന്ന് മനസ്സിലാകുന്നില്ലായെങ്കിലും, അതിന് കളരിയുമായി ബന്ധം കണ്ടേക്കാം.
വിദേശീയരായ കച്ചവടക്കാരും യാത്രികരും നായർമാരിലെ, ഈ വിധം കളരി പഠിച്ചിട്ടുള്ളവരുടെ, അഭ്യാസ നൈപുണ്യങ്ങൾ കണ്ട് അമ്പരന്നിരിക്കാം. ഈ കാര്യം പഴയകാല വിദേശീയരുടെ ഒന്നിൽ കൂടുതൽ എഴുത്തുകളിൽ കാണുന്നുണ്ട്.
ഉദാഹരണത്തിന്, Malabar Manualലിൽ നായർമാരെക്കുറിച്ച് Johnston’s “Relations of the most famous Kingdom in the world (1611 Edition)”ൽ കാണപ്പെട്ടുവെന്ന് പറയുന്ന ചില വരികൾ ഉദ്ദരിച്ചു കാണുന്നുണ്ട്.
QUOTE 👉:
At seven years of age they are put to school to learn the use of their weapons, where, to make them nimble and active, their Sinnewes and Joints are stretched by skilful fellows, and annointed with the Oyle Sesamus :
By this annointing they become so light and nimble that they will winde and turn their bodies as if they had no bones, casting them forward, backward, high and low, even to the astonishment of the beholders.
Their continual delight is in their weapon, persuading themselves that no nation goeth beyond them in skill and dexterity END OF QUOTE.
ആശയം : അവരുടെ ആയുധങ്ങൾ ഉപയോഗിക്കുന്ന രീതികൾ പഠിക്കാനായി അവരെ (നായർ കുട്ടികളെ) ഏഴാം വയസ്സിൽ സ്കൂളിൽ ചേർക്കും. അവിടെ വച്ച് ഉഴിച്ചലിൽ വൻ നൈപുണ്യമുള്ള ആള്, എള്ളണ്ണ അവരുടെ ദേഹത്ത് പുരട്ടി തിരുമ്മി അവരുടെ ഞരമ്പുകളേയും അസ്ഥിസന്ധികളേയും, മറ്റ് സന്ധികളേയും വലിച്ചും നിവർത്തിയും അവരുടെ ശരീരത്തെ വളരെ ചുറുചുറുക്കുളളതും ക്ഷിപ്രഗതിയുള്ളതും ഓജസ്സുള്ളതും ചുണയുള്ളതും ആക്കിമാറ്റുന്നു.
ഈ എള്ളെണ്ണ ഉഴിച്ചിലിലൂടെ അവരുടെ ശരീരം വളരെ അനായാസമായിത്തന്നെ വേഗത്തിൽ ചലിക്കുന്നതും, ഭാരം കുറഞ്ഞതുമായി മാറുന്നു. അവർക്ക് അവരുടെ ശരീരത്തെ മുന്നോട്ടും, പിന്നോട്ടും, ഉയരത്തിലേക്കും കീഴിലേക്കും, നീക്കാനും തിരിക്കാനും മറിക്കാനും ആവും.
ഈ വിധമായുള്ള നീക്കങ്ങൾ കണ്ടാൽ, കാണുന്നവരിൽ വൻ ആശ്ചര്യം തന്നെ വരും. ഈ വിധം അഭ്യാസം ചെയ്യുന്നവർക്ക് കട്ടിയുള്ള എല്ലുകൾ യാതൊന്നും ഇല്ലേ എന്നുവരെയുള്ള ചിന്ത ഈ കാണികളിൽ കയറിവരും.
ഈ അഭ്യാസികളുടെ നിത്യമായ ആനന്ദം അവരുടെ ആയുധവേലകളും ആയുധങ്ങളും ആണ്. ആയുധവേലകളിലും അഭ്യാസ മുറകളിലും തങ്ങളേക്കാൾ ഉന്നതരായിട്ടുള്ള ആരും തന്നെ മറ്റൊരു രാജ്യത്തിലും ഇല്ലാ എന്നാണ് ഇവർ സ്വയം മനസ്സിലാക്കിയിരിക്കുന്നത്. END.
ഈ മുകളിൽ നൽകിയിട്ടുള്ള എഴുത്ത് എഴുതിയ വ്യക്തി, ഏതോ കളരി അഭ്യാസ പ്രകടനം നേരിട്ടു കണ്ടിട്ടുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. നല്ലനിലവാരം ഉള്ള കളരി അഭ്യാസം കാണുകയാണെങ്കിൽ, ആശ്ചര്യകരമായ പലവിധ ശാരീരിക വിദ്യകളും കാണാൻ ഇന്നും പറ്റിയേക്കാം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പലതും പറയേണ്ടിയിരിക്കുന്നു. അതിലേക്ക് ഈ എഴുത്തിനെ ഇപ്പോൾ കൊണ്ടുപോകാൻ ആവില്ലതന്നെ.
എന്നാൽ മുകളിൽ നൽകിയ ഉദ്ദരണിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറയാം.
ഒന്ന് നായർമാരുടെ സ്കൂൾ എന്ന സങ്കൽപ്പം. കായികാഭ്യാസമായിരിക്കാം അന്ന് സ്കൂൾ എന്ന് മനസ്സിലാക്കപ്പെടുന്നത്. ഇതിൽ കാര്യമായ ഒരു പിശക് കണ്ടത്തെണ്ടതില്ല. കാരണം, ഇന്ന് കുട്ടികളെ സ്കൂൾ ക്ളാസ് മുറികളിൽ കുടുക്കിയിട്ട് യാതോരു ആവശ്യവുമില്ലാത്ത കുറേ തരിശായ വിവരങ്ങൾ തലയിൽ അടിച്ചുകയറ്റി വിടുന്നതിനേക്കാൾ ഒട്ടും തന്നെ മോശമായ ഒരു പദ്ധതിയല്ല പഴയ കാല നായർമാരുടെ ഈ സ്കൂൾ സങ്കൽപ്പം.
എന്നാൽ പൂർണ്ണമായും കായിക പദ്ധതികൾ ആയാൽ 👈മതിയാകുമോ എന്ന ചോദ്യം വരാം. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
പിന്നെ മനസ്സിൽ തട്ടിയത്, ഉദ്ദരണയിലെ അവസാനത്തെ വാചകമാണ്. ലോകത്തിൽ തങ്ങളേക്കാൾ മെച്ചപ്പെട്ടവർ ഇല്ലാ 👉 എന്ന ഭാവം.
ഈ ഭാവത്തിന് താങ്ങ് നൽകുന്ന വേറേയും എഴുത്തുകൾ കണ്ടിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ അടുത്ത എഴുത്തിൽ ആവാം എന്ന് തോന്നുന്നു.
👉ഇതും നോക്കുക👇
കഴിഞ്ഞ എഴുത്തിൽ ഉദ്ദരിച്ച Johnston’s “Relations of the most famous Kingdom in the world (1611 Edition)”ൽ നിന്നുമുള്ള വാചകങ്ങൾ Malabar Manualലിൽ ഉദ്ദരിച്ച വാക്യങ്ങളിൽ ഈ വിധം ഒരു വാചകം കണ്ടതായി വായനക്കാരൻ ഓർക്കുമായിരിക്കും.
QUOTE:
Their continual delight is in their weapon, .................... END OF QUOTE.
ആശയം : ഈ അഭ്യാസികളുടെ നിത്യമായ ആനന്ദം അവരുടെ ആയുധവേലകളും ആയുധങ്ങളും ആണ്. END
മുകളിലെ ഈ വാചകം വായിച്ചാൽ പലരിലും വൻ മതിപ്പുവരെ ഉളവായേക്കാം. എന്നാൽ ഒന്ന് ആലോചിച്ചു നോക്കിയാൽ അറിയാം ഈ കൗമാരക്കാരുടേയും യുവാക്കളുടേയും വെറങ്ങലിച്ച ജീവിതയാത്രയുടെ വാസ്തവം.
ഈ എഴുത്തുകാരൻ ഏതാണ്ട് നാൽപ്പത് വർഷങ്ങൾക്ക് മുൻപ് ഒരു martial arts പരിശീലനത്തിന് പോയ കാര്യം ഓർമ്മവരുന്നു. അവിടെ പരിശീലനത്തിന് വന്നവർ പലതരത്തിലുള്ളവർ ആയിരുന്നു. എന്നാൽ ആഴമേറിയ ഇങ്ഗ്ളിഷ് വായനാ ശീലം പശ്ചാത്തലത്തിൽ ഉള്ള മറ്റാരേയും അവിടെ കണ്ടില്ല. എന്നാൽ എല്ലാർക്കും പൊതുവായുള്ളതും എല്ലാരേയും ഒരേ തരക്കാരാക്കുന്നതുമായ അന്തരീക്ഷം അവിടുള്ള ആയോധനകലാ പരിശീലന അന്തരീക്ഷം ആയിരുന്നു.
സംഭാഷണം മിക്കതും ഈ പരിശീലനവുമായി ബന്ധപ്പെട്ട പന്തയങ്ങളും ചാമ്പ്യൻഷിപ്പുകളും അടിപിടികളും തെരുവു യുദ്ധങ്ങളും മറ്റുംമറ്റും. എന്ത് പറഞ്ഞാലും വ്യക്തികൾ കൈയും കാലും ദേഹവും, അങ്ങോട്ടും ഇങ്ങോട്ടും പൊക്കിയും താഴ്ത്തിയും ചുരുട്ടിയും വളച്ചും, പോരാത്തതിന് പലവിധ ഗോഷ്ടികൾ പോലുള്ള രൂപത്തിൽ വച്ചും, നിർത്തിയും നിവർത്തിയും അഭിനയിച്ചും പ്രകടിപ്പിച്ചും കാണിക്കും. ഇതിൽ വൻ ആനന്ദവും വൻ ധീരസാഹസികതയും അഗാധ ലോകവിവരവും വ്യക്തിബന്ധങ്ങളും മറ്റും മറ്റുള്ളവർക്ക് പറഞ്ഞും അല്ലാതെയും അറിയിക്കാനാവും.
എന്നാൽ ഈവിധ കാര്യങ്ങൾ നോക്കിക്കൊണ്ട് ഈ വ്യക്തികളേയും, അവരുടെ സാമൂഹികവും കുടുംബപരവും തൊഴിൽസ്ഥാനപരവും മറ്റുമായ കാര്യങ്ങൾ അളക്കാനും നിർവ്വചിക്കാനും പോയാൽ, Johnstonൻ്റെ “Relations of the most famous Kingdom in the world"ലെ വാക്കുകൾ നോക്കി നായർമാരെ നിർവ്വചിക്കാൻ പോകുന്നതുപോലുള്ള വിഡ്ഢിത്തത്തിലും ആഴംകുറഞ്ഞ പ്രബന്ധ എഴുത്തുകളിലും കാര്യങ്ങളെ എത്തിച്ചേക്കാം.
ഇതേപോലുള്ള മറ്റൊരു അനുഭവം ഈ എഴുത്താകാരന് ഏതാണ്ട് 30 വർഷങ്ങൾക്ക് മുൻപ് മറ്റൊരു സംസ്ഥാനത്ത് വച്ച് ഉണ്ടായിരുന്നു. അവിടുള്ള സിനിമാ നിർമ്മാണ വേദിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചിലരുമായി വളരെ ചെറിയ കാലത്തോളം അടുത്ത് പെരുമാറിയപ്പോൾ കണാനും അനുഭവിക്കാനും പറ്റിയ കാര്യമാണ് മനസ്സിൽ.
ഈ കൂട്ടരിൽ ഒരാൾ ഒരു സുപ്പർസ്റ്റാറിൻ്റെ സഹോദരനും വളർന്നുവരുന്ന ഒരു നടനും ആയിരുന്നു. ഈ ആൾ എന്ത് പറയുമ്പോഴും, ആ കാര്യത്തെ ശാരീരിക നടനങ്ങളിലൂടെ അഭിനയിച്ച് കാണിക്കും ഏതാണ്ട് spontaneous (പരപ്രേരണകൂടാതെ) ആയിത്തന്നെ. ചില അവസരങ്ങളിൽ താൻ മനഃപ്പാഠമായി പഠിച്ചുകൊണ്ടിരിക്കുന്ന, ക്യാമറയ്ക്ക് മുന്നിൽ വച്ച് അവതരിപ്പിക്കേണ്ടുന്ന, സിനിമാ ഡയലോഗുകൾ വായിൽ നിന്നും, അഭിനയിക്കുന്ന സ്വരത്തിൽ, പുറത്തുവരും.
ഒരു സാധാരണ സാമൂഹികാന്തരീക്ഷത്തിൽ ഈ വിധ പെരുമാറ്റങ്ങൾ നടത്തിയാൽ കാണുന്നവരിൽ വൻ തമാശയും, വല്ല മാനസിക വിഭ്രാന്തിയുടെ ലക്ഷണവുമാണോ എന്ന് ചോദ്യവും മനസ്സിൽ ഉയർന്നുവന്നേക്കാം.
നായർ കുടുംബക്കാർ എല്ലാരും ഈ വിധമായുള്ള ഒരു മാനസികാന്തിരീക്ഷത്തിലാണ് ജീവിച്ചിരുന്നത് എന്ന് അവകാശപ്പെട്ടാൽ വൻ വിഡ്ഢിത്തം തന്നെയായിരിക്കും അത്.
കാരണം നായർമാരിലെ ഏറ്റവും ഉന്നതർതന്നെ നമ്പൂതിരി വീടുകളിൽ തൊഴിൽ ചെയ്യേണ്ടുന്നവർ ആണ്. എന്നാൽ നായർമാർ നമ്പൂതിരിമാക്കുവേണ്ടി തൊഴിൽചെയ്യുമ്പോഴും, പോരാത്തതിന് അവരെല്ലാം ജീവിക്കുന്ന സമൂഹത്തിന് വേണ്ടി, അവർക്ക് കീഴിൽ വരുന്ന പലവിധ കീഴ്ജനങ്ങളേയും നിയന്ത്രിക്കാനും അടിച്ചമർത്താനും, കീഴ്ജനത്തിൽപെട്ട ചിലകൂട്ടരെ അടിമപ്പെടുത്താനും വേണ്ടി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, കാലക്രമേണെ നായർമാരിൽ തന്നെയുള്ള ചില കുടുംബക്കാർ വൻ ധനികരും സ്വന്തമായി ഭൂമിയുള്ളവരും വൻ സാമൂഹിക അധികാരങ്ങൾ ഉള്ളവരും, പല നമ്പൂതിരി കുടുംബങ്ങളേക്കാളും കായികവും അധികാരപരവും ആയ കഴിവുകൾ ഉള്ളവരും ആയിത്തീർന്നേക്കാം.
ഈ ഒരു കാര്യം ഒരു വൻ കാര്യംതന്നെയാണ്. IASസ്സുകാരേക്കാളും ധനവും സാമൂഹിക അധികാരങ്ങളും ഉള്ള സർക്കാർ ശിപായിമാരും, IPSസ്സുകാരേക്കാളും ധനവും സാമൂഹിക അധികാരങ്ങളും ഉള്ള പോലീസ് ശിപായിമാരും, പട്ടാളത്തിലെ Commissioned Officerറുമാരേക്കാൾ ധനവും സാമൂഹിക അധികാരങ്ങളും ഉള്ള ശിപായി പട്ടാളക്കാരും നാട്ടിൽ വളർന്നുവരിക എന്നുള്ളത് ആദ്യകൂട്ടർക്ക് ഒരു വൻ ദുഃസ്വപ്നം തന്നെയായിരിക്കും എല്ലാ ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിലും. ഇതിനെക്കുറിച്ചും പിന്നീടേ കൂടുതലായി പ്രതിപാദിക്കാൻ ആവുള്ളു.
നായർമാരുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു സംഭവ വികാസം പറയേണ്ടിയിരിക്കുന്നു. അത് അടുത്ത ഏതാനും എഴുത്തുകളിൽ പറയാൻ പറ്റും എന്നു വിചാരിക്കുന്നു.
Duarte Barbosa എന്ന Portuguese എഴുത്തുകാരൻ ഏതാണ്ട് AD 1500നും 1516നും ഇടയിൽ നായർമാരെക്കുറിച്ച് രേഖപ്പെടുത്തിയ കാര്യത്തിൽ ഈ വിധമായുള്ള ഒരു കാര്യം പറയുന്നുണ്ട്. The Coasts of East Africa and Malabar (Hakluyt Society), p.124:
When they go anywhere they shout to the peasants, that they may get out of the way where they have to pass ; and the peasants do so, and if they did not do it, the nayrs might kill them without penalty.
ആശയം : അവർ (നായർമാർ) എത് വഴിയിലൂടെ പോകുമ്പോഴും, നാട്ടിൻപുറത്തുകാരായ കാർഷകരോട് അവരുടെ വഴിയിൽ നിന്നും മാറിനിൽക്കാൻ കാർക്കശ സ്വരത്തിൽ വിളിച്ചു പറയും. കർഷകർ ഉടനെ വഴിയിൽ നിന്നും പറത്തുപോകും. അവർ അങ്ങിനെ മാറിനിൽക്കാൻ കൂട്ടാക്കിയില്ലായെങ്കിൽ, നായർമാർ അവരെ കൊല്ലും. ഇങ്ങിനെ കൊല ചെയ്യുന്നതിന് അവർക്ക് യാതോരു ശിക്ഷയും ലഭിക്കില്ല. END
ഈ മുകളിൽ പറഞ്ഞകാര്യം കുറച്ചുകൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു. Barbosa കർഷകർ എന്ന് നിർവ്വചിച്ചവർ യഥാർത്ഥത്തിൽ കർഷകർ ആവില്ല. മറിച്ച് ഭൂജന്മികളുടെ പാടപ്പടമ്പുകളിൽ എരിയുന്ന വെയിലിൽ നിത്യവും പണിയെടുക്കുന്ന അടിമകളായ പുലയരും അതുപോലുള്ള കന്നുകാലികളായി നിർവ്വചിക്കപ്പെട്ടിരുന്ന കീഴ്ജനവുമാവാം. അവരെ കൊല്ലും എന്നു പറയുന്നത് പിടിച്ചുകൊണ്ടുപോയി വിചാരണചെയ്തുള്ള കൊല്ലലായിരിക്കില്ല. മറിച്ച് വഴിയിൽ തന്നെ വെട്ടിവീഴ്ത്തും.
നായർ പുരുഷന്മാർ പുറത്തു നടക്കാൻപോകുമ്പോൾ കൈവശം ഒരു വാൾ കൊണ്ടുനടക്കാറുണ്ടായിരുന്നു പോലും. ഇന്ന് ആളുകൾ മൊബൈൽ ഫോൺ കൊണ്ടുനടക്കുന്നതു പോലെയാവാം അന്ന് അവർ വാള് കൊണ്ടുനടന്നത്. അരയിൽ പട്ടകെട്ടി അതിൽ വാൾഉറ വെച്ചാണ് വാള് കൊണ്ടുനടക്കുക എന്ന് തോന്നുന്നില്ല. മറിച്ച് കൈയിൽ അത് പിടിച്ചിരിക്കും.
Travancore State Manual Vol2ൽ ഈ വിധം പറയുന്നുണ്ട്:
They invariably carried arms with them which consisted of swords, shields, bows, arrows, hand-grenades, &c.
ആശയം : വാള്, പരിച, അമ്പുംവില്ലും, കൈബൈംബ് (എറിഗുണ്ട്) തുടങ്ങിയ ആയുധങ്ങൾ അവർ സധാസമയവും കൊണ്ടു നടക്കും. END OF QUOTE
ഈ മുകളിൽ പറഞ്ഞകാര്യവും പരിധിവച്ചുതന്നെ മനസ്സിലാക്കേണ്ടതാണ്. നായർമാരിലെ ചിലർമാത്രമേ ഈ വിധം ഭാരമേറിയതും വൻ ആയാസകരവുമായ ഭരം നിത്യവും ചുമന്നുനടക്കുകയുള്ളു എന്ന് മനസ്സിലാക്കാവുന്നതാണ്. എന്നാൽ നായർമാരിലെ ചിലർക്ക് ഈ വിധമായുള്ള കാര്യങ്ങൾ കൊണ്ടുനടക്കാനുള്ള അധികാരം ഉണ്ട് എന്ന് മനസ്സിലാക്കാം എന്നു തോന്നുന്നു.
എന്നിരുന്നാലും, നായർമാരെ ഇന്നുള്ള പോലീസ് ശിപായി റാങ്കുകാരോടു മാത്രമേ സാമ്യപ്പെടുത്താൻ ആവുള്ളു. അല്ലാതെ അവരെ ഇന്നുള്ള IAS/IPSസ്സിനോട് സാമ്യപ്പെടുത്താൻ പറ്റില്ല.
നായർമാർക്ക് (ശൂദ്രർക്ക്) സ്വർണ്ണവും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങൾ ധരിക്കാൻ പാടില്ലായിരുന്നു. മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വന്നതോടുകൂടി, ഈ വിധമായുള്ള ഒരു തടസ്സം ആരും തന്നെ അറിയാതെ തന്നെ മാഞ്ഞുപോയിരിക്കാം.
എന്നാൽ തിരുവിതാംകൂർ രാജ്യത്ത് Col Munroയുടെ സ്വാധീനത്താലാവാം ഈ തടസ്സം 1817ൽ മാറ്റപ്പെട്ടു.
Travancore State Manual Vol 1 നിന്നുമുള്ള ഈ ഉദ്ദരണി നോക്കുക.
The restriction put on the Sudras and others regarding the wearing of gold and silver ornaments was removed.
ആശയം : ശൂദ്രർക്കും അതുപോലുള്ള മറ്റുള്ളവർക്കും സ്വർണ്ണവും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങൾ ധരിക്കുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കപ്പെട്ടു. END.
നായർമാരുടെ യഥാർത്ഥ സാമൂഹിക നിലവാരം ഈ വിവരത്തിൽ നിന്നും ചികഞ്ഞെടുക്കാവുന്നതാണ്. എന്നാൽ നായർമാരുടെ കീഴിൽനിന്നും വീക്ഷിച്ചാൽ ഈ വിവരം ഒരു അനാവശ്യ വിവരം ആയി നിലനിൽക്കും. പോലീസ് ശിപായിമാരുടെ നിലവാരത്തെക്കുറിച്ച് ഇന്ത്യൻ ഓട്ടോ ഡ്രൈവർമാർ ഈ വിധം ചിന്തിക്കുന്നത് പോലെയാവും, ഇത്. എന്നുവച്ചാൽ തനി ധിക്കാരം.
Barbosa പറഞ്ഞ മറ്റൊരുകാര്യവും ശ്രദ്ധേയമാണ്.
They have a belief among them that the woman who dies a virgin does not go to paradise.
ആശയം : കന്യകയായിത്തന്നെ മരണപ്പെടുന്ന സ്ത്രീകൾ പറുദ്ദീസയിലേക്ക് പോകില്ല എന്ന ഒരു വിശ്വാസം അവരിൽ ഉണ്ട്. END.
ഈ വിധമായുള്ള ഒരു വിശ്വാസം, അവരുടെ സ്ത്രീകളിലൂടെ, നമ്പൂതിരി രക്തം അവരുടെ കുടുംബങ്ങളിലെ രക്തബന്ധ പാതയിലേക്ക് കലർത്താൻ വൻ സഹായം തന്നെ നൽകിയിരിക്കാം.
അന്നുള്ള സാമൂഹിക അന്തരീക്ഷം നോക്കിയാൽ ഇന്ത്യൻ കേന്ദ്ര സർക്കാരിന്റേൂയും സംസ്ഥാന സർക്കാരുകളുടേയും Public Service Commission പരീക്ഷകൾ പാസായി സർക്കാർ സംവിധാനങ്ങളിൽ ഓഫിസർമാരായി സ്ഥാനം ലഭിക്കുന്നതു പോലുള്ള കാര്യമാവാം, കുടുംബത്തിലെ സ്ത്രീകളിലൂടെ നമ്പൂതിരിമാരെ വിജയകരമായി പ്രസാദിപ്പിക്കാൻ പറ്റുക എന്നുള്ളത്.
ഇതിനൊരു മാറ്റം വന്നത് ഇങ്ഗ്ളിഷ് ഭരണം മലബാറിൽ വേരുറപ്പിക്കുകയും ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനമുള്ളരിൽനിന്നും മത്സരപരീക്ഷകളിലൂടെ സർക്കാർ ഓഫിസർമാരെ തിരഞ്ഞെടുത്തു തുടങ്ങുകയും ചെയ്തു തുടങ്ങിയതോടുകൂടിയാണ്.
ഇങ്ഗ്ളിഷ് ഭരണകാലത്ത്, ഇങ്ഗ്ളിഷുകാരുടെ നിത്യവിനോദം ഇവിടുള്ള സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കലായിരുന്നുവെന്നും ഇതിനായി ഇവിടുള്ള സ്ത്രീകളെ അടിമപ്പെട്ടുത്താറുണ്ടായിരുന്നുവെന്നും യാതോരു ഉളുപ്പുമില്ലാതെ ഇന്ന് പല വിദ്വാന്മാരും ഓൺലൈൻ വേദികളിൽ എഴുതിവിടുന്നത് കാണാറുണ്ട്. വാസ്തവം വളരെ വ്യത്യസ്തം തന്നെയായിരുന്നു.
നായർമാർ വൻ യുദ്ധവീരന്മാരാണ് എന്നും വൻ ധൈര്യശാലികൾ ആണ് എന്നും മറ്റും Malabar Manual, Travancore State Manual Vol2, Malabar and Anjengo തുടങ്ങിയ ഗ്രന്ഥങ്ങളിൽ ആരൊക്കെയോ എഴുതിച്ചേർത്തു കാണുന്നുണ്ട്.
ഈ പറഞ്ഞകാര്യം അവരിൽ ചിലരെ സംബന്ധിച്ചെടുത്തോളം ഏതാണ്ട് മിക്കാവാറും ശരിയും ആയേക്കാം. ആയുധ കലയിൽ ആവരിൽ ചിലർ വൻ നൈപുണ്യം നേടിയിരിക്കും. പോരാത്തതിന് ഈ വിധ നൈപുണ്യങ്ങൾ പ്രകടപ്പിച്ച് മരിക്കാൻപോലും കാര്യമായ വിഷമമില്ലാത്തവരും ഈ കൂട്ടരിൽ കണ്ടേക്കാം.
എന്നാൽ ആളുകളെ വെട്ടിമുറിക്കാനും ആട്ടിയോടിക്കാനും മറ്റുമുള്ള നൈപുണ്യം കൊണ്ടുമാത്രം സാമൂഹിക മഹിമ നേടിയെടുക്കുക എന്നത് ഇന്നുള്ള പോലീസ് സമ്പ്രദായം പോലെയാണ്.
മലബാറിൽ ഇങ്ഗ്ളിഷ് ഭാഷാ വിജ്ഞാനം ജാതീയമായ വിവേചനങ്ങൾ ഇല്ലാതെ ഏവർക്കും നൽകിത്തുടങ്ങിയപ്പോൾ, ഈ വിധ കായിക കരുത്തുകൾക്ക് മൂല്യം നഷ്ടപ്പെട്ടു എന്ന് പ്രത്യേകമായി എടുത്തുപറയേണ്ടതില്ലതന്നെ. അതേ സമയം തിരുവിതാംകൂറിൽ London Missionary Societyയും മറ്റും മറ്റൊരു രീതിയിൽ ആണ് നായർമാരെ തട്ടിമറിച്ചിടാനും, കുത്തിമറിച്ചിടാനും, കീഴ്മേൽമറിച്ചിടാനും പദ്ധതിയിട്ടത്.
അവർ കീഴ്ജനങ്ങളിൽ പെട്ട പലർക്കും വൻ വിവരവിജ്ഞാനങ്ങൾ നൽക്കി, ആ കൂട്ടർക്കുള്ളിൽ വൻ ആത്മവീര്യവും ആത്മാഭിമാനവും നിറച്ചു.
Native Life in Travancore ഈ വിധമായുള്ള ഒരു കാര്യം കാണുന്നുണ്ട്:
“To-day, when passing by your schoolroom, I heard the children sing their sweet and instructive lyrics with great delight. We Sudras, regarded as of high caste, are now becoming comparatively lower; while you, who were once so low, are being exalted through Christianity.
I fear,” he added, “Sudra children in the rural districts will soon be fit for nothing better than feeding cattle.”
ആശയം : ഞാൻ ഇന്ന് നിങ്ങളുടെ സ്കൂൾ ക്ളാസ് മുറിയുടെ അടുത്തുകൂടെ നടന്നു പോകുമ്പോൾ, കുട്ടികൾ അവരുടെ മധുരം നിറഞ്ഞതും വിവരവിജ്ഞാനങ്ങൾ തുളുമ്പുന്നതുമായ പാട്ടുകൾ പാടുന്നത് കേട്ടു. ശൂദ്രരായ ഞങ്ങൾ ആപേക്ഷികമായി ഉന്നത ജാതിക്കാരായി അറിയപ്പെടുന്നവർ ആണ്. അതേ സമയം നിങ്ങൾ താഴ്ന്നവരും. ക്രിസ്ത്യൻ മതത്തിലൂടെ നിങ്ങൾ ഉന്നതങ്ങളിലേക്ക് കുതിച്ചുയരുകയാണ്.
ഇങ്ങിനെ പോയാൽ നാട്ടിൻപുറങ്ങളിലെ ശൂദ്ര (നായർ) കുട്ടികൾ കന്നുകാലികളെ മേക്കാനല്ലാതെ മറ്റൊന്നിനും പറ്റാത്തവരാകും. END.
എന്നാൽ തിരുവിതാംകൂറിൽ ക്രിസ്ത്യൻ മിഷിനറി പ്രസ്ഥാനം കീഴ്ജനങ്ങളെ ഉന്നതപ്പെടുത്താൻ ഇങ്ഗ്ളിഷ് ഭാഷ ഉപയോഗിച്ചില്ലാ എന്നും ഓർക്കേണ്ടതാണ്. അത് ഒരു വൻ ന്യൂനതതന്നെയായി നിലനിന്നു.
അതേ സമയം അവർ തിരുവിതാംകൂറിൽ സംരക്ഷണത്തിനായി മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണത്തിൻ്റെ മേൽവിലാസം ഉപയോഗിച്ചും ഇരിക്കും.

ഫ്രഞ്ച് ethnographer ആയിരുന്ന Elie Reclus, Primitive folk. Studies in comparative ethnology എന്ന പേരിൽ ഒരു നരവംശ ശാസ്ത്ര ഗ്രന്ഥം 1800കളിൽ എഴുതിയിരുന്നതായി കാണുന്നു. ആ ഗ്രന്ഥം വെറുതെയൊന്ന് ഓടിച്ചു വായിച്ചുനോക്കിയപ്പോൾ നായർമാരെക്കുറിച്ച് പലതും എഴുതിയതുക്കണ്ടു. നേരിട്ടുള്ള അറിവിന്മേൽ ആണ് ഈ ഗ്രന്ഥം എഴുതിയത് എന്ന് തോന്നുന്നില്ല. മറിച്ച് ഇങ്ഗ്ളിഷ് കൊളോണിയൽ കാലഘട്ടത്തിലെ മറ്റ് നിരീക്ഷകർ എഴുതിയ കാര്യങ്ങളെ ആശ്രയിച്ചാണ് ഇവ എഴുതിയത് എന്ന് ഒരു തോന്നൽ. തീർച്ചയില്ല.
ഈ ഗ്രന്ഥത്തിൽ നായർമാരെക്കുറിച്ച്, വളരെ നേരിയ കേട്ടറിവിൻ്റെ അടിസ്ഥാനത്തിൽ, പലതും എഴുതിയിട്ടുണ്ട് എന്നു തോന്നുന്നു. എന്നാൽ ഇവയെല്ലാം നേരിട്ടു കണ്ട കാര്യങ്ങൾ ആണ് എന്ന ധ്വനിയും നൽകികാണുന്നുണ്ട്.
ഈ വിധം ചില വാക്യങ്ങൾ ആ ഗ്രന്ഥത്തിൽ കാണുകയുണ്ടായി.
All knew at least how to read and write, but the chief part of their education was carried on in the gymnasium and the fencing school, where they learnt to despise fatigue, to be careless of wounds and to show an indomitable courage, often bordering upon foolish temerity.
They went into battle almost naked, ...........................
Their extraordinary agility made them the terror of every combat in forest or jungle. On the smallest provocation they devoted themselves to death, and having done so, one would hold his ground against a hundred.
ആശയം : അവർക്ക് വായിക്കാനും എഴുതാനുമെങ്കിലും അറിയും. എന്നാൽ അവരുടെ ഏറ്റവും മുഖ്യമായ വിദ്യാഭ്യാസം ജിമ്നേഷ്യത്തിലും വാൾപ്പയറ്റ് പഠന കേന്ദ്രത്തിലും ആയിരിക്കും നടക്കുക. അവിടെവച്ച് ശരീരതളർച്ചയെ അവജ്ഞയോടുകൂടി നോക്കാനും, മുറിവുകളെ അവഗണിക്കാനും, അവിവേകം എന്ന് തോന്നാവുന്ന തരത്തിലുള്ള കീഴടങ്ങാൻ പറ്റാത്തവിധത്തിലുള്ള ധൈര്യം പ്രകടിപ്പിക്കാനും പഠിക്കുന്നു.
ഏതാണ്ട് പൂർണ്ണമായും നഗ്നരായിത്തന്നെ അവർ യുദ്ധക്കളത്തിലേക്ക് പോകുന്നു.......................
അവരുടെ ആശ്ചര്യകരമായ മെയ്വഴക്കം, കാട്ടിലുള്ള ഏത് ഏറ്റുമുട്ടലിലും അവരെ ഒരു പേടിസ്വപ്നമാക്കിമാറ്റുന്നു. ഏറ്റവും നേരിയ പ്രകോപനം മതി, അവർ മരണം വരെയുള്ള യുദ്ധത്തിന് തയ്യാറാകുന്നു. അങ്ങിനെ യുദ്ധം തുടങ്ങിയാൽ ഒരാൾ ഒരു നൂറുപേരോടുപോലും ഏറ്റുമുട്ടി പിടിച്ചുനിൽക്കുന്നു. END
ഈ വിധമായുള്ള അതിശോക്തികലർന്നത് എന്നു തോന്നിക്കാവുന്ന കഥകളിൽ യാതോരു കഴമ്പുമില്ലായെന്ന് പറയാൻ ആവില്ല. എന്നാൽ ഇങ്ഗ്ളിണ്ടിൽ നിന്നും, പോരാത്തതിന് ഭൂഖണ്ഡ യൂറോപ്പിൽ നിന്നും, ഈ അർദ്ധപ്രാകൃത പ്രദേശത്ത് വന്നിരുന്നവർ പലതും കണ്ട് ആശ്ചര്യപ്പെട്ടിരിക്കും. എന്നാൽ അവർ കണ്ടകാര്യം അവർക്ക് വ്യക്തമായി മനസ്സിലായിട്ടുണ്ടാവണം എന്നില്ല.
മുകളിൽ ഉദ്ധരിച്ചിട്ടുള്ള, Primitive folkലെ വരികളും Travancore State Manual Vol2ൽ ഉദ്ധരിച്ചു കാണുന്നുണ്ട്. എന്നുവച്ചാൽ, നായർമാരെ പുകഴ്ത്തുന്ന വാചകങ്ങൾ പല ദിക്കിലും പോയി ശേഖരിച്ചിരുന്നു എന്നാണ് കാണുന്നത്.
നായർമാരിലെ യോധാക്കളെക്കുറിച്ച് Sir Hector Munro എന്ന ബൃട്ടിഷ് പട്ടാള മേധാവി പറഞ്ഞ കാര്യം Malabar Manualൽ 👉 രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഈ വിധമാണ്.
They were, in short, brave light troops, excelling in skirmishing, but their organisation into small bodies with discordant interests unfitted them to repel any serious invasion by all enemy even moderately well organised.
ആശയം : അവർ വളരെ ധൈര്യശാലികളായ, ചെറുകിട ഏറ്റുമുട്ടലുകളിൽ വൻ ശ്രേഷ്ഠത പ്രകടിപ്പിക്കുന്ന പട്ടാളക്കാരായിരുന്നു. എന്നാൽ അവർ ചെറിയ ചെറിയ സംഘങ്ങളായി സംഘടിച്ചുനിൽക്കുന്നവർ ആണ്. ഈ ചെറുകിട സംഘങ്ങൾ തമ്മിൽ സ്വരച്ചേർച്ചയില്ലായ്മയും തമ്മിൽ പൊരുത്തമില്ലത്ത താൽപ്പര്യങ്ങളും ഉള്ളവയും ആയിരിക്കും. അതിനാൽ തന്നെ, ഗൗരവ സ്വഭാവമുള്ള ഏതൊരു ശത്രുവിൻ്റെ ആക്രമണത്തേയും ഇവർക്ക് എതിരിടാനും തടയാനും ആവില്ല. END
ഇത് ആഴേമേറിയ ഒരു നിരീക്ഷണം തന്നെയാണ്. എന്നാൽ ഈ ഒരു അവസ്ഥയെ സൃഷ്ടിക്കുന്ന ഫ്യൂഡൽ ഭാഷാ സാമൂഹിക രൂപകൽപ്പനയെക്കുറിച്ചും, അത് വ്യക്തികളിൽ ഉളവാക്കുന്ന അതിസങ്കീർണ്ണമായ മാനസിക ഭാവങ്ങളെക്കുറിച്ചും Sir Hector Munro മനസ്സിലാക്കിയിരുന്നവോ എന്ന് അറിയില്ല.
ഈ വിഷയത്തെക്കുറിച്ച് പിന്നീടെപ്പൊഴെങ്കിലും കൂടുതൽ ആഴത്തിൽ പലതും എഴുതേണ്ടിയിരിക്കുന്നു.
കളരിയിലും മറ്റ് മിക്ക martial arts വേദികളിലും പഠിപ്പിക്കാനാകാത്ത military paradeടുകളും, പട്ടാളക്കാരുടെ കൂട്ടായ്മയും അവർക്ക് മേലെ പടിപടിയായുള്ള ഓഫിസർ സ്ഥാനങ്ങളും പദവി ചിഹ്നങ്ങളും (insignia) മറ്റും ഇങ്ഗ്ളിഷ് ഭരണത്തിൻ്റെ പക്കൽ ആയിരുന്നു ഉണ്ടായിരുന്നത് എന്ന് പറയാമെങ്കിലും, ഭൂഖണ്ഡ യൂറോപ്യന്മാരായ ഫ്രഞ്ചുകരുടേയും ഡച്ചുകാരുടേയും പോർച്ചുഗീസുകാരുടേയും ഇറ്റലിക്കാരുടേയും മറ്റും സൈനിക പ്രസ്ഥാനങ്ങളിലും ഇതുപോലുള്ള ചിലതെല്ലാം ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.
എന്നിട്ടുപോലും, ഏത് ഏറ്റുമുട്ടലിലും പ്രാദേശിക യോദ്ധാക്കൾ അണിനിരന്നിരിക്കുന്ന ഇങ്ഗ്ളിഷ് പ്രസ്ഥാനം തന്നെയാണ്, ഏറ്റവും ഒടുവിൽ വിജയം കണ്ടെത്തുക.
ഈ നിത്യവിജയം സംഭാവ്യമാക്കാനായി നിത്യവും പിന്നണിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന അദൃശ്യ സോഫ്ട്വേർ സംവിധാനം എന്തായിരുന്നുവെന്ന് ഇങ്ഗ്ളിഷുകാർക്കുപോലും അറിവുണ്ടായിരുന്നില്ലാ എന്നു വേണം മനസ്സിലാക്കാൻ.
ഈ വിഷയം പിന്നീട് വളരെ ആഴത്തിൽ പോയി പരിശോധിക്കാം എന്നു കരുതുന്നു.
നായർമാരുടെ ആഢ്യത്തത്തിന് കാര്യമായ ഊന്നൽ നൽകാനായി Primitive folkക്കിൽ തന്നെ ഈ വിധം ഒരു കാര്യം പറയുന്നുണ്ട്.
They felt themselves under the necessity of slaying, or perishing in the attempt to slay, every individual of inferior caste who took the liberty of touching or even breathing upon them.
ആശയം : നിലവാരം കുറഞ്ഞ ഏതെങ്കിലും ജാതിക്കാരൻ അവരെ സ്പർശിക്കുകയോ, അതുമല്ല, അവരുടെ ദേഹത്തേക്ക് ശ്വാസം വിടുകയോ ചെയ്താൽ, ആ കീഴ്ജാതിക്കാരനെ ഉടനെ കൊല്ലാൻതന്നെ നായർമാർ ബാധ്യസ്ഥാരായിരിക്കും. END
എന്നാൽ ഇത്രമാത്രം ഭീരകമായ വ്യക്തിവിരോധം നായർമാരിൽ വന്നുചേരുന്നത് എന്തുകൊണ്ടാണ് എന്ന് ആർക്കും കാര്യമായ വിവരം കിട്ടിയില്ലാ എന്നാണ് മനസ്സിലാവുന്നത്.
ഇന്ന് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥനെ 'നിങ്ങൾ' എന്ന് കേരളത്തിലെ ഒരു സാധാരണക്കാരൻ സംബോധന ചെയ്താലും ഏതാണ്ട് ഇതേ പോലുള്ള വ്യക്തിവിരോധം ഉദ്യോഗസ്ഥനിൽ കയറിവരും. എന്നാൽ ഉദ്യോഗസ്ഥർക്ക് മാത്രമല്ല ഈ വിധമായുള്ള മാനസിക വിഭ്രാന്തി എന്നുകൂടി ഇവിടെ ചേർക്കേണ്ടിയിരിക്കുന്നു.
ഓരോ കുഗ്രാമത്തിലേയും യോദ്ധാക്കളായുള്ള നായർമാർ പലവിധ ആയോധന കലകളും പഠിക്കുകയും അവരവരുടെ കുരിക്കൾമാർക്കും ഗുരുക്കന്മാർക്കും അടിയാളത്തവും അനുസരണവും കാട്ടി ജീവിച്ചുകൊണ്ടിരിക്കുമ്പോൾ, നിശ്ചയമായും അടുത്തുള്ള അന്യദേശങ്ങളിലെ നായർ കൂട്ടങ്ങളുമായി ഏറ്റുമുട്ടാനായി അവർ വെമ്പൽകൊളളും എന്നുള്ളത് വാസ്തവം തന്നെ. ഇതിനാകട്ടെ അനവധി സൗകര്യങ്ങൾ ഓരോ കൊച്ചുകൊച്ചു രാജ്യങ്ങളും നിത്യവും ഒരുക്കുകയും ചെയ്യും എന്നുള്ളതും വാസ്തവം തന്നെ.
ഓരോ ദേശവാഴിയും രാജകുടുംബവും നിത്യവും കഠിനമായ അരക്ഷിതാവസ്ഥയിൽ തന്നെയാണ് ജീവിച്ചിരുന്നത് എന്ന് Travancore State Manual സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഏത് നിമിഷവും ഏതെങ്കിലും അന്യദേശക്കാരോ, അതുമല്ലെങ്കിൽ സ്വന്തം കൂട്ടത്തിൽ പെട്ടവരോ ആക്രമിക്കും. കൈയ്യൂക്കുള്ളൻ കാര്യക്കാരൻ എന്നതായിരുന്നു അന്നുള്ള മൗലികവും പ്രായോഗികവും ആയ രാഷ്ട്രീയാധികാര സിദ്ധാന്തം.
അതേ സമയം കീഴ്ജനങ്ങൾ എന്നകൂട്ടരെ ആരുംതന്നെ കാര്യമായി കണക്കിൽ കൂട്ടില്ല. അവരെ വെട്ടിവീഴ്ത്താൻ നായർമാർക്ക് കഴിയും എന്നുള്ളത് വാസ്തവം തന്നെ. എന്നിരുന്നാലും, നായർമാർക്ക് ആ കൂട്ടരുടെ അടുത്തുപോകുന്നതുവരെ അനിഷ്ടകരമായ കാര്യമായിരുന്നു.
ഫ്രഞ്ചുകാർ മാഹിയിലും, ഇങ്ഗ്ളിഷ് ഭരണം മലബാറിലും പോലീസ് സംവിധാനങ്ങൾ സൃഷ്ടിച്ചപ്പോൾ, അതിലേക്ക് സാധാ പോലീസുകാരായി നായർമാരും മരുമക്കത്തായ തീയർമാരും (north Malabar Thiyyas) ചേർന്നിരിക്കാം. നിയമരാഹിത്യം നടത്തിയതിന് ഏതെങ്കിലും കീഴ്ജാതിക്കാരനെ കസ്റ്റഡിയിൽ എടുത്താൽ, അവരുടെ അടുത്തേക്ക് പോകുന്നതു തന്നെ ഒരു ഭീകര കാര്യമായി നായർമാർക്ക് തോന്നിയിരിക്കാം.
ഈ കാര്യത്തിന് സാക്ഷ്യം വഹിക്കുന്ന ചില സൂചനകൾ Primitive folkൽ കാണുകയുണ്ടായി.
Down to the present day, when the police give them plebeian prisoners to guard, it is amusing to see how afraid they are to go near them, thinking of nothing but how to keep their distance. One might almost think they feared their captives. They have been known to refuse battle to unworthy foes
ആശയം : ഇപ്പോൾപോലും, പാറാവു ചെയ്യാനായി നായർ പാറാവുകാരുടെ കൈവശം പോലീസ് ഓഫിസർമാർ സാധാരണക്കാരായ തടവുകാരെ നൽകിയാൽ, ആ സാധാരണക്കാരുടെ അടുത്തേക്ക് പോകാൻ നായർമാർ കാണിക്കുന്ന ഭയം കാണാൻ വളരെ കൗതുകകരമാണ്. അവരുടെ തടവുകാരെ അവർക്ക് പേടിയാണ് എന്നുവരെ തോന്നിപ്പോകും.
കീഴ്ജനങ്ങൾ ഉൾപ്പെടുന്ന സൈന്യത്തോടു യുദ്ധം ചെയ്യാൻ ഇവർ വിസ്സമ്മതിച്ച സംഭവങ്ങൾ പോലും അറിയപ്പെടുന്നുണ്ട്. END
നായർമാരിൽ ഈവിധമായുള്ള അറപ്പും ആഢ്യത്തബോധവും വരുത്തുന്നതും വളർത്തുന്നതും ഫ്യൂഡൽ ഭാഷാ കോഡുകൾ ആണ്. ഈ കാര്യത്തിന്റെ ഒരു അംശം പോലും ഇങ്ഗ്ളിഷുകാർക്ക് ഇന്നും അറിവില്ലാ എന്നതാണ് വാസ്തവം.
ഹൈദ്രലിയുടേയും👉 ടിപ്പുസുൾത്താന്റേഷയും ആക്രമണ കാലത്ത്, മലബാറിലെ പല പ്രദേശങ്ങളിലും ഹിന്ദുക്കളേയും (ബ്രാഹ്മണരേയും) അവരുടെ കൂടെയുണ്ടായിരുന്ന അമ്പലവാസികളേയും നായർമാരേയും അവരുടെ കുടുംബക്കാരേയും, വീട്ടിലും തെരുവിലും വച്ച്, കീഴ്ജനങ്ങൾ കെട്ടഴിഞ്ഞ് കൂട്ടത്തോടെ അഴിഞ്ഞാടി ആക്രമിച്ചപ്പോൾ, നായർമാർക്ക് തിരിച്ചടിക്കാനും അവരുടെ ആരാധ്യരായ ഹിന്ദുക്കളേയും സ്വന്തം വീട്ടുകാരേയും വീട്ടിലെ സ്ത്രീകളേയും സംരക്ഷിക്കാൻ ആയില്ലാ എന്നുള്ളത് ആശ്ചര്യകരമായ ഒരു കാര്യമായി തോന്നിയേക്കാം.
നായർമാരെ Primitive folkക്കിൽ വർണ്ണിച്ചുകാണുന്നത് ഈ വിധമാണ്
They are the handsomest, most shapely, best proportioned men I ever saw. They are of a dusky olive colour, and all tall and lusty ; moreover, they are the best soldiers in the world, bold and courageous, extremely skilful in the use of arms, with limbs so agile and supple that they can throw themselves into every imaginable posture, and thus avoid or cunningly parry every possible stroke, whilst at the same time they spring upon the foe."
നായർമാരെ അതി സുമുഖരെന്നും, ഉയരമുള്ള ശരീരമുള്ളവരെന്നും, പുഷ്ടിയുള്ളവരെന്നും ആണ് Elie Reclus വിവരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉഗ്രൻ യോദ്ധാക്കളും ഇവർതന്നെ. ശരീരത്തെ ഏത് രീതിയിലും വളയ്ക്കാനും തിരിക്കാനും മറിക്കാനും ഇവർക്ക് ആവും. എങ്ങിനെ വെട്ടിയാലും, ഇവരുടെ ദേഹത്ത് ആ വെട്ട് വീഴില്ല. അതോടൊപ്പം, അവർ ശത്രുവിന്റെ മുകളിൽ ചാടിക്കയറിയിരിക്കുകയും ചെയ്യും. END
ഈ വിധമെല്ലാം വിവരിച്ചിട്ടും, ചെറുമരും പുലയരും, ചിലപ്പോൾ മക്കത്തായ തീയരും, ഹിന്ദുക്കളുടേയും അവരോട് കൂറ് കാണിച്ചിരുന്ന അമ്പലവാസികളുടേയും നായർമാരുടേയും വീടുകളേയും സ്ത്രീജനങ്ങളേയും ആക്രമിച്ചപ്പോൾ, നായർമാർക്ക് സർവ്വ ആയോധനാ നൈപുണ്യവും നഷ്ടപ്പെട്ടുപോയത് എന്തുകൊണ്ടാണ് എന്ന കാര്യം ആരുംതന്നെ ചിന്തിച്ചിട്ടില്ലാ എന്നു തോന്നുന്നു.
വെറും തേരാളിയുടെ മകനായ കർണ്ണൻ വന്ന് രാജകുമാരനായ അർജ്ജുനനോട് അമ്പെയ്ത്ത് നൈപുണ്യത്തിൽ മത്സരിക്കാൻ വെല്ലുവിളിച്ച👆കാര്യം നേരത്തെ പരാമർശിച്ചതാണ്.
വെറുതേയൊന്ന് സങ്കൽപ്പിക്കുക, ഇന്നുള്ള ഇങ്ഗ്ളണ്ടിലെ സാധാരണക്കാർ ആഢ്യത്തമുള്ള നായർമാരാണ് എന്ന്. അങ്ങിനെയുള്ള അവസരത്തിൽ ഇന്ത്യയിൽനിന്നും പാക്കിസ്ഥാനിൽനിന്നും ശ്രീലങ്കയിൽനിന്നും മറ്റും, ക്രിക്കറ്റ് ടീമുകൾ ഇങ്ഗ്ളണ്ടിൽ വന്ന് ഇറങ്ങുന്നു, ഇങ്ഗ്ളിഷുകാരോട് ക്രിക്കറ്റ് കളിക്കാൻ. ഇങ്ഗ്ളിഷുകാരായ നായർമാർ വീടും നാടും വിട്ട് ഓടിക്കളയും എന്നുള്ളതാണ് ചരിത്രത്തിൽ നിന്നും മനസ്സിലാക്കേണ്ടത്.
കീഴ്ജനം അഴഞ്ഞാടിയപ്പോൾ, നായർമാരെ ദുർബലപ്പെടുത്തിയത്,
ഒന്ന് അവർക്ക് കീഴ്ജനത്തിനോടുള്ള അറപ്പാണ്.
രണ്ട്, കീഴ്ജനത്തിനോട് ഏറ്റുമുട്ടി, അവരെ തോൽപ്പിച്ച കാര്യം പുറത്തു പറയാൻ സുഖമുള്ള കാര്യമല്ല.
മൂന്നാമത്തെ പ്രശ്നം Sir Hector Munro പറഞ്ഞതുതന്നെ. നായർമാർക്ക് ഒറ്റക്കൊറ്റക്ക് വൻ ആയുധ നൈപുണ്യവും അഭ്യാസങ്ങളും മെയ്വഴക്കവും തുള്ളിക്കയറലും ഉരുട്ടിയിടലും മറ്റും ആകുമെങ്കിലും, കുട്ടത്തോടെ നിന്നുകൊണ്ട് കൂടിയാലോചിക്കാനും പ്രത്യാക്രമണം നടത്താനും പറ്റിയ സംഘടിതമായ നേതൃത്വനിരയും, നേതൃത്വത്തിന് കീഴിൽ അണിനിരക്കാനുള്ള മാനസികഭാവവും അവർക്കില്ലായിരുന്നു.
ഈ ഒരു കാര്യം നായർമാർക്ക് വളരെ അധികം പരാജയങ്ങളുടെ വൻ നിരതന്നെ അനുഭവമായി നൽകിയ കാര്യം അടുത്ത എഴുത്തിൽ വിവരിക്കാം എന്ന് കരുതുന്നു. പോരാത്തതിന് മറ്റൊരു അതീവ നേരിയതായ കാര്യം കൂടിയുണ്ട്. അതും അടുത്ത എഴുത്തിൽ നിരത്തിവെക്കാൻ നോക്കാം.
ഒറ്റക്ക് വരുന്ന പുലയനെ വെട്ടി നുറുക്കാൻ നൈപുണ്യവും ആയുധബലവും സാമൂഹികാധികാരവും ഉണ്ടായിരുന്ന നായർമാർക്ക്, അടിയാളത്ത ഭാവം കാറ്റിൽ പറത്തി കൂട്ടത്തോടെ ആഴിഞ്ഞാടിവരുന്ന കീഴ്ജനം, മലിന ജലം കുത്തിയൊലിച്ചുകൊണ്ട് അടുത്തേക്ക് വരുന്ന പ്രതീതിതന്നെയായിരിക്കാം നൽകിയിരിക്കുക.
ഇവിടെ പ്രത്യേകമായി ചിന്തിക്കാതെ വിട്ടുപോകുന്ന മറ്റൊരു കാര്യവും ഉണ്ട്. എന്തുകൊണ്ട് കീഴ്ജനങ്ങൾക്ക് സംഘടിച്ചുനിന്ന് അവരെ കന്നുകാലികളായി നിലനിർത്തുന്നവരെ തുരത്തിക്കൂടാ എന്നത്.
ഫ്യൂഡൽ ഭാഷയുടെ സവിശേഷതകളിൽ ഒന്ന്, വ്യക്തികളെ പല തട്ടുകളിൽ പതിപ്പിക്കാനും, താഴയുള്ളവരെ ചവിട്ടാനും, മുകളിലുള്ളവരെ വലിച്ചിടാനും അവർക്ക് പ്രേരണ നൽകുക എന്നുള്ളതാണ്. ഈ വിവരവും അതീവ സങ്കീർണ്ണങ്ങളായ മറ്റുപല വിവരങ്ങളിലേക്കും നയിച്ചേക്കാം.
നായർമാരെ Primitive folkൽ വർണ്ണിച്ചത് ഒരിക്കൽകൂടി നോക്കാം.
They are the handsomest, most shapely, best proportioned men I ever saw. They are of a dusky olive colour, and all tall and lusty ; moreover, they are the best soldiers in the world, ...
നായർമാരെ അതി സുമുഖരെന്നും, ഉയരമുള്ള ശരീരമുള്ളവരെന്നും, പുഷ്ടിയുള്ളവരെന്നും ആണ് Elie Reclus വിവരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉഗ്രൻ യോദ്ധാക്കളും ഇവർതന്നെ. END.
ഈ മുകളിലെ വിവരണം നായർമാരിലെ ഒരു ചെറിയ പക്ഷത്തെക്കുറിച്ച് 100% ശരിയാകാം. എന്നാൽ Elie Reclus ആ ചെറിയ പക്ഷത്തെ മാത്രം മനസ്സിൽ കണ്ടുകൊണ്ട് ഒരു നരവംശശാസ്ത്ര ഗ്രന്ഥം എഴുതിയതിൽ ഒരു വൻ പാളിച്ച കാണേണ്ടതല്ലേയെന്നൊരു തന്നോൽ.
ഇദ്ദേഹം ഫ്രഞ്ചുകാരനായിരുന്നുവെങ്കിലും, നാടുകടന്ന് ഇങ്ഗ്ളണ്ടിൽ പോയി താമസിച്ച ആളാണ് എന്ന് മനസ്സിലാക്കുന്നു. ഇങ്ഗ്ളണ്ടിലെത്തിയാൽ കാര്യങ്ങൾ എല്ലാം വളരെ എളുപ്പവും നിസ്സാരവും ആയി മനസ്സിലാക്കിത്തുടങ്ങും.
തമിഴൻ ഇന്ന് അമേരിക്കയിൽ പോയി, വൻ കമ്പനിയുടെ CEOആയി വിലസുന്നതുപോലെയാണ്. സ്വന്തം നാട്ടിൽ ഒരു സാധാ പോലീസ് ശിപായിയെപ്പോലും പേരു പറഞ്ഞ് പരാമർശിക്കാൻ ധൈര്യമുണ്ടായിരുന്നിരിക്കില്ലായെങ്കിലും, അമേരിക്കയിൽ എത്തിയാൽ അമേരിക്കൻ പ്രസിഡൻ്റുവരെ വെറും നിസ്സാരൻ എന്ന തോന്നൽ മനസ്സിൽ കയറിവരും എന്ന് ഊഹിക്കാവുന്നതേയുള്ളു.
Elie Reclusനെക്കുറിച്ച് യാതോരു വിവരവും ഈ എഴുത്തുകാരൻ്റെ പക്കൽ ഇല്ല. എന്നാൽ ഇദ്ദേഹം എഴുതിയ ഗ്രന്ഥത്തിൽ ഉള്ള വിവരങ്ങൾ പലതും വളരെ ചെറിയ സാമൂഹിക യാഥാർത്ഥ്യങ്ങളെ മാത്രം കണ്ടുകൊണ്ട് എഴുതപ്പെട്ടതാണ് എന്നാണ് തോന്നുന്നത്.
ഉദാഹരണത്തിന്, തീയർമാരെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ ഈ വിധമാണ് പരിചയപ്പെടുത്തുന്നത്:
Tirs - Tayers, Tayars, or Chogans, Chagoouans, Chanars, servants, or demonworshippers.
ആശയം: തീയൃ - തെയർ, തായർ, ചൊവ്വന്മാർ, ചാണർ, വീട്ടുവേലക്കാർ, ദുർദേവതാ ആരാധകർ. END.
ശുദ്ധ വിഡ്ഢിത്തവും ഒട്ടും തന്നെ ആഴമില്ലാത്തതുമായ വിവരണം ആണ് ഇത്.
എന്നിരുന്നാലും, വേണമെങ്കിൽ ഈ വിവരണം ശരിയാണ് എന്ന് തെളിയിക്കാൻ പറ്റുന്ന രേഖകളും ചരിത്രത്തിൽ കണ്ടെത്താൻ പറ്റിയേക്കാം. പണ്ഡിതർ വാരിക്കൂട്ടി കാണിച്ചുതരുന്ന ചരിത്രരേഖകളുടെ ചഞ്ചലമായ ആഴവും ഗഹനതയും ഒരു പ്രശ്നം തന്നെയാണ് എന്നും മനസ്സിലാക്കാവുന്നതാണ്.
ഇനി നായർമാരിലേക്ക് തിരിച്ചുവരാം.
നായർമാരിൽ പലകൂട്ടരും ഉണ്ട് എന്ന് വായനക്കാരൻ ഓർക്കേണ്ടതാണ്. ഈ പലവിധ കൂട്ടരിൽ ആരൊക്കെയാണ് ആയോധനാ കലയുമായി ബന്ധപ്പെട്ടിരുന്നത് എന്നും ആരൊക്കെ ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലും നിത്യവും പങ്കെടുത്തിരുന്നുവെന്നും വ്യക്തമല്ല. എന്നാൽ ഈ വിധ കൂട്ടരിൽ തന്നെ ചെറിയ ഒരു ശതമാനം ചെറുപ്പക്കാർ ആയോധനാ കലയിലേക്ക് വളരെ ചെറുപ്പത്തിൽ തന്നെ ഇറങ്ങിത്തിരിച്ചിരിക്കും എന്ന് മനസ്സിലാക്കാവുന്നതാണ്.
ഓർക്കേണ്ടുന്ന കാര്യം ബുദ്ധിപരമായുള്ള മറ്റ് യാതോരു ചിന്താ പ്രവർത്തനമോ തൊഴിലോ ഉപതൊഴിലോ വിനോദവൃത്തിയോ മറ്റൊ തിരഞ്ഞെടുക്കാൻ തന്നെ ഉണ്ടാവില്ല അന്ന് എന്നതാണ്. എഴുത്ത്-വാനയാ കഴിവുകൾ തന്നെ വളരെ തുച്ഛമായിരിക്കും ഈ കൂട്ടർക്ക് ഉണ്ടായിരിക്കുക. വായിക്കാൻ എന്തെല്ലാം ഗ്രന്ഥങ്ങൾ ലഭ്യമായിരിക്കും എന്നും പറയാൻ ആവില്ല. ചതുരംഗം പോലുള്ള വിനോദങ്ങൾ കണ്ടേക്കാം. ചതുരംഗവും ഏറ്റുമുട്ടൽ വിനോദം തന്നെ.
കാളകളെ കാണുന്നതു പോലെയാണ്. ഫ്രഞ്ചുകാരൻ മലബാറിൽ വന്നപ്പോൾ കണ്ടത് വിത്തുകാളകളെയാണ് എന്നു ചിന്തിക്കുക.
നല്ല ശരീരപുഷ്ടിയും തിളങ്ങുന്ന പേശികളും വൻ ഉയരവും നല്ല നിറവും മുളച്ചുനിൽക്കുന്ന കൊമ്പുകളും പോരാത്തതിന് ലൈംഗിക വൃത്തിക്ക് വേണ്ടുന്ന വൻ വർണ്ണഭംഗിയുള്ള ആയുധവും, മറ്റുമെല്ലാവുമായി തികച്ചും നഗ്നനായി വിത്തുകാള മുന്നിൽ വന്നുനിൽക്കുന്നു. ചില പശുക്കൾ ഓടി അടുക്കുകുയും, മറ്റു ചിലത് ഓടി ഒളിക്കുകയും ചെയ്യുന്നു. ഈ കാളയെകണ്ടുകൊണ്ട് മലബാറിലെ കാളകൾ മൊത്തവും ഈ വിധ കാളകൾ ആണ് എന്ന് മനസ്സിലാക്കി കാളവംശ ശാസ്ത്ര ഗ്രന്ഥം എഴുതിയാലുള്ള കഥയൊന്ന് ആലോചിച്ചു നോക്കൂ.
മലബാറിലെ മറ്റ് കാളകൾ, നാസാദ്വാരങ്ങളെ വേർതിരിക്കുന്ന ബിത്തിയിലൂടെ (nasal septumത്തിലൂടെ) തുളയിടപ്പെട്ട് ആ തുളയിലൂടെ മൂക്കുകയർ ഇട്ടുകുടുക്കപ്പെട്ടും, വൃഷണം ഉടക്കപ്പെട്ടും (വരിയുടയ്ക്കപ്പെട്ടും - castrate ചെയ്യപ്പെട്ടും), നെൽവയലുകളിലെ പൊരിവെയിലത്ത് പകലന്തിയോളം ഉഴുതും ആ വിധമെല്ലാം ജീവിതം ഹോമിച്ചും ആണ് ജീവിക്കുന്നത് എന്ന കാര്യം വിത്തുകാളകളിൽ ദൃഷ്ടികേന്ദ്രീകരിച്ചിരിക്കുന്ന പണ്ഡിതൻ ശ്രദ്ധിച്ചിരിക്കണം എന്നില്ല.
കീഴ്ജനത്തിനെ ഇഞ്ഞി, എടാ, എടീ, അനെ, അളെ, അയ്റ്റിങ്ങൾ, എന്നെല്ലാം വാക്കുകളിൽ നിർവ്വചിക്കാനും, വേണമെങ്കിൽ വെട്ടിമുറിക്കാനും മാത്രം മാനസിക വ്യക്തിത്വം ഉള്ള, വൻ ആയുധ വൈദഗ്ദ്ധ്യവും വൻ മെയ്വഴക്കവും വൻ അഭ്യാസ പരിചയവും, സാമൂഹികവും വ്യക്തിപരവും ആയ മേൽക്കോയ്മാ ഭാവവും ഉള്ള ഒരുകൂട്ടം വ്യക്തികളെക്കുറിച്ചാണ് ഇവിടെ ഇപ്പോൾ എഴുതുന്നത്.
ഇവർക്ക് ഒന്നിച്ച് ഒരുകൂട്ടമായി, മുകളിൽ പടിപടിയായുള്ള ഒരു നേതൃത്വനിരയ്ക്ക് കീഴിൽ അണിനിരക്കാൻ പറ്റമോ? ഓരോ ആളും ഫ്യൂഡൽ ഭാഷകളിൽ നിർവ്വചിക്കപ്പെടുന്ന ‘leader’ അഥവാ ‘നേതാവ്’ എന്ന ഭാവം വച്ചുപലർത്തുന്നവരും ആവാനും സാധ്യതയില്ലാതില്ല.
ലോക ശ്രദ്ധയാകർശിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന വേദികളിൽ ഇന്ത്യൻ പട്ടാളം പരേഡ് നടത്തുന്നതു പോലെയാണ്. ഈ വിധ പരേഡുകൾക്കായി വളരെ മിനുസപ്പെടുത്തിയതും കാഴ്ചയിൽ വൻ ആകർഷകത്തം തിളങ്ങുന്ന ശാരീരിക വ്യക്തിത്വവും ഉള്ള പട്ടാളക്കാരെ പ്രത്യേകമായി പോറ്റി വളർത്തിയെടുക്കുന്നുണ്ടാവാം. ഇവർ ജനലക്ഷങ്ങൾ വീക്ഷിക്കുന്ന പരേഡുകളിൽ വൻ precision machinery പ്രവർത്തിക്കുന്നതുപോലെ അടിവെച്ചടിവച്ചു നീങ്ങുന്നത് കണ്ട്, ഇന്ത്യൻ പട്ടാളത്തെ മൊത്തമായി മൂല്യനിർവ്വഹണം ചെയ്യാൻ ഒരുങ്ങുന്നത് വൻ വിഡ്ഢിത്തമായേക്കാം.
കാരണം, ഈ വിധ പരേഡിനായി പോറ്റിയെടുക്കപ്പെട്ടവർ അല്ല യുദ്ധവേദികളിൽ അവരുടെ ഓഫിസർമാർക്ക് കീഴിൽ വൻ അടിയാളത്തം കാഴ്ചവച്ചുകൊണ്ട് നിരങ്ങിയും പതുങ്ങിയും നീങ്ങേണ്ടത്.
ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ ഏറ്റവും കാര്യക്ഷമമായ മേലധികാരി -
ആജ്ഞാനുവർത്തി (superior - subordinate) കൂട്ടായ്മ സൃഷ്ടിക്കപ്പെടാവുന്നത്, മേലധികാരി വൻ ഉയരത്തിലുള്ള ആളും കീഴ്ജീവനക്കാരൻ എത്രത്തോളം ദ്രവിച്ചവൻ അത്രത്തോളം നല്ലത് എന്നതുമായ കൂട്ടായ്മയാണ്.
സ്വകാര്യ ഡോക്ടർമാർ, വക്കീലന്മാർ, അങ്ങിനെ പലരിലും ഈ ഒരു പ്രതിഭാസം കാണാവുന്നതാണ്. ഡോക്ടർമാരുടെ വ്യക്തത്വപ്രഭയോട് മത്സരിച്ചേക്കും എന്ന ഭയം ഉളവാക്കാൻ മാത്രം ഉന്നതമായ വ്യക്തിത്വം പ്രകടിപ്പിക്കുന്ന കീഴ്ജീവനക്കാരനെ ഡോക്ടർ അടുത്തുവെക്കുന്നത് പ്രശ്നം തന്നെയായേക്കാം.
ഇന്ത്യൻ പട്ടാളത്തിലും യുദ്ധവേദികളിൽ ഓഫിസർമാർക്ക് ഏറ്റവും ഉചിതരായിട്ടുള്ള ശിപായി പട്ടാളക്കാർ ഏറ്റവും മാനസികമായി അധമത്തം ഉള്ളവർ തന്നെയാവാം. ഈ വിഷയത്തിൻ്റെ ആഴത്തിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല. കാരണം, വളരെ ആഴമേറിയ ഒരു വിഷയമാണ് ഇത്. പിന്നീട് ഇതിലേക്ക് പ്രവേശിക്കാം എന്നു കരുതുന്നു.
എന്നാൽ ഇതും കൂടി പറയാവുന്നതാണ്. പാക്കിസ്ഥാൻ പട്ടാളത്തിന് ഈ ഒരു കാര്യം വളരെ പ്രതികൂലമായ ഒരു കാര്യം തന്നെയായി നിലനിൽക്കും. ഈ വിഷയത്തിലേക്കും ഇപ്പോൾ പോകാൻ പറ്റില്ല.
എന്നാൽ പൊതുവായി ഇത്രമാത്രം ഇവിടെ രേഖപ്പെടുത്താം. pristine-English സമൂഹങ്ങളിൽ മാത്രമേ, കീഴ്ജീവനക്കാരന് വൻ വ്യക്തിത്വം ഉള്ളത് മേലധികാരി - കീഴ്ജീവനക്കാരൻ കൂട്ടായ്മയ്ക്ക് ഒരു വൻ മുതൽക്കൂട്ടായി നിലനിൽക്കുള്ളു.
ഇങ്ഗ്ളിഷ് ഭരണകാലത്ത് സർക്കാർ ഓഫിസർ, ഡോക്ടർമാർ തുടങ്ങിയവരിൽ അവരുടെ വ്യക്തിത്വത്തിൽ ഒരു വൻ സൗമ്യതയുള്ള വ്യക്തിത്വം അലിഞ്ഞു ചേർന്നിരുന്നു.
അതിൻ്റെ മുഖ്യകാരണം ഇങ്ഗ്ളിഷ് ഭാഷാ സാഹിത്യത്തിനുള്ളിലെ അതിഗംഭിരവും വെട്ടിത്തിളങ്ങുന്നതുമായ വെളിച്ചം അവരിലേക്ക് പ്രവേശിച്ചിരുന്നു എന്നതാണ്. വളരെ തുച്ഛമായ മാസശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്ന ഈ കൂട്ടർ മാനസികമായി വൻ ഉയരങ്ങൾ കാഴ്ചവെക്കാൻ കഴിവുള്ളവർ തന്നെയായിരുന്നു.
(പോരാത്തതിന് അവർ വളരെ മാനസിക ഉയരങ്ങളിൽ നിൽക്കുന്ന ഇങ്ഗ്ളിഷുകരുടെ കീഴിൽ ആണ്. ഇങ്ഗ്ളിഷ് ഭാഷയ്ക്ക് ആളെ തരംതാഴ്ത്താനും പിടിച്ചമർത്താനും ഉള്ള വാക്ക് കോഡ് രൂപങ്ങൾ You, He, She തുടങ്ങിയ വാക്കുകൾക്ക് ഇല്ലാ എന്നും ഓർക്കുക.)
എന്നാൽ ഇന്ന് പോലീസ് ഓഫിസർമാർ ഉൾക്കൊള്ളുന്ന സർക്കാർ ഓഫിസർമാരേയും അക്കാഡമിക്ക് പണ്ഡിതരേയും പട്ടാള ഓഫിസർമാരേയും മറ്റും ആകാശം മുട്ടുന്ന തരത്തിലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും, വാക്കുകളിലെ വൻ സ്ഥാനങ്ങളും നൽകികൊണ്ടാണ്, ഉയർത്തിപ്പിടിച്ചിരിക്കുന്നത്. അവരിൽ മിക്കവർക്കും ഈ വിധമായുള്ള ഒരു ഉന്തിപ്പൊന്തിക്കൽ ഇല്ലായെങ്കിൽ വെറും തരിശായ വ്യക്തിത്വവും മേധശക്തിയുമാണ് കാണപ്പെടുക. ഈ കാര്യത്തിലേക്കും പിന്നീടേ പോകാൻ പറ്റുള്ളു.
ഇനി വീണ്ടും നായർമാരുടെ കാര്യത്തിലേക്ക് തിരിച്ചുവരാം.
വൻ സാമ്പത്തിക സുരക്ഷ, അതിശയിപ്പിക്കുന്ന മെയ്വഴക്കം, പ്രാദേശിക കീഴ്ജനങ്ങളെ വെറും കന്നുകാലികൾ ആയി കാണാൻ ആവുന്ന മാനസികഭാവം, ആയുധ ബലം തുടങ്ങിയ പലവിധ കാര്യങ്ങളും, ആയോധനാ കലയിൽ നൈപുണ്യമുള്ള നായർമാരുടെ വ്യക്തിത്വത്തെ വാനോളം പൊന്തിപ്പിടിച്ചു വച്ചിരിക്കുന്നു.
ഇത്രമാത്രം വ്യക്തിത്വം ഇങ്ഗ്ളിഷ് പട്ടാളക്കാരിൽ കണ്ടെത്താൻ പറ്റില്ല. കാരണം, അവരിലെ ഏറ്റവും വ്യക്തിത്വമുള്ള ആളും ഒരു സാധാരണ ഇങ്ഗ്ളിഷുകാരനോളം ഉയരത്തിലേ നിലനിൽക്കാൻ ആവുള്ളു.
ചളിപ്രദേശത്തിൽ വൻ നീളമുള്ള മുളകൾ കുത്തിനിർത്തിയതുമാരിതിയാവാം ഈ നായർ യോദ്ധാക്കൾ.
അവരെയെല്ലാം മറ്റ് സാധാ നായർമാരോടൊപ്പം ചേർത്തുകൊണ്ട് യുദ്ധമുന്നണിയിലേക്ക് കൊണ്ടുപോയാൽ, അവരെല്ലാരും കൂടി എത്രമാത്രം വിജയം കൈവരിക്കും എന്ന് മുൻകൂറായിത്തന്നെ പറയാൻ പറ്റിയേക്കാം.
എന്നാൽ നായർമാരിൽ പെട്ട, സാമൂഹിക അധികാരവും കായികബലവും ആയുധ നൈപുണ്യവുള്ള നായർമാരിൽ വൻ അധികാര ഭാവങ്ങൾ വന്നുചേർന്നിരുന്നു എന്നും കാണുന്നുണ്ട്.
ഉദാഹരണത്തിന്, Malabar Manualൽ
ഈ വിധം നായർമാരുടെ അധികാരത്തെക്കുറിച്ച് പറയുന്നുണ്ട്:
👉
..and the kuttam or assembly of the nad or county was a representative body of immense power which, when necessity existed, set at naught the authority of the Raja and punished his ministers when they did “unwarrantable acts.”
👉
“These Nayars, being heads of the Calicut people, resemble the parliament, and do not obey the king’s dictates in all things, but chastise his ministers when they do unwarrantable acts.”
ആശയം : Calicut രാജ്യത്തിൽ രാജാവിന്റേ യും മന്ത്രിമാരുടേയും അധികാരങ്ങളെ പരിധിപ്പെടുത്തുന്ന നാട്ടുകൂട്ടങ്ങൾ ഉണ്ടായിരുന്നുവെന്ന്. നായർതറവാട് കൂട്ടങ്ങളെയാവാം ഈ വിധം പാരമർശിക്കുന്നത്. നായർമാർക്ക് ഇഷ്ടപ്പെടാത്ത രാജകൽപനകൾ അവർ അനുസരിക്കില്ല. END.
തിരുവിതാംകൂറിൽ ഒരു അറന്നൂറ് എന്ന് കൂട്ടയ്മയെക്കുറിച്ച് Travancore State Manualൽ പരാർമശിക്കുന്നുണ്ട്.
From the earliest times therefore down to the end of the eighteenth century the Nayar tara and nad organisation kept the country from oppression and tyranny on the part of the rulers, ..
ആശയം : രാജാവിൻ്റെ ദുർഭരണത്തെ ഈ നായർ അറന്നൂർ നിയന്ത്രിക്കും! END
ഇങ്ങിനെ ഒരു നായർ കുടുംബക്കാരുടെ കൂട്ടായ്മ നമ്പൂതിരിമാരുടെ അധികാരത്തിനെ പരിധിപ്പെടുത്തിയിരിക്കാം.
ഇതേ പോലുള്ള ഒരു സംഭവവികാസം ഇന്ന് കേരളാ പോലീസ് വകുപ്പിലും സംഭവിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്. ഏതാണ്ട് 1980കളിൽ ആണ് എന്ന് തോന്നുന്നു പോലീസുകാർക്ക് സ്വന്തമായുള്ള സംഘടന സ്ഥാപിക്കാൻ സർക്കാർ സമ്മതം നൽകി.
നായർമാർക്ക് അറന്നൂറ് കുടുംബക്കാരുടെ സംഘടന സൃഷ്ടിക്കാൻ സൗകര്യപ്പെടുത്തിയതുപോലെ. രാജകുടുംബക്കാരായിരിക്കാം അതിന് സൗകര്യം നൽകിയത്. നമ്പൂതിരിമാരുടെ അധികാരത്തെ പരിധിപ്പെടുത്താനാവാം ഇതിന് സമ്മതം നൽകിയത്.
കേരളത്തിൽ പോലീസ് സംഘടനയ്ക്ക് സമ്മതം നൽകിയത് വിപ്ളവ രാഷ്ട്രീയ പാർട്ടിയാണ് എന്നാണ് തോന്നുന്നത്. IPSസ്സുകാരുടെ അധികാരത്തിനുമേൽ കടിഞ്ഞാൺ ഇടാനായിരിക്കാം ഇതു ചെയ്തത്.
പോലീസ് വകുപ്പിലെ കീഴ്ജീവനക്കാരിൽ കൃത്യമായ അച്ചടക്കം നിലനിർത്തന്നതിന് ഇത് തടസ്സമായി മാറിയിരിക്കാം. ഐപിഎസ്സുകാർക്ക് പിന്നെയുള്ള മാർഗ്ഗം ശിപായിമാരുടെ തുള്ളലുകളോടൊപ്പം ഒന്നിച്ചുതുള്ളുക എന്നുള്ളതായും കാര്യങ്ങൾ സാവധാനത്തിൽ മാറും.
സംഘടിത ശക്തി കൈവരിച്ച നായർമാരുടെ മേൽ നമ്പൂതിരിമാർക്കും രാജാവിനും രാജകുടുംബത്തിനും നിയന്ത്രണം കുറഞ്ഞുവരികചെയ്യും.
ഇതേ പോലൊക്കെത്തന്നെ പോലീസിലും സംഭവിക്കും.
പോലീസ് വകുപ്പ് ജീവനക്കാർക്ക് സംഘടനാ സൗകര്യം നൽകിയപ്പോൾ, അന്ന് ഈ എഴുത്തുകാരൻ്റെ കോളെജിൽ വന്നിരുന്ന ഇന്ത്യൻ പട്ടാളത്തിലെ ചെറുപ്പക്കാരനായ ഒരു കമ്മിഷൻണ്ട് ഓഫിസർ പറഞ്ഞകാര്യം ഓർമ്മവരുന്നുണ്ട്.
ഇവനെയൊന്നും സംഘടിക്കാൻ സമ്മതിക്കരുത്. സംഘടിച്ചാൽ പിന്നെ ഇവനൊന്നും പറഞ്ഞാൽ കേൾക്കില്ല.
ഇന്ത്യൻ പട്ടാളത്തിലെ ശിപായി പട്ടാളക്കാർക്ക് സംഘടിക്കാൻ സൗകര്യം നൽകിയാലുള്ള അവസ്ഥയൊന്ന് ആലോചിച്ചു നോക്കുക.
നായർമാരിൽ ആന്തരികമായി നിലനിന്നിരുന്ന അമാനുഷിക ധീരതയും വ്യക്തി പ്രഭാവവും മറ്റും പരാമർശിച്ചുകഴിഞ്ഞു. ഇനി എഴുതാൻ പോകുന്നത് നായർമാരിൽ ചിലർക്കെങ്കിലും ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ആണ്. എന്നാൽ ഇവിടെ പ്രത്യേകമായിത്തന്നെ പറയേണ്ടത്, ഈ എഴുത്തിൽ പരാമർശിക്കപ്പെട്ട എല്ലാ ജനവിഭാഗങ്ങളെക്കുറിച്ചും ഈ രീതിയിൽ തന്നെയാണ് ഇവിടെ കാര്യങ്ങൾ എഴുതിയിട്ടുള്ളത് എന്നതാണ്.
അതായത് അപ്പുറത്തും ഇപ്പുറത്തും നിൽക്കാതെ.
നായർമാരിൽ പാര്യമ്പര്യമായി നിലനിന്നിരുന്ന തിന്നചോറിനോടുള്ള കൂറും കർത്തവ്യബോധവും ധീരതയും പ്രതിജ്ഞാബദ്ധതയും മറ്റും ദൃഷ്ടാന്തരീകരിക്കുന്ന ഒരു കാര്യം, Sheikh Zin-ud-din എന്ന ചരിത്രകാരന്റെ എഴുത്തിൽ നിന്നും Malabar Manualലിൽ ഉദ്ധരിക്കുന്നുണ്ട്.
"A quantity of cooked rice was spread before the king, and some three or four hundred persons came of their own accord and received each a small quantity of rice from the king’s own hands after he himself had eaten some.
“By eating of this rice they all engage to burn themselves on the day the king dies, or is slain, and they punctually fulfil their promise."
ആശയം : രാജാവിന് വേണ്ടി ജീവൻ പോലും വെടിയാൻ തയ്യാറായിട്ടുള്ള മുന്നൂറോ നാനൂറോ നായർമാർ രാജാവിന് മുന്നിൽ വന്നു നിൽക്കുന്നു.
രാജാവിന് മുന്നിലായി ചോറ് നിരത്തിവച്ചിരിക്കും.
രാജാവ് ആദ്യം കുറച്ച് ചോറ് എടുത്ത് കഴിക്കുന്നു. അതിന് ശേഷം, രാജാവ് കുറച്ച് ചോറ് സ്വന്തം കൈകൊണ്ട് എടുത്ത് ഓരോ ആൾക്കും നൽകും. അവരോരോരുത്തരും ആ നൽകപ്പെട്ട ചോറ് കഴിക്കും. ഈ വിധം ചോറുകഴിച്ചവർ, രാജാവ് മരിക്കുന്നതോ കൊല്ലപ്പെടുന്നതോ ആയ ദിവസം, താൻ സ്വന്തം ദേഹത്ത് തീകൊളുത്തി മരിക്കും എന്ന് പ്രതിജ്ഞ ചെയ്യുന്നു. ഈ കാര്യം അവർ നിശ്ചയമായും പാലിച്ചിരിക്കുകയും ചെയ്യും. END
ഈ വിധമായുള്ള ഒരു പ്രതിജ്ഞാബന്ധത, വെറും ധീരതയുടെ മാത്രം ദൃഷ്ടാന്തമായിരിക്കണം എന്നില്ല. മറിച്ച്, സാമൂഹികമായി ഭാഷാകോഡുകളാൽ കുരുക്കിവെക്കപ്പെട്ട പാവം വ്യക്തികളുടെ അവസ്ഥയും ആവാം. ഈ ഒരു കാര്യം ചരിത്രകാരന്മാർ തിരിച്ചറിഞ്ഞിട്ടില്ലാ എന്നതിൻ്റെ കാരണം, ഭാഷാ കോഡുകളുടെ വൻ ശക്തിയെ കാര്യമായ പഠനത്തിന് വിധേയമാക്കിയിട്ടില്ലാ എന്നുമാത്രമാണ് അർത്ഥം.
രണ്ടാം ലോകമഹായുദ്ധ കാലത്ത് Japanese വ്യോമസേനയിലെ Kamikaze എന്ന പേരിൽ അറിയപ്പെട്ടിരുന്ന suicide squad പൈലറ്റുകളുടെ കഷ്ടാവസ്ഥ, ജാപ്പനീസ് ഭാഷയുടെ ഉള്ളറകളിൽ ഒളിഞ്ഞുകിടപ്പുണ്ടായേക്കാവുന്ന, മനുഷ്യനേയും മൃഗങ്ങളേയും അള്ളിപ്പിടിച്ചും കുരുക്കിപ്പിടിച്ചും കുടുക്കിയിടാൻ പറ്റുന്ന, ബീഭത്സകരമായ കോഡുകൾ ആവാം രൂപകൽപ്പന ചെയ്തിരിക്കുക.
ഈ കൂട്ടം പൈലറ്റുകൾക്ക് വിമാനം ബോംബുമായി പുറപ്പെട്ടാൽ ജീവനോടെ തിരിച്ചുവരാൻ ആവില്ല. അവർ ബൃട്ടിഷ്-അമേരിക്കൻ യൂദ്ധക്കപ്പലുകളിലേക്ക് വളരെ കൃത്യമായ ലക്ഷ്യബോധത്തോടുകൂടി പോയി ഇടിച്ചുവീഴും. ഈ പൈലറ്റുകളിൽ കൗമാരക്കാർ പോലും ഉണ്ടായിരുന്നു എന്നു മനസ്സിലാക്കുന്നു.
നായർ കുടുംബങ്ങളിലെ പല വ്യക്തികളും ഈ വിധം സാമൂഹിക ചതിയിൽ പെട്ടിരിക്കാം. ഈ വിധം കുടുംബത്തിലെ അംഗങ്ങളെ മരണത്തിലേക്ക് വഴിതിരിച്ചുവിടുന്നതിൽ കുടുംബക്കാർക്കും വൻ താൽപ്പര്യങ്ങൾ കാണ്ടേക്കാം.
ധീരസാഹസികതയുടെ തേജോവലയത്തിൽ ആ കുടുംബക്കാർ സമൂഹത്തിൽ തിളങ്ങിനിൽക്കും.
ഇന്ന് പോലീസുകാരുടെ ധീരതയെ പുകഴ്ത്തിക്കാണിക്കാൻ പറ്റുന്ന ഓരോ സംഭവവികാസവും സാധരണ പൗരൻ എന്ന കീഴ്ജനങ്ങളിൽ അവരോട് വൻ മതിപ്പും അവരുടെ സാന്നിദ്ധ്യത്തിൻ്റെ ന്യായികരണവും സൃഷ്ടിക്കപ്പെടും എന്നതുപോലെ.
മറ്റൊന്ന് കുടുംബത്തിലെ ആളുകളുടെ അംഗസംഖ്യ കുറഞ്ഞിരിക്കുന്നത്, കുടുംബ സ്വത്തിൻ്റെ മേൽ അവകാശം ഉള്ളവരുടെ എണ്ണം കുറയ്ക്കാനും സൗകര്യം ചെയ്യും എന്നതു പോലെയും.
ചെറുപ്പക്കാരായ നായർമാർക്ക് മറ്റ് നേരംപോക്കുകളും വിനോദങ്ങളും കുറവായിരുന്നിരിക്കാം. ഓരോ കൊച്ചു പ്രദേശത്തിലും അങ്കം കുറിക്കലും അന്യോന്യം വെട്ടിമുറിക്കലും വെട്ടിമരിക്കലും മറ്റുംതന്നെ ആയിരിക്കും, കീഴ്ജനങ്ങളുടെ ഹൃദയങ്ങളിൽ വൻ ആരാധ്യ സ്ഥാനം നിലനിർത്താനുള്ള നായർ ചെറുപ്പക്കാരുടെ പൊതുവായുള്ള പദ്ധതി.
കീഴ്ജനങ്ങൾ നെൽവയലുകളിൽ പണിയെടുക്കുന്ന അവസരത്തിൽ ഉല്ലസിക്കാനായി പാടുന്ന പാട്ടുകളിൽ ഈ വിധം മരണപ്പെട്ട പാവങ്ങളുടെ പേരും ചേർത്ത് അവർ പാടും.
എന്നാൽ നായർമാരിലെ ഉന്നത കുടുംബങ്ങളിലെ വൻ വ്യക്തികൾക്ക് ഈ വിധം ജീവൻ ബലിയർപ്പിക്കാൻ താൽപ്പര്യം ഉണ്ടാവും എന്നു തോന്നുന്നില്ല. എന്നാൽ സാധാരണ ഗതിയിൽ അവർക്ക് നിത്യയുദ്ധത്തിൽ പങ്കെടുക്കേണ്ടിവരില്ല. മറിച്ച് അവരുടെ കുടുംബത്തിലെ കീഴ് അംഗങ്ങളെ അതിനായി വിടാൻ പറ്റിയേക്കാം.
എന്നാൽ യുദ്ധഭൂമി നീങ്ങിനീങ്ങി സ്വന്തം പറമ്പിലേക്ക് കയറി അവിടം ഒരു യുദ്ധപ്പറമ്പാക്കിമാറ്റുമ്പോൾ ഈ നായർമാർക്കും യുദ്ധ രംഗത്തിലേക്ക് കടന്നേ പറ്റൂ. അപ്പോഴ് അവർ എന്തുചെയ്യും?
വൻ ആയുധ സജ്ജീകരണങ്ങളും അതിഗംഭീരമായ സൈനിക ശക്തിയുമായി Germany വളർന്നുവന്ന്, ഭൂഖണ്ഡ യൂറോപ്പിലെ പല രാജ്യങ്ങളേയും പിടികൂടി, ഇങ്ഗ്ളണ്ടിലേക്ക് കടക്കാൻ തയ്യാറായി നിൽക്കുന്ന സമയം. യൂറോപ്പ്യൻ ഭൂഖണ്ഡത്തിൽ നിന്നും കടലിൽ വെറും 20 കിലോ മീറ്റർ ദൂരത്തുള്ള ദ്വീപിലെ ഇങ്ഗ്ളണ്ടിനെ പിടികൂടാൻ വളരെ എളപ്പമാണ്. ആകെ ചെയ്യേണ്ടത്, പട്ടാളത്തെ കടലിലൂടെ കടത്തിവിടുക.
ഇങ്ഗ്ളണ്ടിലാണെങ്കിൽ പേരിന് മാത്രമുള്ള സൈനിക സാന്നിദ്ധ്യമേയുള്ളു. ആ സൈന്യം തിരിച്ചടിക്കാൻ തയ്യാറായാൽ, ജർമൻ യുദ്ധവിമാനങ്ങൾ അതിനെ ബോംബിട്ടു തമർത്തിക്കളയും.
എന്നാൽ നൂറ്റാണ്ടുകളിലൂടെ ഇങ്ഗ്ളണ്ടിൽ നിലനിന്നിരുന്ന സാമൂഹിക പ്രതിരോധപദ്ധതി (Civil defence) വീണ്ടും ഉയർത്തെഴുന്നേറ്റു. ഓരോ വീട്ടിലേയും ചെറുപ്പക്കാരും മദ്ധ്യവയസ്ക്കരും വൃദ്ധന്മാരും തെരുവിലിറങ്ങി. Come on Harry, Come on Jack, Come on Baker, Come on Mr. Fraser എന്നെല്ലാം രീതിയിൽ ഒത്തൊരുമിച്ച്, സംഘടിച്ച്, സ്വന്തമായി പട്ടാള ഡ്രില്ലുകൾ നടത്തി, കടലോരങ്ങളിലെ കുത്തനെ ഉയരത്തിൽ ഉള്ള പാറകളിൽ കൂടാരം കെട്ടി, ബൈനോകുളേസിലൂടെ കടലീലേക്കും ആകാശത്തിലേക്കും 24മണിക്കൂറും നോക്കി, ജർമൻ യുദ്ധ നീക്കങ്ങളുടെ കൃത്യമായ വിവരങ്ങൾ ഇങ്ഗ്ളണ്ടിലെ പട്ടാള കേന്ദ്രങ്ങൾക്ക് കൈമാറിയും മറ്റും ചെയ്തുകൊണ്ടിരുന്നു.
ഈ വിധമായുള്ള ഒരു സാമൂഹിക ഒത്തൊരുമ കാഴ്ചവെക്കാൻ കഴിവുള്ള വിരളമായ സമൂഹങ്ങളിൽ ഒന്ന് കലർപ്പില്ലാത്ത-ഇങ്ഗ്ളിഷ് സമൂഹം ആണ്.
മലബാറിലേയും ട്രാവൻകൂറിലേയും കൊച്ചിനിലേയും നായർമാർക്ക് ഈ രീതിയിൽ പെരുമാറാൻ പറ്റില്ലതന്നെ. കാരണം അവരുടെ സാമൂഹിക ഭാഷ കഠിനമായ ഒരു ഫ്യൂഡൽ ഭാഷയാണ്.
ഇനി ഓരോ സംഭവ വികാസങ്ങളിലേക്കും പോകേണ്ടിയിരിക്കുന്നു. പോർച്ചുഗീസുകാർ Calicutറ്റിൽ വന്നപ്പോൾ മുതൽ വേണമെങ്കിൽ പറഞ്ഞുതുടങ്ങാം. എന്നാൽ അത് ചരിത്രത്തിൻ്റെ ഉള്ളറകളിലേക്കുള്ള ഒരു യാത്രാരംഭം ആയേക്കാം. ചരിത്രം എഴുതിത്തുടങ്ങാൻ ഇനിയും കൂറേ ദൂരം പോകേണ്ടിയിരിക്കുന്നു.
അതിനാൽ തന്നെ ഏതാനും മറ്റുചില സംഭവങ്ങൾ പെറുക്കിയെടുത്ത് നായർമാരിലെ വ്യക്തി ധൈര്യത്തിന് കടിഞ്ഞാൺ വീണ ചില സംന്ദർഭങ്ങൾ രേഖപ്പെടുത്താം.
ഈ വിധം സംന്ദർഭങ്ങൾ എഴുതേണ്ടതിൻ്റെ കാരണം, നായർമാരുടെ പാരമ്പര്യ മഹിമയെ അനാവശ്യമായി ഉയർത്തിപ്പിടിച്ചു കാണിക്കുന്ന തരത്തിൽ അനവധി കാര്യങ്ങൾ പലയിടത്തും എഴുതിയതായി കാണുന്നതുകൊണ്ടാണ്. നായർമാരും യഥാർത്ഥത്തിൽ പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ ഇരകൾ മാത്രമാണ്. ഈ ഭാഷയുടെ കോഡുകളുടെ നിർദ്ദേശങ്ങൾക്കും രൂപകൽപ്പനകൾക്കും അതീതമായി പെരുമാറാൻ അവർക്കും ആയിരുന്നില്ലതന്നെ.
തിരുവിതാംകൂർ പ്രദേശത്തിലെ കാര്യം ആദ്യം നോക്കാം. അവിടെ തമിഴ് നായർമാരും ഉണ്ടായിരുന്നു എന്ന് ഓർക്കേണം.
Travancore State Manualലിൽ നിന്നുമുള്ള ഉദ്ധരണി നോക്കുക. സംഭവങ്ങളെ ഇവിടെ വിവരിക്കാൻ ശ്രമിക്കുന്നില്ല. കാരണം, ആ ഓരോ സംഭവവുമായി ബന്ധപ്പെട്ട ചരിത്രം ഇവിടെ എഴുതാൻ പോയാൽ എഴുത്ത് മുന്നോട്ടു നീങ്ങാൻ പ്രയാസപ്പെടും:
Yet the Princes were not satisfied on the day. When Rodriguez with twenty-seven of his people laid the foundation stone, about two thousand Nayars collected there and tried to oppose them. But Rodriguez not minding raised one wall and apprehending a fight the next day mounted two of his big guns. The sight of these guns frightened the Nayars and they retreated;
ആശയം : QUILON രാജ്യത്തിൽ നടന്നകാര്യമാണ്. പോർച്ചുഗീസുകാരുമായി സംഭവിച്ചകാര്യമാണ്. കോട്ടയിൽ രണ്ട് വലിയ തോക്കുകൾ സ്ഥാപിച്ചതു കണ്ടപ്പോൾ നായർമാരുടെ ധൈര്യം പോയി. അവർ സ്ഥലം വിട്ടു.
ഇനി 👉Malabar Manualലിൽ നിന്നും.
But the Portuguese artillery again proved completely effective, and the enemy was driven back with heavy loss notwithstanding that the Cochin Nayers (five hundred men) had fled at the first alarm.
ആശയം : ഈ മുകളിൽ നൽകിയ സംഭവത്തിൽ കൊച്ചിനിലെ നായർ പട്ടാളം യുദ്ധം പുറപ്പെട്ടുവെന്ന് കേട്ടമാത്രയിൽ ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ടകാര്യമാണ് പറയുന്നത്.
it was with the utmost difficulty repulsed, the Cochin Nayars having again proved faithless.
ആശയം : ഈ മുകളിൽ നൽകിയ സംഭവത്തിലും കൊച്ചിൻ നായർമാർ വാക്കുപാലിച്ചില്ലാ എന്നും വിശ്വാസയോഗ്യരായില്ലായെന്നുമാണ് കാണുന്നത്.
The fort was accordingly abandoned and it is said that the last man to leave it set fire to a train of gunpowder which killed many of the Nayars and Moors, who in hopes of plunder flocked into the fort directly it was abandoned.
ആശയം : പോർച്ചുഗീസുകാർ ഉപേക്ഷിച്ചു പോകുന്ന കോട്ടയിൽയിൽനിന്നും അപഹരിക്കാൻ പറ്റുന്നവയെ ശേഖരിക്കാൻ കയറിയവർക്ക് സംഭവിച്ച കാര്യമാണ് മുകളിൽ കാണുന്നത്. വെടിമരുന്നിന് തീകൊളുത്തിയ അവസരത്തിൽ അവർ എല്ലാരും കൊല്ലപ്പെട്ടു.
ഇനി Travancore State Manualലിൽ നിന്നും.
Meanwhile the subsidiary force at Quilon was engaged in several actions with the Nayar troops. But as soon as they heard of the fall of the Aramboly lines, the Nayars losing all hopes of success dispersed in various directions.
ആശയം : ട്രാവൻകൂർ രാജ്യത്തിൽ വേലുത്തമ്പി ഉയർത്തിയ കലാപവുമായി ബന്ധപ്പെട്ടകാര്യമാണ്. വേലുത്തമ്പിക്ക് ഏറ്റവും വെപ്രാളം നൽകിയത് കീഴ്ജനങ്ങൾ ഉയർന്നുവരുന്നതാണ് എന്ന് മനസ്സിലാക്കുക. ഇങ്ഗ്ളിഷ് കമ്പനിയുടെ ശിപായി പട്ടാളം തിരുവിതാംകൂറിലെ നായർ പടയാളികളുമായി പലയിടത്തും ഏറ്റുമുട്ടിക്കൊണ്ടിരുന്നു. Aramboly lines എന്ന അവരുടെ പ്രതിരോധ നിര പൊളിഞ്ഞുവെന്ന അറിവു ലഭിച്ചപ്പോൾ നായർമാർക്ക് എല്ലാവിധ വിജയസാധ്യയും നഷ്ടപ്പെട്ടുവെന്നു തോന്നി. അവർ വിവിധ ദിശകളിലേക്ക് ഓടിമറിഞ്ഞു.
നായർമാർ നൂറ്റാണ്ടുകളിലൂടെ ഒരേ സ്വഭാവക്കാരായിരുന്നിരിക്കാം എന്ന് തോന്നേണ്ടതില്ല.
വ്യത്യസ്ത കുട്ടിരാജ്യങ്ങളിൽ നായർ സ്ഥാനങ്ങളിലേക്ക് പുതുതായി കയറിക്കൊണ്ടിരുന്ന കൂട്ടരെക്കുറിച്ചുള്ള വേവലാതികൾ ഒരുവശത്ത്. മറ്റൊരു ദിശയിൽ അവരെ അടിയാളന്മാരായി കാണുന്ന വിവിധ നിലവാരത്തിലുള്ള നമ്പൂതിരി വംശങ്ങൾ. പോരാത്തതിന് നായർമാർക്ക് മൊത്തമായി കീഴിൽ പെട്ടുനിൽക്കുന്ന വിവിധ നിലവാരത്തിലുള്ള കീഴ്ജനങ്ങളും.
ഈ കീഴ്ജനങ്ങളിൽ പലരും അവരുടെ കീഴ്ജനാവസ്ഥ അംഗീകരിച്ചിരിക്കണം എന്നില്ല.
ഓരോ നായർ ഉപവിഭാഗത്തിലേയും കുറേ പേർ യാതോരു ആയുധ ഏറ്റുമുട്ടൽ പദ്ധതികളും ഇല്ലാതെ സാധാരണ തൊഴിലുകൾ ചെയ്യുന്നവർ ആയിരുന്നിരിക്കാം. കുറേ ചെറുപ്പക്കാർ അങ്കം വെട്ടിയും ചാവാർ ഏറ്റുമുട്ടലുകളിൽ പെട്ടും മരണപ്പെടുകയോ നിത്യമായി കൈകാലുകൾ നഷ്ടപ്പെട്ടു ജീവിക്കുകയോ ചെയ്തിരിക്കാം.
Malabar Manualലിൽ ഒരിടത്ത് ഈ വിധം പറയുന്നുണ്ട്:
..... or the Nayar militia were very fickle, and flocked to the standard of the man who was fittest to command and who treated them the most considerately
👉.
ആശയം: നായർ നാട്ടുപ്പടയാളികൾ വളരെ അസ്ഥിരരും മനസ്സുറപ്പില്ലാത്തവരും ആണ്. തങ്ങളെ നയിക്കാൻ ഏറ്റവും പറ്റിയ ആൾ എന്ന് അവർക്ക് തോന്നുന്നതും, അവർക്ക് ഏറ്റവും ഗണ്യമായ ഉപകാരങ്ങൾ നൽകുന്നതുമായ ആളുടെ പതാകയ്ക്ക് കീഴിലേക്ക് അവർ കൂറുമാറും. END.
ഇങ്ങിനെ ഒരു വിശേഷണം നായർമാരെക്കുറിച്ച് മാത്രമല്ല, മറിച്ച് എല്ലാ ഫ്യൂഡൽ ഭാഷാ ജനവംശങ്ങളെക്കുറിച്ചും പറയാനാവുന്ന കാര്യം തന്നെയാണ്.
എന്നാൽ അർദ്ധ പ്രാകൃത സ്വഭാവമുള്ള പ്രദേശത്തിലെ പലവിധ പ്രാകൃത സ്വാഭവങ്ങളുടേയും മൂർത്തീകരണവും നായർമാരിൽ കണ്ടിരുന്നതായി Malabar Manualലിൽ കാണുന്നുണ്ട്.
അവർ നിത്യജീവിതത്തിൽ ഏറ്റുമുട്ടിയിരുന്നവരിൽ പലരും പരുക്കൻ സ്വഭാവക്കാർ തന്നെയായിരുന്നിരിക്കാം. എന്നാൽ മാന്യസ്വഭാവവും ആയുധ ബലത്തിൽ ശക്തികുറഞ്ഞവരും ആയ ഏത് കൂട്ടരും ഇവരുടെ കൈകളിൽ പെട്ടപോയാൽ, അവരെ സാമൂഹികമായി ഇവർ തമർത്തിക്കളയും എന്നതിന് യാതോരു സംശയവും വേണ്ടതന്നെ.
ഇവർ വൻ സൈനിക ബോധമുള്ളവാരാണ് എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ആവിധ ആശയങ്ങളുമായി ബന്ധപ്പെട്ട ഇങ്ഗ്ളിഷ് മനോഭാവങ്ങളുടെ ഒരു നേരിയ അംശം പോലും ഇവരിൽ കണ്ടിരുന്നില്ല എന്നും പറയാവുന്നതാണ്.
കീഴടങ്ങിയ ശത്രുപക്ഷത്തിനോട് വൻ പകയും വിരോധവും ഇവർ വെച്ചുപുലർത്തും. കീഴടങ്ങൾ നിബന്ധനകൾ യാതൊന്നും ഇവർ പാലിക്കില്ലതന്നെ.
ഈ സംഭവം നോക്കുക.
A large body (300) of the enemy, after giving up their arms and while proceeding to Cannanore, were barbarously massacred by the Nayars.
ആശയം : കാനറയിൽ നിന്നും വൻ ശത്രുസൈന്യം മലബാറിലേക്ക് കടന്നപ്പോൾ കുട്ടിരാജ്യങ്ങൾ അത്രയും Tellicherryയിലെ ഇങ്ഗ്ളിഷ് കമ്പനിയോട് സംരക്ഷണം ആവശ്യപ്പെടുകയും ആ കമ്പനിക്ക് കീഴിൽ അണിനിരക്കുയും ചെയ്ത സംഭവമാണ്. കുട്ടിരാജ്യ പട്ടാളങ്ങൾ നായർപടയാളികൾ തന്നെ.
ഒരു കാനറീസ് കോട്ടയിലെ പട്ടാളക്കാരും അവരുടെ സ്ത്രീകളും ആയുധങ്ങൾ വച്ച് കീഴടങ്ങി. അവരെ Cannanoreറിലേക്ക് കൊണ്ടുപോകാൻ നായർ പടയാളികളോട് നിർദ്ദേശം നൽകിയ അവസരത്തിൽ, നായർ പടയാളികൾ അവരെ വഴിയിൽ വച്ചു കൂട്ടക്കൊല ചെയ്തു. അതും വൻ പ്രാകൃത രീതികളിൽ.END
ഇതേ സംഭവത്തിൻ്റെ തുടർച്ചയും നോക്കുക.
Captain Lane reported, “cruelly—shamefully— and in violation of all laws divine and humane, most barbarously butchered” by the Nayars, notwithstanding the exertions of the English officers to save them.
ആശയം : കാനറീസ് പട്ടാളത്തിൻ്റെ Ayconny കോട്ട കീഴടങ്ങി. അപ്പോൾ, എല്ലാ വിധ മാനുഷിക പരിഗണനകളും കാറ്റിൽ പറത്തിക്കൊണ്ട് നായർമാർ, അവരെ കടും പ്രകൃത രീതിയിൽ കൂട്ടക്കൊല ചെയ്തു. ഇങ്ഗിളിഷ് പട്ടാള ഓഫിസർമാർ ഇവരെ തടയാൻ നോക്കിയെങ്കിലും, അവരുടെ താക്കീതുകളേയും തടയലുകളേയും വകവെക്കാതെയാണ് നായർപട്ടാളക്കാർ ഈ കടും ക്രൂരത ചെയ്തത്. END
ഈ സംഭവത്തിനോട് വളരെ സാമ്യമുള്ള മറ്റൊരു സംഭവം രണ്ടാം ലോക മഹായുദ്ധത്തിൻ്റെ അന്ത്യത്തിൽ സംഭവിച്ചിരുന്നു. അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ പരാമർശിക്കാം.
Cannanore Townണിലെ Ali Raja കുടുംബത്തിലെ (അറക്കൽ കുടുംബത്തിലെ) ബീവിയുമായി ഇങ്ഗ്ളിഷ് പക്ഷം 1784 ജനുവരി 8ന് നടത്തിയ ഉടമ്പയിലും, ബീവിയുടെ ഒരു പ്രധാന ആവശ്യം Bibi’s protection against the Nayars ആയിരുന്നു.
ഇത് നായർമാരുടെ മാത്രം കാര്യമല്ല, മറിച്ച് ഇങ്ഗ്ളിഷ് ഭരണം ഈ ഉപഭൂഖണ്ഡത്തിൽ മിക്ക ജനവംശങ്ങളിലും കണ്ടകാര്യംതന്നെയാണ്. ഉടമ്പടി പ്രകാരം കീഴടങ്ങിയ കൂട്ടരെ തെരുവു നായ്ക്കളെപ്പോലെ അടിച്ചു കൊല്ലുക എന്നത്.
ഇവിടെ പ്രത്യേകമായി എടുത്തുപറയേണ്ടത്, ടിപ്പു സുൽത്താൻ്റെ പക്ഷവും ശത്രുക്കളോട്, അവർ ഏത് സമുധായക്കാരയാലും ശരി, കഠിനമായിത്തന്നെയാണ് പെരുമാറിയിരുന്നത് എന്നതാണ്.
ഒരു ഇങ്ഗളിഷ് വീക്ഷണ കോണിൽ നിന്നും വീക്ഷിച്ചാൽ നായർ പടയാളികളിൽ വ്യക്തമായി കാണാനാവുന്ന നിലവാരക്കുറവിനെക്കുറിച്ച് ഈ എഴുത്തിൻ്റെ മൂന്നാം ഭാഗം 80ആം അദ്ധ്യായത്തിൽ👆 കുറച്ചുകാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് കാണുന്നു.
ഹൈദ്രാലി മലബാറിനേയും, പിന്നീട് Sultan Tipu (Tipu Sulthaan) മലബാറിനേയും തിരുവിതാംകൂറിനേയും ഉന്നം വച്ചുകൊണ്ട് ആക്രമണ പരമ്പര അഴിച്ചുവിട്ടപ്പോൾ, നായർമാരിൽ പലരും വ്യക്തിപരമായി വൻ ധൈര്യം പ്രകടിപ്പിച്ചിരിക്കാം എങ്കിലും, മൊത്തമായി പരാജയവും ഓടിപ്പോകലും ആശയക്കുഴപ്പവും വിഭ്രാന്തിയും മറ്റുമാണ് അവർ പ്രകടിപ്പിച്ചത് എന്നു കാണുന്നു.
താഴെ നൽകിയിട്ടുള്ള ഉദ്ധരണികൾ നോക്കുക.
1. Fullarton👉 applied for and received four battalions of Travancore sepoys, which he despatched to the place to help the Zamorin to hold it till further assistance could arrive, but before the succour arrived, the Zamorin’s force despairing of support had abandoned the place and retired into the mountains. Tippu’s forces, thereupon, speedily reoccupied all the south of Malabar as far as the Kota river
2. Nayres👉 were busied in attempting to oppose the infantry, who pretended to be on the point of passing over. They were frightened at the sudden appearance of the cavalry and fled with the utmost precipitation and disorder without making any other defence but that of discharging a few cannon which they were too much intimidated to point properly.
3. The whole 👉 army in consequence moved to attack the retrenchment ; but the enemy perceiving that Hyder’s troops had stormed their outpost, and catching the affright of the fugitives, fled from their camp with disorder and precipitation.
4. The Travancore 👉 commander had arranged that the Raja’s force should reassemble upon the Vypeen Island, but the extreme consternation caused by the loss of their vaunted lines had upset this arrangement, and the whole of the force had dispersed for refuge into the jungles or had retreated to the south.
4. On this 👉 application Hyder Ali sent a force under his brother-in-law, Muckh doom Sahib, who drove back the Zamorin’s Nayars
ആശ്ചര്യകരമായ മെയ്വഴക്കവും ആയുധ പരിചയവും മറ്റും കാഴ്ചവെച്ച് വിദേശീയരായ യാത്രികരെ അത്ഭുത സ്ഥബ്ദരാക്കിയ അതേ ജനക്കൂട്ടം വിറച്ചുപോയ സംഭവങ്ങൾ ആണ് മുകളിൽ ഉദ്ധരിക്കപ്പെട്ടവ.
എന്നാൽ യോദ്ധാക്കളായ നായർമാരിൽ പലർക്കും വ്യക്തിപരമായി യാതോരു ധൈര്യവും ഉണ്ടായിരുന്നില്ല എന്നും തോന്നുന്നില്ല.
ഉദാഹരണത്തിന് താഴെനൽകിയ ഉദ്ധരണികൾ നോക്കുക.
The Nayars👉, in their despair, defended such small posts as they possessed most bravely.
ആശയം : ഹൈദ്രാലിയുടെ ആക്രമണസമയത്തുള്ള ഒരു സംഭവമാണ്. യാതോരു ഗത്യന്തരവും ഇല്ലാ എന്ന് കണ്ട് നായർമാർ അവരവരുടെ ചെറുകിട ചെറുത്തുനിൽപ്പ് ഇടങ്ങളിൽ വൻ ധൈര്യം പ്രകടിപ്പിച്ച കാര്യമാണ്. END
The Nayars defended themselves until they were tired of the confinement, and then leaping over the abbatis and cutting through the three lines with astonishing rapidity, they gained the woods before the enemy had recovered from their surprise.” (Wilks’ History, I, 201.)
ആശയം : ഈ വിധമുള്ള മരക്കമ്പുകൾകൊണ്ടുള്ള ചെറുകിട ചെറുത്തു നിൽപ്പുകൾക്കുള്ളിലെ താമസം മടുത്ത്, അവർ മരക്കൊമ്പുകൾക്ക് മുകളിലൂടെ ചാടിക്കടന്ന് ശത്രുപക്ഷത്തിൻ്റെ മൂന്ന് നിരകളെ വെട്ടിവീഴ്ത്തി, ശത്രു സൈനികരിൽ ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ വനപ്രദേശത്തിലേക്ക് കടന്നുകളഞ്ഞു. END
എന്നാൽ ഈ വിധമായുള്ള യാതോരു വ്യക്തിപരമായുള്ള ധൈര്യവും നായർമാർക്ക് മൊത്തമായുള്ള ഒരു ബലവും ശക്തിയും നൽകിയിരുന്നില്ല. അവരുടെ സാമൂഹിക ആശയവിനിമയ കണ്ണികളെക്കാൾ വിപുലമായ കണ്ണികൾ ഉള്ള ശത്രുക്കൾ മൈസൂറിൽ നിന്നും വന്നപ്പോൾ അവരുടെ കൊച്ചുകൊച്ചു ധൈര്യങ്ങൾക്ക് യോജിച്ചുനിന്ന് പ്രവർത്തിക്കാൻ ആയില്ലതന്നെ.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു ജിജ്ഞാസ ഉളവാക്കുന്ന ഒരു സംഭവം പോർച്ചുഗീസുകാരുമായുള്ള ഒരു ഏറ്റുമുട്ടലിൽ സംഭവിച്ചിരിന്നു.
But a partial crossing was effected at another point, and a curious incident, possible only in Indian warfare, occurred, for a band of Cherumar, who were there busy working in the fields, plucked up courage, seized their spades and attacked the men who had crossed. These being, more afraid of being polluted by the too near approach of the low-caste men than by death at the hands of Pacheco’s men, fled precipitately
Pacheco expressed strong admiration of the Cherumars’ courage and wished to have them raised to the rank of Nayars. He was much astonished when told that this could not be done.
ആശയം : കോഴിക്കോട് രാജാവ്, Cochinനിലുള്ള പോർച്ചുഗീസുകാരെ ആക്രമിച്ച അവസരത്തിലാണ് ഇത്. കോഴിക്കോട് നിന്നും വന്ന നായർ പടയാളികൾ കുറെ നെൽവയലുകളിലൂടെ കടന്നു മുന്നോട്ട് നീങ്ങുകയായിരുന്നു. ആ നെൽവയലുകളിൽ ജോലിചെയ്തിരുന്ന ചെറുമർക്ക് വൻ അരിശം വന്നു. നെൽവയലിൽ അവർ കഷ്ടപ്പെട്ട് ചെയ്ത കൃഷി മുഴുവനും നശിച്ചുപോകുന്നു. അവർ അവരുടെ കൈയിലുള്ള മൺവെട്ടികൾ കൊണ്ട് നായർ പടയാളികളെ ആക്രമിച്ചു. നായർ പടയാളികൾ ജീവനും കൊണ്ട് ഓടി. മൺവെട്ടിയെ പേടിച്ചുകൊണ്ടല്ല. മറിച്ച്, ചെറുമർ അവരുടെ അടുത്തു വരുന്നതും, അവരുമായി ഏറ്റുമുട്ടുന്നതും അവർക്ക് താങ്ങാൻ പറ്റാത്ത ഭയം ഉളവാക്കിയതുകൊണ്ടാണ് അവർ വിറച്ചുകൊണ്ട് ഓടിയത്.
പോർച്ചുഗീസ് പട്ടാള മേധാവിക്ക് (Pachecoവിന്) വൻ ആനന്ദം നൽകിയ സംഭവമായിരുന്നു അത്. ചെറുമരെ നായർമാരായി സ്ഥനക്കയറ്റം നൽകാൻ ഈ പട്ടാള മേധാവി കൽപന നൽകി. അത് നടക്കുന്ന കാര്യം അല്ലായെന്ന് കേട്ടപ്പോൾ, Pachecoക്ക് എന്താണ് കാര്യം എന്ന് മനസ്സിലായില്ലാ എന്ന് നമുക്ക് മനസ്സിലാക്കാം.
END
QUOTE: ഈ സംഭവത്തിനോട് വളരെ സാമ്യമുള്ള മറ്റൊരു സംഭവം രണ്ടാം ലോക മഹായുദ്ധത്തിൻ്റെ അന്ത്യത്തിൽ സംഭവിച്ചിരുന്നു. അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ പരാമർശിക്കാം. END OF QUOTE.
കഴിഞ്ഞ എഴുത്തിൽ പറഞ്ഞകാര്യമാണ്. അത് ഇവിടെ വിവരിച്ചിട്ട് മുന്നോട്ട് നീങ്ങാം എന്ന് വിചാരിക്കുന്നു.
രണ്ടാം ലോകമഹായുദ്ധ കാലത്ത്, ജർമൻ പക്ഷത്തിൻ്റെ കൈകളിൽ പെട്ടുപോകുന്ന ബൃട്ടിഷ്-ഇന്ത്യൻ പട്ടാളക്കാരെ കൂറ് മാറ്റി തങ്ങളോടൊപ്പം ചേർക്കാനായി ജർമൻ സർക്കാർ സുഭാഷ്ചന്ദ്ര ബോസിൻ്റെ പ്രസ്ഥാനത്തിന് ഒരു വൻ തുകതന്നെ നൽകിയിരുന്നു.
ജപ്പാൻ സൈനികർ പടികൂടിയ ബൃട്ടിഷ്-ഇന്ത്യൻ പട്ടാളക്കാരിൽ പലരും കൂറുമാറുകയും ചെയ്തിരുന്നു. ഇതിൻ്റെ വ്യക്തമായ കാരണം, ജാപ്പനീസ് യുദ്ധതടവ് കേന്ദ്രങ്ങളിൽ പെട്ടുപോയാൽ മനുഷ്യൻ വന്യമൃഗങ്ങളുടെ കൈകളിൽ അകപ്പെട്ടതുപോലെയാവും അനുഭവം എന്നതായിരുന്നു.
സുഭാഷ്ചന്ദ്രനും കൂട്ടരും രൂപീകരിച്ചിരുന്ന INA എന്ന പേരിൽ അറിയപ്പെട്ടിരുന്ന പട്ടാളത്തിലേക്ക് കൂറുമാറിയവരെ ജപ്പാൻ പക്ഷം INAയിൽ ചേർത്തു. INAയിൽ ഏതാണ്ട് 2000ത്തോളം അംഗങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പഴയകാല കണക്ക് എന്ന് പറയപ്പെടുന്നു. ഇന്ന് ലഭിക്കുന്ന കണക്കുകളിൽ അംഗ സംഖ്യ പതിനായിരങ്ങൾ ആണ്.

ഇന്ത്യൻ പട്ടാളത്തടവുകാരിൽ പലരും കൂറുമാറാൻ കൂട്ടാക്കിയില്ല. അവരിൽ പലരേയും ജാപ്പനീസ് പട്ടാളം അതിക്രൂരമായി ബയണറ്റ് (bayonet) ഉപോയഗിച്ചു കൊന്നിരുന്നുവെന്നാണ് Japanese war archivesസിൽ നിന്നും ലഭിച്ച വിവരം. മുകളിൽ നൽകിയ ചിത്രം നോക്കുക.
കൂറുമാറി ഇങ്ഗ്ളിഷ് സഖ്യത്തിന് എതിരായി പടക്കളത്തിൽ ഇറങ്ങിയ കൂട്ടരോട് ബൃട്ടിഷ്-ഇന്ത്യൻ പട്ടാളക്കാർക്കിടയിൽ വൻ വെറുപ്പുതന്നെ വളർന്നിരുന്നു.
യുദ്ധത്തിൻ്റെ അവസാന കാലത്ത് ജാപ്പനീസ് പക്ഷത്തെ സിങ്കപ്പൂരിൽ ഇങ്ഗ്ളിഷ് സൈന്യം കീഴടക്കിയപ്പോൾ, ഈ കൂറുമാറിയ കൂട്ടരും കീഴടങ്ങിയ കൂട്ടരിൽ പെട്ടുപോയി. ഇങ്ഗ്ളിഷ് സൈന്യം ഇവരെ തടവുകാരാക്കി, അവക്ക് കാവൽനിൽക്കാനായിബൃട്ടിഷ്-ഇന്ത്യൻ പട്ടാളക്കാരെ ഏൽപ്പിച്ചു.
എന്നാൽ ഇങ്ഗ്ളിഷ് പട്ടാള ഓഫിസർമാരുടെ സാന്നിദ്ധ്യം ഇല്ലാത്ത അവസരത്തിൽ ബൃട്ടിഷ്-ഇന്ത്യൻ പട്ടാളക്കാർ ഈ കൂറുമാറിയ കൂട്ടരെ വെട്ടിയും ബയണറ്റ് ഉപയോഗിച്ചും മുറിവേൽപ്പിക്കാനും കൊല്ലാനും ശ്രമിച്ചു. എടാ കരിങ്കാലി എന്നെല്ലാം രീതിയിൽ വിളിച്ചുപറഞ്ഞുകൊണ്ടാണ് ഇവർ അവരെ ആക്രമിച്ചത്.
ഈ അവസരത്തിൽ ഈ തടവുകാരെ ബൃട്ടിഷ്-ഇന്ത്യൻ പട്ടാളക്കാരിൽ നിന്നും സംരക്ഷിക്കാനായി ഇങ്ഗ്ളിഷ് പട്ടാളം തന്നെ വരേണ്ടിവന്നു.
ഫ്യൂഡൽ ഭാഷകളിൽ കീഴടങ്ങിയവനെ തരംതാഴ്ത്തിയാണ് വാക്ക് കോഡുകളിൽ സ്വമേധയാ നിർവ്വചിക്കുക എന്നും, അതുമായി ബന്ധപ്പെട്ട് മനുഷ്യ പെരുമാറ്റങ്ങളിലും ഭാവങ്ങളിലും 180° എതിർകോണുകളിലേക്കുള്ള മാറ്റം സംഭവിക്കും എന്നുമുള്ള കാര്യത്തെക്കുറിച്ച് ഇങ്ഗ്ളിഷിൽ പറഞ്ഞറിയിക്കാൻ പ്രയാസം തന്നെയാണ്.
ഇനി നായർമാരുടെ കാര്യത്തിലേക്ക് തിരിച്ചുപോകാം.
Malabar Manualൽ നായർമാരെ പുകഴ്ത്താനായി എന്തും എഴുതിച്ചേർക്കാം എന്ന ഒരു ഭാവം തന്നെ ചില ദിക്കിൽ കാണുന്നുണ്ട്. ഉദാഹരണത്തിന് ഈ വാക്യങ്ങൾ നോക്കുക:
👉:
And probably the frantic fanatical rush of the Mappillas on British bayonets, which is not even yet a thing of the past, is the latest development of this ancient custom of the Nayars
ആശയം : ദക്ഷിണ മലബാറിലെ മാപ്പിളമാർ ബൃട്ടിഷുകാരുടെ തോക്കിൻകത്തിയിലേക്ക് (bayonets) ചാടിവീണുമരിച്ചിരുന്നത് പോലും നായർമാരുടെ പ്രാചീന സംസ്ക്കാരത്തിൻ്റെ ആധുനിക ഭാവം ആണ് എന്ന്. END
ശുദ്ധമായ വിവരക്കേടും വിഡ്ഢിത്തവും എഴുതി നായർമാരുടെ പൈതൃകത്തിലേക്ക് വൻ ധൈര്യത്തിൻ്റെ നിറം കലർത്താൻ ശ്രമിക്കുന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് മുകളിൽ ഉദ്ധരിച്ച വരികളിൽ ഉള്ളത്. ഇവിടെ സൂചിപ്പിക്കപ്പെട്ട മാപ്പിളമാർ കീഴ്ജനം ഇസ്ലാമിലേക്ക് മാറിയവർ ആണ്. അല്ലാതെ നായർമാർ മതംമാറിയവർ അവാൻ സാധ്യത കുറവാണ്.
1836നും 1853നും ഇടയിലായി ദക്ഷിണ മലബാറിൽ മാപ്പിളമാർ ഹൈന്ദവരേയും അവരുടെ ചൊൽപ്പടിക്കാരായ നായർമാരേയും അമ്പലവാസികളേയും, പോരാത്തതിന് ഒരിക്കൽ അവരുടെ അടിമവ്യക്തിയേയും ആക്രമിച്ച 👉ഏതാണ്ട് 27ഴോളം സംഭവങ്ങൾ Malabar Manualലിൽ രേഖപ്പെടുത്തിക്കാണുന്നുണ്ട്. ഇതിന് പുറമേ ഒരു പ്രവാശ്യംമാത്രം വടക്കേ മലബാറിൽ, കോട്ടയം താലൂക്കിൽ പെട്ട മട്ടന്നൂരിലെ ഒരു വൻ ഭൂജന്മിയുടെ കുടുംബത്തിലെ പതിനെട്ടോളം പേരെ വീട്ടിൽക്കയറി വെട്ടിക്കൊന്ന കാര്യവും കാണുന്നുണ്ട്.
ഈ സംഭവങ്ങളിൽ ഒന്നു പോലും മാപ്പിളമാർ ഇങ്ഗ്ളിഷ് ഭരണത്തിനോടുള്ള എതിർപ്പിനാൽ ചെയ്ത കാര്യം അല്ലതന്നെ. എന്നാൽ ഭരണം നടത്തുന്നുത് ഇങ്ഗ്ളിഷ് കമ്പനി ആയതിനാലും, നാട്ടിൽ അരാജകത്തം പടരരുത് എന്നുള്ളത് അവരുടെ ഉത്തരവാദിത്തം ആണ് എന്ന് അവർക്ക് തോന്നിയതിനാലും, ഈ ഓരോ സംഭവത്തിലും പോലീസ് പ്രവർത്തനവും ശിക്ഷാ നടപടികളും ഇങ്ഗ്ളിഷ് ഭരണത്തിൻ്റെ കൈകളിൽ വന്നുപെട്ടുപോയി.
മുകളിൽ സൂചിപ്പിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പിന്നീട് മാപ്പിളമാരെക്കുറിച്ച് എഴുതുന്ന സമയം എഴുതാം എന്ന് വിചാരിക്കുന്നു.
ഇങ്ഗ്ളിഷ് ഭരണത്തിനെ തെറ്റായ രീതിയിൽ മാപ്പിളമാർക്ക് പരിചയപ്പെടുത്തിക്കൊടുക്കാൻ പ്രാദേശിക ഉന്നത കുടുംബക്കാർക്ക് താൽപ്പര്യം ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്. അതാണ് മുകളിൽ ഉദ്ധരിച്ച വാക്യത്തിൽ കാണുന്ന സൂചനയും. കാരണം, ഈ വിധം
British bayonets എന്ന ഒരു വാക്ക് പ്രയോഗം William Loganന്റേ ത് ആവാൻ സാധ്യത കുറവാണ്.
ഇങ്ഗ്ളിഷ് ഭരണത്തെ ഈ ഉപഭൂഖണ്ഡത്തിലെ ഓരോ വ്യത്യസ്ത ജനവിഭാഗത്തിനോടും കരുതിക്കൂട്ടി തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പരിചയപ്പെടുത്താനും, ഇങ്ഗ്ളിഷ് പക്ഷത്തിനോട് വിരോധം വളർത്തി രണ്ടു പക്ഷത്തേയും തമ്മിൽ ശത്രുക്കളാക്കിക്കൊണ്ട്, രണ്ടുകൂട്ടരേയും സ്വന്തം കാര്യത്തിനായി മുതലാക്കുക എന്നുള്ളതും ഈ ഉപഭൂഖണ്ഡത്തിലെ ഉന്നത ജനവിഭാഗങ്ങളുടെ ഒരു നിത്യപ്രവർത്തനം ആയിരുന്നു എന്നു മനസ്സിലാക്കുക. ഇത് ഇന്നും നടക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഇവിടെ മറ്റൊരു പ്രസ്താവനകൂടി നൽകാൻ തോന്നുന്നു.
Malabar Manualലിൽ നായർമാരാണ് വൻ ധൈര്യശാലികൾ എന്നെല്ലാം അനവധി പ്രാവശ്യം എടുത്തെടുത്ത് പറയുന്നുണ്ട് എങ്കിലും, യഥാർത്ഥ സംഭവ വിവരണങ്ങളിൽ എല്ലാം തന്നെ നായർ ധൈര്യം മാഞ്ഞുപോകുന്നതായാണ് കാണുന്നത്. എന്നാൽ, Malabar Manualലിൽ വളരെ വ്യക്തമായിത്തന്നെ അതിശയകരമായ ധൈര്യം പ്രകടിപ്പിച്ച ഒരു കൂട്ടരെക്കുറിച്ച് William Loganന്റേപതാണ് എന്ന് വ്യക്തമായും തോന്നുന്ന വാക്കുകൾ കാണുന്നുണ്ട്.
ഈ അതിശയകരമായ ധൈര്യം കാണിച്ചവർ എന്ന് എഴുതപ്പെട്ടിട്ടുള്ളത് ദക്ഷിണ മലബാറിലെ കീഴ്ജനമായ മാപ്പിളമാരെക്കുറിച്ചാണ്. ഈ അമിത ധൈര്യത്തിൻ്റെ കാരണം മാപ്പിളമാരിലെ അമിത ദൈവവിശ്വാസവും, അതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള fanaticismസവും (മതഭ്രാന്തും) ആണ് എന്നാണ് അന്ന് മനസ്സിലാക്കിയിരുന്നത് എന്നു തോന്നുന്നു.
എന്നാൽ വാസ്തവം ഇതിനേക്കാൾ സങ്കീർണ്ണമായിരുന്നു എന്നാണ് മനസ്സിലാക്കാൻ പറ്റിയത്. ആ വിഷയത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
മറ്റൊരു വിഭാഗം മുസ്ളിം (മാപ്പിളമാർ അല്ലാത്ത) ജനവിഭാഗത്തെക്കുറിച്ച്, Malabar Manualലിൽ മറ്റൊരു രീതിയിൽ വളരെ പുകഴ്ത്തി എഴുതിക്കാണുന്ന ഒരു ഇടവും കാണാൻ പറ്റിയിട്ടുണ്ട്. അതിൽ നൽകിയിട്ടുള്ള ഗുണമേന്മയുടെ സാക്ഷ്യപത്രം (certificate) മുസ്ളിംസ് അടക്കമുള്ള ഈ ഉപഭൂഖണ്ഡത്തിലെ മറ്റ് യാതോരു ജനവിഭാഗത്തിനും നൽകാനും ആവുന്നതല്ല.
ആ വിവരത്തിലേക്കും ഇപ്പോൾ പോകാൻ പറ്റില്ലതന്നെ.
മലബാറിൽ ഇങ്ഗ്ളിഷ് ഭരണം സാവധാനത്തിൽ ഉറച്ചുതുടങ്ങിയത് നായർമാരിലെ വിവിധ ഉപവിഭാഗങ്ങളെ ചെറിയ തോതിലും വലിയതോതിലും ബാധിച്ചു തുടങ്ങിയിരുന്നു.
ലിഖിത രൂപത്തിലുള്ള നിയമങ്ങളും പോലീസ് പ്രസ്ഥാനവും, പോരാത്തതിന്, പൗരന്മാരെ എല്ലാരേയും ഒരേ നിലവാരത്തിലുള്ളവരായും, ഒരേ അവകാശങ്ങളും നിയമസംരക്ഷണവും ഉള്ളവരും ആയും കണ്ടുതുടങ്ങിയതുതന്നെ ഒരു വൻ പൊല്ലാപ്പായി നായർമാർക്ക് അനുഭവപ്പെട്ടിരിക്കാം.
ഇന്നുള്ള വാണിജ്യവാഹന തൊഴിലാളികളെ പോലീസ് സ്റ്റേഷനുകൾക്കുള്ളിൽ, പോലീസ് കോൺസ്റ്റബ്ൾമാർക്ക് തുല്യരായി, വാക്ക് കോഡുകളിലും അന്തസ്സിലും, ഭരണയന്ത്രം സ്ഥാപിച്ചാലുള്ള അവസ്ഥാ വിശേഷം ആലോചിച്ചു നോക്കൂ. ഏതാണ്ട് ഇതേ പോലുള്ള ഒരു സാമൂഹിക തിരിമറിയായാണ് ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനത്തിൻ്റെ സാമൂഹിക പരിഷ്കരണ നയത്തെ നായർമാരും മറ്റും, അവരിലെ ദീർഘദൃഷ്ടിയിലൂടെ, മനസ്സിലാക്കിയത് എന്ന് മനസ്സിലാക്കാവുന്നതാണ്.
പാരമ്പര്യമായി നായർമാർക്കും അവരുടെ ചെയ്തികൾക്കും, ഓരോ പ്രദേശത്തിലേയും നമ്പൂതിരി കുടുംബങ്ങളും നാടുവാഴി കുടുംബങ്ങളും എല്ലാവിധ സാമൂഹിക സംരക്ഷണവും നൽകിയിരുന്നു. നായർമാർ കീഴ്ജനങ്ങളിൽ ആരെ അടിച്ചാലും ആക്രമിച്ചാലും പീഡിപ്പിച്ചാലും അതിൽ ഒരു നിയമരാഹിത്യവും ശിക്ഷയ്ക്ക് വകയും ഉണ്ട് എന്ന ചിന്താഗതി സമൂഹത്തിൽ എവിടേയും ഉണ്ടായിരുന്നില്ല.
ഇന്ന് കാശ്മീരിൽ നിലവിലുള്ള The Armed Forces (Jammu and Kashmir) Special Powers Act, 1990 പോലെയായിരുന്നു കാര്യങ്ങൾ.
Army officers have legal immunity for their actions. There can be no prosecution, suit or any other legal proceeding against anyone acting under that law. Nor is the government's judgment on why an area is found to be disturbed subject to judicial review.
പട്ടാളം എന്തുതന്നെ ചെയ്താലും ആ കാര്യത്തെ നിയമപരമായി ആർക്കും നേരിടാൻ ആവില്ല. എന്നു വച്ച് പട്ടാളക്കാർ തോന്നന്നതെന്തും ചെയ്യും എന്നും അർത്ഥമില്ല.
അതുപോലെതന്നെ നായർമാർ എന്തുചെയ്താലും അതിനെ ചോദ്യം ചെയ്യാൻ കീഴ്ജനത്തിന് അവകാശം ഇല്ലായെന്ന് കീഴ്ജനത്തിന് തന്നെ ഉത്തമവിശ്വാസം ഉണ്ടായിരുന്നു. എന്നാൽ നായർമാർ എന്ത് വേണ്ടാതീനവും ചെയ്യും എന്നും ഇതിന് അർത്ഥമില്ല.
കീഴ്ജനത്തിന് ഏറ്റവും പേടി മറ്റ് കീഴ്ജനങ്ങളെത്തന്നെയാവും. അവർക്കും അവരുടെ കുടുംബത്തിലെ വ്യക്തികൾക്കും സ്ത്രീജനങ്ങൾക്കും, ആ കൂട്ടരിൽ നിന്നും സംരക്ഷണം ഉറപ്പുവരുത്തുന്നത് നായർമാർ തന്നെയാവും.
Malabar Manualലിൽ നായർമാർ കീഴ്ജനത്തിനെ (കീഴ്ജന മാപ്പിളമാരെയല്ല) വെട്ടിവീഴ്ത്തുന്നതും കൊല്ലുന്നതും മറ്റുമായ യാതോരു സംഭവ വിവരവും രേഖപ്പെടുത്തിയതായി കാണുന്നില്ല. അതിൻ്റെ ഏറ്റവും കൃത്യമായ കാരണം, ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാത്തിൽ, ഇങ്ഗ്ളിഷുകാരും ബൃട്ടിഷുകാരും ആയി മലബാർ ജില്ലാ കലക്ടർ പോലുള്ള ഏതാനും പേർ മാത്രമേ ഉണ്ടാവുള്ളു എന്നതാവാം.
ഈ മലബാർ കലക്ടർ ആവട്ടെ, ഡയറക്ട് റീക്റൂട്ടിഡ് ആയിട്ടുള്ള ഇങ്ഗ്ളിഷ് പരിജ്ഞാനമുള്ള പ്രാദേശികരായ ഓഫിസർമാരുള്ള ഉദ്യോഗസ്ഥ പ്രസ്ഥാനം വളർന്നു വരുന്നതുവരെ, ഭരണയന്ത്രം നടത്തിപ്പുചെയ്യിച്ചത്, ഓരോ കുഗ്രാമത്തിലേയും ചെറു പട്ടണങ്ങളിലേയും പ്രാദേശിക അധികാരി കുടുംബക്കാരിലൂടെ തന്നെയായിരുന്നു. ഈ കുടുംബക്കാർ നിശ്ചയമായും നായർമാരും അവർക്ക് മുകളിലുള്ള ജനവംശങ്ങളും ആയിരിക്കും.
ഇവരിൽ മിക്കവരും സ്വന്തമായും കൂട്ടമായും ചെയ്തിരുന്ന കാര്യം, സ്വകാര്യവും സാമുധായികവും ആയ താൽപ്പര്യങ്ങൾക്കായി, ജില്ലാ കലക്ടറേയും ഇങ്ഗ്ളിഷ് ഭരണത്തിനേയും പറ്റിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ഔദ്യോഗിക കാര്യങ്ങളിൽ വഞ്ചിക്കുകയും, പലതരം തിരിമറികൾ നടത്തുകയും കഴിയുമെങ്കിൽ അഴിമതിനടത്തുകയും മറ്റും ചെയ്യുക ആയിരുന്നു എന്നും പറയേണ്ടിയിരിക്കുന്നു.
ഈ കാര്യം Malabar Manualൽ William Logan തന്നെ വ്യക്തമായി രേഖപ്പെടുത്തിയത് കാണുന്നുണ്ട്.
നായർ കുടുംബക്കാർ അവരവരുടെ മേൽനോട്ടത്തിലുള്ള കൃഷിഭൂമിയിൽ വച്ചും പറമ്പിൽ വച്ചും, കീഴ്ജനങ്ങളെ അടിച്ചുകൊന്നാലും മറ്റും, ആ വിധ വിവരങ്ങൾ ഇങ്ഗ്ളിഷ് ഭരണയന്ത്രത്തിൻ്റെ മുകൾ നിലകളിലേക്ക് എത്തില്ല എന്നതുതന്നെയാണ് വാസ്തവം. എന്നാൽ ഈ വിധ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിഞ്ഞ്, അവയെ നിയമപരമായി ഇങ്ഗ്ളിഷ് ഭരണം നേരിടാൻ ശ്രമിച്ചിരുന്നുവെങ്കിൽ, ആ വിധ കുറ്റംചെയ്തവരെ ഇന്ത്യൻ സ്വാതന്ത്ര്യസരമ ഭടന്മാരായി ഔപചാരിക ചരിത്രം രേഖപ്പെടുത്താനും ഇന്ന് മടിക്കില്ല.
ഈ വിധമായുള്ള കൊലപാതകങ്ങൾ ഇന്ത്യാ രാജ്യം പിറന്നതിന് ശേഷവും കുറേകാലത്തോളം നേരിയ തോതിലെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളായി പല ഉൾനാടുകളിലും തുടർന്നിരുന്നു എന്നാണ് കേട്ടറിവ്.
അതേ സമയം ദക്ഷിണ മലബാറിൽ മാപ്പിളമാരിൽ ചിലർ, ചില നായർമാരേയും അമ്പലവാസികളേയും നമ്പൂതിരിമാരേയും തികച്ചും ഒറ്റപ്പെട്ട സംഭവങ്ങളിൽ ആക്രമിച്ചത്, സാമൂഹികമായി നോക്കിയാൽ ഇന്ന് പോലീസുകാരേയും മറ്റ് ഉദ്യോഗസ്ഥേരേയും ആക്രമിച്ചതുപോലുള്ള സംഭവങ്ങൾ ആയിരുന്നിരിക്കും.
അന്നുള്ള ഭരണയന്ത്രത്തിന് മുകളിൽ നിൽക്കുന്ന ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് ഈ സംഭവങ്ങളോട് പ്രതികരിക്കാതിരിക്കാനും ആവില്ല.
അന്നുള്ള ഭരണയന്ത്രത്തെക്കുറിച്ച് കുറേകാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു. അത് ഇപ്പോൾ ആവില്ല.
ഇങ്ഗ്ളിഷ് ഭരണം കീഴ്ജനങ്ങളിൽ പെട്ട വ്യക്തികൾക്ക് വിദ്യാഭ്യാസത്തിനും ഇങ്ഗ്ളിഷ് പരിജ്ഞാനത്തിനും, പോരാത്തതിന്, അവരുടെ ജാതീയമായ നിലവാരങ്ങൾക്ക് അതീതമായ സർക്കാർ തൊഴിൽ സ്ഥാനങ്ങൾക്കും അവസരം നൽകിയതും, നായർമാരിൽ പണ്ടുകാലം മുതൽ നിലനിൽക്കുന്ന ഐക്യമില്ലായ്മയിലൂടെയുള്ള ബലക്ഷയത്തിന് ആക്കംകൂട്ടിയെന്നും പറയാനാവുന്നതാണ്.
പറയാൻ ഉദ്ദേശിക്കുന്ന കാര്യം എത്രമാത്രം സങ്കീർണ്ണമാണ് എന്ന് അറിയില്ല.
മലബാറിലെ ആളുകൾക്ക്, ഈ ഉപഭൂഖണ്ഡത്തിലെ മറ്റുള്ള ജനങ്ങളെ അപേക്ഷിച്ച്, ഒരു തന്നിഷ്ട മാനസിക ഭാവം ഉണ്ട് എന്ന് Lord William Bentinck 1804ൽ രേഖപ്പെടുത്തിയ കാര്യം Malabar Manualൽ പറയുന്നുണ്ട്. ഉദാഹരണത്തിന് തമിഴരെപ്പോലെ അല്ല മലബാറുകാർ.
ഒരു തന്നിഷ്ടഭാവം മലബാറുകാർക്ക് ഉണ്ടായിരുന്നു എന്ന് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരിൽ പലരും സമ്മതിച്ചിരുന്നു പോലും. Malabar Manualൽ പലതും എഴുതിച്ചേർത്ത നായർമാർ വളരെ കൃത്യമായി ചുഴഞ്ഞെടുത്ത ഒരു രേഖയാവാം ഈ കാര്യം.
👉:
Lord William Bentinck wrote in 1804 that there was one point in regard to the character of the inhabitants of Malabar, on which all authorities, however diametrically opposed to each other on other points, agreed, and that was with regard to the “independence of mind” of the inhabitants.
അക്കാലങ്ങളിൽ മലബാറി എന്ന നിർവ്വചനത്തിൽ എണ്ണപ്പെടുന്നത് നായർമാർ മുതൽ മുകളിലോട്ടുള്ള നമ്പൂതിരിമാർ വരേയുള്ളവരേയാണ്. ഇവരിൽ തന്നെ എണ്ണത്തിൽ നായർമാരാണ് കൂടുതൽ ഉണ്ടായിരുന്നിരിക്കുക.
നായർമാരിൽ അന്ന് തന്നിഷ്ടഭാവം ഉണ്ടായിരുന്നു എന്നത് സാധ്യതയുള്ള കാര്യമാവാം. ഈ തന്നിഷ്ടഭാവം പ്രാദേശിക ഫ്യൂഡൽ ഭാഷാ കോഡുകൾ എന്തെല്ലാമോ രീതിയിൽ പ്രവർത്തിച്ചും തമ്മിൽ പ്രതിപ്രവർത്തിച്ചും സൃഷ്ടിക്കുന്നതു തന്നെയാവും.
അങ്ങിനെ പറയുമ്പോൾ മനസ്സിൽ കയറിവരുന്ന ചോദ്യം, അങ്ങിനെയെങ്കിൽ ഈ ഉപഭൂഖണ്ഡം മുഴുവനും ഉള്ളത് ഫ്യൂഡൽ ഭാഷകൾ ആല്ലേ എന്നും, അതിനാൽത്തന്നെ ഈ ഉപഭൂഖണ്ഡത്തിലെ എല്ലാരിലും ഈ ഭാവം കാണേണ്ടേയെന്നുമാവും.
ഇതിനുള്ള ഉത്തരം, ഈ ഉപഭൂഖണ്ഡത്തിലെ എല്ലാരിലും ഫ്യൂഡൽ ഭാഷകളുടെ പലവിധ സവിശേതകളുടേയും സ്വാധീനം കാണും എന്നുതന്നെയാണ്. എന്നാൽ ഓരോ പ്രദേശത്തിലും അതാതു ഭാഷയുടെ ഉള്ളറകളിലെ കോഡുകളും സമൂഹത്തിലുള്ള വ്യത്യസ്ത സംവിധാനങ്ങളും തമ്മിൽ പ്രതിപ്രവർത്തിച്ചാണ് വ്യക്തവും കൃത്യവും ആയ മനുഷ്യഭാവങ്ങൾ സൃഷ്ടിക്കുക എന്നതാണ്.
ആ വിഷയത്തിൻ്റെ അഗാധതകളിലേക്ക് ഇപ്പോൾ ഇറങ്ങാൻ ആവില്ലതന്നെ. എന്നാൽ ഇത്രമാത്രം ഇവിടെ പറയാം.
വാക്കുകളുടേയും ലിപകിളുടേയും അതീന്ത്ര്യസോഫ്ടേർ കോഡുകളിൽ, നാം അറിയാത്ത പലതും കണ്ടേക്കാം.
ഉദാഹരണത്തിന്, കമ്പ്യൂട്ടറിൽ ഇങ്ഗ്ളിഷ് ലിപികളേയും മറ്റും, അവയുടെ Alt codeകൾ ഉപയോഗിച്ച് എഴുതാൻ പറ്റും. ഇങ്ങിനെ ഒരു വളരെ ലളിതമായി ഉപയോഗിക്കാൻ പറ്റുന്ന കോഡുകൾ ലിപികൾക്കും മറ്റും പിന്നണിയിൽ ഉണ്ട് എന്ന കാര്യം കമ്പ്യൂട്ടർ ഉപയോഗിക്കുന്ന പലർക്കും അറിയില്ലതന്നെ.
ഒരേ ഭാഷയിലെ ഒരേ പോലുള്ള വാക്കുകൾക്ക് പിന്നണിയിൽ, വ്യത്യസ്ത രീതിയിൽ ഉള്ള അതീന്ത്ര്യ സോഫ്ട്വേർ കോഡിങ്ങുകളും കണ്ടേക്കാം.
ഈ എഴുത്ത് എഴുതുന്ന അവസരത്തിൽ ഒരിക്കൽ ഒരു നിരീക്ഷണം മനസ്സിൽ കയറിവരികയുണ്ടായി.
നായര് എന്ന് എഴുതിയാൽ ഒരു ഏകനായ നായർ വ്യക്തിയെ സൂചിപ്പിക്കാനും പരാമർശിക്കാനും ആവും.
അതേ സമയം തീയര് എന്ന് എഴുതിയപ്പോൾ, ഒരു ഏകനായ തീയ വ്യക്തിയെ സൂചിപ്പിക്കാനും പരാമർശിക്കാനും ആവില്ലാ എന്നു കണ്ടു.
ഈ പാതയിലൂടെ നിരീക്ഷിച്ചുകൊണ്ട് നീങ്ങിയാൽ തീയൻ, തീയറ്, തീയര്, തീയന്മാര്, തീയർമാര് എന്നെല്ലാം വാക്കുകൾക്ക് പിന്നണിയിൽ നിഗൂഢമായി പ്രവർത്തിക്കുന്ന പലതും പുറത്തുവന്നേക്കാം.
പോരാത്തതിന്, തീയത്തി എന്ന വക്കും പഠനത്തിന് വിധേയമാക്കാവുന്നതാണ്.
നായരത്തി, നായരിച്ചി എന്നെല്ലാം പ്രയോഗങ്ങൾ നായർമാരിലെ യാതോരു കൂട്ടരും അനുവധിച്ചിരുന്നില്ലാ എന്നുമാത്രമല്ല, ഓരോ നമ്പൂതിരി, അമ്പലവാസി, നായർ ഉപവിഭാഗങ്ങളിലേയും സ്ത്രീകളെ ഇതുപോലുള്ള വാക്ക് പ്രയോഗങ്ങളുടെ പ്രഹരത്തിൽ നിന്നും സംരക്ഷിക്കാനായി അവർക്കെല്ലാം വൻ ബഹുമാന സൂചകങ്ങളായ വാക്കുകൾ നേരത്തെ തന്നെ കണ്ടെത്തുകയും, അവ പ്രചരിപ്പിക്കുയും കീഴ്ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയും ചെയതിരുന്നതായി കണ്ട കാര്യം ഈ എഴുത്തിൽ നേരത്തെ പറഞ്ഞകാര്യമാണ്.
പറയാൻ വന്നകാര്യത്തിൽ നിന്നും വിട്ട് മറ്റൊരു ദിശയിലേക്കാണ് എഴുത്ത് നീങ്ങിയത്. പറയാൻ വന്ന കാര്യം അടുത്ത എഴുത്തിൽ എഴുതാം എന്ന് വിചാരിക്കുന്നു.
കഴിഞ്ഞ എഴുത്തിൻ്റെ ഏറ്റവും ഒടുവിൽ സൂചിപ്പിച്ചകാര്യം ഒന്നുകൂടി എടുക്കാം.
നമ്പൂതിരി, ഭട്ടതിരി, പട്ടര്, ചാക്യാര്, നമ്പ്യാര്, വാര്യര്, നായര് തുടങ്ങിയ വാക്കുകൾ മലബാറിൽ തീയർക്ക് മുകളിൽ വരുന്ന സാമൂഹിക സ്ഥാനങ്ങളിൽ പെട്ട ചിലകൂട്ടരിലെ ഏകനായ വ്യക്തിയെ പരാമർശിക്കാൻ പറ്റുന്ന വാക്കുകൾ ആണ്.
എന്നാൽ നോക്കൂ: തീയൻ, മലയൻ, വണ്ണാൻ, പുലയൻ, ചെറുമൻ, പറിയൻ തുടങ്ങിയ വാക്കുകൾ.
കീഴ്ജനമായി നിർവ്വചിക്കപ്പെട്ടവരിൽ പലരേയും പരാമർശിക്കുന്ന വാക്കുകൾ 'ൻ' ലിപിയിൽ ആണ് അവസാനിക്കുന്നത്.
ഈ കാര്യം വളരെ ലളിതമായി ആണ് ഇവിടെ നൽകിയത്. കാരണം, നോക്കിയപ്പോൾ ഇത് തന്നെ ചെറുതായെങ്കിലും സങ്കീർണ്ണമായ ഒരു വിഷയമാണ് എന്നു കണ്ടു. ഉദാഹരണത്തിന്, ബ്രാഹ്മണൻ. ഇവിടെയും 'ൻ' എന്ന ലിപിയാണ് അവസനം. എന്നാൽ ബ്രാഹ്മണൻ കീഴ്ജനമല്ല.
എന്നാൽ ബ്രാഹ്മണൻ എന്ന വാക്ക് യാതോരു നമ്പൂതിരി വ്യക്തിയേയും പരാമർശിക്കാനായി സാധാരണയായി ഉപയോഗിക്കാറുണ്ട് എന്നു തോന്നുന്നില്ല. പോരാത്തതിന് ഈ വാക്ക് സംസ്കൃത്തിലെ ബ്രാഹ്മൺ എന്ന വാക്കിൻ്റെ മലയാളം രൂപം മാത്രം ആയേക്കാം എന്നുമൊരു തോന്നൽ.
ഈ വിവരം വടക്കേ മലബാറിലെ തീയിരിൽ ഒരു പ്രശ്നം വളർത്തിയിരുന്നു എന്നു കാണുന്നു. തീയരിലെ ഉന്നത കൂട്ടർക്ക് ഈ 'തീയൻ' വാക്ക് അത്രകണ്ട് ഇഷ്ടപ്പെട്ടിരുന്നില്ല. അവരിലെ വ്യക്തികൾ തങ്ങൾ 'തീയര്' / 'തീയർ' ആണ് എന്ന് പറയുമെങ്കിലും, അവരിൽ തന്നെ ചിലർ തങ്ങൾ തീയരേ അല്ല, മറിച്ച് വൈശ്യരാണ് എന്ന് അവകാശപ്പെടുക പോലും ചെയ്തിരുന്നു എന്നാണ് അറിയുന്നത്.
അപ്പോൾ 'തീയൻ വരുന്നുണ്ട്' എന്ന വാക്യം 'വൈശ്യര് വരുന്നുണ്ട്' എന്നായി മാറും. വ്യക്തിയുടെ വ്യക്തിത്വത്തിൽ തന്നെ മറിമായം പോലുള്ള മാറ്റം സംഭവിക്കും.
ഇവിടെ ഈ കാര്യം എടുത്തിട്ടപ്പോൾ, മനസ്സിൽ കയറിയ വെളിപാട് ഇതാണ്:
ഇന്ന് കേരളത്തിൽ സർക്കാർ സ്ഥാനങ്ങളിലൂടെ 'സാറ്' എന്ന ഒരു ജനവംശം തന്നെ വളർന്നു വരുന്നുണ്ട്. ഇങ്ങിനെ പോയാൽ ഏതാനും നൂറ്റാണ്ടുകൾക്കുള്ളിൽ ഇവർ ഒരു വൻ സാമൂഹിക പ്രസ്ഥാനം ആവും. ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ സർക്കാർ തൊഴിലുകൾ മിക്കവാറും പാരമ്പര്യ കുടുംബ സ്വത്തും ആയി മാറും. യാതോരു സംശയവും വേണ്ടതന്നെ.
ഇവർക്ക് കീഴിൽ ആയി കുറേ ഡൂപ്ളിക്കേറ്റ് സാറന്മാറും വളർന്നുവരികയും കാലക്രമേണ കൊഴിഞ്ഞുപോകുകയും ചെയ്യും. അത് വേറും സമ്പത്തിന്റേകയും സ്വകാര്യ തൊഴിൽ സ്ഥാനങ്ങളുടേയും പേരിൽ വളർന്നുവരുന്ന സാറന്മാരാണ്.
മലബാറിയിലും മലയാളത്തിലും 'ര്' 'തിരി' എന്ന വാക്കുകൾ വ്യക്തികളുടെ പേരുകൾക്ക് നൽകുന്ന സാമൂഹിക അന്തസ്സും, 'ൻ' എന്ന വാക്ക് വ്യക്തികളുടെ പേരുകൾക്ക് നൽകുന്ന അന്തസ്സില്ലായ്മയുടെ നിർവ്വചനവും ഇങ്ഗ്ളിഷ് ഭരണത്തിന് അറിവു ലഭിച്ചിരുന്നു എന്നു കാണുന്നു. കാരണം, ഈ വിഷയം Malabar Manualലിൽ ചർച്ചചെയ്യുന്നുണ്ട്. 'ഓര്' എന്ന വാക്കുമായി ബന്ധപ്പെട്ടാണ് ഇത് ചെയ്തത് എന്നാണ് ഓർമ്മ.
'അവര്' എന്നും 'അവൻ' (മലബാറിയിൽ ഓര് എന്നും ഓൻ എന്നും) എന്നും ഇങ്ഗ്ളിഷിലെ 'He' എന്ന വാക്കിനെ വേർതിരിക്കുന്നത് തന്നെ നോക്കുക. 'അവ' എന്ന ലിപികളുടെ അറ്റത്ത് 'ര്' വന്നാൽ അന്തസ്സ്! 'ൻ' വന്നാൽ അന്തസ്സില്ലായ്മ!
He, She വാക്കുകളുടെ അറ്റത്ത് മുകളിലോട്ടും, കീഴിലോട്ടും ചൂണ്ടിക്കാണിക്കുന്ന വാലുകൾ ഉണ്ട് എന്ന കാര്യം ഇങ്ഗ്ളിഷിൽ നിന്നും വീക്ഷിച്ചാൽ വളരെ കൗതുകകരമായ ഒരു കാര്യമാണ്. എന്നാൽ ഇത് യഥാർത്ഥത്തിൽ ഒരു പൈശാചിക കോഡിങ്ങാണ് എന്ന തിരിച്ചറിവ് ആരിലും വന്നതായി കാണുന്നില്ല.
ഈ പൈശാചികതയുടെ കോഡിങ്ങിനെക്കുറിച്ച് കാര്യമായ വിവരം ലഭിക്കണമെങ്കിൽ മലയാള ഭാഷയുടെ അതീന്ത്ര്യ സോഫ്ട്വേർ കോഡുകളുടെ വേദിയിലേക്ക് കയറിച്ചെല്ലേണ്ടിവരും. ഇതിലേക്കുള്ള പാത ആർക്കും ഇന്ന് അറിയും എന്ന് തോന്നുന്നില്ല.
ഇനി നായര്മാരിലെ തന്നിഷ്ട ഭാവത്തെക്കുറിച്ച് പറയാം. നായർമാർ ബ്രാഹ്മണർക്കും ക്ഷത്രിയർക്കും അമ്പലവാസികൾക്കും കീഴിൽ വരുന്ന, അവരുടേയെല്ലാം അജ്ഞാനുവൃത്തിയായിട്ടുള്ള ആളുകളാണ്. വെറുതെയങ്ങ് ഉപമിച്ചാൽ ഒരു വലിയ വീട്ടിലെ വേലക്കാരന്റേ.യും വേലക്കാരിയുടേയും നിലവാരത്തോട് ഉപമിക്കാം.
സാധാരണ ഗതിയിൽ ഈ വേലക്കാരനും വേലക്കാരിയും, മാനസികമായും വ്യക്തിത്വപരമായും ഫ്യൂഡൽ ഭാഷാ വാക്കുകളുടെ അടിയിൽ പെട്ട് ഞെരുങ്ങി അമർന്നാണ് ജീവിക്കുക.
എന്നാൽ ആ വലിയ വീടുമായി ബന്ധപ്പെട്ടും അതിനോട് അടിയാളത്തംവച്ചും അതിനെ ആശ്രയിച്ചും ജീവിക്കുന്ന ഒരു വലിയ കൂട്ടം ദരിദ്രരായിട്ടുള്ള ആളുകൾ ആ നാട്ടിൽ ഉണ്ട് എങ്കിൽ കാര്യങ്ങളിൽ വൻ മാറ്റം തന്നെ സംഭവിക്കും.
ഈ ദരിദ്രരായിട്ടുള്ള ആളുകളുമായി ബന്ധപ്പെടുന്നതും അവരോട് നിത്യവും ആശയവിനിമയം നടത്തുന്നതും ഈ വേലക്കാരനും വേലക്കാരിയും ആയിരിക്കും. ആ വീടിന് ചുറ്റുമുള്ള ആ ഹീനജനം നിത്യവും അടിയാളത്തം പ്രകടിപ്പുക്കുന്നതും ഈ വേലക്കാരനോടും വേലക്കാരിയോടും തന്നെ ആയിരിക്കും.
ഫ്യൂഡൽ ഭാഷയിൽ, ആളുകളുടെ ബഹുമാനം എന്ന അടിയാളത്തം ലഭിച്ചാൽ വ്യക്തിയുടെ അന്തസ്സിലും വ്യക്തിത്വത്തിലും പൈശാചികവും, അതേ സമയം ദിവ്യത്വം തിളങ്ങി നിൽക്കുന്നതുമായ ഒരു മാറ്റം വന്നു നിറയും. എന്നുവച്ചാൽ പൈശാചികതയ്ക്കും ഒരു നെഗറ്റിവ് ദിവ്യത്വത്തിൻ്റെ തിളക്കം ഉണ്ട് എന്ന് അർത്ഥം.
ഈ വേലക്കാരനും വേലക്കാരിയും ആ വീട്ടിലെ യജമാനനോടും വീട്ടമ്മയോടും വൻ ആദരവും അടിയാളത്തവും പ്രകടിപ്പിക്കുമെങ്കിലും, പുറത്തുള്ളവരുടെ മുന്നിൽ ഒരു പ്രതാപ ഭാവം തന്നെയാണ് കാണിക്കുക. ഇവരെ മറ്റ് വീട്ടുവേലക്കാരോടൊത്ത് നിർത്താൻ പ്രയാസം വരും. അവർ ഒതുങ്ങിനിൽക്കില്ല. ഇത് മറ്റുള്ളവർ കാണുന്നത് ഒരു തന്നിഷ്ട ഭാവമായിട്ടായിരിക്കും.
ഫ്യൂഡൽ ഭാഷയുടെ ഒരു സവിശേഷതയാണ്, കീഴിൽ ഉള്ള വ്യക്തിക്ക് ബഹുമാനം ലഭിച്ചാൽ, അതീന്ത്ര്യ സോഫ്ട്വേറിൻ്റെ വേദിയിലെ ഡിസൈൻ വ്യൂവിൽ (design viewയിൽ) ആ ആൾക്ക് ചെറുതായതോ അതുമല്ലെങ്കിൽ വലുതായതോ ആയ സ്ഥാന ചലനം സംഭവിക്കും എന്നത്.
ലളിതമായ ഭാഷയിൽ പറഞ്ഞൽ, എല്ലാരും നീ, എടാ, വെറും പേര് എന്നെല്ലാം രീതിയിൽ നിർത്തിയിരുന്ന ഒരു വ്യക്തിക്ക് പെട്ടെന്ന് മറ്റേതെങ്കിലും വേദിയിൽ 'സാറ്', 'ചേട്ടൻ', 'അങ്ങ്', 'അവര്', 'അദ്ദേഹം', 'അങ്ങേര്' തുടങ്ങിയ രീതികളിൽ വാക്കുകളിലൂടെയും, മുണ്ട് കുത്തഴിക്കുക, എഴുന്നേറ്റ് നിന്ന് ആദരിക്കുക, ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കുക, കൈകൂപ്പി ഓച്ചാനിച്ചുനിന്ന് നമസ്ക്കാരം ചെയ്യുക, തുടങ്ങിയ പദരൂപത്തിലല്ലാത്ത അടയാളങ്ങളിലൂടേയും (non-verbal signalsസിലൂടേയും) ബഹുമാനിക്കപ്പെട്ട് നിർവ്വചിക്കപ്പെട്ടാൽ, ആ ആളുടെ മാനസിക ഭാവത്തിൽ വൻ മാറ്റങ്ങൾ സംഭവിക്കും.
മുകളിൽ പരാമർശിക്കപ്പെട്ട അനുഭവങ്ങൾ യഥാർത്ഥത്തിൽ ആ വ്യക്തിയുടെ വേലക്കാൻ, വേലക്കാരി എന്ന മാനസിക നിലവാരത്തിന് കോട്ടം നൽകുന്ന അനുഭവങ്ങൾ ആണ്. ഈ സംഭാവ്യതയെ അവരുടെ മേലളന്മാർ രണ്ട് വ്യത്യസ്ത രീതിയിൽ കൈകാര്യം ചെയ്യാറുണ്ട്.
ഒന്ന്, വ്യക്തിത്വത്തിൽ ഈ വിധം ദ്വികരണം സംഭവിപ്പിക്കുന്ന അനുഭവങ്ങൾ വേലക്കാർക്ക് നൽകാതിരിക്കുക. ഇന്ത്യൻ പട്ടാളത്തിൽ ഈ കാര്യം ഒരു പരിധിവരെ നിലനിർത്തുന്നുണ്ട്. അതായത്, ശിപായി പട്ടാളക്കാർക്ക് സാധാരണ ജനങ്ങളിൽനിന്നും നേരിട്ട് അടിയാളത്തവും ഓച്ചാനിക്കലും നിത്യവും ലഭിക്കുന്ന അനുഭവങ്ങൾ സൗകര്യപ്പെടുത്താതിരിക്കുക.
കാരണം, നാൽപ്പതും അൻപതും വയസ്സുള്ള ശിപായി പട്ടാള നിലവാരത്തിലുള്ള പട്ടാളക്കാരെ ജനം സാബ്, മേംസാബ്, ആപ്പ് (അങ്ങ്) എന്നെല്ലാം രീതികളിൽ നിത്യവും നിർവ്വചിച്ചു തുടങ്ങിയാൽ, ചെറുപ്രായക്കാരായ പട്ടാള ഓഫിസർമാർക്ക് അവരെ വെറും പേരിനാലും തൂ (നീ) എന്ന വാക്കിനാലും നിർവ്വചിക്കാൻ പ്രയാസം തന്നെ വന്നേക്കാം. കാരണം, ഈ വാക്കുകളിൽ ഒതുങ്ങി നിൽക്കാത്ത ഒരു മാനസിക ഭാവത്തിലേക്ക് ഈ ശിപായിമാർ മാറിയേക്കാം.
അതേ സമയം ഇന്ത്യൻ പോലീസിൽ ഈ ഒരു പ്രശ്നം നിലനിൽക്കുന്നുണ്ട്. പരിശീലനം കഴിഞ്ഞ് ക്രമേണെ സാധാരണ പോലീസുകാരായി പോലീസ് സ്റ്റേഷനുകളിലേക്ക് മാറി തൊഴിൽ ആരംഭിച്ച്, പൊതുജനങ്ങളുടെ അടിയാളത്തം നിത്യവും ലഭിച്ചുകൊണ്ടിരിക്കുമ്പോൾ, ഈ പോലീസുകാരിൽ ഒരു ഔന്നിത്യഭാവം വന്നു നിറയും എന്നുള്ളത് സാധ്യമായ കാര്യമാണ്.
ഇതും മറ്റ് പല കാര്യങ്ങളും കൂടി, ഇവരുടെ മേലുള്ള കാര്യമായ നിയന്ത്രണവും കൽപനാ ആധികാരവും മേലുദ്ധ്യോകസ്ഥരിൽ കുറയ്ക്കും.
പലതും കണ്ടില്ലാ കേട്ടില്ലാ എന്ന രീതിയിൽ തന്നെ മേലുദ്ധ്യോഗസ്ഥരും പെരുമാറും. വടികൊടുത്ത് അടിവാങ്ങിക്കണ്ടാ എന്നതാവും അവരിൽ വളർന്നുവരുന്ന ഒഴികഴിവ്. പോലീസ് ശിപായിമാർ ബഹുമാനം നൽകും, ആ ബഹുമാനം നൽകൽ പരിപോഷിക്കുക. ആർക്കും പരിഭവം ഇല്ലാത്ത കാര്യമാണ്. ഈ ചിട്ടക്ക് പാരവെക്കുന്ന യാതോരു അച്ചടക്ക നടപടിയും നിയന്ത്രണവും നടത്താൻ നോക്കരുത്.
മലബാറിൽ ഇങ്ഗ്ളിഷ് ഭരണം നിർമ്മിച്ച പോലീസ് പ്രസ്ഥാനവും ഇന്നുള്ള പോലീസ് പ്രസ്ഥാനവും തമ്മിൽ കാര്യമായ ബന്ധം ഇല്ലായെന്ന് പറയേണ്ടിയിരിക്കുന്നു.
ഇനി നായർമാരിലേക്ക് തിരിച്ചുവരാം.
മലബാറിലും, തിരുവിതാംകൂറിലും നമ്പൂതിരിമാർക്കും അമ്പലവാസികൾക്കും കീഴിലായി നായർ എന്ന ഒരു സാമൂഹിക പദവി നിലനിന്നിരുന്നു. അതിലേക്ക് പലവിധ ജനവംശങ്ങളിലേയും ആളുകൾ നിയമിക്കപ്പെട്ടിരിക്കാം. ഈ നായർമാരുടെ നിലവാരത്തിന് തത്തുല്യമായ പദവിയുള്ള സ്ഥാനങ്ങൾ ഈ ഉപഭൂഖണ്ഡത്തിൽ മറ്റെവിടെയെങ്കിലും ഉണ്ടായിരുന്നുവോ എന്ന് അറിയില്ല.
എന്നാൽ ബ്രാഹ്മണർക്ക് സ്വന്തം വീട്ടിലെ സ്ത്രീകളെ നൽകുകയും അതിലൂടെ സാമൂഹികമായി ഔന്നിത്യം വിജയകരമായി നായർമാർ നിലനിർത്തിയതിന് സമാനമായ ഒരു സാമൂഹിക ചട്ടം Nepalളിൽ മാത്രമേ കണ്ടിട്ടുള്ളുവെന്ന് ഇങ്ഗ്ളിഷ് എഴുത്തുകാർ രേഖപ്പെടുത്തിയ കാര്യം ഈ എഴുത്തിൽ നേരത്തെ പറഞ്ഞകാര്യം ആണ്.
മറ്റെവിടെയങ്കിലും ഏതെങ്കിലും ജനവംശം ഈ വിധം പെരുമാറിയിരുന്നുവെങ്കിൽ അത് സാമൂഹികമായ അധഃപതനത്തിലേക്ക് അവരെ നയിച്ചേനെ. എന്നാൽ നമ്പൂതിരിമാരും നായർ കൂട്ടരിലെ ചില ഉപവിഭാഗങ്ങളും വളരെ കരുതിക്കൂട്ടി വ്യക്തമായ ചട്ടങ്ങൾക്ക് അനുസൃതമായി ഇത് നടത്തിയപ്പോൾ സാമൂഹിക ഔന്നിത്യമാണ് ആ നായർ കൂട്ടർക്ക് ലഭിച്ചത്.
ഇതിൽ ഏറ്റവും ബലവത്തായ ചട്ടം കീഴ്ജനത്തിനെ അമർത്തിപ്പിടിക്കുക എന്നതാണ്. ഇത് ചെയ്യാതെ കീഴ്ജനത്തിന് സർവ്വസ്വാതന്ത്ര്യവും നൽകിയിരുന്നുവെങ്കിൽ, അവർ നിരത്തിലും നിരത്തിനരികിലും നിരന്ന് നിന്ന് നായർ സ്ത്രീകൾ പോകുമ്പോൾ കൂകുയും അട്ടഹസിക്കുകയും കൈവെക്കുകുയും ചെയ്യും എന്നുതന്നെയാണ് തോന്നുന്നത്.
കാര്യങ്ങൾ കുത്തഴിഞ്ഞു പോയേനെ.
ഈ വിധമായുള്ള പലകാര്യങ്ങളും ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ നടത്തപ്പെടുമ്പോഴും, തരംതാഴ്ത്തി നിർത്തപ്പെടുന്നവരെ വിറപ്പിച്ചു നിർത്തിയിരിക്കേണം. ഇങ്ഗ്ളിഷ് സമൂഹങ്ങളിലെപ്പോലെയല്ല ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിലെ കാര്യങ്ങൾ.
ഉദാഹരണത്തിന്, ഇന്ത്യൻ പട്ടാള ഓഫിസർമാർ ചിലപ്പോഴെല്ലാം get-together partyകൾ നടത്തുമ്പോൾ, വടിപോലെ നിൽക്കുന്ന പട്ടാളക്കാർ കാവൽ നിൽക്കേണ്ടിവരും. അതേ പോലെതന്നെ നിലവാരം കുറഞ്ഞ ഇന്ത്യൻ പൗരന്മാരുടെ കാഴ്ചാ പ്രദേശങ്ങളിൽ നിന്ന് മാറിയും വേണ്ടിവരും ഈ വക കാര്യങ്ങൾ കൊണ്ടാടേണ്ടത്.
ഭാഷാ കോഡുകളിലൂടെ വീക്ഷിച്ചുകൊണ്ട് പോലീസ്, പട്ടാളം തുടങ്ങിയവരുമായി ബന്ധപ്പെട്ട പലതും പിന്നീട് എഴുതാം എന്ന് വിചാരിക്കുന്നു.
നായർമാർ നമ്പൂതിരിമാരുടെ ദൃഷ്ടിയിൽ അവരുടെ വേലക്കാരാണ് എന്നതായിരുന്നിരിക്കാം ആദ്യകാല ഭാവം. ഇതിന് പിൻകാലങ്ങളിൽ കാര്യമായ മാറ്റം സംഭവിച്ചു. ഇന്ന് പോലീസിലും ഈ വിധമായുള്ള മാറ്റങ്ങൾ സാവധാനത്തിൽ വരുന്നുണ്ട്. പോലീസിൻ്റെ ഏറ്റവും കീഴിലും ഇന്ന് ഓഫിസർ ആണ് ഉള്ളത് എന്ന് മനസ്സിലാക്കുക. ഈ ഓഫിസർമാർ, പോലീസ് പ്രസ്ഥാനത്തിൻ്റെ ഏറ്റവും അടിയിൽ നിൽക്കുന്ന സാറന്മാരാണ്.
അവർക്ക് കീഴിൽ പൊതുജനം എന്ന സാറന്മാരല്ലാത്ത ജനവും. ഈ രീതിയിലേ ഫ്യൂഡൽ ഭാഷകൾക്ക് സാമൂഹത്തെ രൂപകൽപ്പന ചെയ്യാൻ ആവുള്ളു.
കഴിഞ്ഞ എഴുത്തിൽ പറയാൻ വന്ന കാര്യത്തിലേക്ക് ഇപ്പോഴും എത്തിച്ചേരാൻ ആയില്ല. അത് അടുത്ത എഴുത്തിൽ ചെയ്യാമെന്ന് കരുതുന്നു.
നായർ സ്ത്രീകൾക്ക് നമ്പൂതിരിമാരുമായി ഹ്രസ്വകാലം ബന്ധം സ്ഥാപിക്കാം എന്ന സാമൂഹിക പൈതൃക സംസ്ക്കാരത്തിന് പിന്നിൽ ഉള്ള യഥാർത്ഥ യുക്തിയും ന്യായീകരണവും പ്രോത്സാഹനവും എന്തായിരുന്നുവെന്ന് ഇങ്ഗ്ളിഷ് ഭരണത്തിന് വ്യക്തമായി മനസ്സിലായിരുന്നില്ലാ എന്നാണ് തോന്നുന്നത്.
എന്നാൽ ഫ്യൂഡൽ ഭാഷയുമായി ബന്ധപ്പെട്ട അനവധി കാര്യങ്ങൾ അവർക്ക് മനസ്സിലായിരുന്നില്ല എന്നതു തന്നെയാണ് വ്യാപകമായ സത്യം.
'ൻ' അക്ഷരത്തിൽ അവസാനിക്കാത്ത പേരുകളിൽ അറിയപ്പെട്ടിരുന്ന പല കൂട്ടം ജനവംശങ്ങളും അടങ്ങുന്ന, വൻ കണ്ണികളാൽ നിർമ്മിക്കപ്പെട്ട വലപോലുള്ള, പലവിധ സാമൂഹിക അധികാരങ്ങളും തമ്മിൽ പങ്കിടുന്ന, ഒരു സാമൂഹിക കൂട്ടായ്മയിലെ ഏറ്റവും കീഴിലുള്ളവരാണ് നായർമാർ. അവരിലും കേമന്മാരും ഉന്നത കുടുംബക്കാരും ഉണ്ടായിരുന്നു.
ഈ കൂട്ടായ്മയ്ക്ക് പുറത്തുള്ള, 'ൻ' അക്ഷരത്തിൽ അവസാനിക്കുന്ന ജാതിപ്പേരുകൾ ഉള്ള, ജനവംശങ്ങൾക്ക്, അവർക്ക് മുകളിലായുള്ള ജനവംശങ്ങളുടെ പെരുമാറ്റങ്ങളേയും, അവരിലെ ഒരോ കൂട്ടർക്കും ആ കൂട്ടായ്മയിൽ തന്നെയുള്ള മറ്റ് ചിലരോട് നിലനിൽക്കുന്ന വിധേയത്വങ്ങളേയും അനുസരണകളേയും വിശകലനം ചെയ്യാനോ വിമർശിക്കാനോ അവയെപ്പറ്റി സംവാദം നടത്താനോ, അവയെ മൂല്യനിർവ്വഹണം ചെയ്യാനോ, അവയെ സാമ്സാക്കാരിക ചട്ടങ്ങൾ പ്രകാരം വിചാരണ ചെയ്യാനോ അവയെക്കുറിച്ച് Judgemental ആവാനോ അവകാശം ഇല്ലായിരുന്നു.
തിരുവിതാംകൂറിലും 'ൻ' അക്ഷരത്തിൽ അവസാനിക്കുന്ന പേരുകൾ ഉള്ള, ബ്രാഹ്മണ-അമ്പലവാസി-നായർ കൂട്ടായ്മയിൽ പെടാത്ത, ജനവംശങ്ങൾ പലതും ഉണ്ടായിരുന്നു എന്ന കാര്യം പ്രത്യേകമായി എടുത്തു പറയേണ്ട കാര്യമില്ലതന്നെ.
ഉദാഹരണത്തിന്, ഈഴവൻ, ചൊവ്വൻ, അരയൻ, വേടൻ, മലഅരയൻ, കുറവൻ, കാണിക്കാരൻ, പുലയൻ, പറിയൻ എന്നിങ്ങനെ പലതും
നായർമാർക്കും ഈ 'ൻ' വാക്കിൻ്റെ ഒരു പ്രശ്നം നിലനിന്നിരുന്നു. അവരെ 'ശൂദ്രൻ' എന്ന് നിർവ്വചിച്ചാൽ ഈ പ്രശ്നം അവരിലും ഉയർത്തെയുന്നേൽക്കാം. തീയൻ - വൈശ്യർ എന്നതുപോലുള്ള ഒരു സംഗതി. ഈ പ്രശ്നം നായർമാരെ ചെറുതായെങ്കിലും വിഷമിപ്പിച്ചിരിക്കാം.
ദക്ഷിണേഷ്യയുടെ പകുതിഭാഗത്തോളം പ്രദേശങ്ങളിൽ ബൃട്ടിഷ്-ഇന്ത്യ സ്ഥാപിതമാകുകയും, മലബാറിൽ ഇങ്ഗ്ളിഷ് ഭരണം ശക്തിപ്രാപിക്കുകയും, തിരുവിതാംകൂറിൽ ഇങ്ഗ്ളിഷ് മിഷിനറി പ്രവർത്തനത്താൽ കീഴ്ജനങ്ങളിൽ ചിലരെല്ലാം സാമൂഹികമായി സടകുടഞ്ഞെഴുന്നേൽക്കുകയും ചെയ്തത് ഭാഷാ കോഡുകൾ ഖനീഭവിച്ചുവച്ചിരുന്ന സാമൂഹിക ഘടനയെ അലങ്കോലപ്പെടുത്തിയെന്നതാവാം നിശബ്ദമായ വാസ്തവം.
നായർമാരുടെ സ്ത്രീകൾക്ക് നമ്പൂതിരിമാരിലേയും, പോരാത്തതിന് അവരോടു അടിയാളത്തം നിലനിർത്തുന്ന മറ്റ് ചില ജാതിക്കാരിലേയും പുരുഷന്മാരുമായി സംബന്ധ ബന്ധം സ്ഥാപിക്കാം എന്നുള്ളത്, പുതുതായി പൊന്തിവന്നുകൊണ്ടിരുന്ന കീഴ്ജന വ്യക്തികൾക്ക് അരുചികരമായ വാക്കുകളിൽ ചർച്ചചെയ്യാനും പരിഹാസ വാക്കുകളിൽ നിർവ്വചിക്കാനും അവസരം നൽകിത്തുടങ്ങിയിരിക്കാം.
എന്നാൽ ആ കീഴ്ജന വ്യക്തികളിൽ തന്നെയുള്ള വാസ്തവം, അവരുടെ മുൻതലമുറക്കാർ സാമൂഹികമായി വൻ ദയനീയമായ അവസ്ഥയിലാണ് ജീവിച്ചിരുന്നത് എന്ന കാര്യം അവർ മറന്നുതുടങ്ങിയിരിക്കാം എന്നതാവാം.
ഈ കീഴ്ജനത്തിൽ പെട്ടവരിൽ തന്നെ ചിലരെല്ലാം തിരുവിതാംകൂറിൻ്റെ അതിർത്തിക്കപ്പുറത്തുള്ള ബൃട്ടിഷ്-ഇന്ത്യയിലെ മെഡ്രാസ് സംസ്ഥാനവുമായി ബന്ധപ്പെട്ട പലവിധ വാണിജ്യപ്രവർത്തനങ്ങളിലും പങ്കെടുത്ത് സാമ്പത്തികമായും മറ്റും വളർന്നുവന്നതും നായർമാർക്ക് വിനയായിത്തുടങ്ങിയിരിക്കാം.
കാരണം ഫ്യൂഡൽ ഭാഷയിലാണ് എല്ലാരും ജീവിക്കുന്നതും ചിന്തിക്കുന്നതും. സാമൂഹികമായി മറ്റൊരു കൂട്ടർ വളർന്നാൽ, പ്രശ്നംതന്നെയാണ്. ബൃട്ടിഷ്-ഇന്ത്യയിൽ ജാതീയമായ വരുമ്പുകൾക്ക് നിയമ സാധുതയില്ലായിരുന്നു എന്ന കാര്യം ഓർക്കേണ്ടതാണ്.
സാമ്പത്തികമായോ സാമൂഹികമായോ വളർന്നുവന്ന കീഴ്ജനത്തിൽ പെട്ട ചിലകൂട്ടരിലെ പുരുഷന്മാരെങ്കിലും നായർ പെൺകുട്ടികളുമായി സംബന്ധം എന്ന പേരും പറഞ്ഞ് ഹ്രസ്വകാല ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിരിക്കാം. സംബന്ധവുമായി ബന്ധപ്പെട്ടു കിടക്കുന്ന വൻ വലപോലുള്ള മനുഷ്യബന്ധ കണ്ണികൾ ഉന്നത ജാതിക്കാർ തമ്മിൽ ഉള്ളകാര്യം ആ പുരുഷന്മാർക്ക് മനസ്സിലായില്ലായിരിക്കാം. അതുമല്ലെങ്കിൽ അവർ അതിനെ കണ്ടില്ലായെന്ന് നടിച്ചിരിക്കാം.
നമ്പൂതിരിമാരും മറ്റ് ചില അമ്പലവാസികളും മറ്റ് ഉന്നത നായർകൂട്ടരും മറ്റുമായി ആണ് നായർ സ്ത്രീകൾ സംബന്ധ ബന്ധം പാടുള്ളു. എന്നാൽ സാമൂഹിക ഘടന അലങ്കോലപ്പെട്ടു തുടങ്ങുകയും, സാമൂഹിക ചട്ടങ്ങൾ ഓരോ ദിക്കിലും തോന്നുന്നതു പോലെ അയഞ്ഞും മുറുകിയും ചിലയിടത്ത് തലതിരിഞ്ഞും കിടക്കുമ്പോൾ, സമ്പന്ധം എന്ന നമ്പൂതിരി - നായർ മാമൂലിനെ ഒരു ഒഴികഴിവായി കാണിച്ചുകൊണ്ട് പലതും നടത്താൻ പലരും ശ്രമിക്കും.
👉Native Life in Travancoreൽ Rev. Samuel Mateer തന്നെ ഈ വിധം രേഖപ്പെടുത്തിയതായി കാണുന്നു.
Individuals of some castes are allowed to form connections with Sudra females which are to them irregular, but which they attempt to justify by pleading the Nayar usages; and many cases of prostitution occur, even among the respectable classes.
ആശയം : നായർ പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിന് സൗകര്യപ്പെടുത്തുന്ന ബന്ധങ്ങളായി ഉപയോഗിക്കാൻ ഈ സംബന്ധമെന്ന ഏർപ്പാട് ചൂണ്ടികാണിച്ചുകൊണ്ട് ചിലർ ഉപയോഗിച്ച കാര്യമാണ് പറഞ്ഞത്. END.
എന്നാൽ സംബന്ധവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു.
നായർമാരും നമ്പൂതിരിമാരും തമ്മിൽ ഉള്ള ബന്ധം സാമൂഹിക ഘടനയിലൂടെ പടർന്നുകിടക്കുന്ന പലവിധ കണ്ണികളിലൂടെയാണ് നിലനിന്നിരുന്നത്. അത് ഒരു തോന്ന്യാസം എന്ന രീതിയിൽ അല്ല നടത്തപ്പെട്ടിരുന്നത്. മറിച്ച് വ്യക്തമായ കീഴ്വഴക്കങ്ങൾക്കും മൈര്യാദകൾക്കും വിധേയമായി, വ്യക്തമായ ഉച്ചനീചത്വ പാതയിലൂടെയാണ് നിലനിർത്തിയിരുന്നത് എന്നാണ് തോന്നുന്നത്.
ആ ബന്ധത്തിൽ നായർമാർ പ്രകടിപ്പിക്കുന്ന വിധേയത്വത്തത്തിന്റേീയും അവർ കാണിക്കയായി നൽകുന്ന കാര്യങ്ങളുടേയും വിശുദ്ധിയേയും പാവനതയേയും പുറത്തു നിൽക്കുന്നവർക്ക് മനസ്സിലാക്കാൻ പറ്റണമെന്നില്ല.
ഉദാഹരണത്തിന്, ഒരു പോലീസ് സ്റ്റേഷൻ. പോലീസ് ഇൻസ്പെകടർ നിത്യവും രാവിലെ കയറിവരുമ്പോൾ, സ്റ്റേഷന് മുന്നിൽ നിൽക്കുന്ന പോലീസുകാരനായ കാവൽക്കാരൻ വടി പോലെ നിവർന്ന് നിന്ന്, റൈഫ്ൾ മുന്നിലോട്ട് പൊക്കിപ്പിടിച്ച് ആ തോക്കിൻ പാത്തിയിൽ വലതുകൈകൊണ്ട് വീശയടിച്ച്, സലൂട്ട് ചെയ്യുന്നിനോട് തുല്യമായ ഔപചാരികമായ ആദരവ് പ്രകടിപ്പിക്കുന്നു.
ഇത് നിത്യവും ചുറ്റുവട്ടത്തിൽ നിന്നും കാണുന്നർക്ക് വളരെ മതിപ്പും, ഇൻസ്പെക്ടറോട് ബഹുമാനവും, പോലീസുകാരനോട് ആദരവും പോലീസ് പ്രസ്ഥാനത്തിൽ വൻ വിശ്വാസ്യതയും നിലനിർത്തുന്ന നിത്യാഭ്യാസ പ്രകടനമാണ്. എന്നാൽ ആ പോലീസുകാരൻ ഈ വിധം പെരുമാറുന്നത് പോലീസ് പ്രസ്ഥാനത്തിൻ്റെ ഉള്ളറകളിൽ അദൃശ്യമായി പടർന്നുകിടക്കുന്ന വൻ വ്യാപ്തിയുള്ള കൽപ്പനാ-അനുസരണ കണ്ണികളിൽ നിന്നുകൊണ്ടാണ്. ഈ വിധ കണ്ണികളുടെ അദൃശ്യ സാന്നിദ്ധ്യം പുറത്തു നിന്നും ആ കാഴ്ച കണ്ടു നിൽക്കുന്ന കാണികൾ അറിയേണം എന്നില്ല.
എന്നാൽ സാവാധാനത്തിൽ ജനത്തിൻ്റെ നിലവാരം വളരെയങ്ങ് വളരുകയും, രാജ്യം ഭരിക്കുന്ന പ്രസ്ഥാനം തളരുകയും, ആ പ്രദേശത്ത് മെല്ലമെല്ലെ ഒരു പുതിയ രാജ്യഭരണം പടർന്നുകയറുന്നതായ സംസാരം വന്നുതുടങ്ങിയെന്നും കരുതുക. പോലീസ് പ്രസ്ഥാനം തന്നെ തകർന്നുകൊണ്ടിരിക്കുന്നു. പോലീസ് ഇൻസ്പെടർക്ക് കാര്യമായ അധികാരം ഇല്ലായെന്നുമുള്ള അറിവ് പടരുന്നു.
ഈ അവസരത്തിൽ ഇൻസ്പെക്ടർ കയറി വരുമ്പോൾ, പോലീസുകാരൻ നിവർന്ന് നിന്നും തോക്കിന്റെ പാത്തിയിൽ വീശിയടിച്ചും സെലൂട്ട് ചെയ്തും മറ്റും ഔപചാരിക അനുസരണത്തിനോടുള്ള പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുന്ന കാഴ്ച ഒരു വിവരക്കേടും കോമാളിത്തരവും ആയി ജനം കാണുകയും, അവരും നിവർന്ന് നിന്ന്, മുണ്ടും മാടിക്കുത്തി ഈ കോമാളിത്തരത്തിനെ അവഹേളിക്കുകയും, ചൂളം വിളിക്കുകയും മറ്റ് അപശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു തുടങ്ങും.
കുറച്ചു കാലം കഴിയുമ്പോൾ, പുതിയ ഭരണ പ്രസ്ഥാനം പഴയ പോലീസുകാരുടെ അധികാരങ്ങൾ മാച്ചുകളയുകയും ചെയ്താൽ, പണിപോയി ഇടിവെട്ടിയവനെപ്പോലെ അമ്പരന്നു നിൽക്കുന്ന നേരത്തെ ഇൻസ്പക്ടറായിരുന്ന ആളെക്കാണുമ്പോൾ, പണ്ട് തോക്കുംപിടിച്ച് നിവർന്ന് നിന്ന് സല്യൂട്ട് ചെയ്ത പണ്ട് പോലീസുകാരായിരുന്ന പണിയില്ലാത്ത വ്യക്തിക്ക്, വല്ലാത്ത ഒരു ഇളിഭ്യ ഭാവംതന്നെ മനസ്സിൽ കയറിവന്നേക്കാം.
ഈ ആളെക്കണ്ടിട്ടാണോ ഞാൻ ആ വിഡ്ഢിവേഷമെല്ലാം കെട്ടിയത് എന്നതാവും അയാളുടെ പരിവേദനം.
നായർമാർക്കിടയിലും നമ്പൂതിരിമാർക്കിടയിലും വൻ സാമൂഹികപരിഷ്ക്കരണം വരുത്താനായി പ്രവർത്തിച്ച പലരേയും പറ്റി പറഞ്ഞുകേൾക്കാറുണ്ട്. എന്നാൽ വാസ്തവം ഇതൊന്നുമായിരിക്കില്ല തന്നെ.
കീഴ്ജനത്തിനെ അഴിച്ചുവിട്ടപ്പോൾ, അവർക്ക് അവരുടെ പഴയ കാല മേലാളന്മാരുടെ സ്വകാര്യമായ ചെയ്തികളിലേക്ക് കണ്ണും മനസ്സും വാക്കും കടത്തിവിടാം എന്നതാവും പുതിയ വാസ്തവം. അവർ സദാചാര പോലീസുകാരൊന്നും ആവില്ലായെങ്കിലും, കൂക്കിയിട്ട് ചൂളം വിളിക്കാനും തരംതാഴ്ത്തി സംസാരിക്കാനും സംബോധനചെയ്യാനും അവർക്ക് ആവും എന്നതാവും പുതിയ സാമൂഹിക യാഥാർത്ഥ്യം.
ഇതാവാം യഥാർത്ഥത്തിൽ, നായർമാരിലും നമ്പൂതിരിമാരിലും സാമൂഹിക പരിഷ്കരണ പ്രവർത്തനമായി പ്രവർത്തിച്ച പലകാര്യങ്ങളിലുംപെട്ട പ്രധാനപ്പെട്ട ഒന്ന്. നിലവാരമില്ലത്ത കീഴ്ജനത്തിൻ്റെ വാക്കുകളും ചിന്തകളും അഭിപ്രായങ്ങളും മനസ്സിലാകുകയും അവയുടെ പ്രഹരം ഏൽക്കേണ്ടിയും വരിക എന്നത്, അവരിൽ നിന്നും അകൽച്ചയിൽ നിൽക്കുന്ന ഏതൊരു ഉന്നത നിലവാരക്കാരന്റേരയും സ്വന്തം ഉന്നത നിലവരങ്ങളിൽ വൻ പാളിച്ചകൾ വരുത്താൻ കെൽപ്പുള്ളകാര്യമാണ്.
പോരാത്തതിന്, മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വന്നതോടുകൂടി, നായർ - അമ്പലവാസി - നമ്പൂതിരി എന്ന മനുഷ്യവംശ കൂട്ടായ്മയുടെ നുടവിടുഞ്ഞും പോയിക്കാണും. യാതോരു അധികാരവും ഇല്ലാത്ത പോലീസ് ഇൻസ്പെടർക്ക് സല്യൂട്ട് നൽകുന്നതിലുള്ള വിഡ്ഢിത്തം പോലെതന്നെയാവും നായർമാർക്ക് പിന്നങ്ങോട്ട് നമ്പൂതിരിമാർക്ക് നൽകേണ്ടുന്ന വിധേയത്വം.
മലബാറിൽ ഈ വിധേയത്വം ഇങ്ഗ്ളിഷ് ഭരണത്തിൻ്റെ ആദ്യദിനം തൊട്ടുതന്നെ മാഞ്ഞുതുടങ്ങുകയും അധികം കാലതാമസമില്ലാതെ അത് അസ്തമിച്ചു പോകുകയും ചെയ്തിരുന്നു. തിരുവിതാംകൂറിൽ അതിന് ഇടിവ് സംഭവിച്ചിരുന്നെങ്കിലും, അത് കുറേകാലംകൂടി പിടിച്ചു നിന്നിരുന്നു. നമ്പൂതിരിമാർ അവിടെ നായർമാരുടെ മനസ്സിൽ ദിവ്യതേജസ്സോടുകൂടിതന്നെ കുറേ കാലം കൂടി വെട്ടിത്തിളങ്ങി നിലനിന്നിരുന്നു.
മലബാറിൽ ഇങ്ഗ്ളിഷ് ഭരണം, സാമൂഹിക ഉന്നതരോടുള്ള അടിയാളത്തം നിലനിർത്തുന്ന പഴയ കാല സാമൂഹിക ഘടനയെ മാച്ചുകളഞ്ഞെങ്കിലും, ഇങ്ഗ്ളിഷ് ഭാഷാ കോഡുകൾ പ്രകാരമുള്ള ഒരു പുതിയ സാമൂഹിക ഘടനയെ വാർത്തെടുക്കാൻ ആ ഭരണ പ്രസ്ഥാനത്തിന് സമയം ലഭിച്ചില്ല.
അങ്ങിനെയൊരു സാമൂഹിക ചട്ടത്തിലേക്ക് സാവധാനത്തിൽ കാര്യങ്ങൾ നീങ്ങുമ്പോൾ, രണ്ട് ലോക മഹായുദ്ധങ്ങൾ കാര്യങ്ങളെ ആകെ കുഴച്ചിട്ടു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം, വീണ്ടും കാര്യങ്ങളെ നിവർത്തിയെടുക്കാൻ ഇങ്ഗ്ളിഷ് ഭരണം നിവർന്നെഴുന്നേറ്റു കൊണ്ടിരിക്കുമ്പോൾ, അങ്ങ് അകലെ ബിലാത്തിയിൽ ഒരു പമ്പര വിഡ്ഢി പ്രധാന മന്ത്രിയായി അധികാരത്തിൽ കയറി. ഈ ആൾ എല്ലാം നശിപ്പിച്ചുകളഞ്ഞു എന്ന് പറഞ്ഞാൽ മതിയല്ലോ!
കഴിഞ്ഞ രണ്ട് എഴുത്തുകൾക്ക് മുൻപേ പറയാൻ ഉദ്ദേശിച്ച കാര്യം ഇപ്പോഴും എഴുതാൻ പറ്റിയിട്ടില്ല. അത് അടുത്ത എഴുത്തിലേക്ക് മാറ്റിവെക്കാം എന്ന് കരുതുന്നു.
QUOTE: എല്ലാരും നീ, എടാ, വെറും പേര് എന്നെല്ലാം രീതിയിൽ നിർത്തിയിരുന്ന ഒരു വ്യക്തിക്ക് പെട്ടെന്ന് മറ്റേതെങ്കിലും വേദിയിൽ 'സാറ്', 'ചേട്ടൻ', 'അങ്ങ്', 'അവര്', 'അദ്ദേഹം', 'അങ്ങേര്' തുടങ്ങിയ രീതികളിൽ വാക്കുകളിലൂടെയും, മുണ്ട് കുത്തഴിക്കുക, എഴുന്നേറ്റ് നിന്ന് ആദരിക്കുക, ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കുക, കൈകൂപ്പി ഓച്ചാനിച്ചുനിന്ന് നമസ്ക്കാരം ചെയ്യുക, തുടങ്ങിയ പദരൂപത്തിലല്ലാത്ത അടയാളങ്ങളിലൂടേയും (non-verbal signalsസിലൂടേയും) ബഹുമാനിക്കപ്പെട്ട് നിർവ്വചിക്കപ്പെട്ടാൽ, ആ ആളുടെ മാനസിക ഭാവത്തിൽ വൻ മാറ്റങ്ങൾ സംഭവിക്കും. END OF QUOTE
ഈ എഴുത്തിൻ്റെ Vol 13 chapter 10ൽ👆 നിന്നുമുള്ള ഉദ്ധരണിയാണ് മുകളിൽ നൽകിയത്.
ഈ വിധ മാനസിക അനുഭവങ്ങൾ കീഴാളർക്ക് നൽക്കാതിരിക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ച് പരാമർശിച്ചുകഴിഞ്ഞു. (ഉദാ: ഇന്ത്യൻ പട്ടാളം)
നമ്പൂതിരിമാരുടെ അടിമജനത്തിന് മേൽ മേൽനോട്ടം വഹിക്കാനും അവരെ നിയന്ത്രിക്കാനും വേണമെങ്കിൽ വെട്ടിമുറിക്കാനും മാത്രം കഴിവും അധികാരവും ഉള്ള നായർമാർക്ക് ലഭിച്ച സാമൂഹിക അനുഭവം മറ്റൊന്നായിരിക്കേണം.
ഇവിടെ വാക്കുകളുടെ അതീന്ത്ര്യ സോഫ്ടവേർ വേദിയിലെ ഡിസൈൻ വ്യൂവിലേക്ക് ഒന്ന് പോയൊന്ന് എത്തി നോക്കേണ്ടിയിരിക്കുന്നു.
മലബാറിയിൽ, ഇങ്ങൾ - ഇഞ്ഞി (മലയാളത്തിൽ അങ്ങ് - നീ) എന്ന You വാക്കിൻ്റെ രണ്ട് പദരൂപങ്ങളെ നോക്കാം.
ഈ ഓരോ പദരൂപവും കുത്തനെയുള്ള രണ്ട് എതിർ ദിശകളിലേക്ക് മനുഷ്യവ്യക്തിത്വത്തേയും മാനസിക ഭാവത്തേയും ഉന്തി (തള്ളി) നിർത്തുന്ന വാക്കുകൾ ആണ്.
ഇങ്ങൾ എന്ന് സംബോധന ചെയ്യപ്പെടുന്ന വ്യക്തിത്വം മുകളിലേക്കും, ഇഞ്ഞി എന്ന് സംബോധന ചെയ്യപ്പെടുന്ന വ്യക്തിത്വം കീഴിലേക്കും ഉന്തപ്പെടും.
എന്നാൽ, ഈ ഇഞ്ഞി എന്ന വ്യക്തിത്വത്തിന് കീഴിൽ ആ ആൾക്ക് അടിയാളത്തം പ്രകടിപ്പിക്കുന്ന ഒരു വ്യക്തി, ആ ആളെ 'ഇങ്ങൾ' എന്ന് സംബോധന ചെയ്യുമ്പോൾ, ആ 'ഇഞ്ഞി' എന്ന വ്യക്തിക്ക് മുകളിലേക്ക് ഒരു ചെറിയ ഉന്തൽ ലഭിച്ചതായി, സോഫ്ടവേർ വേദിയിലെ ഡിസൈൻ വ്യൂവിൽ ദർശിക്കാൻ പറ്റിയേക്കാം.
എന്നാൽ ആ വ്യക്തിക്ക് കീഴിൽ അനവധി കീഴ്ജനങ്ങൾ ജീവിക്കുകയും, അവർ ആ ആൾക്ക് അനുസരണവും അടിയാളത്തവും പ്രകടിപ്പിക്കുന്നുണ്ട് എങ്കിൽ, ആ വ്യക്തിയെ കീഴിലേക്ക് താഴ്ത്തി നിർത്തുന്ന ക്ളോക്കിൻ്റെ സൂചിപോലൂള്ള ലൈൻ മെല്ലെ, ക്ളോക്കിൻ്റെ സൂചിയെ 6മണിസ്ഥാനത്തിൽ നിന്നും ഉന്തി മുകളിലേക്ക് നീക്കുന്നതു മാതിരി കയറിവന്നുനിൽക്കുന്നതായി കാണപ്പെടാം.

നൽകിയ Protactorറിൻ്റെ ചിത്രം നോക്കുക. താഴെനിന്നും കൂടുതൽ കൂടുതൽപേർ 'ഇങ്ങൾ' എന്ന അടിയാളത്തം പ്രകടിപ്പിക്കുമ്പോൾ, സൂചി മെല്ലെ 'ഇഞ്ഞിയിൽ' നിന്നും മുകളിലേക്ക് നീങ്ങി 'അങ്ങ്' എന്ന ഇടത്തേക്ക് നീങ്ങുന്നതാണ് ചിത്രീകരിക്കാൻ ശ്രമിച്ചത്.
കീഴിൽ ഉള്ള ആളുകളുടെ എണ്ണത്തിനും അവർ നൽകുന്ന അടിയാളത്തത്തിൻ്റെ തീവ്രതയ്ക്കും ആനുപാതകമായി (directly proportional ആയി) താഴെക്ക് ഉന്തി നിന്നിരുന്ന ഇഞ്ഞിയുടെ സൂചിമുന മുകളിലേക്ക് കയറിനിൽക്കും.
ഈ എഴുത്തിൽ നേരത്തെ സൂചിപ്പിച്ചുരുന്നുവോ എന്ന് അറിയില്ല. എന്താണ് എന്നുവച്ചാൽ, ഇന്ത്യൻ ഫ്യൂഡൽ ഭാഷകളിൽ ജീവിക്കുന്ന ഓരോ വ്യക്തിയുടേയും വ്യക്തിത്വം രണ്ട് എതിർകോണുകളിൽ നിൽക്കുന്ന രണ്ട് വാക്ക് രൂപങ്ങളുടെ ratio ആണ്.
കുറച്ചുകൂടി വ്യക്തമായി പറയുകയാണെങ്കിൽ, ഹിന്ദി സംസാരിക്കുന്ന ഒരു വ്യക്തി, ----% आप्प्-ന്റേദയും ----% तू-വിൻ്റെയും ഒരു ആനുപാതിക മിശ്രിതനായിരിക്കും.
മലയാളത്തിൻ്റെ കാര്യം പറഞ്ഞാൽ, ഓരോ വ്യക്തിയും ഒരു നിശ്ചിത ശതമാനം 'അങ്ങും' ബാക്കി ശതമാനം 'നീയും' ഉൾപ്പെടുന്ന വ്യക്തിയായിരിക്കും.
മലബാറിയിൽ ഓരോ വ്യക്തിയും ഒരു നിശ്ചിത ശതമാനം 'ഇങ്ങളും' ഭാക്കി ശതമാനം 'ഇഞ്ഞിയും' ഉൾപ്പെടുന്ന വ്യക്തിയായിരിക്കും.
ഇന്ത്യൻ പട്ടാളത്തിലെ കമ്മിഷൻ്റ് ഓഫിസർ പട്ടാളത്തിനുള്ളിൽ ഏതാണ്ട് 90% आप्प-ഉം ഏതാണ്ട് 10% तू-വും ആയിരിക്കാം.
അതേ സമയം, ഇന്ത്യൻ പട്ടാളത്തിന് ഉള്ളിൽ ശിപായി പട്ടാള ഗ്രെയ്ഡിൽ ഉള്ള വ്യക്തി പലപ്പോഴും ഏതാണ്ട് 20% आप्प-ഉം, 80% तू-വും ആയുള്ള വ്യക്തിത്വം ആണ് പൊതുവായി പ്രകടിപ്പിക്കുക.
എന്നാൽ ഈ ആനുപാതിക ശതമാനങ്ങൾ ചെറുതായി ഒരു dynamic (ചലനാത്മകമായ) സ്ഥിതിവിശേഷത്തിൽ ആയിരിക്കും നിലനിൽക്കുക എന്നും പറയേണ്ടിയിരിക്കുന്നു.
മനുഷ്യൻ്റെ ആന്തരിക ഭാവങ്ങളിൽ രണ്ട് എതിർ കൊണുകളിലേക്ക് വ്യക്തിത്വത്തെ പിടിച്ചു വലിക്കുകയും ഉന്തിവിടുകയും നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിത്വം ആണ്, ഇന്ത്യ പോലുള്ള ഫ്യൂഡൽ ഭാഷാ ഇടങ്ങളിൽ ജീവിക്കുന്ന വ്യക്തികളിൽ കാണാൻ സാധിക്കുന്ന വ്യക്തിത്വം. ഈ പറഞ്ഞ കാര്യവും സങ്കീർണ്ണമായ ഒരു കാര്യമാകാനാണ് സാധ്യത.
കലർപ്പില്ലാത്ത-ഇങ്ഗ്ളിഷ് (pristine-English) എന്ന പരന്ന കോഡുകൾ ഉള്ള ഭാഷ വ്യക്തിയിലേക്കും, ചുറ്റുമുള്ള മറ്റ് വ്യക്തികളിലേക്കും, പിന്നെ സമൂഹത്തിലേക്കും പടർന്നു കയറുമ്പോൾ, ഈ എതിർ കോണുകളിലേക്ക് പിടിച്ചു വലിക്കുന്നതും, മാനോനിലയിൽ വ്യതിചലനങ്ങൾ ആടിയുലയുന്നതുമായ വ്യക്തിത്വം സൃഷ്ടിക്കുന്ന കോഡുകൾ ഈ മനുഷ്യരിൽ നിന്നും സാവധാനത്തിൽ മാഞ്ഞുപ്പോകാം.
വെറുതേയൊന്ന് നോക്കാം.
അദ്ധ്യാപകൻ - വിദ്യാർത്ഥി, പോലീസുകാരൻ - ഓട്ടോറിക്ഷാ ഡ്രൈവർ, പോലീസുകാരൻ - സാധാരണക്കാരൻ, പോലീസ് മേലധികാരി (IPS) - പോലീസ് ശിപായി, പിതാവ് - മകൻ, മാതാവ് - മകൻ, അമ്മാവൻ - അനന്തരവൾ, തൊഴിലുടമ - തൊഴിലാളി, എന്നുവേണ്ട, ഈ പ്രദേശത്ത് ജീവിക്കുന്നവരിൽ ഏവർക്കും ഈ വിധമായുള്ള ഒരു എതിർകോണുകളിലേക്ക് പിടിച്ചുവലിക്കുന്ന കോഡുകളുടെ ആനുപാതിക ശതമാനം എന്ന ഒരു വസ്തുത വ്യക്തിയിലും വ്യക്തി ബന്ധങ്ങളിലും, ഭാഷാ കോഡുകൾ സൃഷ്ടിക്കുന്നുണ്ട്.
കീഴിൽ ഉള്ള ആൾ കുറച്ച് ഉഷാറായാൽ, അയാളിലെ 'തൂ' എന്നതിൻ്റെ ശതമാനം കുറയുകയും 'ആപ്പ്' എന്നിൻ്റെ ശതമാനം കൂടുകയും ചെയ്യും. ഇതും ഈ രാജ്യത്തിലെ വ്യക്തിയുടെ മാനസിക സമനിലയേയും മറ്റും കാര്യമായി സ്വാധീനിക്കുന്നതും ബാധിക്കുന്നതും ആയ ഒരു കാര്യമാണ്.
ദക്ഷിണേഷ്യയിലും മറ്റ് ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിലും Social Engineeringന് മുന്നിട്ടിറങ്ങുന്ന ഏതൊരു വ്യക്തിയും പ്രസ്ഥാനവും നിയമനിർമ്മതാവും മറ്റ് സാമൂഹിക പ്രവർത്തനം ചെയ്യുന്നവരും, മാനസിക പ്രശ്നങ്ങളെ നിവാരണം ചെയ്യുന്നവരും മറ്റും ഈ ഒരു നേരിയ വാസ്തവം അറിഞ്ഞിരിക്കേണ്ടതാണ് എന്നാണ് തോന്നുന്നത്.
ഈ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് പലതും എഴുതാൻ പറ്റുമെങ്കിലും ഇവിടെ ഇപ്പോൾ, പഴയ കാല നായർമാരുടെ സാമൂഹിക നിലവാരത്തെ പൊതുവായ രീതിയിൽ വിശകലനം ചെയ്യാനാണ് നോക്കിക്കൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ ആ വൻ വ്യാപ്തിയുള്ള വിഷയത്തിലേക്ക് കടക്കുന്നില്ല.
എന്നാൽ ഇതും കൂടിയൊന്ന് പറയാം. കേരളത്തിലും ഇന്ത്യയിലും ഓരോ വ്യക്തിയിലും ഈ അങ്ങ് - നീ / ഇങ്ങൾ - ഇഞ്ഞി / आप्प् - तू / உங்கஷ்ர - நீ എന്ന വാക്കുകൾ വ്യക്തിത്വത്തിൽ നിറഞ്ഞുനിൽക്കുന്നതിന്റെ ആനുപാതിക ശതമാനത്തിൻ്റെ സംമിശ്രണം വ്യക്തിത്വത്തിൽ വ്യക്തമായും കാണാൻ പറ്റിയേക്കാം.
നമ്പൂതിരിമാരുടെ കീഴിൽ വളരെ അഗാധ ആഴത്തിൽ ജീവിക്കുന്ന അടിമ ജനം തൊട്ട് തീയർവരെയുള്ളവരുടെ അടിയാളത്തം പിടിച്ചുവാങ്ങി നിൽക്കുന്ന നായർമാരിൽ, നമ്പൂതിരിമാർ അടിച്ചേൽപ്പിക്കുന്ന ഇഞ്ഞി / നീ വാക്കുകളുടെ ശതമാനം വളരെ കുറവായിട്ടാണ് കാണപ്പെടുക.
ഈ കാര്യത്തെക്കുറിച്ച് അടുത്ത എഴുത്തിൽ കുറച്ചുകൂടി എഴുതാം.
ഏതാനും എഴുത്തുകൾക്ക് മുൻപ് പറയാൻ വന്ന കാര്യം ഇപ്പോഴും മനസ്സിൽ തന്നെയാണ് ഉള്ളത്. അടുത്ത എഴുത്തിൽ അത് എഴുതാൻ പറ്റുമെന്ന് വീണ്ടു വിചാരിക്കുന്നു.
കഴിഞ്ഞ എഴുത്തിൽ ഇന്ത്യയിലെ ജനങ്ങളിലെ ഓരോ വ്യക്തിയുടേയും വ്യക്തിത്വവും ശാരീരിക ഘടനയും മുഖഭാവവും മറ്റും അങ്ങ് - നീ എന്ന വാക്ക് രൂപങ്ങളുടെ ഒരു നിശ്ചിത ആനുപാതിക നിലവാരത്തത്തിൻ്റെ നിർവ്വചനത്തിന് അനുസൃതമായി രൂപകൽപ്പന ചെയ്യപ്പെടും എന്ന് പറഞ്ഞിരുന്നു.
ഇത് നരവശംശാസ്ത്ര പഠനത്തിൽ ഉപയോഗിക്കാൻ പറ്റുന്ന ഒരു കാര്യമാണ് എന്ന് തോന്നുന്നു. അക്കാര്യത്തെക്കുറിച്ച് ഇവിടെ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ പറയാൻ ഉദ്ദേശിക്കുന്നില്ല.
എന്നാൽ ഈ ഒരു ആനുപാതിക നിലാവാരത്തിന് ഒരു സാങ്കേതിക പദനാമം (technical name / terminology) നൽകാം എന്ന് തോന്നുന്നു. അങ്ങിനെ ചെയ്താൽ ഈ കാര്യത്തെ വളരെ എളുപ്പത്തിൽ പിന്നീട് പരാമർശിക്കാനും ഉപയോഗിക്കാനും ആവും.
Indicant Index Number എന്ന പദനാമം നൽകുന്നു. ചുരുക്കി പറഞ്ഞാൽ IIN.
ഈ Indicant Index Number / IINനെ, മുകളിലോട്ട് 0 മുതൽ postive 5 വരെയും കീഴിലേക്ക് 0 മുതൽ negative 5വരെയും ആയുള്ള ഒരു scaleന് ഉള്ളിൽ നിർത്താമെന്ന് തോന്നുന്നു.
അതായത് ⁺5 - 0 - ⁻5 എന്ന പരിധിക്കുള്ളിൽ ഉള്ള ഒരു scale.
അങ്ങ്, ഇങ്ങൾ, आप्प, உங்கஷ்ர തുടങ്ങിയവയുടെ തോത് കൂടുന്നരിൽ IINന്നുടെ നിലാവാരം ഉയർന്നും; അങ്ങ്, ഇങ്ങൾ, आप्प, உங்கஷ்ர തുടങ്ങിയവയുടെ തോത് കുറഞ്ഞും, നീ, ഇഞ്ഞി, तू, நீ എന്നിവയുടെ തോത് കൂടിയും ഇരിക്കുന്നവരിൽ IINന്നുടെ തോത് കുറഞ്ഞും (നെഗറ്റിവ് ആയും) ഇരിക്കും എന്നും മനസ്സിലാക്കുക.
ഈ ഒരു കാര്യം നിർവ്വചിക്കുന്ന രൂപഭാവങ്ങൾ ഈ രാജ്യത്തിലുള്ള ഫ്യൂഡൽ ഭാഷകൾ സംസാരിക്കുകയോ, അതുമല്ലാ ഫ്യൂഡൽ ഭാഷകുളുടെ processing അനുഭവിച്ച് ജീവിക്കുകയോ ചെയ്യന്ന ഏവരിലും കാണാനാവുന്നതായിരിക്കും. ഓരോ വ്യക്തിയേയും കൃത്യമായി എടുത്ത്, വേണമെങ്കിൽ ആ ആൾക്ക് ആ സമയം നിലനിൽക്കുന്ന IINൻ്റെ നിലവാരംവരെ കൃത്യമായി തിട്ടപ്പെടുത്താൻ ആകുമായിരിക്കാം. എന്നാൽ വ്യക്തികളിൽ ഈ IINൻ്റെ തോതിൽ മാറ്റങ്ങൾ സംഭവിക്കാം എന്നും മനസ്സിലാക്കുക.
എന്നാൽ ഈ രാജ്യത്തിൽ വിവിധമേഖലയിൽ വിവിധ നിലവാരങ്ങളിൽ ജീവിക്കുന്ന ഒരു ആയിരം പേരെ randomആയി തിരഞ്ഞെടുത്ത്, ഒരു ദിക്കിൽ കൂട്ടമായി നിർത്തിയാൽ, ആ വ്യക്തികളിൽ തമ്മിൽത്തമ്മിൽ ഈ IIN സൃഷ്ടിക്കുന്ന വ്യത്യസ്തങ്ങളായ ഉയർച്ചത്താഴ്ച, മുഖഭാവങ്ങളിലും മറ്റ് ശാരീരിക ഭാഷകളിലും മറ്റും കാണാൻ പറ്റിയേക്കാം.
ഈ വിഷയവും ചെറുതായെങ്കിലും സങ്കീർണ്ണമായ ഒന്നാണ്. വാക്കുകൾക്ക് വ്യക്തമായ കടിഞ്ഞാണിട്ടുകൊണ്ടാണ് ഇവിടെ ഇപ്പോൾ ഈ വിഷയം എഴുതുന്നത്. ഇങ്ങിനെ ചെയ്തില്ലായെങ്കിൽ ഗോട്ടികൾ (marbles) കൂട്ടത്തോടെ ഉരുട്ടിവിട്ടതുമാതിരി വാക്കുകൾ പല ദിശകളിലേക്കും ഉരുണ്ടോടിപ്പോയേക്കാം.
മലബാറിൽ സ്വകാര്യ ഡോക്ടർമാരും അവരുടെ സേവകരും തമ്മിലും, വക്കീലന്മാരും അവരുടെ ഗുമസ്തരും തമ്മിലും ഈ ഒരു IINൻ്റെ വ്യത്യാസം വ്യക്തമായി കാണാൻ പറ്റിയേക്കാം. ആദ്യകൂട്ടർ സാറും, രണ്ടാം കൂട്ടർ ഇഞ്ഞി / നീയും.
ഈ IINന്റെ തോത് യഥാർത്ഥത്തിൽ വ്യക്തികളെ കീഴ്ജീവനക്കാരനായി നിയമിക്കുന്നതിൽവരെ automaticആയി ശ്രദ്ധിക്കപ്പെടുന്നുണ്ട്. വൈവാഹിക ബന്ധങ്ങൾ ഉറപ്പിക്കുമ്പോഴും, പോരാത്തതിന്, വൈവാഹിക ബന്ധത്തിനുള്ളിലും ഇതിന് കാര്യമായ പ്രസക്തിയുണ്ട്.
വ്യക്തിയുടെ Indicant Index Number നിലവാരം അമിതമായി ഉയർന്നാൽ, വ്യക്തിത്വം ഇങ്ഗ്ളിഷുകാരുടെ നിലവാരത്തിലേക്ക് എത്തും എന്നും വിചാരിക്കരുത്.
ഇങ്ഗ്ളിഷിലെ വ്യക്തികളിലും വ്യക്തിബന്ധങ്ങളിലും മറ്റും ഈ IINൻ്റെ സാന്നിദ്ധ്യം ഒട്ടും തന്നെയില്ലതന്നെ.
അവിടെ എല്ലാരും വെറും You എന്ന ഒറ്റ പദത്തിലും ആ പദത്തിനോട് ചേർന്നുനിൽക്കുന്ന He, She എന്നെല്ലാം ഉള്ള ഒറ്റ രൂപം മാത്രം ഉള്ള ഒരു ആശ്ചര്യകരമായ കോഡിങ്ങിലാണ് നിൽക്കുന്നത്. നേരെ എതിർകോണുകളിലേക്ക് മനസ്സിനേയും മാനസിക ഭാവങ്ങളേയും പിടിച്ചുവലിക്കുന്ന യാതോരു നിഗൂഢ കോഡിങ്ങും വാക്കുകളിൽ ഒളിഞ്ഞുകിടപ്പില്ല.
ഇന്ത്യൻ ഫ്യൂഡൽ ഭാഷകളിലെ IINഎന്ന അദൃശ്യമായ ഘടകം ഇങ്ഗ്ളിഷിൽ കാണാത്ത അനവധി മാനസിക ഭാവങ്ങൾക്കും സാമാഹിക മനഃസ്ഥിതികൾക്കും ഇന്ത്യക്കാരിൽ കാരണമായിട്ടുണ്ട്.
ഉദാഹരണത്തിന് leader അഥവാ നേതാവ് എന്ന ഒരു സ്ഥാനവിശേഷണം ഫ്യൂഡൽ ഭാഷകളിൽ പടർന്നുപന്തലിച്ചുതന്നെ നിൽക്കുന്നുണ്ട്. ഈ എഴുത്തുകാരൻ ഇങ്ഗ്ളിഷ് ക്ലാസിക്കൽ സാഹിത്യത്തിലെ പല ഗ്രന്ഥങ്ങളും, പോരാത്തതിന് ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളേയും കുറിച്ചും, വായിച്ചതിലെവിടേയും ഒരു നേതാവ് സങ്കൽപ്പം കണ്ടതായി ഓർക്കുന്നില്ല. മാത്രവുമല്ല, Leadership training (നേതൃത്വ പരിശീലനം) എന്ന ഒരു പദപ്രയോഗവും കണ്ടതായി ഓർക്കുന്നില്ല.
എന്നാൽ ഫ്യൂഡൽ ഭാഷകളിൽ രണ്ടു പേരും അതിൽ കൂടുതലും പേർ ഒന്നിച്ചിരുന്ന് എന്ത് തന്നെ സംസാരിക്കാൻ തുനിഞ്ഞാലും, ഒരാൾ മുകളിലും മറ്റൊരാൾ ഏറ്റവും കീഴിലും എന്ന നിശബ്ദമായ ഒരു സ്ഥാനീകരണം എവിടേയും സംഭവിക്കാറുണ്ട് എന്നാണ് തോന്നുന്നത്.
രണ്ടോ അതിൽ കൂടുതലോ പേർ ഒന്നിരിച്ചിരിക്കുന്ന ഒരു രംഗം കാഴ്ചയിൽ പെട്ടാൽ മറ്റുള്ളവരിലും spontanous ആയി, ആ കൂട്ടരിൽ ആരാണ് മുൻപൻ എന്നും ആരാണ് കീഴിലെ ആള് എന്നും ഉള്ള ഒരു വിലനിശ്ചയിക്കൽ spontaneousആയി സംഭവിക്കും.
ഈ ഒരു കാരണത്താൽ വ്യക്തികൾ മറ്റുള്ളവരുടെ വീക്ഷണവേദിയിൽ പെടുമ്പാൾ, പൊടുന്നനേയും പിടഞ്ഞുകൊണ്ടും ഒരു നേതാവ് കളിക്കാനോ നേതൃത്വ കഴിവുകൾ പ്രകടിപ്പിക്കാനോ ഉള്ള വെമ്പൽ ആ വ്യക്തികളിൽ ചിലരിലെങ്കിലും കാണപ്പെടും.
ഇതൊന്നും ഇങ്ഗ്ളിഷിൽ ഇല്ലാത്ത കാര്യങ്ങൾ ആണ്. ഇങ്ഗ്ളിഷുകാർക്കിടയിൽ ഡോക്ടറും വക്കീലും അവരുടെ assistant ആയി ഒരാളെ നിയമിക്കാൻ നോക്കുമ്പോൾ, IINൻ്റെ മൂല്യം ആപേക്ഷികമായി കുറഞ്ഞവരെ തിരഞ്ഞെടുക്കാൻ ബദ്ധപ്പെടില്ല. എന്നാൽ ഇന്ത്യയിൽ ഏവരും ഈ വിധം തന്നെയാണ് പെരുമാറുക.
മറ്റൊരുകാര്യം പറയാനുള്ളത് IINകുറഞ്ഞുകിടക്കുന്ന കീഴ്ജീവനക്കാരന് വൻ അധികാരങ്ങളും കീഴ്ജനത്തിനോട് അപമര്യാദാപരമായി പെരുമാറാനും മറ്റും സൗകര്യവും മറ്റും നൽകിയാൽ ആ ആളുടെ IINനിലവാരം ഉയരണം എന്നില്ല.
മറിച്ച്, അവരുടെ ആ കുറഞ്ഞ നിലവരത്തിന് കാഠിന്യം കൂടുകയും അതിൻ്റെ ബീഭത്സതയക്ക് ഊക്ക് കൂടുകയും ആണ് പലപ്പോഴും സംഭവിക്കുക. എന്നാൽ കാലക്രമേണെയും തലമുറകളിലൂടേയും IINന്റെ നിലവാരത്തിലെ ഉയർച്ച ആ ആൾക്കുട്ടത്തിൽ വന്നുചേരാം.
ഇനിയും മറ്റൊന്ന് പറായുന്നള്ളത്, Indicant Index Number എന്ന സവിശേഷത വ്യക്തിത്വത്തിൽ നിറഞ്ഞുനിൽക്കുന്ന ഫ്യൂഡൽ ഭാഷക്കാർ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് കടക്കുകയും ആ സാമൂഹങ്ങളിൽ പടർന്നുകയറുകയും ചെയ്യുമ്പോൾ, ഇങ്ഗ്ളിഷ് സമൂഹങ്ങളിൽ പാരമ്പര്യമായി ഇല്ലാതിരുന്ന ഒരു സാമൂഹിക വിഘടനം വന്നുചേരും.
പോസിറ്റിവ് എന്നും നെഗറ്റിവ് എന്നും നിർവ്വചിക്കാവുന്ന രീതിയിൽ എല്ലാ തൊഴിലുകളും തൊഴിലുകാരും തരംതിരിക്കപ്പെടും. ചിലവ്യക്തികൾ വാഴ്ത്തപ്പെടുന്ന മഹാന്മാരും, മറ്റ് വലിയൊരു കൂട്ടം ആളുകൾ വിവിധ നിലവാരത്തിലുള്ള നാറ്റം പേറുന്നവരും ആയി മാറും.
വ്യക്തികളുടെ മുഖഭാവത്തിൽ തന്നെ ഈ മാറ്റം പ്രത്യക്ഷപ്പെട്ടുതുടങ്ങും.
ഇങ്ങിനെ സംഭവിക്കുമ്പോൾ, വളരെ പ്രത്യക്ഷത്തിൽ കാണപ്പെടാനാവുന്ന ഒരു കാര്യം, ആ നാട്ടിലെ public toiltetകൾ ക്രമേണെ കൂടുതകൂടുതൽ വൃത്തിഹീനമായിക്കിടക്കുന്നവയായി മാറുന്ന ഒരു സാമൂഹിക മാറ്റം ആയേക്കാം.
ഇത്രയും കാര്യങ്ങൾ പറഞ്ഞുകഴിഞ്ഞ സ്ഥിതിക്ക്, ഇനി എഴുത്തിൻ്റെ ഒഴുക്കിലേക്ക് തിരിച്ചുവരാം.
നായർമാരുടെ തുടക്കം വ്യക്തിത്വത്തിലും മനോനിലവാരത്തിലും Indicant Index Number ഏറ്റവും കുറഞ്ഞ ഇടത്തുനിന്നാവാം. പിന്നെപ്പിന്നെ അവർക്കുതന്നെ കീഴാളർമാരെ കിട്ടിത്തുടങ്ങിയതോടുകൂടി, തലമുറകളിലൂടെ അവരിലെ IINcodeനിലവാരം ഉയർന്നുവരികയും അവരിൽ തന്നെ ചിലകൂട്ടർക്ക് വളരെ ഉന്നത IINവരെ ലഭിച്ച അനുഭവവും ചരിത്രവീഥികളിൽ കണാനായേക്കാം.
എന്നിരുന്നാലും, പോലീസ് ശിപായിമാർക്ക് ഐപിഎസ്സായി സ്ഥാന കയറ്റം ലഭിക്കില്ലാ എന്നതുപോലുള്ള ഒരു സാമൂഹിക തടസ്സം അവർ എക്കാലവും നേരിട്ടിരിക്കാം.
അതിനാൽ തന്നെ അവരെ മൊത്തമായി എടുത്താൽ, അവരിൽ കൂടുതൽ കൂടുൽ അധികാരങ്ങളും കായിക ബലവും വന്നുചേരുമ്പോൾ, അവരുടെ കീഴിൽ പെട്ടുപോയ ഏറ്റവും അടിയിലുള്ള അടിമജനത്തിന് അവർ കൂടുതൽ കൂടുതൽ ഭീകരന്മാരായി അനുഭവപ്പെട്ടിരിക്കാം.
അതേ സമയം, കാലക്രമേണെ Indicant Index Numberൽ കൂടുതൽ ഉന്നതരായി ഉയരുന്ന ഈ നായർമാരിൽ അവരുടെ പഴയ പ്രാകൃത ഭാവങ്ങൾ മാറിവരുന്നതായും, അവരിൽ കൂടുതൽ കൂടുതൽ മെച്ചപ്പെട്ട മാനുഷിക ഗുണങ്ങൾ വളർന്നുവരുന്നതായും, അവരുടെ മേലാളന്മാരായ നമ്പൂതിരിമാർക്ക് തോന്നിത്തുടങ്ങിയേക്കാം.
ഇതേ പോലുള്ള പ്രശ്നം ഇന്ത്യൻ പോലീസിലും നിലനിൽക്കും. പോലീസ് ശിപായിമാർക്ക് കൂടുതൽ കൂടുതൽ അധികാരങ്ങൾ ലഭിക്കുന്തോറും, പോലീസ് സേനയിലെ അവരുടെ സ്ഥാനത്തിൽ യാതോരു മാറ്റവും സംഭവിക്കില്ല. അവർക്ക് അവരുടെ മേലധികാരികളോട് നിലനിൽക്കുന്ന ആശയവിനിമയ തടസ്സങ്ങളിൽ യാതോരു മാറ്റവും വന്നുചേരില്ല.
എന്നാൽ സാധാരണക്കാർക്ക് അവർ കൂടുതൽ കൂടുതൽ കഠിമായ പേടിസ്വപ്നങ്ങൾ ആയി മാറിക്കൊണ്ടിരിക്കും. അതേ സമയം ഉന്നത പോലീസുദ്ധ്യോഗസ്ഥർക്ക് ഇവർ കൂടുതൽ മെച്ചപ്പെട്ട നിലവാരത്തിലുള്ള കൂറും വിധേയത്വവും കാര്യപ്രാപ്തിയും പ്രകടപ്പിക്കുന്നതായും തോന്നുമായിരിക്കാം, ഒരു പരിധിവരെ.
നായർമാരിൽ, അതും പ്രത്യേകിച്ചും അവരിലെ ഉന്നത ജാതിക്കാരിൽ പെട്ട വ്യക്തികളിൽ, വൻ ഗുണമേന്മയുള്ള മുഖഭാവങ്ങളും ശരീരപ്രകൃതവും അന്തസ്സും മാനസികഭാവങ്ങളും മറ്റും കണ്ട്, ഇങ്ഗ്ളിഷുകാർ അടക്കമുള്ള പലവിദേശീയരും, ശൂദ്രർ എന്ന് അറിയപ്പെടുന്ന ഈ കൂട്ടർക്ക് ഈ വിധമായുള്ള ഗുണമേന്മ എങ്ങിനെയാണ് ലഭിച്ചത് എന്ന് ആശ്ചര്യപ്പെട്ടിരുന്ന അനുഭവങ്ങൾ രേഖപ്പെടുത്തിക്കാണുന്നുണ്ട്.
ദക്ഷിണേഷ്യയുടെ ദക്ഷിണ ഭാഗത്തുള്ളവർ ദ്രാവിഡരാണ് എന്നും അവർ തമിഴരുടെ വകഭേദമാണ് എന്നുമാണ് ചിന്ത.
എന്നാൽ ഈ ഒരു ധാരണ പൊതുവായും, മലബാറിനെക്കുറിച്ച് പൂർണ്ണമായും വിഡ്ഢിത്തം തന്നെയായിരിക്കും.
തമിഴരിൽ നിന്നും വകഭേദമായി വളർന്നുവന്നവർ എന്നു മനസ്സിലാക്കപ്പെട്ട നായർമാരിലും, അതുമല്ലാ വെറും കീഴ്ജാതിക്കാരായ ശൂദ്രരിൽ നിന്നും വളർന്നുവന്ന നായർമാരിലും, ഈ വിധ ദ്രാവിഡ ലക്ഷണം ഇല്ലാ എന്നുളളതിന് വ്യക്തമായ യാതോരു കാരണവും ഇങ്ഗ്ളിഷുകാരടക്കമുള്ള വിദേശീയരിൽ പലർക്കും കണ്ടെത്താൻ ആയില്ലാ എന്നാണ് തോന്നുന്നത്.
നായർമാർ എന്നത് നമ്പൂതിരിമാരായ ആര്യന്മാരുടെ രക്തംകലർന്ന് ആര്യവംശ ശരീര ലക്ഷണങ്ങൾ തുടിച്ചുനിൽക്കുന്നവർ ആവാം എന്നാണ് ചിലയിടത്ത് രേഖപ്പെടുത്തിക്കാണുന്നത്.
വടക്ക് എന്ന തെക്കിന് മുകളിൽ നിൽക്കുന്ന ഉയർന്ന പ്രദേശത്തുള്ളവർ മുന്തിയവർ ആണ് എന്ന ഒരു തോന്നൽ പലരിലും വരാൻ സാധ്യതയുണ്ട്. കാരണം ഭൂപടത്തിൽ, തെക്ക് എന്ന പ്രദേശം കീഴിലും, വടക്ക് എന്ന പ്രദേശം മുകളിലും ആണ്.
ഫ്യൂഡൽ ഭാഷകളിൽ ഈ ഒരു അറിവ് തന്നെ, വടക്കും തെക്കുമുള്ള വ്യക്തികളെ മുകളിലും കീഴെയുമായി വെക്കാനുള്ള ഉപദേശം വാക്ക് കോഡുകൾ മനസ്സിന് നൽകിയേക്കാം.

Original map is here
ഭൂപടം വരച്ചതിലുള്ള പിശകാണ് ഭാഷാകോഡുകളേയും മാനസിക ഭാവത്തെയും സ്വാധീനിച്ചിരിക്കുന്നത്. ഭൂഗോളത്തെ നേരെ തലതിരിച്ചുവെച്ചു വരച്ചാലും പ്രപഞ്ചഘടയിൽ യാതോരു മാറ്റവും സംഭവിക്കില്ലാ എന്നാണ് തോന്നുന്നത്. ഈ കാരണത്താൽ തന്നെ inverted mapപ്പുകൾ👆 ലഭ്യമാണ്.
അതുപ്രകാരം ദക്ഷിണേഷ്യയുടെ ദക്ഷിണ പ്രദേശം മുകളിലും ഹിന്ദിക്കാരുടെ പ്രദേശം കീഴെയും ആണ്.
ഹിമാലയം ആങ്ങ് താഴെ കുഴിയിലും, അതിന് നേരെ എതിരെ മുകളിൽ ആകാശം മുട്ടിനിൽക്കുന്നത് മഹാ സമുദ്രവും.
Cape Comerin (കന്യാകുമാരി) അങ്ങ് അകലെ താരങ്ങൾ തിളങ്ങി നിൽക്കുന്ന ആകാശത്ത് നിന്ന് പൊന്തിമറിയുന്ന ആഴിപ്പരിപ്പിലേക്ക് കുത്തിച്ചുയർന്നു നിൽക്കുന്നു എന്ന ഭാവനതന്നെ വൻ ഭാവനയായിമാറും.
ഇങ്ങിനെയൊര ആശയം പടർന്നുപിടിച്ചാൽ, ആര്യന്മാരുടെ ഔന്നിത്യംതന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം. പിന്നെ വേദങ്ങളേയും, പുരാണങ്ങളിലെ ഇതിഹാസ കഥാപാത്രങ്ങളേയും കടത്തിവെട്ടി, മുത്തപ്പൻ ആരാധന പോലുള്ള ദക്ഷിണേഷ്യയുടെ ദക്ഷിണഭാഗത്തുള്ള ആരാധാനാ സമ്പ്രദായങ്ങൾ ഈ ഉപഭൂഖണ്ഡത്തിൽ പടർന്നുപിടിക്കാനും മതി.
നായർമാരിൽ വൻ വ്യക്തിത്വം അക്കാലങ്ങളിൽ കണ്ടിരുന്നതിന് വ്യക്തമായ പല കാരണങ്ങളും ഉണ്ട്. ഒന്ന് അവരിൽ, വെളുത്ത ത്വക്കിൻ നിറം ഉണ്ട് എന്ന് അവകാശപ്പെടുന്ന നമ്പൂതിരിമാരുടെ രക്തബന്ധപാത കണ്ടേക്കാം എന്നത്.
എന്നാൽ ഇതുകൊണ്ടൊന്നും മാത്രം വ്യക്തിത്വം ഉയർന്നുനിൽക്കില്ല എന്നതാണ് വാസ്തവം.
കീഴ്ജാതിക്കാരനായ സ്ത്രീയേയും പുരുഷനേയും വെറും പേര്, നീ, എടാ, എടീ, എന്താനെ, എന്താളെ, എന്താടാ, എന്താടീ, അവറ്റകൾ, ഐറ്റിങ്ങൾ എന്നെല്ലാം രീതിയിൽ സംബോധന ചെയ്യാനുള്ള സൗകര്യം നായർ വ്യക്തിക്ക് ജനിച്ചനാൾ മുതൽ ലഭിച്ചിരുന്നു എന്നത് ഒരു വൻ സംഗതി തന്നെയാണ്. കീഴ്ജനത്തിനെ ചവിട്ടിത്താഴ്ത്താൻ സൗകര്യം നൽകുന്ന വാക്കുകളാണ് ഇവ.
ഈ വിധം ചെറുപ്രായക്കാർ അവരേക്കാൾ വയസ്സിൽ വളരെയധികം മൂത്തവരെ ഈ വിധവാക്കുകളിൽ നിർവ്വചിക്കുന്നതും സംബോധനചെയ്യുന്നതും ഈ എഴുത്തുകാരൻ പണ്ട് പലവട്ടം നേരിട്ട് കണ്ടിട്ടുള്ളതാണ്.
ഇങ്ഗ്ളിഷിൽ ചെറുപ്രായക്കാരും കീഴ്ജീവനക്കാരും മൂത്തവരേയും മുകളിലുള്ളവരേയും വെറും പേരുവിളിക്കുന്നതും You, He, She എന്നെല്ലാം വാക്കുകളിൽ നിർവ്വചിക്കുന്നതും മറ്റും പോലെയല്ല, ഫ്യൂഡൽ ഭാഷകളിലെ കാര്യം. ഇങ്ഗ്ളിഷ് എന്നത് Indicant Index number codeഡുകൾ യാതൊന്നും ഇല്ലാത്ത ഭാഷയാണ്.
Indicant Index number code എന്ന പ്രതിഭാസം നിറഞ്ഞുനിൽക്കുന്ന ഫ്യൂഡൽ ഭാഷകളുടെ കാര്യം അങ്ങിനെയല്ല.
നീ എന്ന് വിളിക്കുന്ന വ്യക്തിയിൽ വൻ മൂല്യങ്ങൾ Indicant Index number നിലവാരത്തിനുള്ളിൽ നിറഞ്ഞു തുളുമ്പും.
അതേ സമയം നീയെന്ന് വിളിക്കപ്പെടുന്നവൻ ദ്രവിച്ചുപോകും. ഈ ദ്രവിച്ചിരിക്കുന്ന അവസ്ഥ ജന്മാനായുള്ള ആളാണെങ്കിൽ ഇടിവെട്ടേറ്റതുമാതിരിയുള്ള മാനസിക അനുഭവം വരില്ലാ എന്നേയുള്ളു.
ഏതാണ്ട്1990ന് ചുറ്റുപാടിൽ നേരിട്ടു കണ്ട് കാര്യമാണ്. ഈ എഴുത്തുകാരൻ്റെ ഒരു പരിചയക്കാരൻ്റെ അമ്മാവൻ ഇന്ത്യൻ പട്ടാളത്തിൻ്റെ ഒരു സാങ്കേതിക വിഭാഗത്തിൽ ഓഫിസർ ആയി സേവനം മതിയാക്കി വിരമിച്ചുവന്നിരുന്നു. ആ ആളുടെ മകൻ ഒരു നാണംകുണുങ്ങി കൗമാരക്കാരനായിരുന്നു. എന്നാൽ പ്രീ ഡിഗ്രിക്ക് ശേഷം ഈ കൗമാരക്കാരൻ പട്ടാളത്തിൽ ഓഫിസർ കേഡറിലേക്ക് മത്സര പരീക്ഷ പാസായി പരിശീലനത്തിന് പോയി.
ഈ ആളെ ഈ എഴുത്തുകാരൻ പിന്നീട് കണ്ടിട്ടേയില്ല. എന്നാൽ ഈ എഴുത്തുകാരന്റെ പരിചയക്കാൻ ഏതാണ്ട് രണ്ട് വർഷങ്ങൾക്ക് ശേഷം, പട്ടാളത്തിൽ ഓഫിസർ ആയി ചേർന്ന ആളെക്കണ്ടിട്ട്, അത്ഭുതം മാറാത്ത ഭാവത്തിൽ, മിന്നൽ പ്രകാശം കണ്ണിൽക്കയറിയ മാതിരി, വന്ന് ഈ എഴുത്തുകാരനോട് പറഞ്ഞ വാക്കുകൾ ഇന്നും ഓർമ്മയുണ്ട്.
പണ്ടത്തെ നാണം കുണുങ്ങി വ്യക്തിയല്ല, മറിച്ച് വൻ ആജ്ഞാഭാവം തുളുമ്പിനിൽക്കുന്ന വ്യക്തിയാണ് പുതുതായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് പോലും.
കൗമാര പ്രകൃതം മുഴുവനായും വിട്ടുമാറിയിട്ടില്ലാത്ത ചെറുപ്പക്കാർ മുതൽ സ്വന്തം പിതാവിനേക്കാൾ പ്രായംവരെയുള്ള ശിപായി പട്ടാളക്കാരെ, യാതോരു സങ്കോചവും ഇല്ലാതെ तू (തൂ, നീ) എന്ന രീതിയിൽ സംബോധന ചെയ്യാനാവുക എന്നത്, ലോകത്തിൽ വച്ച് ഏറ്റവും മൂല്യമേറിയതും മൃഗീയമായതുമായ നേതൃത്വ പരിശിലീനവും personality development programmeഉം ആണ്.
ഈ ഒരു നേതൃത്വ പരിശീലനം ലഭിച്ചവരിൽ വൻ മാനസിക ബലം വന്നുനിറയും.
ഈ വിധമായുള്ള ഒരു മറിമായം ഇങ്ഗ്ളിഷ് ഭാഷക്കാർക്ക് യതോരു ദിവാസ്വപ്നത്തിലും ദുഃസ്വപ്നത്തിലും വിഭാവനം ചെയ്യാൻ ആവില്ല.
ഈ പട്ടാള ഓഫിസർക്ക് ലഭിച്ച അതേ മൃഗീയമായ നേതൃത്വ ഭാവം പോലീസ് ശിപായിമാരിലും ഇന്ന് കാണാൻ പറ്റും.
ആദ്യത്തേത് (പട്ടാള ഓഫിസറുടേത്) നമ്പൂതിരിമാരുടേ ആജ്ഞാധികാരത്തിനോടും രണ്ടാമത്തേത് (പോലീസ് ശിപായിയുടേത്) നായർമാരുടെ ആജ്ഞാധികാരത്തിനോടും സാമ്യപ്പെടുത്താനാവുന്നതാണ്.
QUOTE from Malabar Manual :
The next caste to be noticed is formed of the Cherumar or agrestic slaves. These were in all probability the aborigines of the country when it passed under the rule of the Nayars.
The name is now written as above Cherumar, and as such is supposed to be derived from cheru, small, an adjective which correctly describes the appearance of this caste now-a-days ; but size and stature depend more upon conditions of food than upon anything else, and a race which has for centuries on centuries continued to be fed by its masters on a minimum of what will keep body and soul together is pretty sure in the long run to degenerate in size.
ആശയം :
ചെറുമരെക്കുറിച്ചുള്ള കാര്യമാണ്. അവരെ ചെറുമർ എന്ന് വിളിക്കുന്നത് തന്നെ അവരുടെ ചെറിയ (ചെറു) ശരീര പ്രകൃതം മൂലമാണ് പോലും. കീഴിലുള്ളവർ ശാരീരികമായി ചെറിയവർ ആയിരുന്നാൽ ഫ്യൂഡൽ ഭാഷാകോഡുകളുടെ രൂപകൽപ്പനയോട് വളരെ താതാത്മ്യത്തിലാവാൻ സൗകര്യം നൽകുന്ന കാര്യമാണ്.
ചെറുമർക്ക് മതിയായ ഭക്ഷണം നൽകാതെയും അവരെ വാക്കുകളിൽ അടിമപ്പെടുത്തിയും ആണ് അവരെ ചെറുമർ ആയി നിലനിർത്തിയിരുന്നത്.
END.
ഈ വിധം ജീവിച്ചുവരുന്ന ചെറുമർക്ക് അത്മവിശ്വാസവും മനോവീര്യവും വളരെ കുറവായിരിക്കും എന്ന് എടുത്ത് പറയേണ്ടതില്ലതന്നെ. നായർമാരേയും ചെറുമരേയും ഒന്നിച്ചു കണ്ടാൽ രണ്ടും രണ്ട് വളരെ വ്യത്യസ്ത ജനവംശം തന്നെയാണ് എന്നുവരെ വിദേശിയർക്ക് തോന്നും എന്നത് തീർച്ചയാണ്.
അതിഗംഭീരമായ മാനസിക വീര്യവും ആത്മവിശ്വസവും ആണ് നായർമാർക്ക് ഫ്യൂഡൽ ഭാഷകൾ നൽകിയിരുന്നത്. ചെറുപ്രായക്കാരനായ നായർ കുട്ടി നീയെന്ന് സംബോധന ചെയ്താൽ, പ്രായമുള്ള കീഴ്ജന വ്യക്തി അടിയാളത്തം പ്രകടിപ്പിച്ചുതന്നെ നിൽക്കും. ഇന്ത്യൻ പട്ടാളത്തിലേതുപോലെ.
മൈസൂറിൽ നിന്നും മലബാറിലേക്ക് ആക്രമണം വന്നപ്പോഴും, പിന്നീട് മലബാറിൽ ഇങ്ഗ്ളിഷ് ഭരണം പടർന്നപ്പോഴും, ഈ കീഴ്ജനത്തിൽ പെട്ട പലരും തുടൽ പൊട്ടിയതുമാതിരി അഴിഞ്ഞാടുകയാണ് ചെയ്ത്.
പട്ടാളത്തിൻ്റെ കാര്യം പറഞ്ഞപ്പോൾ, പണ്ട് ഫ്രഞ്ച് സൈന്യം George Washingtonൻ്റെ കൂട്ടരോടൊപ്പം നിന്ന് അമേരിക്കയിൽ ബൃട്ടിഷ് ഭരണത്തിന് എതിരായി പൊരുതിയ കാര്യം ഓർമ്മവരുന്നു. എതിർപക്ഷത്തും കടെയുള്ളവരിലും ഇങ്ഗ്ളിഷ് സംസാരിക്കുന്നവർ ഉള്ളത് ഫ്രഞ്ച് സൈനികർക്ക് ആശ്ചര്യകരമായ അനുഭവമായിരുന്നു. അവർക്ക് പുതുമയാർന്ന മാനസിക അന്തസ്സും മറ്റുമായ അനുഭവം ആണ് ലഭിച്ചത്.
ഈ ഫ്രഞ്ച് പട്ടാളക്കാർ തിരിച്ച് ഫ്രാൻസിൽ ചെന്നപ്പോൾ, സ്വന്തം രാജാവിൻ്റെ തലയറുക്കാനുള്ള പദ്ധതികളിലേക്കാണ് അവർ കൂടിച്ചേർന്നത്.
ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്തപ്പെട്ടിരിക്കുന്നവർക്ക് ചെറിയൊരു ഇങ്ഗ്ളിഷ് അനുഭവം ലഭിച്ചാലുള്ള സ്ഥിതി ഈ വിധമാണ്.
QUOTE from Malabar and Anjengo:
The large admixture of Aryan blood combined with the physical peculiarities of the country would go far to explain the very marked difference between the Nayar of the present day, and what may be considered the corresponding Dravidian races in the rest of the Presidency.
ആശയം : ഈ കാലഘട്ടത്തിലെ (ആ കാലഘട്ടത്തിലെ) നായർമാരും മെഡ്രാസ് പ്രസിഡൻസിയിലെ മറ്റ് ദ്രാവിഡ വർഗ്ഗക്കാരും തമ്മിൽ ഉള്ള വളരെ വ്യക്തമായ വ്യത്യാസത്തിൻ്റെ കാരണം നായർമാരിൽ വൻ തോതിൽ ആര്യന്മാരുടെ രക്തം കലർന്നതിനാലാണ് എന്നാണ് പറയുന്നത്. END
ഈ വിധ എഴുത്തുകളിലെ വിഡ്ഢിത്തം, അവയെല്ലാം എഴുതിയത് വളരെ തുച്ഛമായ സാമൂഹിക വീക്ഷണകോണുകളിൽ നിന്നും കാര്യങ്ങളെ വീക്ഷിച്ചുകൊണ്ട് പല വൻ നിഗമനങ്ങളിൽ എത്തിച്ചേരാൻ ശ്രമിക്കുന്നത് കൊണ്ടാവാം എന്ന് പറയാമെങ്കിലും, കാര്യങ്ങൾ കുറച്ചുകൂടി സങ്കീർണ്ണമായേക്കാം.
ഈ മുകളിൽ ഉദ്ധരിക്കപ്പെട്ട വാക്യങ്ങൾ നിശ്ചയമായും നായർമാരോ അതുമല്ലെങ്കിൽ വല്ല നമ്പൂതിരിമാരോ ആയ വ്യക്തികൾ Malabar and Anjengoയിലേക്ക് എഴുതിച്ചേർത്തതായേക്കാം എന്നാണ് പറയാൻ തോന്നുന്നത്.
ദേവന്മാരെപ്പോലുള്ള ആര്യന്മാരാണ് അങ്ങ് ദക്ഷിണേഷ്യയുടെ വടക്കായിട്ടുള്ളത് എന്ന സൂചന നൽകിക്കൊണ്ട്, ആ ദേവവംശ ബന്ധമുള്ളവരുടെ രക്തബന്ധ പാതയിൽ ഉള്ളവരാണ് ഞങ്ങളും ഇവരും അവരും എന്നെല്ലാമുള്ള രീതിയിലാണ് കാര്യങ്ങൾ എഴുതിച്ചേർത്തിരിക്കുക.
അതേ സമയം Tellicherryയിലേയും ചുറ്റുപാടുകളിലേയും ഉള്ള മരുമക്കത്തായ തീയരിൽ ചിലരിൽ അതിഗംഭീര വ്യക്തിത്വ വികാസം കണ്ട കാര്യം Malabar Manual പറയുന്നുണ്ട് എന്നകാര്യം നേരത്തെ പരാമർശിച്ച കാര്യം ആണ്. എന്നാൽ അതിലെവിടെയും യാതോരു ആര്യ രക്തബന്ധ പാതയും കണ്ടെത്താൻ ആരും ശ്രമിച്ചതായും കാണുന്നില്ല.
ഈ വിധ വ്യക്തിത്വ വളർച്ചയക്ക് വൻ ഉത്തേജനം നൽകുന്നത് Indicant Index Numberറിൽ ഫ്യൂഡൽ ഭാഷാകോഡുകൾ സൃഷ്ടിക്കുന്ന മൂല്യവർദ്ധനയാണ് എന്ന് ആരും ചിന്തിച്ചതേയില്ലാ എന്നത് വൻ ആശ്ചര്യകരമായ കാര്യം തന്നെയാണ്. ഇതോടൊപ്പം സ്വാഭാവികമായും നല്ലനിലവരത്തിലുള്ളതും മതിയായതുമായ ഭക്ഷണവും ലഭിക്കും എന്നും ഓർക്കേണ്ടതാണ്.
ഇനി കുറച്ചു നേരമായി പറയാൻ ഉദ്ദേശിച്ചിരുന്ന കാര്യത്തിലേക്ക് കടക്കാം.
നായർമാർക്ക് വൻ വ്യക്തിത്വവും കായിക ശേഷിയും, വൻ കൂട്ടം കീഴ്ജനങ്ങൾക്ക് മുകളിൽ വൻ സാമൂഹിക അധികാരവും മറ്റും മറ്റും ഓരോ കുട്ടിരാജ്യങ്ങളിലും കൊച്ചുകൊച്ചു പട്ടണങ്ങളിലും കുഗ്രാമങ്ങളിലും നിലനിന്നിരുന്നു എന്ന് ഓർക്കുക. ആ ഓരോ പ്രദേശത്തും അവർ സംഘടിത ശക്തിയും വ്യക്തമായ നേതൃത്വവും ഉള്ളവരായിരുന്നിരിക്കാം.
അവർ തങ്ങളിൽ തമ്മിലും മറ്റ് കുട്ടിരാജ്യ നായർ പടയാളികളുമായും മറ്റും ഏറ്റുമുട്ടിയാൽ രണ്ടു പക്ഷത്തുള്ളവരും വൻ ധൈര്യശാലികളും വീരയോദ്ധാക്കളും, കീഴ്ജന മനസ്സുകളിൽ വൻ വീര ഇതിഹാസ കഥകൾ സൃഷ്ടിക്കാൻ കഴിവുള്ളവരും മറ്റുമായിരുന്നിരിക്കാം.
എന്നാൽ ഈ വൻ കഴിവുള്ളവർക്ക് ശിഥിലിച്ചു നിൽക്കാനേ പറ്റിയുള്ളു എന്നാണ് തോന്നുന്നത്.
1730കളുടെ തുടക്കത്തിൽ Canara പ്രദേശത്തിലെ രാജാവായ Somesekhara Nayakha വടക്കേ മലബാറിനെ ആക്രമിച്ചു പിടിച്ചടക്കാനായി വൻ ശക്തിയുള്ള ഒരു പടയെ മലബാറിലേക്ക് അയച്ചപ്പോൾ, വടക്കേ മലബാറിലെ കുട്ടിരാജ്യങ്ങളിൽ മിക്കതും, നിസ്സാര സൈനിക ബലമുള്ള English East India Companyയുടെ കീഴിൽ അണിനിരക്കാൻ തയ്യാറായി.
ഇതിന് പ്രചോദനം നൽകിയ്ത ഭാഷാ കോഡുകളിലെ ഒരു വൻ കോഡിങ്ങിൻ്റെ പ്രവർത്തനമാണ്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
ഇങ്ഗ്ളിഷ് കമ്പനി കുട്ടിരാജ്യങ്ങളെ ഒത്തൊരുമിച്ചു നിർത്താൻ പാടുപെട്ടുവെന്നതൊരു കാര്യം മാത്രമാണ്.
QUOTE from Malabar Manual:
But jealousies were rife and the others all held aloof.
ആശയം : കുട്ടിരാജാക്കൾ തമ്മിൽ വൻ തോതിലുള്ള അസൂയയുണ്ടായിരുന്നു എന്നാണ് രേഖപ്പെടുത്തിക്കാണുന്നത്. ഇതും ഒരു ആഴമില്ലാത്ത നിരീക്ഷണം ആണ്. END.
ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു സാമൂഹിക കണ്ണി ഘടനയെക്കുറിച്ചാണ് പറയാൻ പോകുന്നത്.
ഇന്ത്യൻ പട്ടാളത്തെ നോക്കുക.
ഇന്ത്യൻ പട്ടാളത്തിലെ infantryയെ (കാലാൾപ്പടയെ) മാത്രം നോക്കിയാൽ കാണുന്ന ഏണിപ്പടിപോലുള്ള heirarchy ഈ വിധമാണ് എന്ന് തോന്നുന്നു:
COs എന്നാൽ Commissioned officers എന്നും, JCOs എന്നാൽ Junior commissioned officersഎന്നും, NCOs എന്നാൽ Non-Commissioned Officers എന്നും, Sepoy എന്നാൽ ശിപായി പട്ടാളക്കാരൻ എന്നും മനസ്സിലാക്കി, താഴെ നൽകിയിട്ടുള്ള तू - आप्प् / साब् / मेम साब ഉച്ച-നീചത്വ പട്ടിക നോക്കുക.
COs
Field marshal
General
Lieutenant General
Major General
Brigadier
Colonel
Lieutenant Colonel
Major
Captain
Lieutenant
तू👇
JCOs 👆आप्प् / साब् / मेम साब
तू👇 Subedar major 👆आप्प् &c.
तू👇 Subedar 👆आप्प् &c.
तू👇 Naib subedar 👆आप्प् &c.
तू👇
NCOs 👆आप्प् &c.
तू👇 Havildar 👆आप्प् &c.
तू👇 Naik 👆आप्प् &c.
तू👇 Lance Naik 👆आप्प् &c.
तू👇 ഏറ്റവും കീഴിൽ
Sepoy 👆आप्प् / साब् / मेम साब
ഏറ്റവും മുകളിലേത് Commissioned officersസിൻ്റെ കൂട്ടമാണ്. ഇവർ തമ്മിൽ ഇങ്ഗ്ളിഷിലാണ് ആശയവിനിമയം ചെയ്യാറ് എന്നാണ് വിശ്വാസം. ഈ അർദ്ധസത്യ വിശ്വാസത്തെ ചോദ്യം ചെയ്യാതെതന്നെ മുന്നോട്ട് നീങ്ങാം.
Commissioned officerമാർക്ക് കീഴിൽ താഴോട്ടുള്ളവർ തട്ടുതട്ടായി തൂ (तू - നീ) എന്നും, ശിപായിക്ക് മുകളിൽ ഉള്ള ഓരോ കൂട്ടരും മുതൽ Commissioned officerമാർ വരെയുള്ള മുകളിലോട്ടുള്ളവർ തട്ടുതട്ടായി ആപ്പ് / സാബ് / മേംസാബ് ഉം ആയിരിക്കും.
ഇത് കൽപനയുടേയും, അനുസരണത്തിന്റേതയും വൻ ശക്തിയുള്ള ഒരു കണ്ണിയും, ആശയവിനിമയത്തിന്റേിയും, ഭക്തികലർന്ന ആദരവിന്റേ-യും, അടിയാളത്തത്തിന്റേ്യും വ്യത്യസ്ത ദിശകളെ വ്യക്തമായി പറഞ്ഞറിയിക്കുന്ന വാക്കുകളുടെ കോഡിങ്ങും ആണ്.
താഴെക്ക് ഈ കണ്ണിയും ദിശയും എണ്ണത്തിൽ പെരുകുകയും (multiply ചെയ്യുകയും), മുകളിലോട്ട് അനവധി കണ്ണികൾ ഏകീകരിക്കുകയും ചെയ്യും.
ഈ ഒരു കാര്യത്തിന്റെ നേരിയ ഒരു നിഴൽ ഇങ്ഗ്ളിഷ് പട്ടാളത്തിലും മറ്റ് സമാനമായ ഇങ്ഗ്ളിഷ് ഇടങ്ങളിലും കാണാനായേക്കാമെങ്കിലും, ഇങ്ഗ്ളിഷ് വാക്കുകൾക്ക് Indicant word codes എന്ന പ്രതിഭാസം ഇല്ലായെന്നതിനാലും, അതിനാൽതന്നെ വ്യക്തികളിൽ Indicant Index Number code എന്ന പ്രതിഭാസം ഉളവാകില്ലാ എന്നതിനാലും, കാര്യങ്ങൾ ഹിന്ദിയിലും മലയാളത്തിലും മറ്റും ഉള്ളതുപോലെയല്ല, ഇങ്ഗ്ളിഷിൽ.
മുകളിൽ പട്ടികപ്പെടുത്തിയ ഉച്ചനീചത്വ കോഡിങ്ങ് ഇന്ത്യൻ പട്ടാളത്തിന്റേ്യും ഇന്ത്യൻ പോലീസിന്റേ യും കാര്യക്ഷമതയേയും ഗുണനിലവാരത്തേയും, പെരുമാറ്റരീതികളേയും മറ്റും എങ്ങിനെയാണ് ബാധിച്ചിരിക്കുന്നത് എന്ന കാര്യം പിന്നീടേ പറയാൻ ആവുള്ളു.
ഇവിടെ ഇപ്പോൾ പഴയ കാല നായർമാരുടെ കാര്യമാണ് പ്രതിപാദ്യവിഷയം.
അടുത്ത എഴുത്തിൽ തുടരാം എന്ന് വിചാരിക്കുന്നു.
ഇന്ത്യൻ പട്ടാളത്തിലും ദക്ഷിണേഷ്യിലും നിലനിൽക്കുന്ന അദൃശ്യ കൽപ്പന - അനുസരണ കണ്ണിയെ Indicant vector route segments (IVRS) എന്ന് പേരിടുകയാണ്.
तू आप्प्
👇👆
👇👆
👇👆
👇👆
👇👆
👇👆
👇👆
👇👆
👇👆
👇👆
👇👆
👇👆
👇👆
ദക്ഷിണേഷ്യയിലെ ഫ്യൂഡൽ ഭാഷകളിൽ, പട്ടാളത്തിലെ Commissioned Officers മുതൽ ഏറ്റവും താഴെയുള്ള ഓരോ Sepoyവരേയും നീണ്ടുകിടക്കുന്ന ഒരു ഉച്ചനീചത്വ കണ്ണി (IVRS) പട്ടാളത്തിനുള്ളിൽ അദൃശ്യമായി നിലനിൽക്കും എന്നതു പോലെ,
പഴയ കാലങ്ങളിൽ നമ്പൂതിരിമാർ മുതൽ അങ്ങ് കീഴിലുള്ള നായർമാർ വരെ ഈ വിധമുള്ള ഭാഷാ കോഡുകൾ സൃഷ്ടിക്കുകയും നിലനിർത്തുന്നതുമായ അദൃശ്യമായ കണ്ണികളുടെ ഒരു കൂട്ടം തന്നെയുണ്ടാവും.
ശിപായിമാരെ വൻ ശമ്പളവും ഗംഭീരമായ മറ്റ് സൗകര്യങ്ങളും നൽകിതന്നെയാണ് സാധാരണ പൗരന്മാരുടെ നിലവാരത്തിൽ നിന്നും വൻ ഉയരത്തിൽ നിർത്തുന്നത്.
അതേ പോലെതന്നെ നായർമാരേയും പണ്ട് കാലങ്ങളിൽ വൻ സാമൂഹിക അധികാരങ്ങളും മേൽനോട്ട അധികാരങ്ങളും സമ്പത്തും ഭാഷാകോഡുകളിൽ ചില മികച്ച സ്ഥാനീകരണവും നൽകിക്കൊണ്ടാണ് അനേകായിരം കീഴ്ജനങ്ങൾക്ക് മുകളിൽ നിലനിർത്തിയിരുന്നത്.
പട്ടാളത്തിലെ ഈ വിധ കണ്ണികളിൽ ഒന്നിനെ മുകളിലെ ചിത്രീകരണത്തിലേതു പോലെ വ്യക്തികളെ നിലനിർത്തുന്നത് കഠിവും മൃഗീയവും, കുറച്ചൊക്കെ മനുഷ്യത്വ രഹിതവും, ആയ പരിശീലനം ആദ്യംതന്നെ നൽകിക്കൊണ്ടാണ്.
കാരണം, പട്ടാളത്തിൽ ചേരുന്ന ഓരോ വ്യക്തിയും പലരീതയിലും മറ്റുള്ള പലരുമായി വാക്ക് കോഡുകളിൽ ബന്ധപ്പെട്ടുകിടക്കുന്നവരാണ്. അച്ഛൻ, അമ്മാവൻ, ജ്യേഷ്ഠൻ, ഗുരു, കായിക താരം, അദ്ധ്യാപകൻ, അങ്ങിനെ പലരീതികളിലും आप्प् വാക്കുകൾ പോലുള്ളവ സ്വീകരിച്ചു ജീവിച്ചിരിക്കുന്നവരായിരിക്കും.
പോരാത്തിതിന്, അവരും ഇതേ പോലെതന്നെ പലരോടും അടിയാളത്തം പ്രകടിപ്പിച്ചുകൊണ്ട് അവരെ ആദരിക്കുന്നവരും ആവാം.
എന്നുവച്ചാൽ ഇവർ തന്നെ മുകളിൽ കാണിച്ചിരിക്കുന്ന കണ്ണിയിൽ (IVRSസ്സിൽ) യാതോരു സ്ഥാനവും ഇല്ലാത്തെ മറ്റു പല आप्प् - तू (ആപ്പ് - തൂ) (അങ്ങ് - നീ) കണ്ണികളിൽ പെട്ടിരിക്കും.
ഇന്ത്യൻ പട്ടാള പരിശീലനത്തിൻ്റെ ഏറ്റവും മുഖ്യമായ ഉദ്ദേശങ്ങളിൽ ഒന്ന്, ശിപായി സ്ഥാനത്തിലേക്ക് പരിശീലനത്തിനായി കയറിവരുന്ന ഓരോ വ്യക്തിയിൽ നിന്നും പട്ടാളത്തിനുള്ളിലെ ഉച്ചനീചത്വ കണ്ണിക്ക് ബദലായുള്ളതും ഭാഹ്യമായുള്ളതുമായ എല്ലാ കണ്ണികളേയും മയച്ചുകളയുകയോ അതുമല്ലെങ്കിൽ അവയെ നിർജ്ജീവമാക്കുകയോ ചെയ്യുക എന്നതാവും.
അല്ലാതെ മറ്റ് പോംവഴി ഇല്ലതന്നെ.
കാരണം. പട്ടാളത്തിൻ്റെ കൽപനാ - അനുസരണ കണ്ണിയിൽ നിന്നുകൊണ്ട്, ഭാഹ്യമായ മറ്റൊരു ദിശിയിലേക്ക് ചൂണ്ടുന്ന അടിയാളത്തമോ അനുസരണമോ ആദരവോ നൽകുന്ന കണ്ണി ഈ ശിപായി പട്ടാളക്കാരനിൽ നിലനിന്നാൽ, പട്ടാളത്തിൻ്റെ ചിട്ടകളിൽ ഈ വ്യക്തി ഒതുങ്ങിനിൽക്കില്ല. മാത്രവുമല്ല, പട്ടാള ഓഫിസർമാർക്ക് ഈ ആളെ നിയന്ത്രിക്കാനും പ്രയാസം നേരിടും.
ഉദാഹരണത്തിന്, മുകളിൽ നിൽകിയ കണ്ണികളിൽ ഒരു പ്രത്യേക സ്ഥാനത്തുള്ള ഒരു വ്യക്തിയെ, നീ എന്ന് സംബോധന ചെയ്യാൻ ആവുന്ന ഒരു കുടുംബ ബന്ധ സ്ഥാനത്തുള്ള ആൾ, ആ വ്യക്തിക്ക് കീഴിൽ സ്ഥാനീകരിക്കപ്പെട്ടാൽ, താഴെക്കുള്ള तू (തൂ - നീ ) മാറി, आप्प् (ആപ്പ് - അങ്ങ്) കയറിവരും.
അതോടെ ആ കണ്ണിയിൽ (IVRSസിൽ) അവിടെ ഒരു പൊട്ടലും ദിശാതിരിയലും സംഭവിക്കും.
പട്ടാളത്തിൽ ശിപായിമാരായുള്ള വ്യക്തികളിലും, വൻ ധീഷണശാലികളും ഗുരുക്കാന്മാരും തത്വചിന്തകരും സാമൂഹിക പരിഷ്ക്കർത്താക്കളും മറ്റും മറ്റും കണ്ടേക്കാം. എന്നാൽ ഈ വിധ ഭാവങ്ങൾ പുറത്ത് പ്രകടിപ്പിച്ച് ഭാഷാ കോഡുകൾ നിർമ്മിക്കുന്ന കണ്ണിയിൽ (IVRSസിൽ) വിഘടനം സംഭവിപ്പിക്കാൻ പട്ടാളച്ചിട്ട അനുവധിക്കില്ലതന്നെ.
പട്ടാളത്തിലെ അനുസരണ കണ്ണിയിൽ (IVRSസിൽ) പെട്ട ഏതെങ്കിലും വ്യക്തി കീഴ് സ്ഥാനക്കാരനെ ആദരിക്കാൻ പോയാൽ, ആ കണ്ണിയിൽ (IVRSയിൽ) ആ സ്ഥാനത്ത് വിഘടനം സംഭവിക്കും.
ആ വിഘടനത്തെ ഏതാണ്ട് ഇതേ പോലെ ചിത്രീകരിക്കാനായേക്കാം.
👇👆
👇👆 ☝️👇
👇👆 ☝️👇
👇👇 ☝️👇
👇☝️
☝️👇
☝️👆
👇👆
👇👆
👇👆
👇👆
👇👆
👇👆
ഈ ഒരു കാര്യം ഇന്ന് പോലീസിൽ സംഭവിക്കുന്നുണ്ട് അതിലേക്കൊന്നും ഇപ്പോൾ പോകുന്നില്ല.
പട്ടാളത്തിലെ അനുസരണ കണ്ണിയുടെ കാര്യം പറയുമ്പോൾ, ഇങ്ഗ്ളിഷ് പട്ടാളത്തിലെ കാര്യം ഇവിടെ പറയേണ്ടിയിരിക്കുന്നു.
ഇങ്ഗ്ളിഷ് പട്ടാളത്തിലും Commissioned Officers മുതൽ Private വരെയുള്ള ഒരു അനുസരണ കണ്ണി നിലനിൽക്കുന്നുണ്ട്. എന്നാൽ അവിടെ പട്ടാള ചിട്ടയക്ക് അനുസൃതമായ ഒരു ഉച്ചനീചത്വത്തിന് മേൽ മറ്റൊരു ഉച്ചനീചത്വ കോഡിങ്ങ് superimpose ചെയ്യപ്പെടുന്നില്ല. അതായത്, आप्प् - तू എന്ന മറ്റൊരു കോഡിങ്ങിൻ്റെ അതി ശക്തമായ മറ്റൊരു ഉന്തിപ്പൊക്കലും പിടിച്ചുതാഴ്ത്തലും മുട്ടുകുനിപ്പിക്കലും മറ്റും ഇല്ലതന്നെ.
ഉദാഹരണത്തിന് ഇന്ത്യൻ പട്ടാളത്തിലെ Commissioned Officersൻ്റെ മാത്രം കാര്യം എടുക്കാം. അവർ തമ്മിൽ ഇങ്ഗ്ളിഷിൽ മാത്രം ആശയവിനിമയവും സംസാരവും ചെയ്താൽ, ഏതാണ്ട് പരന്നതുമാതിരിയുള്ള വ്യക്തി ബന്ധ കണ്ണികൾ പ്രത്യക്ഷപ്പെടാം, കുറച്ചൊക്കെ പോരായ്മകൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ.
എന്നാൽ അവർ തമ്മിൽ ഹിന്ദിയിൽ സംസാരിക്കുകയും ആശയവിനിമയം ചെയ്യുകയും ചെയ്യുമ്പോൾ, അവരുടെ വ്യക്തി ബന്ധ കണ്ണികൾ IVRSൻ്റെ രൂപത്തിലേക്ക് spontaneousആയി മാറും.
ഈ രണ്ട് വ്യത്യസ്ത രൂപങ്ങളിൽ ഉള്ള Commissioned Officersമാരുടെ മാനോഭാവങ്ങളും വ്യക്തിത്വവും തികച്ചും തമ്മിൽ വ്യത്യസ്തമായിരിക്കും. ഈ രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളുടെ ഒരു ശരാശരിയിൽ ആയിരിക്കും ഇന്നുള്ള ഇന്ത്യൻ പട്ടാള Commissioned Officers ഓഫിസർമാർ.
ഇന്ത്യൻ പട്ടാള Commissioned Officerമാർക്ക് പട്ടാളത്തിലെ ഏത് കീഴ് സ്ഥാനത്തുള്ള പട്ടാളക്കാരനേയും തൂ എന്ന് സംബോധന ചെയ്യാം. അങ്ങിനെ ചെയ്താൽ, കീഴ്സ്ഥാനക്കാരൻ ഉടൻ വിധേയത്വത്തിൽ നിന്നുകൊടുക്കും.
എന്നാൽ ഈ Commissioned Officerമാർക്ക് ഇന്ത്യയിലെ ഏത് സാധാരണ പൗരനേയും സാധാരണ അവസരങ്ങളിൽ ഈ വിധം തൂ അഥവാ നീ എന്ന വാക്കിനാൽ സംബോധന ചെയ്യാൻ ആവില്ല. എന്നുവച്ചാൽ, മുകളിൽ സൂചിപ്പിച്ച കണ്ണി, ശിപായി എന്ന സ്ഥാനക്കാരൻ്റെ വക്കിൽ വച്ച് അവസാനിക്കുന്നു.
ഇതും ഇങ്ഗ്ളിഷിലെ അവസ്ഥയുമായി വളരെ വ്യത്യസ്തമായ ഒന്നാണ്.
ദക്ഷിണേഷ്യയിലെ സമൂഹം മൊത്തവും ഈ വിധ അനവധി ഉച്ചനീചത്വ കണ്ണികൾ നിറഞ്ഞുനിൽക്കുന്നുണ്ട്. അവ ഓരോന്നും ചെറിയ ചെറിയ ഒറ്റപ്പെട്ട തുണ്ടുകളായി നിലനിൽക്കുന്നു. ഓരോ കണ്ണിയുടേയും മുകളിലേയും കീഴിലേയും അറ്റത്തിന് അപ്പുറത്തും, അതുമല്ലെങ്കിൽ ആ കണ്ണിക്ക് ഭാഹ്യമായും നിൽക്കുന്നവരേയും, ആ കണ്ണിയെ വലിച്ചു നീട്ടിക്കൊണ്ട് അതിലേക്ക് ഉൾപ്പെടുത്താൻ പലപ്പോഴും ആവില്ലതന്നെ.
പഴയ കാല ഇങ്ഗ്ളണ്ടിലെ സമൂഹവും ദക്ഷിണേഷ്യയിലെ സമൂഹവും തമ്മിൽ ഉള്ള വൻ വ്യത്യാസങ്ങളിൽ ഒന്ന്, അവിടങ്ങളിൽ ഒറ്റപ്പെട്ടുനിൽക്കുന്നതും, ഉച്ചനീചത്വ കോഡുകൾ ദിശാഘടകാംശത്തെ സൃഷ്ടിച്ചു വച്ചിട്ടുള്ളതുമായ ഈ വിധമായുള്ള അനവധി കണ്ണികൾ സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്നില്ല എന്നതുതന്നെയാവാം.
ഇത്രയും കാര്യം ഇവിടെ മുകളിൽ പറഞ്ഞത്, പഴയ കാല നായർമാർ ശിഥിലീകരിച്ചു നന്നിരുന്ന അവസ്ഥയെ വിശദ്ധീകരിക്കാനാണ്.
ഓരോ കുട്ടിരാജ്യത്തിലേയും കുഗ്രാമത്തിലേയും കൊച്ചു പട്ടണത്തിലേയും നായർ കൂട്ടായ്മയെ, ഇന്ത്യൻ പട്ടാളത്തിലെ ഏറ്റവും കീഴിൽ വരുന്ന സ്ഥാനങ്ങളുടെ കണ്ണികളുമായി ഉപമിക്കാവുന്നതാണ്.
അതായത്,
तू👇 Havildar 👆आप्प् &c.
तू👇 Naik 👆आप्प् &c.
तू👇 Lance Naik 👆आप्प् &c.
तू👇 ഏറ്റവും കീഴിൽ
Sepoy 👆आप्प् / साब् / मेम साब
എന്ന രീതിയിൽ
ഇങ്ങിനെയുള്ള ഓരോ കൂട്ടായ്മയും അവയുടെ IVRSസും, ഓരോ കുഗ്രാമത്തിലും പട്ടണത്തിലും. കുട്ടിരാജ്യത്തിലും. ഈ വിധം തുണ്ടുതുണ്ടായുള്ള നായർ ഉച്ചനീചത്വ കൂട്ടായ്മകൾക്ക് തമ്മിൽ യോജിച്ച് പ്രവർത്തിക്കാൻ പറ്റാത്തരീതിയിൽ ഒറ്റപ്പെട്ടു നിൽക്കും.
കാരണം, കുറെ കുട്ടിരാജ്യങ്ങളിലേയും കുഗ്രാമങ്ങളിലേയും നായർമാരെ ഒന്നിച്ചു കൂട്ടമായി നിർത്തിയാൽ, അവരോരോരുത്തരും വ്യക്തമായും ഓരോ വ്യത്യസ്ത അദൃശ്യ IVRSന്നുള്ളിലെ അംഗങ്ങൾ തന്നെയായി നിലനിൽക്കും.
ഇങ്ഗ്ളണ്ടിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ, Come on Harry! എന്ന രീതിയിൽ, ഏതെങ്കിലും ഒരു നായർ വ്യക്തി, അന്യ IVRSസ്സിനുള്ളിലെ മറ്റൊരു നായർ വ്യക്തിയെ വിളിച്ചാൽ, വൻ വാത്സല്യം ആയിരിക്കണം എന്നില്ല പലപ്പോഴും പ്രചോദിക്കപ്പെടുക.
ദക്ഷിണേഷ്യയിലെ സാമൂഹികാവസ്ഥ തന്നെയാണ് ഇവിടെ യഥാർത്ഥത്തിൽ ചിത്രീകരിച്ചരിക്കുന്നത്. സമൂഹം മുഴുവനും ഈ വിധം കുറേ കണ്ണികൾ നിറഞ്ഞു നിൽക്കുന്നു. ഇവയെ മാച്ചുകളഞ്ഞാലെ സമൂഹത്തിന് പഴയ കാല ഇങ്ഗ്ളണ്ടിനെ പോലെയാവാൻ പറ്റുള്ളു.
ഇതൊന്നും വിഭാവനം ചെയ്യാനാവാത്ത പല വിഡ്ഢികളും ഇന്ത്യയെ ഇങ്ഗ്ളണ്ടുമായി താരതമ്യവും സാമ്യപ്പെട്ടുത്തലും മറ്റും ചെയ്യുന്നത് ഓൺലൈൻ വേദികളിൽ പലതിലും കാണാനാവുന്നുണ്ട്.
ഹൈദ്രാലിയും അതിന് ശേഷം, ഹൈദ്രാലിയുടെ മകനായ ടിപ്പുവും മലബാറിൽ നായർമാരിൽ പലരേയും ഇസ്ലാമിലേക്ക് നിർബന്ധപൂർവ്വം ചേർത്തിരുന്നു എന്നത് വാസ്തവം തന്നെയാവാം.
QUOTE 👉 from Malabar Manual:
Parappanad, also "Tichera Terupar, a principal Nayar of Nelemboor” and many other persons, who had been carried off to Coimbatore, were circumcised and forced to eat beef.
ആശയം👆: മലബാറിലെ പല ഉന്നത കുടുംബക്കാരായ നായർമാരെ കൊയമ്പത്തൂരിലേക്ക് പടിച്ചുകൊണ്ടുപോയി, നിർബന്ധപൂർവ്വം സുന്നത്ത് ചെയ്യിക്കുകയും beef ഭക്ഷിപ്പിക്കുകയും ചെയ്ത് ഇസ്ലാമിലേക്ക് ചേർത്തകാര്യമാണ് ഉദ്ധരണയിൽ പറയുന്നത്. END.
ഈ വിധം ഇസ്ലാമിലേക്ക് ചേർക്കപ്പെട്ടവർ, അവരെ തടവിലാക്കിയവരുടെ അടിമകളും വേലക്കാരും മറ്റുമായി മാറ്റപ്പെട്ടിരുന്നു എന്നു പറഞ്ഞാലും കാര്യങ്ങൾക്ക് വ്യക്തതവരില്ലതന്നെ. കാരണം, ദക്ഷിണേഷ്യയിൽ ഇസ്ലാം ഭരണപക്ഷക്കാരുടെ ഇടയിൽ അടിമ എന്ന പദത്തിന് ലഭിക്കുന്ന സാമൂഹിക അർത്ഥം ഹൈന്ദവ (ബ്രാഹ്മണ) സമൂഹത്തിൽ ലഭിക്കുന്ന അർത്ഥമല്ലായെന്നാണ് തോന്നുന്നത്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
ഈ വിധം ഇസ്ലാമിലേക്ക് ചേർക്കപ്പെട്ട നായർമാരിലെ ചിലരെങ്കിലും വൻ സ്ഥാനമാനങ്ങളിലേക്ക് ഉയർന്നതായും കാണുന്നുണ്ട്.
Malabar Manualലിൽ നിന്നുമുള്ള ഈ ഉദ്ധരണി നോക്കുക👉:
Among the prisoners carried off in the first inhuman emigration from Malabar, was a young Nair, from Chereul, who had been received as a slave of the populace, and to whom, on his forced conversion to Islam, they had given the name of Shaikh Ayaz.
The noble port, ingenuous manners, and singular beauty of the boy attracted general attention ; and when at a more mature age he was led into the field, his ardent valour and uncommon intelligence recommended him to the particular favour of Hyder, who was an enthusiast in his praise, and would frequently speak to him, under the designation of “his right hand in the hour of danger.”
ആശയം👆: ഹൈദ്രാലിയുടെ കാലത്തുള്ള സംഭവമാണ്. മലബാറിലെ Chereul എന്ന സ്ഥലത്ത് നിന്നും മനുഷ്യത്വ രഹിതമായ രീതിയിൽ തടവിലാക്കപ്പെട്ട് പിടിച്ചു കൊണ്ടുപോയി അടിമകളാക്കപ്പെട്ടവരിൽ ഒരു ചെറുപ്രായക്കാരാനായ നായർ ആൺകുട്ടിയുണ്ടായിരുന്നു. ഈ ആൾക്ക് Shaikh Ayaz എന്ന പേരാണ് നൽകപ്പെട്ടത്. ഈ ചെറുപ്രായക്കാരനായ ആളുടെ അസാധാരണമായ സൗന്ദര്യവും വൻ കുലീനത തുളുമ്പുന്ന ഭാവവും പെരുമാറ്റവും മറ്റും പൊതുവായി ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഈ ആൾ വളർന്നുവന്നപ്പോൾ, ഈ ആളെ ഹൈദ്രാലി തൻ്റെ കൂടെ പടക്കളത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തപ്പോൾ, ഈ ആൾ അതി ഗംഭീരമായ ധൈര്യവും, അസാധാരണമായ ബുദ്ധിവൈഭവവും പ്രകടിപ്പിച്ചുപോലും. ഹൈദ്രാലി എപ്പോഴും ഈ ആളെ തൻ്റെ വലതുകൈ ആണ് എന്നാണ് പറയുക. END of QUOTE.
ഈ Shaikh Ayaz പിന്നീട് ഹൈദ്രാലിയുടെ പടനായകന്മാരിൽ ഒരാളായി ഉയർന്നിരുന്നു. ടിപ്പുവിന് ഈ ആളോട് വൻ വെറുപ്പ് നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കഥ പിന്നീട് പറയാം.
ഇസ്ലാം മതത്തിലേക്ക് നായർമാരേയും മറ്റും നിർബന്ധിച്ചു ചേർത്തതിനെക്കുറിച്ച് കൂടുതലായി പറയേണ്ടിയിരിക്കുന്നു. അതിന് തൊട്ടുമുൻപായി, ഈ വിധം ഇസ്ലാമിലേക്ക് ചേർക്കപ്പെടാത്ത നായർമാരുടെ കാര്യം ഒന്ന് ചിന്തിക്കാം.
നായർ സ്ത്രീകളിൽ ബഹുഭർതൃത്വം പോലുള്ള ഒരു ജീവിത ശൈലി സാമൂഹികമായി നിലനിന്നിരുന്നു എന്നാണ് മനസ്സിലാക്കേണ്ടുന്നത്.
Travancore State Manual Vol2ൽ നിന്നുമുള്ള ഈ ഉദ്ധരണി നോക്കുക:
Justice Mr. Narayana Marar of Cochin writes in an article in the Malabar Quarterly Review for 1902 ;—“ There is nothing strange or to be ashamed of in the fact that the Nayars were originally of a stock that practised polyandry, nor if the practice continued till recently.
Hamilton in his ‘Account of the East Indies’ and Buchanan in his ‘Journey’ say that among the Nayars of Malabar, a woman has several husbands, but these are not brothers. These travellers came to Malabar in the 18th and beginning of the 19th centuries. There is no reason whatever to suppose that they were not just recording wdiat they saw. For I am not quite sure whether even now, the practice is not lurking in some remote nooks and corners of the country ”.
ആശയം👆: നായർമാരിലെ സ്ത്രീകൾക്കിടയിൽ നിലനിന്നിരുന്ന ബഹുഭർതൃത്വത്തെക്കുറിച്ച് Cochin രാജ്യത്തിലെ Justice Mr. Narayana Marar രേഖപ്പെടുത്തിയ കാര്യമാണ് മുകളിൽ ഉദ്ധരിക്കപ്പെട്ടത്. END.
ടിപ്പു സുൽത്താൻ മലബാറിൽ ഭരണം സ്ഥാപിക്കാൻ ശ്രമിച്ച കാലത്ത് നായർമാർക്ക് നൽകിയ കൽപ്പനയും താക്കീതുമാണ് താഴെ ഉദ്ധരിക്കുന്നത്.
QUOTE👉 from Malabar Manual:
... since it is a practice with you for one woman to associate with ten men, and you leave your mothers and sisters unconstrained in their obscene practices, and are thence all born in adultery, and are more shameless in your connexions than the beasts of the field : I hereby inquire you to forsake those sinful practices, and live like the rest of mankind.
ഉദ്ദരണി👆: ഒരു സ്ത്രീ പത്ത് പുരുഷന്മാരോടു ബന്ധപ്പെടുക എന്നുള്ളത് നിങ്ങളിലെ ഒരു ശീലമാണ് എന്നത് കൊണ്ടും, നിങ്ങൾ നിങ്ങളുടെ അമ്മമാരേയും, സഹോദരിമാരേയും യാതോരു നിയന്ത്രണവും ഇല്ലാത്ത അശ്ലീല പ്രവർത്തികളിൽ പങ്കെടുക്കാൻ അനുവദിക്കുന്നത് കൊണ്ടും, നിങ്ങൾ എല്ലാവരും ജനിക്കുന്നത് വ്യഭിചാരത്തിലും, അതിനാൽത്തന്നെ കുടുംബ ബന്ധങ്ങളിൽ നെൽവയലുകളിലെ വന്യമൃഗങ്ങളെക്കാൾ നാണംകെട്ടവരുമാണ് ; നിങ്ങളുടെ പാപപങ്കിലമായ ജീവിതം നിങ്ങൾ ഉപേക്ഷിക്കണമെന്നും മറ്റ് മാനവ വർഗ്ഗങ്ങളെപ്പോലെ ജീവിക്കണമെന്നും ഞാൻ ഇതിനാൽ നിങ്ങളോട് നിർദ്ദേശിക്കുന്നു. END.
ഈ വിധമായുള്ള ഒരു കൽപന നൽകുന്നത് സാമൂഹിക സമ്പ്രദായങ്ങളെ നിയന്ത്രിക്കുവാനും തിരുത്തുവാനും ആവാം. എന്നാൽ ഇതിൽ നിന്നും ടിപ്പുവിൻ്റെ ആൾക്കാർ പടയോട്ട സമയത്ത് നായർ സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചില്ലാ എന്ന് കണ്ടുപിടിക്കാൻ ആവും എന്ന് തോന്നുന്നില്ല.
യഥാർത്ഥത്തിൽ ടിപ്പു നൽകിയ ഈ കൽപ്പനയേക്കാൾ ഭയങ്കരമായിരുന്നു ടിപ്പുവിന്റെ പിതാവായ ഹൈദ്രാലി പുറപ്പെടുവിച്ച കൽപന.
QUOTE👉 from Malabar